ഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്ക് ഉണ്ട്; പക്ഷെ അതിനെ മറ്റുള്ള റിസ്കുകളും ആയി താരതമ്യം ചെയ്യുക; ആവശ്യമെങ്കിൽ വിമാനയാത്രകൾ ചെയ്യാം എന്ന് തന്നെയാണ് എന്റെ പരിപാടി; കൊറോണക്കാലത്തെ വിമാനയാത്ര: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കൊറോണക്കാലത്തെ വിമാനയാത്ര ..
ഓണമൊക്കെ കഴിഞ്ഞിട്ട് സെപ്റ്റംബറിൽ തിരിച്ചു ജനീവക്ക് പോകാം എന്നാണ് പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ബെയ്റൂട്ടിലെയും മൗറീഷ്യസിലെയും ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്ലാൻ മാറ്റേണ്ടി വന്നു. ഇന്നലെ ജനീവയിൽ തിരിച്ചെത്തി. ഇനി പതുക്കെ യാത്രകളുടെ കാലം വീണ്ടും വരികയാണ്. നാട്ടിൽ നിന്നും തിരിച്ച് ജനീവയിൽ എത്താൻ അല്പം ബുദ്ധിമുട്ടൊക്കെ ഉണ്ടാകും എന്നാണ് കരുതിയത്. പക്ഷെ ചെറിയ ചില അസൗകര്യങ്ങൾ ഒഴിച്ചാൽ എല്ലാം സ്മൂത്ത് ആയിരുന്നു. കൊച്ചിയിൽ നിന്നും ഡൽഹി, ഡൽഹിയിൽ നിന്നും ആംസ്റ്റർഡാം അവിടെ നിന്നും സൂറിക്, പിന്നെ ട്രെയിനിൽ ജനീവ. സാധാരണ ദുബായി വഴി പന്ത്രണ്ട് മണിക്കൂറുകൊണ്ട് ജനീവയിൽ എത്തുന്നത് ഇരുപത്തി ഏഴു മണിക്കൂർ എടുത്തു.
യാത്രയിൽ വലിയ പരിശോധനകൾ ഒക്കെ ഉണ്ടാകും എന്നും പ്രതീക്ഷിച്ചിരുന്നു, പക്ഷെ അതുണ്ടായില്ല. കോവിഡ് പരിശോധനയുടെ റിസൾട്ട് വേണമെന്നും സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണം എന്നൊക്കെ ട്രാവൽ ഏജന്റ് പറഞ്ഞിരുന്നു. ഏറെ സമയം എടുത്ത് തയ്യാറാക്കുകയും ചെയ്തു, എന്നിട്ടും നാല് വിമാനത്താവളത്തിലും മൂന്നു രാജ്യത്തിലും രണ്ട് വിമാനക്കമ്പനികളും അതിന്റെ അന്വേഷണം ഉണ്ടായില്ല. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം എന്നും പറഞ്ഞിരുന്നു, പക്ഷെ അതും ആരും അന്വേഷിച്ചു കണ്ടില്ല. നമുക്ക് പനിയോ മറ്റു കോവിഡ് ലക്ഷണങ്ങൾ ഇല്ല എന്നും കോവിഡ് കണ്ടൈന്മെന്റ് സോണിൽ നിന്നും അല്ല എന്നും ഒരു സെല്ഫ് ഡിക്ലറേഷൻ ഡൽഹി വിമാനത്താവളത്തിൽ ചോദിച്ചു. സൂറിച്ചിൽ വിമാനം ഇറങ്ങിയപ്പോൾ നമ്മുടെ സീറ്റ് നമ്പറും താമസിക്കാൻ പോകുന്ന സ്ഥലത്തെ അഡ്ഡ്രസ്സും വാങ്ങി വക്കുകയും ചെയ്തു.
മാസ്കും ഗ്ലോവും ഒക്കെ കൂടാതെ ശരീരം മുഴുവൻ മൂടുന്ന ഡിസ്പോസബിൾ കവറോൾ ഒക്കെ സംഘടിപ്പിച്ചാണ് യാത്ര തുടങ്ങിയത്, പക്ഷെ ഇക്കാര്യത്തിലും എയർ ലൈനുകൾക്ക് പ്രത്യേക നിർബന്ധം ഒന്നും കണ്ടില്ല. മാസ്കും അതിന് മുൻപിൽ ഒരു ഷീൽഡും ആണ് എയർ ഇന്ത്യ ആവശ്യപ്പെട്ടത്, ഷീൽഡ് അവർ കൊച്ചി എയർപോർട്ടിൽ എല്ലാവർക്കും നൽകുകയും ചെയ്തു. വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരിക്കുന്നവർക്ക് ഒരു ഫുൾ സ്ലീവുള്ള ഏപ്രൺ പോലൊന്ന് നൽകി (ഡിസ്പോസബിൾ), മ്യൂണിക്കിന് പോകാൻ ലുഫ്താൻസായിൽ ഉള്ള എല്ലാ യാത്രക്കാർക്കും കവറോളും ഷീൽഡും മാസ്കും ഒക്കെ നൽകിയത് കണ്ടു. കെ എൽ എമ്മിൽ മാസ്കും ഷീൽഡും മാത്രമേ ഉള്ളൂ, മാസ്ക് നാലു മണിക്കൂറിനുള്ളിൽ ഓരോന്ന് മാറ്റണം എന്ന നിർദ്ദേശവും ഉണ്ട്.
സെക്യൂരിറ്റി ചെക്ക് അപ്പ് അല്പം കൂടി റിലാക്സ്ഡ് ആണെന്ന് തോന്നി. ഒരു സ്ഥലത്തും ഷൂസ് ഒന്നും എടുത്ത് മാറ്റാൻ പറഞ്ഞില്ല. ഒരു ലിറ്റർ വലുപ്പമുള്ള വെള്ളക്കുപ്പികൾ എടുത്തു മാറ്റുന്നില്ല. സാധാരണ മെറ്റൽ ഡിറ്റക്ടർ ഒരു പൈപ്പിന്റെ അറ്റത്തു വച്ച് കെട്ടി അല്പം ദൂരെ നിന്നാണ് ചെക്ക് ചെയ്യുന്നത്. വേഗത്തിൽ തന്നെ കാര്യം കഴിയും. ചിലയിടങ്ങളിൽ ടെമ്പറേച്ചർ ചെക്ക് ഉണ്ട്, എല്ലാ വിമാനത്താവളത്തിലും കണ്ടില്ല.
ഡൽഹിയിലേക്കുള്ള വിമാനത്തിൽ പച്ച വെള്ളം മാത്രം ഒരു കുപ്പിയിലാക്കി തരും, വിമാനം ടേക്ക് ഓഫിനും ലാന്റിങ്ങിനും തൊട്ട് മുൻപ് സുരക്ഷ പരിശോധനക്കല്ലാതെ എയർ ഹോസ്റ്റസ് നമ്മുടെ അടുത്തേക്ക് വരുന്നില്ല. കെ എൽ എം ഒരു പൊതി നിറയെ ഭക്ഷണ സാധനങ്ങൾ ഓരോ സീറ്റിലും തന്നിട്ട് പോയി, വെള്ളം ഉൾപ്പടെ, ഇടക്കുള്ള സെർവിങ്, ഡ്യൂട്ടി ഫ്രീ ഒന്നുമില്ല. യൂറോപ്പിൽ ഉള്ള ഫ്ളൈറ്റുകളിൽ പഴയത് പോലെ കോഫീ സർവീസ് ഒക്കെ ഉണ്ട്.
കൊച്ചി വിമാനത്താവളത്തിൽ പൊതുവെ കാര്യങ്ങൾ വളരെ നന്നായിട്ടാണ് പോകുന്നത്, എല്ലാവർക്കും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അറിയാം എന്ന് തോന്നി. കൈ കഴുകാനും, സ്പ്രേയും, ഫേസ് ഷീൽഡും, മാസ്കും ഒക്കെ ആവശ്യത്തിന് സമയത്ത് തന്നെ ലഭ്യമാണ്.
ഡൽഹി വിമാനത്താവളത്തിൽ പക്ഷെ സാമൂഹിക അകലം ഒന്നുമില്ല. രാത്രി പന്ത്രണ്ടു മണിക്കുള്ള വിമാനത്തിന് രാവിലെ മുതൽ ആളുകൾ വന്നു വിമാനത്താവളത്തിന് മുന്നിൽ കുത്തിയിരിക്കയാണ്, അവിടെ ടോയ്ലറ്റ് സൗകര്യം കൂടാതെ ഇരിക്കാൻ ആവശ്യത്തിന് കസേര കൂടി ഇല്ല, വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ് മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിന്റെ അകത്തേക്ക് കയറ്റൂ, അപ്പോഴക്കും വലിയ തിരക്കാകും.
വിമാനത്താവളത്തിന് അകത്തേക്ക് കയറുന്ന ഗേറ്റിന് മുന്നിൽ ഒരു മണിക്കൂറിലേറെ ക്യു നിൽക്കുന്ന കുട്ടികളും പ്രായമായവരും ഉൾപ്പടെ ഉള്ളവരെ കണ്ടു. കൊറോണക്കാലത്ത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്, ഒഴിവാക്കേണ്ടതാണ്. ലോകത്തെ മറ്റു വിമാനത്താവളങ്ങളിലെ പോലെ ടിക്കറ്റ് ഉള്ളവർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നമേ ഉള്ളൂ.
സ്വിറ്റസലർലണ്ടിൽ ഇപ്പോഴും ഏതാണ്ട് കേരളത്തിലെ അത്ര തന്നെ (ആളോഹരി) പ്രതിദിന കേസുകൾ ഉണ്ട്. പക്ഷെ ഇവിടെ ആളുകൾ മാസ്ക് ധരിക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ കൊറോണയുടെ ഒരു പ്രതീതിയും ഇല്ല. ട്രെയിനുകളും ബസുകളും ഓടുന്നുണ്ട്, അതെല്ലാം ഫുൾ തന്നെയാണ്, റെസ്റ്റോറന്റുകളിൽ സാമൂഹിക അകലത്തിന് പ്രത്യേക നിബന്ധനകൾ ഇല്ല, കുട്ടികൾ പാർക്കിൽ കളിക്കുന്നുണ്ട്. അടുത്ത മാസം സ്കൂൾ പതിവ് പോലെ തുറക്കും എന്നാണ് വായിച്ചത്.
കേരളത്തിലും ഏറ്റവും വേഗത്തിൽ സ്കൂളുകൾ തുറക്കണം എന്ന അഭിപ്രായം എനിക്കുണ്ട്, അതുകൊണ്ട് എന്തൊക്കെ മുൻകരുതലുകൾ ആണ് സ്വിറ്റ്സർലൻഡിൽ സ്കൂളിൽ എടുക്കാൻ പോകുന്നത് എന്ന് അന്വേഷിച്ച് എഴുതാം. മാസങ്ങൾക്ക് ശേഷം വീട്ടിൽ എത്തുമ്പോൾ ഒരു കുന്നു ബില്ലുകൾ കൊടുത്തു തീർക്കാൻ ഉണ്ടെന്നതൊഴിച്ചാൽ മറ്റെല്ലാം അതുപോലെ തന്നെയുണ്ട്. ഇവിടെ ക്വാറന്റൈൻ നിബന്ധന ഇന്ത്യക്കാർക്ക് ഇല്ലെങ്കിലും ഞാൻ ഒരാഴ്ച സെല്ഫ് ഐസൊലേഷനിൽ ആയിരിക്കും, അത് കഴിഞ്ഞാൽ ഒരു പക്ഷെ ബെയ്റൂട്ടിലേക്ക് പോകേണ്ടി വരും. അതിനുള്ള തയ്യാറെടുപ്പ് എന്താണെങ്കിലും നടത്തണം.നിങ്ങളിൽ പലരും ജോലി സ്ഥലത്ത് നിന്നും അല്ലെങ്കിൽ പഠിക്കുന്നിടത്തു നിന്നും നാട്ടിൽ എത്തി തിരിച്ചു പോകണോ എന്ന ചിന്തയിൽ ആയിരിക്കുമല്ലോ. അവർക്കായി കുറച്ചു നിർദ്ദേശങ്ങൾ നൽകാം.
1. നാട്ടിൽ നിന്നും തിരിച്ച് ജോലി സ്ഥലത്തേക്കോ പഠന സ്ഥലത്തേക്കോ പോകണമോ എന്നുള്ള തീരുമാനം പല കാര്യങ്ങളെ അനുസരിച്ച് ഇരിക്കും. നിങ്ങളുടെ ജോലിയുടെ രീതി, നിങ്ങളുടെ ജോലി നാട്ടിൽ നിന്ന് തന്നെ ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണോ, നിങ്ങളുടെ എംപ്ലോയർ ഈ നിങ്ങൾ നാട്ടിൽ ജോലി ചെയ്യുന്നതിൽ സംതൃപ്തനാണോ, കുട്ടികളുടെ പഠനത്തെയും സാമൂഹ്യ ജീവിതത്തെയും നാട്ടിലെ ജീവിതം ബാധിക്കുന്നുണ്ടോ, നിങ്ങൾ തിരിച്ചു പോകാൻ ശ്രമിക്കുന്ന നാട്ടിൽ ഇപ്പോൾ കൊറോണയുടെ സ്ഥിതി എങ്ങനെയാണ്, അവിടുത്തെ ആരോഗ്യ സംവിധാനങ്ങൾ കഴിഞ്ഞ ആറുമാസത്തിനകം കൊറോണയെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിട്ടുണ്ടോ എന്നിങ്ങനെ അനവധി ചോദ്യങ്ങൾ ഉണ്ട്. ഇതിൽ എല്ലാ ചോദ്യത്തിനും ഒരു പോലെ നല്ല ഉത്തരം കിട്ടി എന്ന് വരില്ല, ജീവിതം എന്നുള്ളത് ഒരു ബാലൻസ് ഓഫ് റിസ്ക് ആണല്ലോ. ഈ തീരുമാനം നിങ്ങൾ തന്നെ എടുത്തേ പറ്റൂ. പക്ഷെ വിമാനയാത്രയെ പേടിച്ചിരിക്കേണ്ടതില്ല എന്നാണ് എന്റെ ഉപദേശം.
2. യാത്ര ചെയ്യാനുള്ള തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ ഏറ്റവും ഷോർട്ട് ആയിട്ടുള്ള റൂട്ടും ഏറ്റവും മിനിമം കണക്ഷനും ഉള്ള റൂട്ട് തന്നെ നോക്കുക. എത്ര സമയം വിമാനത്തിൽ ഇരിക്കുന്നു എന്നതും എത്രമാത്രം ആളുകളുമായി അടുത്തിടപഴകേണ്ടി വരുന്നു എന്നതും നമ്മുടെ റിസ്ക്ക് കൂട്ടുകയാണ്. നേരിട്ട് ഗൾഫ് അല്ലെങ്കിൽ സിംഗപ്പൂർ വഴി പോകാൻ സാധിക്കുമെങ്കിൽ എ റൂട്ട് ആണ് നല്ലത്.
3. ബിസിനസ്സ് ക്ളാസ് ടിക്കറ്റ് എടുക്കാൻ സാഹചര്യം ഉള്ളവർ അതെടുക്കുന്നത് അല്പം എങ്കിലും റിസ്ക് കുറയ്ക്കും. ഇക്കോണമി ക്ളാസിൽ ആണ് ടിക്കറ്റ് എങ്കിൽ വിന്ഡോ സീറ്റ് ചോദിച്ചു വാങ്ങുന്നതാണ് നല്ലത്, ഏറ്റവും കുറച്ച് ആളുകളുമായി ബന്ധപ്പെടുന്നത് അവരാണ്.
4. വിമാനത്താവളത്തിൽ പരമാവധി കുറച്ചു സമയം ചെലവാക്കുക എന്നതാണ് ലക്ഷ്യം. എയർ ഇന്ത്യക്ക് ഇപ്പോൾ ഓൺലൈൻ ചെക്ക് ഇൻ ചെയ്യാം, ക്യു നില്കുനന്നത് ഒഴിവാക്കാൻ ശ്രമിക്കുക, എയർപോർട്ടിൽ സീറ്റുകൾ സാമൂഹിക അകലം ഒക്കെ മാർക്ക് ചെയ്താണ് ഇട്ടിട്ടുള്ളത്, അത് എല്ലാ സമയവും പാലിക്കുക.
4. മാസ്ക് എല്ലാ സമയവും ഉപയോഗിക്കുക. ഗ്ലോവ് ഉണ്ടാകുന്നതും നല്ലതാണ്. കൂടുതൽ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (കവറോൾ തൊട്ട് തൊപ്പി വരെ) എന്തും ആകാം. മിക്കവാറും ആളുകൾ മാസ്കും ഷീൽഡും മാത്രമേ ധരിക്കുന്നുള്ളൂ. ഫുൾ സ്ലീവ് വസ്ത്രങ്ങൾ നല്ല ആശയം ആണെന്ന് തോന്നി.
5. ഓരോ നാലു മണിക്കൂറിലും മാസ്ക് മാറ്റി പുതിയത് വക്കണം എന്നാണ് കെ എൽ എം നിർദ്ദേശിച്ചത്, ഞാൻ അതാണ് കൊച്ചി മുതൽ പ്രയോഗിച്ചതും ആവശ്യത്തിന് മാസ്ക് കയ്യിൽ കരുതുക.
6. കുട്ടികൾ ഒക്കെ കൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഭക്ഷണവും വെള്ളവും ആവശ്യത്തിന് കരുതുക. വിമാനത്തിൽ ഒന്നും കിട്ടില്ല എന്ന് പ്രതീക്ഷിക്കുന്നതാണ് ബുദ്ധി, കിട്ടിയാൽ അതൊരു കുഴപ്പമല്ലലോ.
7. എന്റെ സുഹൃത്ത് ഡോക്ർ മനു Manu Viswam ഒരു ചെറിയ കുപ്പി സാനിറ്റൈസർ സ്പ്രേ തന്നിരുന്നു. ഈ യാത്രയിൽ ഏറ്റവും ഉപകാരപ്പെട്ടത് അതാണ്. ടോയ്ലറ്റിൽ ഉൾപ്പടെ ഇരിക്കുന്ന സീറ്റുകൾ ഒക്കെ അല്പം എങ്കിലും ഒന്ന് സാനിറ്റൈസ് ചെയ്യാൻ ഏറെ ഉപകാരപ്പെടും.
8. ഓരോ രാജ്യത്തും പുതിയ പുതിയ ഫോമുകൾ പൂരിപ്പിക്കാനുണ്ട്, അതുകൊണ്ട് ഒരു പേന എങ്ങനെയും കയ്യിൽ കരുതണം.
9. ഇന്ത്യയിൽ യാത്രചെയ്യുമ്പോൾ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതും വിദേശത്തേക്ക് പോകുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് ചെയ്യുന്നതും ശരിയായ കാര്യമാണ്. ആരും ചോദിച്ചില്ലെങ്കിലും ചുരുങ്ങിയത് നമുക്ക് രോഗം ഇല്ല എന്ന് ഉറപ്പു വരുത്തുകയെങ്കിലും ചെയ്യാമല്ലോ.
10. യാത്രയിൽ ഒരിടത്തും ചിരിക്കുന്ന മുഖങ്ങൾ കാണാനില്ല എന്നത് യാത്രയെ അല്പം ഗ്ലൂമി ആകുന്നുണ്ട്. അതുകൊണ്ട് തന്നെ പോസിറ്റീവ് ആയ എന്തെങ്കിലും ഒക്കെ വായിക്കാനെടുക്കുന്നത് നാന്നായിരിക്കും. മുരളി തുമ്മാരുകുടിയുടെ പുസ്തകങ്ങൾ ഞാൻ ധൈര്യമായി നിർദ്ദേശിക്കുന്നു.
ഓരോ വിമാനയാത്രയിലും അല്പം കൊറോണ റിസ്ക് ഉണ്ട്, പക്ഷെ അതിനെ മറ്റുള്ള റിസ്കുകളും ആയി താരതമ്യം ചെയ്യുക. ആവശ്യമെങ്കിൽ വിമാനയാത്രകൾ ചെയ്യാം എന്ന് തന്നെയാണ് എന്റെ പരിപാടി. താൽക്കാലത്തെ പ്ലാൻ അനുസരിച്ച് ഒക്ടോബറിൽ നാട്ടിൽ വീണ്ടും കാണും. പക്ഷെ വെബ്ബിനാറും ഇന്റർവ്യൂവും ഒക്കെ എവിടെ നിന്നും ചെയ്യാം എന്നുള്ളതുകൊണ്ട് നാട്ടിലെ കാര്യങ്ങളിൽ പഴയതിലും കൂടുതൽ ആക്റ്റീവ് ആയിരിക്കുകയും ചെയ്യും. രണ്ടായിരത്തി ഇരുപത്തി ഒന്നും അസംബ്ലി തിരഞ്ഞെടുപ്പും ഒക്കെ വരികയല്ലേ !
Stories you may Like
- ജി20 അത്താഴ വിരുന്നിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പങ്കെടുക്കില്ല
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ?
- വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ വർധിച്ചു; ജ്യോതിരാദിത്യ സിന്ധ്യ
- രാജ്ഭവനെതിരെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ
- ലഗേജ് നഷ്ടപ്പെടാതിരിക്കുവാനും ലൊക്കേഷൻ കൃത്യമായി അറിയുവാനും ആപ്പിൾ എയർ ടാഗ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്