പാപ്പരാണെന്ന് പറയുമ്പോഴും ഹീര ബാബുവിന് ഇഷ്ടം ഗൂണ്ടാപ്പണി; ഫ്‌ളാറ്റ് അസോസിയേഷനിൽ സ്വന്തം ശിങ്കിടികളെ നിറച്ച് ഫ്‌ളാറ്റുടമകളെയും വാടകക്കാരെയും വിരട്ടൽ; സർവീസ് ചാർജ് കൊടുത്തില്ലെന്ന് പറഞ്ഞ് സ്വന്തം ഫ്‌ളാറ്റിലേക്കുള്ള വഴി തടയുക.. ചീത്ത വിളിക്കുക.. അസമയത്ത് വീട്ടിൽ ചെന്ന് സ്ത്രീകളെ ശല്യപ്പെടുത്തുക..ഭീഷണിപ്പെടുത്തുക..ഗൂണ്ടകളെ പേടിച്ചുറങ്ങാതെ നിവാസികൾ; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റ് സമുച്ചയത്തിൽ കോടികളുടെ വെട്ടിപ്പ് മറയ്ക്കാൻ ഹീര ബാബുവിന്റെ അഭ്യാസങ്ങൾ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: തലസ്ഥാനത്തെ ഹീര സ്വിസ്സ് ടൗൺ ഫ്‌ളാറ്റ് ഉടമകൾ ഫ്‌ളാറ്റ് അസോസിയേഷന്റെ ഗുണ്ടാ രീതികൾ കാരണം പൊറുതിമുട്ടുന്നു. പാപ്പരായി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹീര ബാബുവിന്റെ തണലിൽ ഗുണ്ടാ രീതിയിലുള്ള ഇടപടലാണ് അസോസിയേഷൻ ഭാരവാഹികൾ ഇവിടെ നടത്തുന്നത്. അസോസിയേഷൻ നടപടികൾ ചോദ്യം ചെയ്തവരെ വിരട്ടലും കാശ് പിടിച്ചു വാങ്ങലുമൊക്കെയാണ് സമുച്ചയത്തിൽ നടക്കുന്നത് എന്നാണ് ഫ്‌ളാറ്റുടമകൾ ആരോപിക്കുന്നത്. നിരവധി പരാതികളാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. ബിൽഡേഴ്‌സ് ആയ ഹീര ചെയ്ത ചതി കാരണം ലക്ഷങ്ങൾ മുടക്കി സ്വന്തം ഫ്‌ളാറ്റ് വാങ്ങിയവർക്ക് ഇതേവരെ അത് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഫ്‌ളാറ്റ് ഉടമകൾ അറിയാതെ ഫ്‌ളാറ്റ് സമുച്ചയം കെഎഫ്‌സിക്ക് പണയപ്പെടുത്തി ഇരുപത് കോടി രൂപയെടുത്ത ഹീര ബാബു നടത്തിയ ചതി കാരണമാണ് ഫ്‌ളാറ്റുകൾ സ്വന്തം പേരിലേക്ക് ആക്കി മാറ്റാൻ ഉടമകൾക്ക് കഴിയാത്തത്. ഇരുപത് കോടി ലോൺ എടുത്ത ഹീര ബാബു ലോൺ തുകയിൽ മൂന്നു കോടി കുടിശികയാക്കിയിട്ടുണ്ട്. അതിനാൽ കെഎഫ്‌സിയുടെ ജപ്തി നടപടികൾ നേരിടുകയാണ് ഫ്‌ളാറ്റ് ഉടമകൾ. ഹീര ബാബു നടത്തിയ ചതിയുടെ കഥ മറുനാടൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു.
സ്വന്തമായ ഫ്‌ളാറ്റുകൾ ബിൽഡറുടെ ചതിയിൽ കുടുങ്ങിയ പ്രശ്‌നം തലവേദനയായി നിൽക്കുമ്പോൾ തന്നെയാണ് ഹീരയുടെ ശിങ്കിടികൾ ചേർന്ന് രൂപീകരിച്ച ഫ്‌ളാറ്റ് അസോസിയെഷൻ ഉടമകൾക്ക് മുന്നിൽ നിത്യേനയെന്നോണം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഹീര ബാബുവിനാൽ ചതിക്കപ്പെട്ട ഉടമകളെ അസോസിയേഷനും കെഎഫ്‌സിയും ഹീരയും ചേർന്ന് വീണ്ടും വീണ്ടും ചതിക്കുന്ന കാഴ്ചകളാണ് ഹീര സ്വിസ് ടൗൺ ഫ്‌ളാറ്റിൽ നിന്നും ദൃശ്യമാകുന്നത്. നാനാ രീതിയിലുള്ള ആക്രമണങ്ങളും സമ്മർദ്ദങ്ങളും കാരണം വലഞ്ഞിരിക്കുകയാണ് ഫ്‌ളാറ്റ് ഉടമകൾ.
നിയമ പ്രകാരമുള്ള രജിസ്‌ട്രേഷനില്ലാത്ത അസോസിയേഷനാണ് ഹീര സ്വിസ്സ് ടൗൺ ഫ്‌ളാറ്റ് സമുച്ചയത്തിലുള്ളത്. സ്വന്തം ശിങ്കിടികളെ കുത്തി നിറച്ചാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി ഹീര ബാബു സൃഷ്ടിച്ചത്. ഫ്‌ളാറ്റ് ഓണേഴ്‌സിനെയും വാടകക്കാരെയും ഭീഷണിപ്പെടുത്തുക എന്നുള്ളതാണ് ഇവരുടെ പതിവു പരിപാടി. സർവീസ് ചാർജ് തന്നില്ല എന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്കുള്ള വഴി തടയുക, ചീത്ത വിളിക്കുക.. അസമയത്ത് വീട്ടിൽ ചെന്ന് ശല്യപ്പെടുത്തുക ഇതെല്ലാം ചെയ്യുന്ന അസോസിയേഷനാണ് ഇവിടുത്തെത്. ബിൽഡർ നൽകേണ്ട പ്രവർത്തന ഫണ്ടായ അൻപത് ലക്ഷത്തോളം രൂപ ഇതുവരെ ഹീര ബാബു അസോസിയെഷന് നൽകിയിട്ടില്ല. ഈ തുക ലഭിക്കാതിരിക്കാൻ അസോസിയേഷൻ ശ്രമം നടത്തുമ്പോൾ തന്നെയാണ് ലോൺ അടവിലെ ഒറ്റത്തവണ തീർപ്പായി കെഎഫ്‌സി മുന്നോട്ടു നീട്ടിയ അറുപത് ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകളിൽ നിന്നും ബലമായി പിരിച്ചെടുത്ത് അടയ്ക്കാനുള്ള ശ്രമവും നടക്കുന്നത്. ഹീര ബാബുവിന്റെ ശിങ്കിടികളായ അസോസിയേഷൻ ഭാരവാഹികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.
രണ്ടു രീതിയിൽ ഹീര ബാബുവിനെ സഹായിക്കാനാണ് ശ്രമം. അസോസിയേഷന് ഹീര ബാബു നൽകാനുള്ള അൻപത് ലക്ഷത്തോളം രൂപ ചോദിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുക. രണ്ടാമത് ഹീര കുടിശിക വരുത്തിയ മൂന്നു കോടിയിലേറെ രൂപയുടെ ഒറ്റത്തവണ തീർക്കൽ പദ്ധതിയായി കെഎഫ്‌സി നീട്ടിയ അറുപത് ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകളിൽ നിന്നും പിരിച്ചെടുത്ത് കെഎഫ്‌സിക്ക് നൽകുക. ഇതും രണ്ടും ചോദ്യം ചെയ്ത ഫ്‌ളാറ്റ് ഉടമകളാണ് അസോസിയേഷന്റെ ഗുണ്ടാ രീതികൾ കാരണം പൊറുതിമുട്ടുന്നത്. പെയിന്റിങ് അടിക്കണം എന്ന പേരിൽ പണപ്പിരിവു നടത്തുന്നു. അത് നൽകാത്ത ഉടമകളെ, വാടകക്കാരെ ഭീഷണി പെടുത്തുന്നു. അവരെ ഫ്‌ളാറ്റ് സമുച്ചയത്തിൽ കയറ്റാതെ തടയുന്നു. ലിഫ്റ്റ് സർവീസ് ചാർജ് എന്ന പേരിൽ ഫർണീഷ്ഡ് ഫ്‌ളാറ്റുകളിൽ നിന്ന് പോലും 1000 രൂപ പിരിക്കുന്നു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. അസോസിയേഷന് എതിരായി സംസാരിച്ചാൽ അവരെ അപ്പോൾ തന്നെ ഇല്ലാത്ത പ്രോട്ടോകോൾ സൃഷ്ടിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നു. ചോദ്യം ചെയ്യാൽ തുടർന്നാൽ ഗ്രൂപ്പ് തന്നെ ക്ലോസ് ചെയ്യുന്നു. സ്ത്രീകളെ അധിക്ഷേപിച്ചതിനു അസോസിയേഷൻ നേതാവിനെതിരെ ഒരു പരാതി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലുണ്ട്. അസോസിയേഷനിൽ നിന്നും പൈസ അടച്ചതിന്റെ രശീതി വാങ്ങാൻ ആറ്റിങ്ങലിൽ നിന്നും വന്ന സ്ത്രീയെ ഒരു ദിവസം മുഴുവൻ ഇവിടെ ഇരുത്തി. പിന്നീട് പൊലീസ് വന്നാണ് അവർക്കു രസീത് വാങ്ങി നൽകിയത്. ഇതോക്കെയാണ് അസോസിയേഷൻ ഭാരവാഹികളുടെ മൃഗയാവിനോദങ്ങൾ.
നാലായിരം രൂപയോളം ഇവർ ഫ്‌ളാറ്റ് ഉടമകളിൽ നിന്നും മാസാമാസം പിരിക്കുന്നുണ്ട്. ആ രീതിയിൽ തന്നെ പ്രതിമാസം അഞ്ചര ലക്ഷത്തിലധികം രൂപ അസോസിയേഷന് വരുമാനം വരുന്നുണ്ട്. പക്ഷെ മൂന്നു വർഷമായി ഒരു കണക്കും ഇവർ വെളിയിൽ കാണിക്കുന്നില്ല എന്നാണ് ഫ്‌ളാറ്റ് ഉടമകൾ പറയുന്നത്. യാതൊരു പഠനവും നടത്താതെ മാസാമാസം ഉള്ള ഉള്ള മെയിന്റനൻസ് കുത്തനെ കൂട്ടി. അതിനും കണക്കുകളൊന്നും കാണിക്കാറില്ല. സ്വിമ്മിങ് പൂൾ, ഹോം തീയേറ്റർ തുടങ്ങിയവ ഒന്നും പ്രവർത്തനക്ഷമം അല്ല എന്നിട്ട് പോലും ഉയർന്ന മെയ്ന്റനൻസ് ഫീ ആണ് ഈടാക്കുന്നത്. ഇത് എവിടെ പോകുന്നു എന്ന കണക്ക് ഇല്ല. അസോസിയേഷൻ ആളുകൾ യോഗം ചേരും. അവരുടെ ഭാര്യമാരോ സുഹൃത്തുക്കളോ എല്ലാത്തിനും കൈപോക്കും. ഇതോടെ യോഗം തീർന്നു.
എന്താണ് യോഗ തീരുമാനം എന്ന് പോലും ആർക്കും അറിയില്ല. എല്ലാം അസോസിയേഷൻ സ്വയം തീരുമാനിച്ച് ചെയ്യും. ഫ്‌ളാറ്റുടമകൾക്ക് കാർ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് എന്ന് പറഞ്ഞു ഹീര ഫ്‌ളാറ്റ് ഉടമകളുടെ കയ്യിൽ നിന്നും കാശ് വാങ്ങിയിട്ടുണ്ട്. ഓഫർ ചെയ്ത കാർ പാർക്കിങ് സംവിധാനം പലർക്കും നൽകിയിട്ടില്ല. ഈ പണം മുതലാക്കാൻ സർവീസ് ചാർജ് ആയ പണം നൽകുന്നത് ചില ഫ്‌ളാറ്റ് ഉടമകൾ താത്ക്കാലത്തേക്ക് നിർത്തിവെച്ചു. ഇത് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റ് ഉടമകൾക്ക് വക്കീൽ നോട്ടീസ് അയക്കുകയാണ് അസോസിയേഷൻ ചെയ്തത്. വെള്ളം, വൈദ്യുതി കട്ട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചിലരുടെ വെള്ളവും വൈദ്യുതിയും കട്ട് ചെയ്യുകയും ചെയ്തു.
ബാബു കോർപ്പസ് ഫണ്ട് ഇനത്തിൽ 50ലക്ഷം ഇങ്ങോട്ട് തരാൻ ഉള്ളപ്പോൾ ആണ് അസോസിയേഷൻ ഉടമകൾക്ക് എതിരെ എതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഇപ്പോൾ ഹീര ബുവിന്റെ ലോൺ അടവിന് വേണ്ടി വീണ്ടും 60 ലക്ഷം പണപ്പിരിവ് . സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ബാബുവിനെതിരെ കേസ് കൊടുക്കണം എന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും അസോസിയേഷൻ അതിന് തയ്യാറായിട്ടില്ല. ബാബുവിനെതിരെ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകിയപ്പോൾ കേസ് ഏൽപ്പിച്ചത് ഹീരയുടെ അഭിഭാഷകനെ തന്നെ.-ഫ്‌ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞു.
അസോസിയേഷൻ രൂപീകരിക്കേണ്ട ഉത്തരവാദിത്തം ബിൽഡർക്കാണ്. അതായത് ഹീര ബാബുവിനാണ്. നിയമപരമായ രീതിയിൽ ഒരു അസോസിയേഷൻ ഇവിടെ ഹീര രൂപീകരിച്ചില്ല. ഫ്‌ളാറ്റ് വാങ്ങുമ്പോൾ 25000 രൂപ ഓരോ ഫ്‌ളാറ്റ് ഉടമകളുടെ കയ്യിൽ നിന്നും പിരിക്കുന്നുണ്ട്. ഇതാണ് അസോസിയേഷന്റെ വർക്കിങ് ഫണ്ട്. ഇരുനൂറോളം ഫ്‌ളാറ്റുകൾ ഉള്ള സമുച്ചയമാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്റ്റ്. ഈ രീതിയിൽ അമ്പത് ലക്ഷത്തോളം രൂപ ഹീരയുടെ കയ്യിലുണ്ട്. സ്വന്തം ശിങ്കിടികളെ അസോസിയേഷൻ ഏൽപ്പിച്ചപ്പോൾ ഈ ഫണ്ട് ഹീര ആദ്യം തന്നെ മുക്കി. പണം തിരികെ വേണം എന്ന് അസോസിയേഷൻ നിർബന്ധം പിടിച്ചുമില്ല. അഡ്‌ഹോക്ക് കമ്മറ്റി എന്ന് പറഞ്ഞാണ് അസോസിയേഷൻ ആദ്യം പ്രവർത്തിച്ചത്. ഇതാണ് അസോസിയേഷൻ ആയി മാറിയത്. പലരും ഫ്‌ളാറ്റ് ഉടമകൾ അല്ല. വഴിവിട്ടു ഹീരയെ സഹായിച്ച കെഎഫ്‌സിയുടെ തലപ്പത്ത് ഉള്ളവർക്ക് ഹീര ഫ്‌ളാറ്റുകൾ അനുവദിച്ച് നൽകിയിട്ടുണ്ട്. കെഎഫ്‌സിയിലും എസ്‌ബിഐയിലും തലപ്പത്ത് ഉള്ളവർക്ക് ഇവിടെ ഫ്‌ളാറ്റുകൾ ഉണ്ട് എന്നാണ് ഫ്‌ളാറ്റ് ഉടമകൾ തന്നെ പറയുന്നത്. ഇവരൊക്കെ തന്നെയാണ് അസോസിയേഷന് പിന്നിൽ നിന്ന് നയിക്കുന്നത്.
സ്വിസ്സ് ടൗൺ പ്രോജക്ടിൽ മൂന്നു ഫ്‌ളാറ്റ് സമുച്ചയം ഉള്ളതിൽ മൂന്നാമത്തെ ഫ്‌ളാറ്റ് സമുച്ചയം റവന്യൂ റിക്കവറി നടപടികളിൽ നിന്നും മുക്തമാണ്. അവിടെ നിരവധി പേർക്ക് പോക്ക് വരവ് നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അസോസിയേഷൻ വില്ലേജ് ഓഫീസറെ പോലും ഭീഷണി പെടുത്തി ഒരാൾക്ക് കിട്ടിയ പോക്കുവരവ് റദ്ദ് ചെയ്തു. കെഎഫ്‌സിക്ക് വേണ്ടി ബാബുവിന് വേണ്ടി പണപ്പിരിവ് നടത്താനുള്ള നീക്കമാണിത്. മൂന്നാമത്തെ സമുച്ചയം പോക്കുവരവ് ചെയ്യാം എന്ന കാര്യം ഉടമകളിൽ നിന്നും മറച്ചു വയ്ക്കുകയാണ് അസോസിയേഷൻ ചെയ്തത്. എല്ലാത്തിനും അനുവർത്തിക്കുന്നത് ഗുണ്ടാ രീതികൾ തന്നെ- ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഹീരയുടെ സ്വത്ത് എല്ലാം ഇപ്പോൾ ലിക്വിഡേഷൻ കമ്മറ്റി യുടെ കൈവശം ആണ്. കെ ഫ് സി ഉൾപ്പെടെ ഉള്ളവർ ഈ കമ്മീഷനു മുന്നിലാണ് തങ്ങൾക്കു കിട്ടേണ്ട കടം ബോധിപ്പിക്കേണ്ടത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഹീര ബാബുവിന് പ്രത്യേക പദ്ധതിയാണ് കെഎഫ്‌സി നീട്ടുന്നത്. 60 ലക്ഷം രൂപ തുകയാകും. തുക ചിലപ്പോൾ മുപ്പത് ലക്ഷത്തിലും താഴും. ഇതു മുന്നിൽ കണ്ടാണ് 60 ലക്ഷം എന്ന ഓഫർ കെഎഫ്‌സി നീട്ടുന്നത്-ഉടമകൾ പറയുന്നു.
ഫ്ളാറ്റ് ഉടമകൾ അറിയാതെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ഹീര ബിൽഡേഴ്സ് 20 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ലോൺ എടുത്തതാണ് ഫ്ളാറ്റ് ഉടമകൾക്ക് വിനയായത്. ലോൺ എടുത്തെങ്കിലും 2014 മുതൽ ഹീര അടവ് മുടക്കിയതോടെ റവന്യൂ റിക്കവറി നടപടികൾ വന്നു. ലോൺ തുകയിൽ തിരിച്ചടയ്ക്കേണ്ട തുകയിൽ മൂന്നു കോടിയാണ് ഹീര ബാക്കി വെച്ചത്. ഇതോടെ പോക്കുവരവ് ചെയ്തു കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതിന്നിടയിൽ ഹീര പാപ്പരാവുകയും ചെയ്തു.
ഹീരയുടെ ചെയ്തികളിൽ വലഞ്ഞത് മുഴുവൻ തുകയും നൽകി ഫ്ളാറ്റ് സ്വന്തമാക്കിയവരാണ്. വിവിധ ബാങ്കുകളിൽ നിന്നുള്ള ലോണുകൾ ഫ്ളാറ്റിനു ഉണ്ടായിരിക്കെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ഹീര ബാബുവിന് കഴിയില്ല. എന്നിട്ടും ഇരുപത് കോടിയോളമുള്ള വൻ തുക ഹീര നേടി എന്നത് വിളിച്ചു പറയുന്നത് സാമ്പത്തിക തട്ടിപ്പ് കഥ തന്നെയാണ്. ഫ്ളാറ്റുകൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ഉണ്ടെന്ന തിരിച്ചറിവുള്ള കെഎഫ്സി തന്നെ ഇരുപത് കോടി നൽകി ഹീരയുടെ ചതിക്ക് കൂട്ട് നിന്നതോടെയാണ് ഫ്ളാറ്റ് ഉടമകൾ ചതിയിൽ അകപ്പെടാൻ ഇടയായത്.
പോക്കുവരവ് ചെയ്യാത്തതിനാൽ ഫ്ളാറ്റുകൾ സ്വന്തം പേരിലേക്ക് മാറ്റാൻ താമസം തുടങ്ങി വർഷങ്ങൾക്ക് ശേഷവും മിക്ക ഫ്ളാറ്റ് ഉടമകൾക്കും കഴിഞ്ഞിട്ടില്ല. കെഎഫ്സിയുടെ ലോൺ റിക്കവറി നടപടികൾ തുടരുന്നതിനാൽ രജിസ്ട്രേഷൻ വകുപ്പ് ഫ്ളാറ്റുകൾ പോക്കുവരവ് ചെയ്തുകൊടുക്കാൻ തയ്യാറല്ല. രേഖകൾ അസോസിയേഷന് കൈമാറാൻ ഹീര ബാബുവും തയ്യാറല്ല. ഇതോടെ സംജാതമായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഹീരയുടെ മുഴുനീള ഫ്ളാറ്റ് തട്ടിപ്പ് ചതികളിൽ ഒന്നായി മാറുകയാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടും.
മൂന്നു കോടിയോളം രൂപ ലോൺ അടവ് വന്നപ്പോൾ കെഎഫ്സി ഫ്ളാറ്റ് സമുച്ചയത്തിൽ റിക്കവറി നോട്ടീസ് പതിച്ചു. തങ്ങൾ ലോൺ എടുത്ത് വാങ്ങി സ്വന്തമാക്കിയ ഫ്ളാറ്റുകളിൽ റവന്യൂ റിക്കവറി നോട്ടീസ് വന്നത് ഫ്ളാറ്റ് ഉടമകളെ ഞെട്ടിച്ചു. ഇതിന്റെ പിന്നാമ്പുറം തിരഞ്ഞു പോയപ്പോഴാണ് ഹീര സ്വിസ് ടൗൺ ഈട് വെച്ച് ഹീര ബാബു 20 കോടി എടുത്ത കാര്യം ഫ്ളാറ്റ് ഉടമകൾ അറിയുന്നത്. ഇതോടെയാണ് ചതിയിൽ കുടുങ്ങിയ കാര്യം ഫ്ളാറ്റ് ഉടമകൾ തിരിച്ചറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍