Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചുകൊടുത്തത് പെറ്റമ്മ! ആദ്യം പീഡിപ്പിച്ചത് നാലം ക്ലാസിൽ പഠിക്കുന്ന ഇളയ കുട്ടിയെ; മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു; മധ്യവയസ്‌കന്റെ പീഡനം സഹിക്കാതെ വന്നപ്പോൾ അച്ഛനെ എല്ലാം വിളിച്ചറിയിച്ചു; അങ്ങനെ പീഡകനെ കുടുക്കാൻ ചൈൽഡ് ലൈനും എത്തി; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചുകൊടുത്തത് പെറ്റമ്മ! ആദ്യം പീഡിപ്പിച്ചത് നാലം ക്ലാസിൽ പഠിക്കുന്ന ഇളയ കുട്ടിയെ; മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു; മധ്യവയസ്‌കന്റെ പീഡനം സഹിക്കാതെ വന്നപ്പോൾ അച്ഛനെ എല്ലാം വിളിച്ചറിയിച്ചു; അങ്ങനെ പീഡകനെ കുടുക്കാൻ ചൈൽഡ് ലൈനും എത്തി; കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ വെളിപ്പെടുത്തലിൽ നടുങ്ങി പൊലീസും നാട്ടുകാരും. അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. സംഭവം മൂടിവയ്ക്കാൻ അമ്മ നിരന്തരം ശ്രമിച്ചു. ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു എന്നു് ഇളയ പെൺകുട്ടി പൊലീസിന് മൊഴി നൽകി.

ഭർത്താവുമായി പിരിഞ്ഞ് ഭർത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് കൊല്ലമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ അമ്മയുടെ വീട്ടിൽ അവധിക്ക് വന്നപ്പോഴാണ് പീഡനം നടന്നത്. ഇളയ കുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നിൽവച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോൾ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്ന് കുട്ടി നടുക്കത്തോടെ പറയുന്നു.

പേടിയായതിനാൽ ഈ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ച മുൻപ് പ്ലസ്ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയെയും പ്രതി ഉപദ്രവിച്ചു. മൂത്തകുട്ടി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി പറഞ്ഞത്. ഇവർ അച്ഛനെ വിളിച്ച് സംഭവം പറഞ്ഞു. അച്ഛൻ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചൈൽഡ് ലൈനെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് അമ്മയെയും 52 കാരനെയും പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് സൂചന.

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കാമുകന് പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് കേസെടുത്തത്. കഴിഞ്ഞ 4 വർഷമായിട്ടാണ് പെൺകുട്ടികൾ മാതാവിന്റെ കാമുകനായ മദ്ധ്യ വയസ്‌ക്കന്റെ പീഡനത്തിരയായിക്കൊണ്ടിരുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്ത് വന്നത്. ഏറെ നാളായി അമ്മയുടെ ഒപ്പം കഴിയുന്നയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കൗൺസിലിങ് നടത്തിയ ചൈൽഡ്‌ലൈൻ പ്രവർത്തകരോട് പെൺകുട്ടി വെളിപ്പെടുത്തിയത്. പിന്നീട് പെൺകുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിരയായെന്ന് കൗൺസിലിങ്ങിൽ മനസ്സിലായി. ഇതോടെയാണ് ചൈൽഡ് പ്രവർത്തകർ പരിയാരം പൊലീസിൽ പരാതി നൽകിയത്.

കുട്ടികളുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേർപെടുത്തിയവരാണ്. അമ്മയുടെ സംരക്ഷണയിലാണ് ഇരുവരും കഴിഞ്ഞു വരുന്നത്. വീട്ടു ജോലിക്ക് പോയാണ് മാതാവ് കുടുംബം പുലർത്തിയിരുന്നത്. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം അമ്മയുടെ കാമുകൻ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. അമ്മ വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് പീഡനം നടത്തിയിരുന്നത്. പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇളയ കുട്ടിയെയാണ് ഇയാൾ ആദ്യമായി പീഡിപ്പിച്ചത്. 2016 ലായിരുന്നു ആദ്യ പീഡനം. വെക്കേഷൻ സമയത്ത് മാതാവ് വീട്ടിലില്ലായിരുന്ന സമയത്താണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. ഇത് തുടർന്നു പോരുകയായിരുന്നു. ഭീഷണി പേടിച്ച് കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞില്ല.

പിന്നീട് ഇവിടെ നിന്ന് താമസം മാറിയപ്പോഴാണ് മുതിർന്ന കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ആദ്യമൊക്കെ മാതാവ് ഇല്ലാത്ത തക്കം നോക്കിയായിരുന്നു ഉപദ്രവം. പിന്നീട് മാതാവിന്റെ സമ്മത പ്രകാരമായിരുന്നു എല്ലാം നടന്നത്. പെൺകുട്ടികളെ പീഡിപ്പിച്ച വിവരം പുറത്ത് പറഞ്ഞാൽ ഇയാൾ ഉപദ്രവിക്കുമെന്ന് ഭയന്നാണ് മാതാവ് വിവരം മൂടിവച്ചത്. ഇതിനിടെ ഇയാൾക്കൊപ്പം അമ്മ സ്ഥിര താമസവും തുഠങ്ങി. ഇതോടെയാണ് അച്ഛനെ കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ 28 നാണ് അവസാനമായി മുതിർന്ന കുട്ടി മദ്ധ്യവയസ്‌ക്കന്റെ പീഡനത്തിരയായത്. ഇതിനെ തുടർന്ന് ആകെ തകർന്നു പോയിരുന്നു കുട്ടി. കുട്ടിയുടെ സ്വഭാവത്തിലൊക്കെ മാറ്റം വന്നതോടു കൂടിയാണ് കൗൺസിലിങ് നടത്തിയത്. പരാതിയെ തുടർന്ന് പരിയാരം പൊലീസ് മാതാവിനും കാമുകനായ മദ്ധ്യ വയസ്‌ക്കനെതിരെയും പോക്‌സോ കേസ് ചുമത്തി. മാതാവിനെ അറസ്റ്റ് ചെയ്തതോടെ കാമുകൻ ഒളിവിൽ പോയെങ്കിലും കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇളയകുട്ടിയെ പീഡിപ്പിച്ച സ്റ്റേഷൻ പരിധിയിലായിലേക്ക് ആ കേസ് റഫർ ചെയ്തു. സംഭവത്തെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്ധ്യവയസ്‌ക്കനുമായുള്ള അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടികളുടെ പിതാവ് വേർപിരിഞ്ഞു പോയതെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP