സ്പീഡ് പോസ്റ്റ് വഴി അയച്ച ആർസി ബുക്ക് 10 ദിവസം കഴിഞ്ഞിട്ടും 10 കിലോമീറ്റർ ചുറ്റളവിലുള്ള കുതിരവട്ടത്ത് എത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്നു; പ്രൂഫ് കാണിച്ചാൽ തരാമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് പറയുന്നു തരാനൊക്കില്ലെന്ന്; സാങ്കേതികത്വവും വരട്ടുന്യായവും പറഞ്ഞ് പൊതുജനങ്ങളെ വട്ടംചുറ്റിക്കുന്ന തപാൽ വകുപ്പിനെതിരെ മാധ്യമപ്രവർത്തകന്റെ പ്രതിഷേധ കുറിപ്പ്
ജാസിം മൊയ്തീൻ
കോഴിക്കോട്: ഓഗസ്റ്റ് 10ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ആർടിഓഫീസിൽ നിന്ന് സ്പീഡ് പോസ്റ്റ് വഴി അയച്ച ആർസി ബുക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും കുതിരവട്ടം പോറ്റ് ഓഫിസിൽ എത്തിയില്ലെന്ന് പരാതി. സിവിൽ സ്റ്റേഷനിൽ നിന്നും കേവലം 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തേക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ച വസ്തു 10 ദിവസം പിന്നിട്ടിട്ടും എത്താത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകനായ ആർസി ഉടമ. ന്യൂസ് 18 ചാനലിലെ മാധ്യമപ്രവർത്തകൻ വിനേഷ് കുമാറിനാണ് തപാൽ വകുപ്പിന്റെ കെടുകാര്യസ്ത്ഥത കാരണം സമയത്തിന് ആർസി ബുക്ക് ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വന്നിരിക്കുന്നത്.
ആർസി ബുക്കിലെ ഉടമസ്ഥാവകാശം മാറ്റാനായി അപേക്ഷ നൽകിയതായിരുന്നു വിനേഷ് കുമാർ. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉടമസ്ഥത മാറിയിട്ടുണ്ടെങ്കിലും ആർസി ബുക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഓഗസ്റ്റ് 10ന് ആർടി ഓഫീസിൽ നിന്നും ആർസി ബുക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ചു എന്ന മെസേജ് ലഭിക്കുകയും ചെയ്തു. മെസേജ് ലഭിച്ച് 10 ദിവസം കഴിഞ്ഞിട്ടും ആർസി ബുക്ക് എത്താത്തതിനെ തുടർന്ന് കുതിരവട്ടം പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. ആർടി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ അയച്ചിട്ടുണ്ടെന്ന് ഉറപ്പ് പറയുകയും ചെയ്തു. തുടർന്ന് കോഴിക്കോട് കണ്ണൂർ റോഡിലുള്ള ഹെഡ്പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അറിഞ്ഞത് സാധനം അവിടെയുണ്ടെന്ന്. പ്രൂഫുമായി വന്നാൽ നൽകാമെന്നും ഹെഡ്പോസ്റ്റ് ഓഫീസിൽ നിന്ന് ഫോണിലൂടെ ഉറപ്പും നൽകി. പിന്നാലെ രേഖകളുമായി പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ ആദ്യം തരാമെന്ന് പറഞ്ഞെങ്കിലും ഒരു ഉദ്യോഗസ്ഥനെത്തി തടസ്സം നിൽക്കുകയായിരുന്നു. ഇവിടെ നിന്നും തരാനാകില്ലെന്നും തങ്ങൾ കുതിരവട്ടം പോസ്റ്റ് ഓഫീസിലേക്ക് അയക്കാമെന്നും അവിടെ നിന്നും വാങ്ങിക്കോളൂ എന്നുമാണ് അയാൾ പറഞ്ഞത്. ഹെഡ് പോസ്റ്റ്മാസ്റ്ററെ കണ്ടപ്പോഴും ഇതു തന്നെയാണ് മറുപടി ലഭിച്ചത്.
നഗരത്തിനുള്ളിൽ തന്നെയുള്ളൊരു സ്ഥലത്ത് നിന്ന് 10 ദിവസം മുമ്പ് സ്പീഡ് പോസ്റ്റ് വഴി അയച്ച സാധനം ഇത്ര ദിവസമായും ലഭിക്കാത്തതു കൊണ്ടാണ് ഇവിടെ വന്നതെന്ന് പറഞ്ഞപ്പോൾ നിങ്ങൾ പരാതി തന്നോളൂ എന്നാണ് ഹെഡ്പോസ്റ്റ് മാസ്റ്റർ പറഞ്ഞത്. ഇത്രയും ദിവസമായിട്ടും അയച്ച സ്ഥലത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒരിടത്ത് സ്പീഡ് പോസ്റ്റ് ഡെലിവറി ചെയ്യാൻ കഴിയാത്തവർക്ക് പരാതി നൽകിയിട്ട് എന്തു പരിഹാരണം കാണാനാണ് എന്നാണ് വിനേഷ് കുമാർ ചേദിക്കുന്നത്. ഇത്തരം താപ്പാനകളിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് പരാതി എഴുതി നൽകാൻ നിൽ്ക്കാതെ തിരിച്ചു പോരുകയാണ് അദ്ദേഹം ചെയ്തത്. വലിയ ശമ്പളം വാങ്ങി, സർക്കാർ ആനുകൂല്യങ്ങളെല്ലാം കൃത്യമായി കൈപ്പറ്റുന്ന ഇത്തരത്തിലുള്ള ആത്മാർത്ഥതയില്ലാത്ത ഉദ്യോഗസ്ഥരാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തകരാകുന്നതെന്നും വിനേഷ് കുമാർ പറയുന്നു.
വിനേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഓഗസ്റ്റ് 10ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആർ ടി ഓഫീസിൽ നിന്ന് എന്റെ ആർസി ബുക്ക് ഡെസ്പാച്ച്ഡ് എന്ന മെസേജ് ലഭിച്ചു. സ്പീഡ് പോസ്റ്റ് ആയിട്ടു വരുമെന്നായിരുന്നു സന്ദേശം. രണ്ട് ദിവസം കഴിഞ്ഞു. നാല് ദിവസം കഴിഞ്ഞു, ഒരാഴ്ച്ച കഴിഞ്ഞു. പത്ത് ദിവസമായി സ്പീഡ് പോസ്റ്റ് ഇല്ല. കുതിരവട്ടം പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ വന്നില്ലെന്ന് അറിഞ്ഞു. ആർ ടി ഓഫീസിൽ വിളിച്ചപ്പോൾ അയച്ചതാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ കണ്ണൂർ റോഡിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വിളിച്ചപ്പോൾ അവിടെയുണ്ടെന്നും പ്രൂഫുമായി വന്നാൽ തരാമെന്നും അറിയിച്ചു. പതിനൊന്നാമത്തെ ദിവസം ഹെഡ്പോസ്റ്റ് ഓഫീസിലെത്തി. പ്രൂഫ് കാണിച്ചു. ആധാർ കാർഡ് തമിഴ്നാട് ആണ്. കോഴിക്കോട് തമാസിക്കുന്നതിന്റെ രേഖ കാണിച്ചു. എമാന്മാർക്ക് അത്ര പിടിച്ചില്ല. തരാനാവില്ലെന്നായി.
തമിഴ്നാട് പ്രൂഫിലും കേരള പ്രൂഫിലും സ്ഥിരവിലാസവും താൽക്കാലിക വിലാസവുമാണ്. കാര്യങ്ങൾ സംസാരിച്ചപ്പോൾ ഒടുവിൽ തരാമെന്നായപ്പോൾ അവിടെയുള്ള ജീവനക്കാരൻ ഒരുത്തൻ കയറി പാരവച്ചു. . നിങ്ങൾ കുതിരവട്ടം പോസ്റ്റ് ഓഫീസിൽത്തന്നെ പോയി വാങ്ങിച്ചോളാൻ അവർ പറഞ്ഞു. ഹെഡ് പോസ്റ്റ് മാസ്റ്ററെ കണ്ടു. അസ്സൽ താപ്പാന. സാഹചര്യമൊന്നുമറിയേണ്ട ആവശ്യമില്ല. അദേഹത്തിന് തരാൻ കഴിയില്ല. തുടക്കത്തിൽ ഉടക്ക് വച്ചവൻ പോസ്റ്റ് മാസ്റ്ററുടെ മുറിയിൽ കയറിപ്പോയി തലയണമന്ത്രം ജപിച്ചിറങ്ങിയതിന് പിന്നാലെയാണ് ഞാൻ കയറിയത്.
പതിനൊന്നാമത്തെ ദിവസമാണിന്ന്. ആർസി കയ്യിലെത്തിയിട്ടില്ല. പ്രൂഫ് നൽകിയിട്ടും സാങ്കേതികത്വം വരട്ടുന്യായവും പറഞ്ഞ് ആവശ്യക്കാരെ പറഞ്ഞ് വിടുന്ന താപ്പാനജന്മങ്ങൾ. ഒന്നില്ലെങ്കിൽ കവർ എന്റെ കയ്യിൽ തരിക. അല്ലെങ്കിൽ കുതിരവട്ടം പോസ്റ്റ് ഓഫീസിലേക്ക് അയക്കുക. രണ്ട് കാര്യത്തിനും പോസ്റ്റൽ അധികൃതർ തയ്യാറാകാത്തതുകൊണ്ടാണല്ലൊ ആവശ്യക്കാരന് ബുദ്ധിമുട്ടുണ്ടാകുന്നത്. ഞാൻ മാധ്യമപ്രവർത്തകനാണെന്ന് അറിഞ്ഞപ്പോൾ ഒരു പരാതി എഴുതിത്തരൂ, പരിഹരിക്കാമെന്നായി പോസ്റ്റ് മാസ്റ്റർ. എന്റെ ആർ സിയുള്ള കവർ അവിടെയുണ്ട്. പ്രൂഫ് എന്റെ കയ്യിലും ഉണ്ട്. ഇനി അത് കിട്ടാൻ പരാതികൂടി എഴുതിത്ത്തരാൻ മനസ്സില്ലെന്ന് പറഞ്ഞു. നിങ്ങളെപ്പോലെയുള്ള താപ്പാനകളിൽ നിന്ന് നീതി പ്രതീക്ഷിക്കില്ലെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തകരാകുന്നത് ഇത്തരത്തിലുള്ള താപ്പാനകളാണ്. സ്പീഡ് പോസ്റ്റ് എന്ന പേരിട്ട് നഗരത്തിൽ നിന്നയച്ച ഒരു സാധനം നഗരത്തിനകത്ത് പത്ത് ദിവസത്തിനകം എത്തിക്കാൻ കഴിയാത്ത സംവിധാനം. ഒരുദിവസംകൊണ്ട് വൃത്തിയായിട്ട് കൊറിയർ സർവീസുകാർ ചെയ്യും. തുച്ഛമായ വേതനത്തിന് കൊറിയർ ഡെലിവെറി ചെയ്യുന്നവരെ കണ്ടുപഠിച്ചൂടെയെന്നൊന്നും പറയുന്നതിൽ അർഥമില്ല. വലിയ ശമ്പളം വാങ്ങി, സർക്കാർ ആനുകൂല്യങ്ങളെല്ലാം കൃത്യമായി കൈപ്പറ്റുന്ന ഇത്തരത്തിലുള്ള സാറന്മാർക്ക് ആത്മാർഥയില്ലാതെ എന്ത് പഠിച്ചിട്ടും കാര്യമില്ല.
പോസ്റ്റൽ വകുപ്പിലെ താപ്പാനകൾ... ഓഗസ്റ്റ് 10ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആർ ടി ഓഫീസിൽ നിന്ന് എന്റെ ആർസി...
Posted by Vinesh Kumar on Friday, August 21, 2020
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍