വൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ള നടത്തുന്നെന്ന ആക്ഷേപത്തിനിടയിലും സംസ്ഥാനത്ത് കെഎസ്ഇബി നടത്തുന്നത് വികസന വിപ്ലവം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 13 സബ്സ്റ്റേഷനുകൾ; കൂടുതലും മലബാർ മേഖലയിൽ; മലബാറിലെ വൈദ്യുതി വിതരണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന പുതിയ പദ്ധതികൾ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും സഹായകം
ജാസിം മൊയ്തീൻ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്് നിർമ്മാണം പൂർത്തിയായിട്ടുള്ള 13 സബ്സ്റ്റേഷനുകളുടെ ഉദ്ഘാടനവും പുതുതായി നിർമ്മാണം ആരംഭിക്കുന്ന ഒരു സബ്സ്റ്റേഷന്റെ തറക്കല്ലിടൽ കർമ്മവുമാണ്. ഈ കോവിഡ് കാലത്ത് വൈദ്യുതി ബില്ലിലൂടെ കെഎസ്ഇബി തീവെട്ടിക്കൊള്ള നടത്തുന്നു എന്ന ആക്ഷേപങ്ങൾ നിലനിൽക്കുമ്പോഴും വികസത്തിന്റെ കാര്യത്തിൽ മറ്റെല്ലാ വകുപ്പുകളേക്കാളും മുൻപന്തിയിൽ തന്നെ കെഎസ്ഇബിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് 220 കെവി സബ്സ്റ്റേഷൻ, എട്ട് 110 കെവി സബ്സ്റ്റേഷൻ, മൂന്ന് 33 കെവി സബ്സ്റ്റേഷൻ എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
കാസർകോട് ജില്ലയിലെ അമ്പലത്തറ, മലപ്പുറം ജില്ലയിലെ എളങ്കൂർ എന്നിവിടങ്ങളിലാണ് 220 കെവി സബ്സ്റ്റേഷനുകൾ. കണ്ണൂർ ജില്ലയിലെ ചെമ്പേരി, കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ, തമ്പലമണ്ണ, മാങ്കാവ്, കൊല്ലം ജില്ലയിലെ അഞ്ചൽ, ആയൂർ, തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, മുട്ടത്തറ എന്നിവയാണ് എട്ട് 110 കെവി സബ്സ്റ്റേഷനുകൾ. കാസർകോട് ജില്ലയിലെ രാജപുരം, കണ്ണൂർ ജില്ലയിലെ വെളിയമ്പ്ര, മലപ്പുറം ജില്ലയിലെ പൊത്തുകല്ല് എന്നിവയാണ് മൂന്നു 33 കെവി സബ്സ്റ്റേഷനുകൾ. തലശ്ശേരിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ 220 കെവി സബ്സ്റ്റേഷന്റെ തറക്കല്ലിടൽ കർമ്മവും ഇന്നലെ മുഖ്യമന്ത്രി നിർവ്വഹിച്ചു. കെഎസ്ഇബിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം പദ്ധതികളുടെ ഉദ്ഘാടനം ഒരുമിച്ച് നടക്കുന്നത്. മലബാറിലെ വിവിധ ജില്ലകളിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പദ്ധതികളും. ഇതുവഴി പദ്ധതി പ്രദേശങ്ങളിലെ പ്രസരണശൃംഖല ശക്തിപ്പെടുകയും തടസരഹിതമായും വോൾട്ടേജ് പ്രശ്നങ്ങളില്ലാതെയും വൈദ്യുതി ലഭ്യമാവുകയും ചെയ്യും.
50 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്ന കേരളത്തിലെ ആദ്യത്തെ സോളാർ പാർക്കാണ് ഇന്നലെ കാസർഗോഡ് ജില്ലയിലെ അമ്പലത്തറയിൽ യാഥാർത്ഥ്യമായിരിക്കുന്നത്. പാർക്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, പ്രസരണ ശൃംഖലയിലേയ്ക്കെത്തിക്കുന്നതിനുള്ള അനുബന്ധ 220 കെ.വി സബ്സ്റ്റേഷന്റെ നിർമ്മാണവും അമ്പലത്തറയിൽ പൂർത്തിയായി. സോളാർ പാർക്കിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അഞ്ച് 33 കെ.വി ഫീഡറുകൾ വഴി സബ്സ്റ്റേഷനിലെത്തിച്ച് 220 കെ.വി നിലവാരത്തിലേയ്ക്ക് ഉയർത്തിയാണ് നിലവിലുള്ള കാഞ്ഞിരോട് - മൈലാട്ടി ലൈൻ വഴി പ്രസരണം ചെയുന്നത്. കേവലം 10 മാസം കൊണ്ടാണ് സബ്സ്റ്റേഷന്റെയും അനുബന്ധ ലൈനുകളുടേയും നിർമ്മാണം പൂർത്തിയാക്കിയത്.
മലബാറിലെ ആദ്യത്തെ സബ് സ്റ്റേഷനുകളിലൊന്നായ മാങ്കാവ് 66 കെ.വി. സബ്സ്റ്റേഷൻ നവീകരിച്ച് 110 കെ.വി.നിലവാരത്തിലേയ്ക്ക് ഉയർത്തിയതിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു. മലബാറിലെ പ്രസരണമേഖലക്ക് ഊർജ്ജം പകരുന്ന പുതിയ സബ് സ്റ്റേഷനിലേയ്ക്ക് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത് ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ നല്ലളം - മാങ്കാവ് 110 കെ.വി. ലൈനിലൂടെയാണ്. കോഴിക്കോട് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്നത് ലക്ഷ്യമിട്ട് നിർമ്മിച്ച കുറ്റിക്കാട്ടൂർ 110 കെ വി സബ്സ്റ്റേഷനിൽ ഈ പുതിയ പദ്ധതിയിലൂടെ പ്രസരണനഷ്ടത്തിൽ 6 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുകയും ചെയ്യും.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലുൾപ്പെട്ട തമ്പലമണ്ണയിൽ 110 കെ വി സബ് സ്റ്റേഷനും ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടവിയിൽ പെടുന്നു. തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ മലയോര മേഖലകളിൽ തടസ്സരഹിതവും ഗുണമേന്മയുള്ളതുമായ വൈദ്യുതി എത്തിക്കുന്നതിന് പദ്ധതി സഹായകമാവും. മലപ്പുറം ജില്ലയുടെ കാർഷിക മേഖലയായ നിലമ്പൂർ, പോത്തുകല്ല് പ്രദേശങ്ങളിൽ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ട് നിർമ്മാണം പൂർത്തിയാക്കിയ പോത്തുകല്ല് 33 കെ വി സബ്സ്റ്റേഷന്റെ ഉദ്ഘാടനവും ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചു. പോത്തുകല്ല്, അകമ്പാടം, ചാലിയാർ, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. മലപ്പുറത്തിന്റെ മലയോരമേഖലകൾക്ക് പ്രാധാന്യം നൽകിയാണ് എളങ്കൂർ 220 കെ വി സബ് സ്റ്റേഷൻ പൂർത്തിയാക്കിയിട്ടുള്ളത്. ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ പദ്ധതിയാണിത്.
ഉത്തരമലബാർ മേഖലയിലെ പ്രസരണശൃംഖലയുടെ സമഗ്രവികസനത്തിനായി നിലവിലുള്ള ലൈനുകൾ നവീകരിച്ച് ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെയും ഭാഗമായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനവും ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ചു. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര മേഖല നേരിടുന്ന വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നതിനായി ചെമ്പേരി 110 കെ.വി സബ്സ്റ്റേഷൻ, വാട്ടർ അഥോറിറ്റിയുടെ കണ്ണൂർ ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ പദ്ധതിയായ വെളിയമ്പ്ര പമ്പിങ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് നിർമ്മിച്ച വെളിയമ്പ്ര 33 കെ വി സബ്സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനവും ഇന്നലെ നടന്നു. വെളിയമ്പ്ര സബ്സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ പമ്പ് ഹൗസുകൾക്ക് തടസ്സരഹിത വൈദ്യുതി ലഭ്യമാവുകയും അതുവഴി കുടിവെള്ളവിതരണം സുഗമമാവുകയും ചെയ്യും.
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലയോരമേഖലയായ രാജപുരത്ത് പതിവായിരുന്ന വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സങ്ങൾക്കും പരിഹാരമായി രാജപുരം 33 കെ വി സബ്സ്റ്റേഷനും പ്രവർത്തനമാരംഭിച്ചു. പനത്തടി, ബളാല്‍, കുറ്റിക്കോല്‍, കള്ളാർ തുടങ്ങിയ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇവ കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി നാല് പുതിയ സബ്സറ്റേഷനുകളും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
Stories you may Like
- ലോഡ് ഷെഡിങ് വരുമോ? തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
- വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും കമ്പനികൾ മുന്നോട്ട് വെച്ചത് ഉയർന്ന തുക
- വാഹനത്തിന് പിഴയിട്ട എംവിഡി ഓഫിസിന്റെ ഫ്യുസ് ഊരി കെഎസ്ഇബി
- റെഗുലേറ്ററി കമ്മീഷന്റെ ഹിയറിംഗും നിർണ്ണായകം; വൈദ്യുതിയിൽ സർവ്വത്ര പ്രശ്നങ്ങൾ
- വീണ്ടും വൈദ്യുതി നിരക്ക് കൂട്ടാൻ കെഎസ്ഇബിയുടെ നീക്കം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍