ആരൊക്കെയാണ് എന്നെ ഉപയോഗിച്ചത് എന്ന് ചൂഷണം ചെയ്തവർക്കറിയാം; പീഡന പരാതികൾ സത്യമെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി; ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ ഈ സർക്കാർ ചെയ്യേണ്ടത് ചെയ്തോ മറ്റുള്ളവർക്ക് ലഭിക്കുന്ന സാധാരണ നീതി പോലും ലഭിച്ചില്ല; സോളാർ കേസുകളുമായി മാക്സിമം സഹകരിച്ചു; അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒഴിഞ്ഞു നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സോളാർ വീണ്ടും രാഷ്ട്രീയ വിവാദമാകുമ്പോൾ സരിത എസ് നായർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു കേസ് ഇടതു സർക്കാറിനെ പ്രതിരോധത്തിൽ ആക്കുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ സോളാർ കേസുമായുള്ള താരതമ്യങ്ങൾ ഏറെ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ വാർത്താസമ്മേളനങ്ങളിൽ ഏറെ പ്രതിരോധത്തിൽ ആക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ സോളാർ കേസ് ഉദ്ദേശിച്ചുകൊണ്ട് എന്നെ കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കേണോ എന്നതായിരുന്നു മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യം. അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഈ സർക്കാറാണ്. എന്നിട്ടും എന്തുകൊണ്ടാണ് അതിന് മുതിരാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ സർക്കാറിനെ നയിച്ച ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള അതിപ്രഗത്ഭർക്കെതിരെ സോളാർ കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന സരിത ഉന്നയിച്ചിരുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ അടക്കം നടപടി കൈക്കൊള്ളേണ്ടത് സർക്കാറാണെന്ന് പറയുന്നു. എന്നിട്ടും കേസുകൾ തേഞ്ഞു മാഞ്ഞു പോകുന്ന ലക്ഷണമാണ് ഉള്ളത്. ഇപ്പോൾ വിഷയം വീണ്ടും വിവാദമാകുമ്പോൾ താൻ ഉന്നയിച്ച ലൈംഗിക പീഡന പരാതികൾ തേഞ്ഞുമാഞ്ഞു പോകുന്ന ലക്ഷണങ്ങൾ കാണുന്നതിൽ സരിതയും അതൃപ്തിയിലാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്നും തുരത്താൻ ഇടതുമുന്നണിക്ക് കുറുക്കുവഴിയായ ഈ കേസ് പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയിട്ടും ഇഴയുകയാണ്. സോളാർ കേസും ബാർ കോഴ കേസുമായിരുന്നു ഇടത് സർക്കാരിനു അധികാരത്തിൽ എത്താനുള്ള തുറുപ്പ് ചീട്ട്. ബാർക്കോഴ കേസ് ഇടത് സർക്കാർ പൂർണമായും കൈവിട്ടപ്പോൾ സരിതയുടെ മൊഴികളുടെ ബലത്തിലും ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ ബലത്തിലും ഈ കേസ് നിലനിൽക്കുകയാണ്. പക്ഷെ നടപടികളുമായി മുന്നോട്ടു പോകാൻ ഇടത് സർക്കാരും മടിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി, അടൂർ പ്രകാശ് എംപി, എ.പി.അനിൽകുമാർ എന്നിവർക്കെതിരെയാണ് പരാതികൾ നിലനിൽക്കുന്നത്. സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നു ശുപാർശ ചെയ്തിരുന്നുവെങ്കിലും സർക്കാർ കേസ് എടുത്തിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് 2018 ഒക്ടോബറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. പരാതിയിൽ കേസുകൾ ചാർജ് ചെയ്യപ്പെട്ടെങ്കിലും അന്വേഷണം ഇഴയുകയാണ്.
ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത കേസും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലടക്കം പീഡനം നടന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. സർക്കാർ രൂപീകരിച്ച രണ്ട് അന്വേഷണസംഘങ്ങളുടെ തലവന്മാരായ രാജേഷ് ദിവാനും അനിൽകാന്തും കേസെടുക്കാൻ കഴിയില്ലെന്ന് സർക്കാരിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഓരോ കേസും ഓരോ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയായിരുന്നു പുതിയ അന്വേഷണം.
സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പക്ഷെ ഇഴഞ്ഞു നീങ്ങുകയാണ്-സരിത മറുനാടനോട് പറഞ്ഞു. എന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മൊഴി എടുത്തിട്ടുണ്ട്. അനിൽകുമാറിന് എതിരായ കേസിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പക്ഷെ അതിനിടയിൽ ലോക്ക് ഡൗൺ വന്നു. യാത്ര നടത്താൻ കഴിയുന്ന സാഹചര്യമായിരുന്നില്ല മുന്നിൽ. എ.പി.അനിൽകുമാറിന്റെ മൊഴി എടുത്തിട്ടുണ്ട്. പക്ഷെ മൊഴി എടുത്തിട്ടു തന്നെ നാല് വർഷമായി. എനിക്ക് പൊലീസിൽ സമ്മർദ്ദം നടത്താൻ കഴിയില്ല. കോടതിയിൽ വന്നാൽ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. രണ്ടു കേസുകളിൽ മൊഴി എടുത്തിട്ടുണ്ട്. എ.പി.അബ്ദുള്ളക്കുട്ടിയുടെയും കെ.സി.വേണുഗോപാലിന്റെയും മൊഴി എടുത്തിട്ടുണ്ട്. പൊലീസ് ആണ് നടപടികൾ സ്വീകരിക്കേണ്ടത്. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഈ കേസുകളിൽ ഞാൻ ചെയ്തിട്ടുണ്ട്. എന്താണ് കേസുകളിൽ സംഭവിക്കുന്നത് എന്ന് ഞാനും ഉറ്റുനോക്കുകയാണ്.
ലൈംഗിക പീഡന പരാതിയിൽ കേസുകൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. സോളാർ കേസിൽ ഞാൻ ഒരുപാട് ഫൈറ്റ് ചെയ്തു എന്ന് എനിക്ക് അറിയാം. ഒരുപാട് കാര്യങ്ങളിൽ അപമാനം സഹിച്ചിട്ടുണ്ട്. എത്രയോ ട്രോളുകൾ വന്നു. നാണം കെട്ടു. അതൊന്നും മൈൻഡ് ചെയ്യാതെ ഫൈറ്റു ചെയ്യുകയായിരുന്നു ഞാൻ. സോളാർ കമ്മിഷൻ റിപ്പോർട്ട് വന്നു. എത്രയോ തവണ സിറ്റിങ് നീണ്ടുപോയി. എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. കമ്മിഷൻ റിപ്പോർട്ട് നല്കിയത് സർക്കാരിനാണ്. ഉത്തരം പറയേണ്ടത് സർക്കാരാണ്. എന്റെ ഭാഗത്ത് നിന്നും ഒന്നും ചെയ്യാനില്ല. ചെയ്യാനുണ്ടെങ്കിൽ അത് ചെയ്യുമായിരുന്നു. കാര്യങ്ങൾ കോടതിയിൽ കിടക്കുകയാണ്. കോടതി എന്നെ വിളിച്ചിട്ടില്ല. റേപ്പ് നടന്ന സ്ഥലത്തെ തെളിവുകൾ പൊലീസിനല്ല കോടതിക്കാണ് നൽകേണ്ടത്.
കേസുമായി സഹകരിക്കാൻ കഴിയുന്നതിന്റെ മാക്സിമം ഞാൻ സഹകരിച്ചിട്ടുണ്ട്. ബാക്കി സർക്കാർ ആണ് ചെയ്യേണ്ടത്. സോളാർ ലൈംഗിക പീഡന പരാതിയിൽ സർക്കാർ ചെയ്യേണ്ടത് ചെയ്തോ എന്നാണ് എന്റെ ചോദ്യം. എന്റെ അതൃപ്തി സർക്കാരിനെ അറിയിച്ചോ എന്ന് ചോദിച്ചാൽ സർക്കാരുമായി ഞാൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഞാൻ ബന്ധപ്പെട്ടിട്ടില്ല. സർക്കാരുമായി സംസാരിക്കാൻ പോയിട്ടില്ല. എനിക്ക് പൊലീസിനോട് മാത്രമേ കാര്യങ്ങൾ സംസാരിക്കാൻ കഴിയുകയുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരോട് ഞാൻ സംസാരിക്കാറുണ്ട്. ഇടതു സർക്കാർ എന്നെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയോ എന്ന ചോദ്യത്തിനു അങ്ങനെ എനിക്ക് മറുപടി പറയാൻ കഴിയില്ല. രാഷ്ട്രീയമായി ഞാൻ ഇതിനെ നോക്കിക്കാണുന്നില്ല. ഇത് എന്റെ ജീവിതമാണ്. പൊളിറ്റിക്സ് ഓരോ രാഷ്ട്രീയക്കാരുടെയും അജണ്ടയാണ്. അതൊന്നും എനിക്ക് അറിയില്ല. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സോളാർ കേസിൽ വലത് പക്ഷം വന്നപ്പോഴും ഇടത് പക്ഷം വന്നപ്പോഴും ഒരുപോലെ ഫൈറ്റ് ചെയ്തയാളാണ് ഞാൻ. എനിക്ക് ഇതിനകത്ത് രാഷ്ട്രീയമില്ല. ആരോക്കെയാണ് സരിതയെ ചൂഷണം ചെയ്തത് എന്ന് അവർക്കും എനിക്കും മാത്രമേ അറിയുകയുള്ളൂ. എനിക്ക് രാഷ്ട്രീയം പറയാൻ താത്പര്യമില്ല. ലൈംഗിക പീഡന പരാതി പരിഹരിച്ചില്ലെങ്കിൽ എല്ലാവർക്കും അതൃപ്തി വരും.
ലൈംഗിക പീഡനകേസുകൾ തേഞ്ഞുമാഞ്ഞുപോകുന്നതിൽ എല്ലാ ഇരകൾക്കും അസ്വസ്ഥതയുണ്ടാക്കും. ആക്ഷേപിക്കുന്ന ആളുകൾക്ക് മുൻപിൽ ഇറങ്ങി നടക്കേണ്ടി വരുന്നുമുണ്ട്. സമയമുണ്ട്. നോക്കാം എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം നോട്ടീസ് കിട്ടിയാൽ പോകുക എന്നത് മാത്രമാണ്. ആദ്യം കൊടുത്ത കേസിൽ ഒന്നും സംഭാവിക്കാതിരുന്നതിനാൽ എനിക്ക് അതൃപ്തിയുണ്ട്. അത് ഒന്നുമാകാതെ രണ്ടാമത്തെ കേസിന് പോകേണ്ടി വരുമ്പോൾ അതിൽ മനസ് മടുപ്പുവരും. അത് ആർക്കായാലും ഉണ്ടാകും. മൊഴി മാത്രം കൊടുത്ത് നടന്നാൽ മതിയോ എന്നാണ് എന്റെ ചിന്ത. കേസിന്റെ ഭാവിയോർത്ത് ആശങ്കയുണ്ട്. സരിത മൊഴി കൊടുക്കാൻ പോകുന്നു എന്ന് പത്രത്തിൽ വാർത്ത വരുന്നു. സരിത ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലെത്തി എന്നൊക്കെ പ്രഹസനമുണ്ടാക്കി എനിക്കൊന്നും നേടാനില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് കാണുക എന്നതാണ് എനിക്ക് വേണ്ടത്. അവർക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. എനിക്ക് നഷ്ടപ്പെട്ടത് ഒന്നും തിരികെ കിട്ടില്ലെന്ന് എനിക്ക് അറിയാം. ലൈംഗിക പീഡനക്കെസുകളിലെ ഇരകൾക്ക് ഒരിക്കലും ഒന്നും തിരിച്ച് കിട്ടാൻ പോകുന്നില്ല. എല്ലാം അനുഭവിക്കേണ്ടി വരുക അവരും അവരുടെ കുടുംബവും മാത്രമാകും. സമൂഹത്തിനു മനസിലാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ഇതൊരു മനുഷ്യനെ പോലെ ഞാനും ആഗ്രഹിക്കുന്നു. അത് സംഭവിക്കാത്തതിൽ അതൃപ്തിയും അസ്വസ്ഥയുമുണ്ട്.
ലൈംഗിക പീഡന കേസുകൾ വരുമ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടേ അത് ചെയ്തിട്ടില്ലല്ലോ. അത് കഴിഞ്ഞാലല്ലേ കുറ്റപത്രം വരുകയുള്ളൂ. ഇവിടെ ആരെയും അറസ്റ്റ് ചെയ്യുക പോലും ചെയ്തിട്ടില്ല. സാധാരണ സ്ത്രീ പീഡന കേസിൽ സംഭവിക്കുന്നത് പോലും സോളാർ ലൈംഗിക പീഡന പരാതിയിൽ സംഭവിച്ചിട്ടില്ല. അതാണ് സത്യം. അപ്പുറത്തെ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ഒരു പെണ്ണ് പരാതി കൊടുത്താൽ പ്രതിയെ പൊലീസ് തൂക്കിയെടുത്തുകൊണ്ട് പോകും. അങ്ങനെ കേസ് എടുക്കുന്ന കാലമാണ്. ഇവിടെ പരാതിക്കാരി പരാതി കൊടുത്തു. മൊഴി കൊടുത്തു. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു. ലൈംഗിക പീഡനം നടന്നുവെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി. കമ്മിഷൻ കേസ് എടുക്കണം എന്ന് പറഞ്ഞു ശുപാർശ നൽകിയതുമാണ്. ആ ശുപാർശയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതുമാണ്. പക്ഷെ എന്റെ പരാതിയിൽ നീതി അനന്തമായി നീണ്ടു പോകും എന്നൊന്നും കരുതുന്നില്ല. പക്ഷെ ഞാൻ കാത്തിരിക്കുകയാണ്. ഇതാണ് തത്കാലം എന്റെ മുന്നിലുള്ള വഴി- സോളാർ കേസിലെ വിവാദ നായിക പറയുന്നു.
സോളാർ കേസിൽ മുഖ്യപ്രതി നൽകിയ പരാതിയിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോഴും തനിക്ക് എതിരായ കേസുകൾ യുവതി ഒത്തുതീർത്തുകൊണ്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിവിധ കോടതികളിൽ ഉണ്ടായിരുന്ന പതിനാറിലധികം കേസുകൾ ഇതിനകം പണം നൽകി ഒത്തുതീർപ്പിലേക്കെത്തിച്ചിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ വെളിയിൽ വന്നത്. ടീം സോളാർ നടത്തിയ തട്ടിപ്പിന്റെ പേരിൽ 2013 ജൂണിലാണ് യുവതി അറസ്റ്റിലാകുന്നത്. ജൂൺ പതിനേഴിന് കൂട്ട് പ്രതി ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. യുവതിയുടെ ഫോൺ വിളികൾ പുറത്ത് വന്നപ്പോഴാണ് ലൈംഗിക പീഡന പരാതികൾ കൂടി ഒന്നൊന്നായി പുറത്ത് വന്നു തുടങ്ങുന്നത്. 2013 ഓഗസ്റ്റിൽ യുവതിയേയും യേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ ബലാത്സംഗം ചെയ്യപ്പെട്ടതായുള്ള മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായിരുന്നു.
പിന്നീട് കേസിൽ സോളാർ കമ്മിഷൻ അന്വേഷണം വന്നു. കമ്മിഷൻ ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നു പറഞ്ഞാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ പിണറായി സർക്കാർ നടപടിയെടുത്തില്ലെങ്കിലും യുവതി നേരിട്ട് പരാതി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നേരിട്ട് വന്നതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ആ അന്വേഷണമാണ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്