യഥാർത്ഥ കാരണം ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഉയർന്നിരുന്നു; ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ അതേ ദിവസം രാത്രി യുഎഇ കോൺസുലേറ്റ് വഴിയുള്ള ദുരൂഹമായ കമ്മിഷൻ ഇടപാട് കൂടി ആ വഴിയിൽ നടന്നെങ്കിൽ ഫോൺ നഷ്ടമായ സംഭവത്തിൽ സംശയം ഏറെ; കേരളത്തിലെ അന്വേഷണ ഏജൻസികൾ തെളിയിക്കും എന്ന് തോന്നുന്നില്ല; മ്യൂസിയത്തെ ബഷീറിന്റെ മരണവും എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം; വഫാ ഫിറോസിനൊപ്പം ശ്രീറാം വെങ്കിട്ടരാമൻ ഉണ്ടാക്കിയ അപകടം വീണ്ടും ചർച്ചകളിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിയിലെ കമ്മീഷൻ തുകയായ മൂന്നു കോടി രൂപ ഡോളർ രൂപത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് 2019 ഓഗസ്റ്റ് രണ്ടിന് രാത്രി കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ് എന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലോടെ സിറാജ് ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ മരണവിവാദം വീണ്ടും ചൂടുപിടിക്കുന്നു. ഇതേ ദിവസം രാത്രിയാണ് വാഹനാപകടത്തെ തുടർന്നു ദുരൂഹമായ സാഹചര്യത്തിലുള്ള ബഷീറിന്റെ മരണവും നടക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെടുന്നത്. ഇതേ ദിവസം രാത്രിയാണ് കവടിയാറിൽ യുഎഇ കോൺസുലേറ്റിലെ ഖാലിദ് കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിൽ വന്നു കമ്മീഷൻ തുക കൈപ്പറ്റിയത് എന്ന് ബ്രിട്ടാസ് വെളിപ്പെടുത്തുന്നു.
യുഎഇ കോൺസുലേറ്റ് വഴി നടന്ന ഇടപാടുകൾ എല്ലാം സംശയാസ്പദമാണ്. സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലെ ഈ കമ്മീഷൻ കൈമാറ്റം നടന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറിയാണ് മ്യൂസിയം റോഡിൽ ബഷീറിന്റെ മരണത്തിനു കാരണമായ വാഹനാപകടവും നടക്കുന്നത്. പണമിടപാട് നടന്ന കോഫി ഷോപ്പിനു തൊട്ടടുത്താണ് ബഷീർ ജോലി ചെയ്ത സിറാജ് പത്രത്തിന്റെ ബ്യൂറോയുള്ളത്. രാത്രി ട്രെയിനിൽ വന്ന ശേഷം ബഷീർ ആദ്യം പോയത് കവടിയാറിലെ ബ്യൂറോയിലാണ്. അർദ്ധരാത്രിയോടെയാണ് ബ്യൂറോയിൽ നിന്നും ബഷീർ ബൈക്കിൽ ഈ പണമിടപാട് നടന്ന കോഫി ഷോപ്പിനു മുൻപിലൂടെ ബൈക്കിൽ യാത്ര തിരിക്കുന്നത്. ഈ കോഫി ഷോപ്പിനു സമീപത്ത് നിന്നാണ് വഫയും ശ്രീറാമും ഒത്തുള്ള ആഡംബര കാറിലെ രാത്രി യാത്ര ആരംഭിക്കുന്നതും. ഒരേ സമയത്ത് തുടങ്ങിയ ഈ യാത്ര മ്യൂസിയത്തിൽ എത്തുമ്പോഴാണ് ശ്രീരാം ഓടിച്ച കാർ ബഷീറിനെ ഇടിച്ച് തെറിപ്പിക്കുന്നതും ബഷീർ കൊല്ലപ്പെടുന്നതും.
ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ തുക യുഎഇ കോൺസുലേറ്റ് ജീവനക്കാരൻ ഈ ദിവസം രാത്രി തന്നെയാണ് കൈപ്പറ്റുന്നതെന്ന ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ വന്നതോടെയാണ് ദുരൂഹതയിൽ ഇടംപിടിച്ച ബഷീറിന്റെ മരണം കൂടുതൽ ദുരൂഹമായി മാറുന്നത്. വാഹനാപകടസമയത്ത് കൈവശമുണ്ടായിരുന്ന ബഷീറിന്റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്തോ ദുരൂഹമായ കാര്യങ്ങൾ അപകടസമയത്തോ അതിനു മുൻപോ നടന്നു എന്ന സംശയമാണ് മൊബൈൽ ഫോൺ കാണാതെ പോയ സംഭവം അവശേഷിപ്പിച്ചത്. സംഭവം നടന്ന സമയം ശ്രീരാം വെങ്കിട്ടരാമനും വഫയും മ്യൂസിയം പൊലീസും ആ സമയത്ത് അവിടെയുണ്ട്. എന്നിട്ടും മൊബൈൽ ഫോൺ എന്തുകൊണ്ട് കണ്ടുകിട്ടിയില്ല എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലോടെ ബഷീറിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടു ബഷീറിന്റെ കുടുംബം വീണ്ടും രംഗത്ത് എത്തുകയാണ്. .
ദുരൂഹത അതു പോലെ നിലനിൽക്കുന്നു-ബഷീറിന്റെ സഹോദരൻ
ബഷീറിന്റെ മരണത്തിലുള്ള ദുരൂഹത അതേപോലെ നിലനിൽക്കുകയാണ്. മൊബൈൽ ഫോൺ എന്തുകൊണ്ട് നഷ്ടമായി എന്ന ചോദ്യത്തിനു ഞങ്ങൾക്ക് ഇതേവരെ ഉത്തരം ലഭിച്ചിട്ടില്ല- ബഷീറിന്റെ സഹോദരൻ കെ. അബ്ദുൾറഹ്മാൻ മറുനാടനോട് പറഞ്ഞു. വാഹനാപകടം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം ഈ ഫോണിലുണ്ടെന്ന് അപ്പോൾ തന്നെ സംശയം ഞങ്ങൾക്ക് ഉയർന്നിരുന്നു. ജോൺ ബ്രിട്ടാസ് പറഞ്ഞതുപോലെ അതേ ദിവസം രാത്രി തന്നെ അവിടെ യുഎഇ കോൺസുലേറ്റ് വഴിയുള്ള ദുരൂഹമായ കമ്മിഷൻ ഇടപാട് കൂടി നടന്നെങ്കിൽ ഫോൺ നഷ്ടമായ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. കേരളത്തിലെ അന്വേഷണ ഏജൻസികൾ ഇത് തെളിയിക്കും എന്ന് തോന്നുന്നില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നടക്കുന്ന എൻഐഎ അന്വേഷണ പരിധിയിൽ ബഷീറിന്റെ മരണം കൂടി ഉൾപ്പെടുത്തിയാൽ അത് നന്നായിരിക്കുമെന്നാണ് തോന്നുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച കാര്യം മറച്ചു വയ്ക്കാൻ കേരള പൊലീസ് ശ്രീറാമിനെ സഹായിക്കുകയാണ് ചെയ്തത്. ബഷീർ മദ്യപിച്ചു എന്ന് തെളിയിക്കാൻ പരിശോധന റിപ്പോർട്ട് പ്രകാരം കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞു നടത്തിയ മദ്യപരിശോധന റിപ്പോർട്ടിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്ന് തെളിയിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ തട്ടിപ്പും ഒക്കെ എൻഐഎ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരിക്കെ ബഷീറിന്റെ വാഹനാപകടം കൂടി എൻഐഎ അന്വേഷിക്കുമെങ്കിൽ അത് നന്നായിരിക്കും. കേരള പൊലീസിന്റെ അന്വേഷണത്തിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടമായ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഈ വാഹനാപകടത്തിന്റെ പിന്നിലെ കാരണം കൂടി എൻഐഎ അന്വേഷിക്കട്ടെ. ബഷീറിന്റെ ഫോൺ എന്തായാലും ലഭിക്കണം എന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആവശ്യം. ഫോൺ എങ്ങനെ പോയി എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഫോൺ ലഭിക്കാത്തിടത്തോളം കാലം സംശയം നിലനിൽക്കും. എന്തോ ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടം നടന്ന സമയം പൊലീസ് സ്ഥലത്ത് എത്തി.
എന്നിട്ടും ഫോൺ എങ്ങനെ പോയി. ബഷീറിനെ ആരൊക്കെയോ ആ സമയത്ത് വിളിച്ചിട്ടുണ്ട്. ശ്രീറാം ആരെയൊക്കെ വിളിച്ചു, ശ്രീറാമിനെ ആരൊക്കെ വിളിച്ചു, സ്ഥലത്ത് വന്ന മ്യൂസിയം എസ്ഐ ആരെയൊക്കെ വിളിച്ചു സിഐയെ ആരെയൊക്കെ വിളിച്ചു എന്നൊക്കെയുള്ള വിവരങ്ങളും രഹസ്യമായി നിലനിൽക്കുകയാണ്. അപകടമരണമാണോ കൊലപാതകമാണോ എന്ന് പൊലീസ് കണ്ടെത്തേണ്ടതാണ്. ശ്രീറാം മദ്യപിച്ച കാര്യം കണ്ടെത്താത്തത് പോലെ ഈ വിവരങ്ങളും ഇപ്പോഴും രഹസ്യമാണ്. ബഷീറിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഈ വിവരങ്ങൾ ഒന്നുമില്ല. ഇത് എന്താണ് ഉൾപ്പെടുത്താതത് കേസ് ഒതുക്കാനുള്ള നീക്കം തന്നെയാണ് ഇത്. അതുപോലെ അപകടം നടന്ന സമയത്ത് മ്യൂസിയം വെള്ളയമ്പലം റോഡിലെ ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ്. അതും ദുരൂഹമാണ്. പൊലീസ് എന്തുകൊണ്ട് ഈ കാര്യത്തിൽ അന്വേഷണം നടത്തുന്നില്ല? തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് വാഹനാപകടം നടന്ന സമയം മുതൽ നടന്നിരിക്കുന്നത്. ഗവർണറുടെ രാജ്ഭവൻ സ്ഥിതി ചെയ്യുന്ന റോഡിലെ ക്യാമറ കണ്ണടച്ചു എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. അതുകൊണ്ട് തന്നെയാണ് എൻഐഎ അന്വേഷണം നടത്തുന്നെങ്കിൽ ഈ മരണം കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നത്-അബ്ദുൾറഹ്മാൻ പറയുന്നു.
ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് ബഷീർ മരിച്ചിട്ട് ഓഗസ്റ്റ് മൂന്നിന് ഒരു വർഷം തികഞ്ഞു. ആറുമാസം മുമ്പ് കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും ഒന്നാംപ്രതിയായ ശ്രീറാമും രണ്ടാംപ്രതി വഫയും ഇതുവരെ നേരിട്ട് ഹാജരായിട്ടില്ല. അടുത്ത മാസം പതിനേഴിന് ഈ കേസ് വഞ്ചിയൂർ കോടതി പരിഗണിക്കും. അന്ന് കുടുംബം കോടതിയിൽ ഹാജരാകും. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും അന്നേ ദിവസം കോടതിയിൽ ഹാജരാകും. ക്രൈംബ്രാഞ്ച് ഫെബ്രുവരി ഒന്നിന് നൽകിയ കുറ്റപത്രത്തിൽ നൂറു സാക്ഷിമൊഴികളുണ്ട്. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (രണ്ട്), 201 വകുപ്പുകളും മോട്ടോർവാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും വഫയ്ക്കുമെതിരേ ചുമത്തിയത്.പ്രതികൾ ഹാജരായ ശേഷം വിചാരണയ്ക്കായി കേസ് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിൽ ഓടിച്ച കാർ ഇടിച്ചാണ് 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ കെ.എം. ബഷീർ മരിക്കുന്നത്. ആ വാഹനാപകടം പിന്നീട് വലിയ വിവാദമായി മാറി. മരിച്ചത് മാധ്യമ പ്രവർത്തകനും കൊന്നതും ഐഎഎസ് ഉദ്യോഗസ്ഥനും ആയതുകൊണ്ടാണ് വാഹനാപകടം വിവാദമായത്. ഒപ്പം ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നു. ഫൊറൻസിക് വിദഗ്ധരും പൊലീസ് ഫൊട്ടോഗ്രഫറും എത്തും മുൻപേ ഇടിച്ച കാർ റിക്കവറി വാഹനം ഉപയോഗിച്ചു പൊലീസ് മാറ്റി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ യുവാവിന് മദ്യത്തിന്റെ മണമുണ്ടെന്നു പറഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമനാണെന്നറിയാവുന്ന പൊലീസ് രക്തസാംപിളെടുക്കാതെ പോകാൻ അനുവദിച്ചു. എംബിബിഎസ് ബിരുദധാരികൂടിയായ ശ്രീറാമിന് തെളിവുനശിപ്പിക്കാൻ പൊലീസ് ധാരാളം സമയവും സൗകര്യവും ഒരുക്കി നൽകി. ഈ കേസിലെ ആദ്യ വീഴ്ചക്ക് അവിടെ തുടക്കം. തുടർന്ന് തെളിവ് നശിപ്പിക്കലിന്റെ കാഴ്ചകളാണ് ദൃശ്യമായത്. അത് വൻ വിവാദത്തിനും തിരികൊളുത്തി.
മണിക്കൂറുകൾ കഴിഞ്ഞുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനം ആരോടിച്ചു എന്നതും വിവാദമായി. വാഹനമോടിച്ചത് വഫയാണെന്നും താനല്ലെന്നുമുള്ള വാദങ്ങൾക്കൊടുവിൽ ശ്രീറാമിനെതിരേ വഫയും രംഗത്തുവന്നു. കോടതിയിൽ വഫ നൽകിയ മൊഴിയിൽ ശ്രീറാം മദ്യപിച്ചിരുന്നുവെന്നും അപകട സമയത്ത് അദ്ദേഹമാണ് വാഹനമോടിച്ചിരുന്നതെന്നും പറയുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന അപകടത്തിൽ പൊലീസ് ഒളിച്ചുകളി നടത്തുകയായിരുന്നു. അപകടശേഷം ജനറൽ ആശുപത്രിയിലേക്കു പോയ ശ്രീറാം അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറി. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സാക്ഷിമൊഴികൾ ഉണ്ടായിരുന്നു. എന്നാൽ, ശ്രീറാമിന്റെ രക്തപരിശോധന നടത്താനായത് ഒമ്പത് മണിക്കൂറുകൾക്കു ശേഷമാണ്. അതും മാധ്യമ സമ്മർദത്തെ തുടർന്ന്.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ശ്രീറാമിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് കുറിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്കു ശേഷം ശേഖരിച്ച രക്തത്തിന്റെ സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. കാറിന്റെ അതിവേഗവും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ളത് ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്