കടലോര ഗ്രാമത്തിൽ വറുതികളോട് മല്ലിട്ട ബാല്യം;പണമില്ലാത്തിനാൽ ആദ്യ കമ്പ്യൂട്ടർ വാങ്ങി നൽകിയത് സുഹൃത്തുക്കൾ; മലയാളം മീഡിയത്തിൽ പഠിച്ചതിന്റെ ഭാഷാ പരിമിതികൾ മറികടന്നത് കഠിനാധ്വാനത്തിലൂടെ; ചേർത്തലയിൽ ഐടി കമ്പനി തുടങ്ങിയപ്പോൾ നെറ്റി ചുളിച്ചവർക്കുള്ള മധുര പ്രതികാരം; ഇപ്പോൾ വികസിപ്പിച്ചത് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂൾ; 'സൂ'മിനെ വെല്ലുന്ന ആപ്പുണ്ടാക്കി രാജ്യത്തിന്റെ നെറുകയിൽ എത്തിയ മലയാളി ടെക്കിയുടെ കഥ
എം മാധവദാസ്
ലോകം മുഴുവൻ ഐടി മേഖലിൽ വൻ കുതിപ്പ് നടത്തുമ്പോഴും ഒരു മൊബൈൽ ആപ്പ് ഉണ്ടാക്കാൻ കേരളം നടത്തിയ കഷ്ടപ്പാടുകൾ 'ബെവ് ക്യൂ' എന്ന ആപ്പ് ഉണ്ടാക്കിയ സമയത്തെ വിവാദങ്ങൾ ഓർത്താൽ അറിയാം. ലക്ഷക്കണക്കിന് മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന ആ ആപ്പിനെ കുറിച്ചുള്ള പരാതികൾ ഇനിയും തീർന്നിട്ടില്ല. പക്ഷേ പ്രതിഭകൾ കേരളത്തിൽ ഉണ്ട് എന്നത് നമുക്ക് ഇപ്പോഴും പ്രതീക്ഷ നൽകുന്നു. ആഗോള ഭീമനായ സൂമിനെ മാറ്റുന്നതിനായി കേന്ദ്ര സർക്കാർ നടത്തിയ ചലഞ്ചിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ചത് വി-കൺസോൾ എന്ന മലയാളി സംരംഭമാണ്. 'സൂ'മിനെ വെല്ലുന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പാണ് ടെക്ജെൻഷ്യ എന്ന കമ്പനി വികസിപ്പിച്ചത്. അതിന്റെ സിഇഒ ജോയി സെബാസ്റ്റ്യൻ ആകട്ടെ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു വളർന്ന, ഒരു നാടൻ ടെക്കിയും.
ഇൻഫർമേഷൻ ടെക്ക്നോളജിയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമ്പോൾ തന്നെ അതിന്റെ സുരക്ഷാ പ്രശ്നങ്ങളെ കൂറിച്ച് നമ്മുടെ രാജ്യം ബോധവാന്മാരുവുന്നത് ഈയിടെയാണ്. ചൈന അതിർത്തിയിൽ നമ്മടെ 22 സൈനികരുടെ ജീവനെടുത്തതോടെ ചൈനീസ് ആപ്പുകളായ ടിക്ക്ടോക്ക് അടക്കമുള്ളവ കേന്ദ്രം നിരോധിച്ചു. ആ സമയത്തുതന്നെയാണ് സൂം എന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പിന്റെ സുരക്ഷാ പ്രശ്നങ്ങളും ചർച്ചയായത്. പക്ഷേ ഇതിനും മുമ്പേതന്നെ ഇന്ത്യക്ക് സ്വന്തമായി ഒരു വീഡിയോ കോൺഫറസൻസിങ്ങ് ആപ്പ് വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. ആഗോള ഭീമനായ 'സൂ'മിനെ ഭാവിയിൽ പകരം വെക്കുന്നതും ഇന്ത്യൻ ആപ്പ് ആയിരിക്കും.
അതിനായി കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിലൂടെ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി തെരഞ്ഞെടുക്കപ്പെട്ടത് ടെക്ജെൻഷ്യ വികസിപ്പിച്ച വി-കൺസോൾ ആണ്. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ സംഘടിപ്പിച്ച ടെക്‌നോളജി ചലഞ്ചിൽ പങ്കെടുത്ത രണ്ടായിരം കമ്പനികളെ പിന്തള്ളിയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈനിൽ ഫലം പ്രഖ്യാപിച്ചപ്പോൾ, ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചെർത്തല ഇൻഫോപാർക്കിൽ സ്ഥിതിചെയ്യുന്ന ടെക്‌ജെൻസിയ വിജയിച്ചപ്പോൾ ഏവരും ആദ്യം ഒന്ന് ഞെട്ടി എന്നതാണ് സത്യം.
ഒരു കോടി രൂപ സമ്മാനം; സൂം ആപ്പിനേക്കാൾ മികച്ചത്
ഇപ്പാൾ, ഒരു കോടി രൂപയും, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗിനായി മൂന്ന് വർഷത്തെ കരാറും ടെക്ജെൻസിയയെ കാത്തിരിക്കയാണ്. സൂം ആപ്പിനേക്കാൾ മികച്ച സാങ്കേതിക മികവ് ഈ സറ്റാർട്ടപ്പ് കമ്പനിക്കുണ്ടെന്നാണ് വ്യക്തമായത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ 12 കമ്പനികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിന് 5 ലക്ഷം രൂപ വീതം നൽകി. പിന്നീട് അവസാന റൗണ്ടിലേക്ക് മൂന്ന് കമ്പനികളെ തിരഞ്ഞെടുക്കുകയും ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് 20 ലക്ഷം രൂപ വീതം നൽകുകയും ചെയ്തു. മൂന്ന് ആപ്ലിക്കേഷനുകൾ അവലോകനം ചെയ്ത ശേഷം ജൂറി ടെക്ജെൻസിയയെ വിജയിയായി തിരഞ്ഞെടുക്കയായിരുന്നു.
ടെക്ജെൻഷ്യയിലെ ജോയിയുടെ 50ലധികം സഹപ്രവർത്തകരും ഈ നേട്ടത്തിന് ഉത്തരവാദികളാണ്. ഒരു എംസിഎ ബിരുദധാരിയായ ജോയ് ഇപ്പോൾ വർഷങ്ങളായി വീഡിയോ കോൺഫറൻസിങ് രംഗത്ത് പ്രവർത്തിക്കുന്നു.സർക്കാർ ഈ വെല്ലുവിളി അവതരിപ്പിച്ചില്ലെങ്കിൽ തന്റെ ഉൽപ്പന്നം അജ്ഞാതമായി തുടരുമെന്ന് ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. ''ഞങ്ങൾ നേരത്തെ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരുന്നു, വെല്ലുവിളിയിൽ അവതരിപ്പിച്ച ഉൽപ്പന്നമാണ് ട്രയലിനും പരിശോധനയ്ക്കും വിധേയമായ ഏറ്റവും പുതിയ പതിപ്പ്,'' അദ്ദേഹം കൂട്ടിച്ചേർത്തു. നൂറിലധികം പേർക്ക് ഒരു സമയം വീഡിയോ കോൺഫറൻസ് ചെയ്യാൻ കഴിയും. സൂമിനേക്കാൾ വി- കൺസോളിലെ മികച്ചതാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണത്തെ ചിത്ര ഗുണമേന്മ ബാധിക്കില്ല. നൂറിലധികം പങ്കാളികൾക്ക് ഒരു സമയം ഒരു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം, അതേസമയം 300 ലധികം പേർ കാണാനാകും.ഇത് 100 ശതമാനം സുരക്ഷിതമാണെന്നും സൈന്യത്തിന് പോലും ഉപയോഗിക്കാമെന്നും ജോയ് സെബാസ്റ്റ്യനും ടെക്ജെൻസിയയും പറയുന്നു.
ചേർത്തലയിൽ ഒരു ഐടി കമ്പനി ജോയി തുടങ്ങിയപ്പോൾ നെറ്റി ചുളിച്ചവർ ഏറെയുണ്ടായിരുന്നു. പക്ഷേ രാജ്യത്തിന്റെ അംഗീകാരം ഒരിക്കൽ തന്നെ തേടിയെത്തുമെന്നും ജോയിക്ക് വിശ്വാസം ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ പങ്കെടുക്കുമ്പോഴും സുഹൃത്തുക്കളോട് ജോയ് പറയുമായിരുന്നു, നിഷ്പക്ഷമായ തെരഞ്ഞെടുക്കലാണ് നടക്കുന്നതെങ്കിൽ തീർച്ചയായും നമ്മൾ വിജയിക്കുമെന്ന്. അത് ശരിയായി. രാഷ്ട്രീയ പക്ഷപാതിത്വമില്ലായെ കാര്യങ്ങൾ കൊണ്ടുപോയാൽ കേരളത്തിൽനിന്നുവരെ നിരവധി പ്രതിഭകൾ ഉയർന്നുവരും എന്നതിന്റെ തെളിവ് കൂടിയാണ് ഈ വിജയം.
കേന്ദ്ര അംഗീകാരം വന്നതോടെ ടെക്ജെൻഷ്യ സാരഥി ജോയ് സെബാസ്റ്റ്യൻ സോഷ്യൽ മീഡിയയിലും താരമാണ്. ആരെയും അമ്പരിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ കൂടിയാണ് അദ്ദേഹത്തിന്റെത്.
വറുതിയുടെ ബാല്യത്തിൽനിന്ന് വളർന്നു
ആലപ്പുഴയിലെ പാതിരാപ്പള്ളിയിൽ ചെട്ടികാട് എന്ന ഗ്രാമത്തിലാണ് ജോയ് സെബാസ്റ്റ്യന്റെ വീട്. മത്സ്യത്തൊഴിലാളികളുടെയും കയർത്തൊഴിലാളികളുടെയും ഗ്രാമമാണ് ചെട്ടികാട്. വറുതിയുടെ കരയിലായിരുന്നു ജോയിയുടെ ബാല്യം. മത്സ്യത്തൊഴിലാളിയായ പിതാവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോയിയുടെ മൂത്ത സഹോദരൻ ജോബും പഠിക്കാൻ മിടുക്കനായിരുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും കാറും കോളും നിറഞ്ഞ ജീവിതമായിരുന്നുവെങ്കിലും പഠിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീന്താൻ യാതൊന്നും ജോബിനും ജോയിക്കും തടസമായില്ല. അന്നേ ചെട്ടിക്കാട്ടുകാർ പറയുമായിരുന്നു; ജോബും ജോയിയും തീരത്തിന്റെ അഭിമാനമാകുമെന്ന്.
പക്ഷേ, അപ്രതീക്ഷിതമായൊരു ദുരന്തം ആ കൊച്ചുവീട്ടിലേക്ക് കടന്നു വന്നു. എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന ജോബ് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. വലിയ ആഘാതമായിരുന്നു ജോബിന്റെ അകാല വിയോഗം ആ കുടുംബത്തിനും നാടിനും സൃഷ്ടിച്ചത്. പഠന മികവിൽ ജോയിയേക്കാളും മുന്നിലായിരുന്നു ജോബ്. എല്ലാവരുടെയും പ്രതീക്ഷകളും കാത്തിരുപ്പുകളും വിഫലമാക്കി ജോബ് പോയി.
സഹോദരൻ ജോയിയുടെ ജീവിതത്തിൽ വലിയ താങ്ങായിരുന്നു. അത് നഷ്ടമായെങ്കിലും തളർന്നിരിക്കാൻ കഴിയുമായിരുന്നില്ല. കുടുംബത്തിന്റെ പ്രതീക്ഷ തന്നിലാണെന്നറിയാമായിരുന്നു ജോയിക്ക്. പഠനം മുന്നോട്ടുകൊണ്ടു പോകാൻ വെല്ലുവിളികളേറെ തരണം ചെയ്യണമായിരുന്നു. പിതാവിന്റെ വരുമാനം ഒന്നിനുമൊന്നിനും തികയില്ലെന്നറിയാവുന്ന ജോയി, ട്യൂഷൻ സെന്ററുകളിലും വീടുകളിലും കുട്ടികളെ പഠിപ്പിക്കാൻ പോയി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വിദ്യാഭ്യാസം മുന്നോട്ടു പോയി. സർക്കാർ സ്‌കൂളുകളിൽ നിന്നും പഠിച്ചു വളർന്ന ജോയിയുടെ ചിന്തകളിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗിന്റെ സാധ്യതകൾ ആവേശം കൊള്ളിക്കുമ്പോൾ, കമ്പ്യൂട്ടർ വ്യാപകമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. തീരത്തു നിന്ന് ജോയ് ടികെഎം എഞ്ചിനീയറിങ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് പഠിക്കാൻ പോകുമ്പോൾ, അതിനെക്കുറിച്ചൊന്നും അത്ര ബോധ്യമില്ലായിരുന്നുവെങ്കിലും ചെട്ടികാട് ഗ്രാമത്തിന്റെ പ്രതീക്ഷകൾ വാനോളമായിരുന്നു.
കംമ്പ്യൂട്ടർ വാങ്ങാൻ പോലും പണമില്ലാത്ത കാലം
എം.സി.എ.യ്ക്ക് പഠിക്കുന്ന കാലം. ഹോസ്റ്റലിലെ 12 സുഹൃത്തുക്കൾചേർന്ന് പഠിക്കാനായി പിരിവിട്ട് രണ്ട് കമ്പ്യൂട്ടറുകൾ വാങ്ങി. സാമ്പത്തിക പ്രയാസമുള്ളതിനാൽ ജോയിയോട് അവർ പിരിവുചോദിച്ചുമില്ല. ചോദിച്ചാൽത്തന്നെ കൊടുക്കാനുമില്ല. പിരിവ് നൽകിയില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിൽ കൂടുതൽ സമയവും കമ്പ്യൂട്ടർ ഉപയോഗിച്ചത് ജോയിതന്നെ. കോഴ്സുകഴിഞ്ഞ് ജോയി വീട്ടിലേക്കുമടങ്ങി. പിന്നീട് കൂട്ടുകാർ ആ കമ്പ്യൂട്ടറുകൾ ജോയിയുടെ വീട്ടിലെത്തിച്ച് പറഞ്ഞു: ''നിനക്കൊരു ജോലികിട്ടുന്നതുവരെ, ഈ കമ്പ്യൂട്ടറിനെ വരുമാനമാക്കണം. ഇതുകൊണ്ട് ഒരു കമ്പ്യൂട്ടർ സെന്റർ തുടങ്ങണം.'' വീട്ടിലെ സ്ഥിതി മനസ്സിലാക്കി കൂട്ടുകാർ നൽകിയ ആ കമ്പ്യൂട്ടറായിരുന്നു ജോയിയുടെ ജീവിതത്തിലെ ആദ്യനിക്ഷേപം, ആദ്യസംരംഭവും.ഇതിനിടെ പി.എസ്.സി. പരീക്ഷയെഴുതി. കോടതിയിൽ എൽ.ഡി. ക്ലാർക്കായി ജോലി ലഭിച്ചെങ്കിലും ജോയിയുടെ ലക്ഷ്യം ഐ.ടി.മാത്രമായിരുന്നു.
അവനീർ എന്ന കമ്പനിയിലായിരുന്നു തുടക്കം. 2000-ത്തിൽ ഓഡിയോ കോൺഫറൻസിനുള്ള സംവിധാനമാണ് കമ്പനി ചെയ്തുകൊണ്ടിരുന്നത്. സാമ്പത്തികപ്രശ്നംമൂലം 2006-ൽ കമ്പനി പൂട്ടി. എന്നാലും ആ കമ്പനിയുടെ ഉടമസ്ഥന്റെ ആവശ്യപ്രകാരം സ്വതന്ത്രമായി അവർക്കുവേണ്ടി ജോലിചെയ്തു. 2009-ൽ ടോണി തോമസ് എന്ന സുഹൃത്തുമായി ചേർന്ന് തുടങ്ങിയ കമ്പനിയാണ് ഇപ്പോൾ ലോകമറിയപ്പെടുന്ന ടെക്ജെൻഷ്യയായി മാറിയത്. ഈ കമ്പനി 2009 മുതൽ വീഡിയോ കോൺഫറൻസ് സംവിധാനം ചെയ്തുതുടങ്ങി. അന്നുമുതലേ യുഎസിലെയും യൂറോപ്പിലെയും പല കമ്പനികൾക്കായും വീഡിയോ കോൺഫറൻസ് സംവിധാനമൊരുക്കി നൽകി. ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും വരുമാനം കാര്യമായി ഇല്ലായിരുന്നു. ചിലപ്പോൾ മാസങ്ങളോളം ജീവനക്കാർക്ക് ശമ്പളംപോലും കൊടുക്കാൻ സാധിച്ചില്ല. എന്നാൽ, പതിയെപ്പതിയെ കമ്പനി വളർന്നു.
സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലാണ് ജോയി പഠിച്ചത്. അതിനാൽ ഐടി രംഗത്ത് ആദ്യഘട്ടത്തിൽ പല പരീക്ഷകളിലും ജയിച്ചെങ്കിലും അഭിമുഖത്തിനെത്തിയപ്പോൾ പരാജയപ്പെട്ടു. ഇംഗ്ലീഷുതന്നെയായിരുന്നു പ്രശ്നം. എന്നാൽ, അതിനെയെല്ലാം നിശ്ചയദാർഢ്യംകൊണ്ട് കീഴടക്കി. ആ പാഠത്തിൽനിന്ന്, വിദ്യാഭ്യാസയോഗ്യതയല്ല കഴിവാണ് മുഖ്യമെന്ന് ജോയി പറയുന്നു.
ജനകീയ ഭക്ഷണ ശാലയും ജനകീയ ലാബും
ഏതു വിജയവും നാടിനും നാട്ടുകാർക്കുമൊപ്പം ആഘോഷിക്കാനാണ് ജോയ് സെബാസ്റ്റ്യൻ എന്നും തയ്യാറായിട്ടുള്ളത്. വന്ന വഴി മറക്കാത്തവൻ എന്നാണ് നാട്ടുകാരും ജോയിയെക്കുറിച്ച് പറയുന്നത്. ഇന്ന് കേരളത്തിൽ തന്നെ ശ്രദ്ധേയമായി മാറിയ പാതിരാപ്പള്ളിയിലെ ഔവർ ലൈബ്രറിയുടെ പ്രസിഡന്റായി ജോയി ഉണ്ടായിരുന്ന കാലത്താണ് പഠിപ്പുര എന്ന പേരിൽ ഓൺലൈൻ മാഗസിൻ തയ്യാറാക്കുന്നത്. ലൈബ്രറി കൗൺസിൽ ഇങ്ങനെയൊരു ആശയം നടപ്പാക്കുന്നത് ഇതിനു ശേഷമാണ്. കേരളത്തിൽ തന്നെ ഇന്ന് ഏറ്റവും അറിയപ്പെടുന്ന പാലിയേറ്റീവ് സെന്ററാണ് പാതിരാപ്പള്ളിയിലെ സ്‌നേഹജാലകം. സ്‌നേഹ ജാലകത്തിന്റെ കീഴിൽ ജനകീയ ഭക്ഷണശാല എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനു പിന്നിലും ജോയിയുണ്ടായിരുന്നു.
വിശപ്പിന്റെ വിലയറിഞ്ഞു വളർന്നു വന്നൊരുവന്റെ സഹജീവികളോടുള്ള കരുതൽ. കൈയിൽ കാശില്ലാത്തതുകൊണ്ട് ആരും വിശന്നിരിക്കേണ്ടി വരരുതെന്ന ആഗ്രഹമായിരുന്നു ജനകീയ ഭക്ഷണ ശാലയെന്ന ആശയത്തിനു പിന്നിൽ. അതുപോലെയൊന്നാണ് ജനകീയ ലാബോറട്ടറി. സ്വകാര്യ ലാബുകൾ ആളുകളെ ചൂഷണം ചെയ്യുന്നതിന് തടയുകയായിരുന്നു ജനകീയ ലാബിനു പിന്നിലെ ലക്ഷ്യം. ഇതിനുവേണ്ടി വിശദമായൊരു പഠനം തന്നെ നടത്തിയ ശേഷമായിരുന്നു ജോയ് ലാബ് യാഥാർത്ഥ്യമാക്കിയത്. സംസ്ഥാന സർക്കാർ കേരളം മുഴവൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രതിഭാതീരം പദ്ധതിയുടെ പിന്നിലും ജോയി സെബാസ്റ്റ്യൻ എന്ന പേരുണ്ട്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടി ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ ആശയമായിരുന്നു പ്രതിഭാതീരം. ഇന്ന് സംസ്ഥാനത്തിനു തന്നെ മാതൃകയമായി മാറിയ ഈ പദ്ധതിയും സാക്ഷാത്കരിക്കാൻ ജോയിയുണ്ടായിരുന്നു. 2018- ലെ മഹാപ്രളയ കാലത്ത് ആലപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ജോയി സെബാസ്റ്റ്യൻ പൂർണസമയവുമുണ്ടായിരുന്നു. കളക്റ്റ്രേറ്റിലെ കൺട്രോൾ റൂമിലെ സാങ്കേതിക പ്രവർത്തനങ്ങളുടെ ചുക്കാൻ ജോയിക്കായിരുന്നു.
പറയാൻ ഇനിയുമേറെയുണ്ട് ചെട്ടികാടുകാർക്കും ആലപ്പുഴക്കാർക്കും ജോയിയെക്കുറിച്ച്. ഇന്നിപ്പോൾ ജോയിയുടെ വിജയം തങ്ങൾ ഓരോരുത്തരുടെയും വിജയമായാണ് ചെട്ടികാട്ടെ മനുഷ്യർ ഏറ്റെടുത്തിരിക്കുന്നത്. ഏത് ആകാശവും എത്തിപ്പിടിക്കാൻ തങ്ങൾക്കുമാകുമെന്നാണവർ ജോയിയുടെ നേട്ടത്തെ അടയാളപ്പെടുത്തുന്നു.
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ
ആദ്യമൊക്കെ കമ്പനിയിൽ ജോലിക്ക് ആളെക്കിട്ടാത്ത അവസ്ഥ. വൻനഗരമല്ലാത്ത ചേർത്തലയിലേക്ക് വരാൻ ആളുകൾ മടിച്ചു. വന്നവരിലധികവും നാട്ടിൻപുറത്തുകാർ. അവരെ ജോലിക്കെടുത്തു. കഴിവുമാത്രമാണ് നോക്കിയത്. അങ്ങനെ അതൊരു തനിനാടൻ ഐ.ടി. കമ്പനിയായി മാറി. എൻജിനിയറിങ് പഠിക്കാത്ത പലരും ഇന്ന് ഈ കമ്പനിയിലെ വിലയേറിയ എൻജിനിയർമാരാണ്. 65പേരാണ് ജോലിചെയ്യുന്നത്. ഇതിൽ 15 പേരായിരുന്നു വീഡിയോ കോൺഫറൻസിങ് സംവിധാനത്തിനായി കൂടുതലും ജോലി ചെയ്തത്. ജോലിചെയ്യിപ്പിക്കുന്നതിനും 'ജോയി മോഡലു'ണ്ട്. ഒരു മാസത്തേക്കുചെയ്യേണ്ട ജോലികളുടെ ടാസ്‌ക് ലിസ്റ്റ് ഓഫീസിൽ പ്രദർശിപ്പിക്കും. അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം. അവരത് കൃത്യമായി ചെയ്യുകയുംചെയ്യും. 2010-ൽ കമ്പനിക്കൊപ്പം ചേർന്നവർ ഇന്ന് കമ്പനിയുടെ ഡയറക്ടർബോർഡിൽ അംഗങ്ങളാണ്. നിശ്ചിതകാലാവധി പൂർത്തിയാക്കുന്നവർക്ക് ഷെയറുകളും നൽകുന്നു. അതിനാൽ സ്വന്തം കമ്പനിയായിക്കണ്ടാണ് എല്ലാവരും പണിയെടുക്കുന്നത്. ശമ്പളംമാത്രമല്ല, ഇത്തരം അംഗീകാരങ്ങളും അവരെ സ്ഥാപനത്തോട് ചേർത്തുനിർത്തുന്നു.
മറ്റ് സോഫ്‌റ്റ്‌വേറുകളിൽനിന്ന് വി കൺസോളിനെ വ്യത്യസ്തമാക്കുന്നത് സുരക്ഷയാണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നയാൾക്കുമാത്രമല്ല, പങ്കെടുക്കുന്ന എല്ലാവർക്കും പാസ്വേഡ് ഉപയോഗിച്ച് മീറ്റിങ്ങിൽ കയറാം. സൈനിക ആവശ്യങ്ങൾക്കുവരെ ഇതുപയോഗിക്കാമെന്ന് അദ്ദേഹം പറയുന്നു. ദൃശ്യഗുണമേന്മയാണ് ഏറ്റവും വലിയ സവിശേഷത. എച്ച്.ഡി. ക്വാളിറ്റിവരെ കിട്ടും. ഒരാൾ കയറിയാലും 50 പേർ കയറിയാലും ക്വാളിറ്റിയിൽ ഒരു വ്യത്യാസവുമില്ല. നൂറിലധികം പേർക്ക് മീറ്റിങ്ങിൽ പങ്കെടുക്കാം. മുന്നൂറിലധികംപേർക്ക് കാണുകയും ചെയ്യാം.
ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്കുമാത്രമേ വി-കൺസോൾ ഉപയോഗിക്കാനാവൂ. പൊതുജനങ്ങൾക്ക് ആപ്ലിക്കേഷൻ നൽകണമെങ്കിൽ നിക്ഷേപവും അടിസ്ഥാനസൗകര്യങ്ങളും കൂടുതലായി വേണ്ടിവരും. എന്നാലും ഒരു മാസത്തിനുശേഷം ജനങ്ങൾക്കിടയിലേക്ക് ആപ്ലിക്കേഷൻ എത്തിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങും. കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ഇപ്പോൾ മറ്റൊരു യൂറോപ്യൻ രാജ്യം, വീഡിയോ കോൺഫറൻസ് സംവിധാനം തേടി കമ്പനിയെ സമീപിച്ചിട്ടുണ്ട്. അതാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.
Stories you may Like
- ജി 20യിലും തരംഗമായി ടെക്ജൻഷ്യ; താരമായി ജോയ് സെബാസ്റ്റ്യൻ
- മലയാളത്തിൽ പറയുന്നത് മോദി ഹിന്ദിയിൽ കേൾക്കും
- ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിങ് പൂർണമായും വി കൺസോൾ ആപ്ലിക്കേഷനിലേക്ക് മാറിയേക്കും
- ഇടതു സഹയാത്രികന്റെ വാക്കുകളിലുള്ള സിപിഎം പ്രതികരിക്കണമെന്ന പരോക്ഷ ആവശ്യം
- മറുനാടൻ വേട്ടക്കെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍