പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ നടക്കുന്നത് തട്ടിപ്പിന്റെ അയ്യരു കളി; പ്യൂൺ 31.50 ലക്ഷം തട്ടിയെടുത്ത് വാങ്ങിയത് രണ്ട് ആഡംബര കാറുകൾ; മറ്റൊരു ബ്രാഞ്ചിൽ ജീവനക്കാരൻ തട്ടിയെടുത്തത് 60 ലക്ഷം; ജീവനക്കാർ ബന്ധുക്കളുടെ പേരിൽ ഈടില്ലാതെ വായ്പയെടുക്കുന്നു; പാർട്ടി നേതാക്കൾക്ക് കണക്കിൽ കാണിക്കാതെ ലക്ഷങ്ങൾ കടം കൊടുക്കുന്നു: ഇത് സിപിഎം-ബിജെപി-കോൺഗ്രസ് ഒത്തൊരുമ സംഘം
ശ്രീലാൽ വാസുദേവൻ
അടൂർ: പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇതു വരെ വെളിച്ചത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന് പറയുന്നതു പോലെ ഈ ബാങ്കിൽ നിന്ന് കൈയിട്ടു വാരാത്തവർ കുറവാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഏറ്റവും ഒടുവിലായി തട്ടിപ്പ് നടത്തിയ പ്യൂൺ മുകേഷ് എടുത്തത് 31.50 ലക്ഷമാണ്. ഇതു കൊണ്ട് ഇയാൾ രണ്ടു വണ്ടിയാണ് വാങ്ങിയിരിക്കുന്നത്. 18 ലക്ഷത്തിന്റെ എസ്യുവിയും 12 ലക്ഷത്തിന്റെ ഹോണ്ട സിറ്റിയും. സ്റ്റോർ കീപ്പറിൽ നിന്ന് പ്യൂണായി അടുത്തിടെ മാത്രം സ്ഥാനക്കയറ്റം കിട്ടിയ മുകേഷിന് മാസ ശമ്പളം കാൽലക്ഷത്തിൽ താഴെ മാത്രമാണ്. തുടരെ തുടരെ രണ്ട് ആഡംബര കാറുകൾ ഇയാൾ വാങ്ങിയതു കണ്ട് നാട്ടുകാർ അന്തം വിട്ടു നിന്നു. അപ്പോൾ തന്നെ എന്തോ തട്ടിപ്പ് നടന്നിരിക്കാമെന്ന് ചിലരെങ്കിലും ഊഹിക്കുകയും ചെയ്തു. ഇപ്പോൾ തട്ടിപ്പ് വാർത്ത പുറത്തു വന്നപ്പോഴാണ് കാർ വാങ്ങിയതിനുള്ള പണം എവിടെ നിന്നാണെന്ന വിവരം പുറത്തു വരുന്നത്.
സിപിഎം-ബിജെപി-കോൺഗ്രസ് ഒത്തൊരുമ സംഘം എന്നു വേണം ഈ ബാങ്കിനെ വിളിക്കുവാൻ. കാരണം ആര് ഭരിച്ചാലും ഗുണഭോക്താക്കൾ ഈ മൂന്നു പാർട്ടിയിലുള്ള പ്രധാന നേതാക്കളും ശിങ്കിടികളുമാണ്.
താൻ മാത്രമല്ല, മറ്റു പലർക്കും തട്ടിപ്പിൽ പങ്കുണ്ട് എന്ന സൂചനയാണ് പൂൺ മുകേഷ് നൽകുന്നത്. ഇയാൾ ഫോണും ഓഫ് ചെയ്ത് നാടു വിട്ടിരിക്കുകയാണ്. താൻ കുടുങ്ങിയാൽ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ, ഡയറക്ടർ ബോർഡ് അംഗം കൃഷ്ണകുമാർ എന്നിവർ ഒപ്പം കാണുമെന്നൊരു ഭീഷണിയും ഇയാൾ മുഴക്കുന്നുണ്ടത്രേ. അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്ഷനിലെ ശാഖയിൽ നിന്നാണ് 31.50 ലക്ഷം രൂപ തട്ടിയെടുത്തത്. ഇവിടെ പണം കൈകാര്യം ചെയ്യുന്നതിന് ഈ പ്യൂണിനെയാണ് നിയോഗിച്ചിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളയാൾക്ക് സെക്രട്ടറി ഇൻ ചാർജ് നൽകി നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും ഞെട്ടിച്ചിരിക്കുകയാണ്.
15 ലക്ഷത്തോളം രൂപ മാത്രമേ താൻ എടുത്തിട്ടുള്ളൂവെന്നും ശേഷിച്ചത് മറ്റു ചിലർക്ക് നൽകിയെന്നുമൊക്കെയാണ് പ്യൂൺ പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം. സിപിഎമ്മിന്റെ നേതാക്കളായ രണ്ടു കരാറുകാർക്കാണ് ഈ പണം നൽകിയതത്രേ. പ്യൂണിനെ കരുവാക്കി തട്ടിപ്പ് നടത്താൻ ബാങ്കിന്റെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ, ഇപ്പോൾ ഇവർ തങ്ങൾ ഒന്നുമറിഞ്ഞിട്ടില്ല, പ്യൂൺ ഒറ്റയ്ക്ക് തട്ടിപ്പ് നടത്തി എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളുടെ സാന്നിധ്യത്തിൽ പ്യൂണിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണം മുഴുവൻ തിരിച്ചടച്ചു കൊള്ളാമെന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുള്ളതായും സൂചനയുണ്ട്. തന്റെ ബന്ധുക്കളുടെ അക്കൗണ്ട് മുഖേനെയാണ് പ്യൂൺ തട്ടിപ്പ് നടത്തിയത്.
സജീവമല്ലാത്ത അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബാങ്കിൽ നിന്ന് പണം എടുത്ത ശേഷം അക്കൗണ്ടിൽ മൈനസ് ചെയ്യുക എന്ന പ്രക്രിയയാണ് നടത്തുക. ഉദാഹരണമായി സജീവമല്ലാത്ത അക്കൗണ്ട് വഴി ഒരു ലക്ഷം പിൻവലിക്കും. അപ്പോൾ അക്കൗണ്ടിൽ -1 ലക്ഷം എന്ന് കാണിക്കും. അതായത് ഈ അക്കൗണ്ട് ഉടമയ്ക്ക് ഒരു ലക്ഷം ഇട്ടു കൊടുത്തിരിക്കുന്നു. അത് പിന്നീട് തിരികെ ബാങ്കിന് അടയ്ക്കണം. ഒരു തരത്തിൽ പറഞ്ഞാൽ പലിശ രഹിത അഡ്വാൻസ്. ഈ തുക ജീവനക്കാരൻ തന്നെ പിൻവലിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കും. മാർച്ച് 31 ന് മുൻപ് പണം തിരികെ ബാങ്കിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കും. ഓഡിറ്റ് കഴിഞ്ഞ് അക്കൗണ്ട് ക്ലിയർ ആയിക്കഴിയുമ്പോൾ വീണ്ടും ഈ പണം മൈനസ് ചെയ്ത് എടുക്കും. അടുത്ത മാർച്ച് 31 ന് മുൻപ് തിരിച്ചടച്ച് ഓഡിറ്റുകാർക്ക് മുന്നിൽ നല്ല പിള്ളയാകും. ഇങ്ങനെ എടുക്കുന്ന പണം ഇവർ നാട്ടിൽ പലിശയ്ക്ക് കൊടുക്കുകയോ കരാർ ജോലികൾക്ക് ഉപയോഗിക്കുകയോ വസ്തു വാങ്ങുകയോ ഒക്കെ ചെയ്യും.
ഇപ്പോൾ പിടി വീണിരിക്കുന്ന തട്ടിപ്പ് 2019-20 സാമ്പത്തിക വർഷത്തെയാണ്. ബന്ധുക്കളായ അഞ്ചു പേരുടെ അക്കൗണ്ട് മുഖേനെയാണ് തിരിമറി. ഇവർ പരാതിക്ക് പോകാത്തതിനാൽ തട്ടിപ്പുകാരന് നിലവിൽ പൊലീസ് കേസുണ്ടാകില്ല. പകരം പണം തിരിച്ചടച്ച് ബാങ്കിന്റെ അച്ചടക്ക നടപടി നേരിട്ടാൽ മതിയാകും. പുതിയ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി ആറു മാസമായി ജോലി നടക്കുകയാണ്. നേരത്തേ ഇവോൾവ് എന്ന സോഫ്ട്വെയറാണ് ഉപയോഗിച്ചിരുന്നത്. അതിന് സുരക്ഷിതത്വം ഇല്ലെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള മറ്റൊരു സഹകരണ ബാങ്കിൽ ഉപയോഗിക്കുന്ന സോഫ്ട്വെയർ എടുക്കാൻ തീരുമാനിച്ചു. പുതിയത് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ തട്ടിയെടുത്ത പണം തിരികെ നിക്ഷേപിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പറ്റിയില്ല. പുതുതായി സോഫ്ട്വെയർ സ്ഥാപിക്കുന്നവർ ബാക്ക് അപ്പ് എടുത്തു പരിശോധിച്ചപ്പോൾ അഞ്ച് അക്കൗണ്ടുകളിൽ മൈനസ് ചെയ്ത് പണം പിൻവലിച്ചതായി കണ്ടെത്തി. ഇത് സെക്രട്ടറി ഇൻ ചാർജിന് റിപ്പോർട്ട് ചെയ്തു.
പണം പോയിരിക്കുന്നത് എങ്ങോട്ടാണ് എന്ന് അറിയാവുന്ന സെക്രട്ടറി ഇൻ ചാർജ് ഈ അവസരം കൃത്യമായി വിനിയോഗിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. ബിജെപിക്കാരനായ പ്യൂണിനെ ബലിയാടാക്കി സെക്രട്ടറി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. മൈനസ് ചെയ്ത് പണം പിൻവലിച്ചത് സെക്രട്ടറി അറിഞ്ഞിട്ടില്ലെന്ന വാദത്തോട് യോജിക്കാൻ കഴിയുന്നതല്ല. ഇദ്ദേഹത്തിനെതിരേയും പരാതിയുണ്ട്. ബോണ്ടില്ലാതെയും ബോണ്ടിന് ഉപരിയായും സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും ഇദ്ദേഹം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. മിത്രപുരം ശാഖയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോൾ സെക്രട്ടറി ഇൻ ചാർജ് ആക്കി നിയമിക്കുകയായിരുന്നു. സിപിഎം ലോക്കൽ കമ്മറ്റിയംഗം രാധാകൃഷ്ണൻ പിള്ള, കൃഷ്ണകുമാർ തുടങ്ങിയവരാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ കൈവശമുള്ള ബാങ്ക് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം നടന്നു വന്നിരുന്നത്. ഇതിന് ഒത്താശ ചെയ്യാൻ വേണ്ടി പത്താം ക്ലാസ് യോഗ്യതയുള്ളയാൾക്ക് സെക്രട്ടറിയുടെ ചുമതലയും കൊടുത്തു. ഈ ഭരണ സമിതിയുടെ കാലത്താണ് മിത്രപുരം ശാഖയിൽ ഗിരീഷ് എന്ന ജീവനക്കാരൻ 60 ലക്ഷം രൂപയുടെ തട്ടിപ്പ് സമാന രീതിയിൽ നടത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്