ഇതുപോലൊരു ചതി പറ്റാനില്ല; ഫ്ളാറ്റ് ഉടമകൾ അറിയാൻ വൈകി ഹീരാ ബാബുവിന്റെ കൊടുംവഞ്ചന; തലസ്ഥാനത്ത് ശാസ്തമംഗലത്തെ ഹീരയുടെ സ്വിസ് ടൗൺ പ്രോജക്റ്റിൽ പലരും ഫ്ളാറ്റ് വാങ്ങിയത് ബാങ്ക് ലോണും മറ്റും എടുത്ത്; ഒരുസുപ്രഭാതത്തിൽ ഫ്ളാറ്റ് സമുച്ചയത്തിൽ റവന്യു റിക്കവറി നോട്ടീസ് ഒട്ടിച്ചപ്പോൾ അറിഞ്ഞു ഈട് വച്ച് ഹീര ബാബു 20 കോടി വായ്പ എടുത്തെന്നും 3 കോടി തിരിച്ചടവ് മുടക്കിയെന്നും; ഫ്ളാറ്റ് സ്വന്തം പേരിലാക്കാനാവാതെ വലഞ്ഞ് ഉടമകൾ; കെഎഫ്സിയും ബാങ്കുകളും ഹീരയുടെ തട്ടിപ്പിന് ഒത്താശ ചെയ്ത കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: ഒരു കാലത്ത് കേരളത്തിലെ വൻകിട ഫ്ളാറ്റ് നിർമ്മാതാക്കളിൽ ഒരാളായിരുന്ന ഹീര ബാബു നടത്തിയ ഫ്ളാറ്റ് തട്ടിപ്പ് ചതിയിൽ കുടുങ്ങി വീടെന്ന സ്വപ്നവും കയ്യിലെ കാശും നഷ്ടമായവർ അനവധിയാണ്. ഇപ്പോഴും അനവധിപേർ ഹീര ബാബു കാരണം കണ്ണീരു കുടിക്കുകയാണ്. ഹീര ബാബു നടത്തിയ ഫ്ളാറ്റ് തട്ടിപ്പിന്റെ എത്രയോ കഥകൾ പുറത്ത് വന്നുകഴിഞ്ഞു. ഈ തട്ടിപ്പിന്റെ കഥകൾ ഇപ്പോഴും അവസാനിക്കുന്നില്ല എന്ന് കേരളത്തോടു വിളിച്ചു പറയുകയാണ് തലസ്ഥാനത്ത് ശാസ്തമംഗലത്ത് ഹീരയുടെ ഹീര സ്വിസ് ടൗൺ സമുച്ചയത്തിന്റെ പേരിലുള്ള വഞ്ചനയുടെ കഥ.
ഹീര തകർന്നതോ അതോ ഹീര ബാബു സ്വയം തകർത്തതോ എന്ന വസ്തുത ഇനിയും വെളിയിൽ വന്നിട്ടില്ല. ഏകദേശം മുഴുവൻ തുകയും ഹീരയ്ക്ക് നൽകിക്കഴിഞ്ഞതിനാൽ ഹീരയുടെ തട്ടിപ്പിന്നിരയായവർ ഹീര പറയുന്ന തകർച്ചയുടെ കഥ വിശ്വസിക്കുന്നവരല്ല. ഇതേ ഘട്ടത്തിൽ തന്നെയാണ് ഹീര സ്വിസ് ടൗൺ സമുച്ചയത്തിന്റെ പേരിലുള്ള തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി വെളിയിൽ വരുന്നത്. ഹീര കാരണം കണ്ണീരു കുടിക്കുന്ന കഥ തുറന്നു പറയുന്നത് തലസ്ഥാനത്തെ ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗൺ ഫ്ളാറ്റുകൾ ബുക്ക് ചെയ്ത് വാങ്ങിയിരിക്കുന്നവരാണ്.
മൂന്നു അപ്പാർട്ട്മെന്റ് സമുച്ചയമാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിലുള്ളത്. മുക്കാൽ പങ്ക് ആളുകളും ബാങ്ക് വായ്പ എടുത്ത് ഫ്ളാറ്റ് വാങ്ങിയവരാണ്. ഇരുനൂറോളം ഫ്ളാറ്റുകൾ ഉള്ള സമുച്ചയമാണിത്. മിക്കവരും വർഷങ്ങൾക്ക് മുൻപ് തന്നെ താമസം തുടങ്ങുകയും ലോൺ അടച്ച് തീർക്കുകയും ചെയ്തു. പക്ഷെ ഇപ്പോഴും പലർക്കും ഫ്ളാറ്റുകൾ ഹീര പോക്കുവരവ് ചെയ്തുകൊടുത്തിട്ടില്ല. 2004 ഓടെ പണി തുടങ്ങുകയും 2013 ഓടെ പണി തീർക്കുകയും ചെയ്ത ഫ്ളാറ്റ് സമുച്ചയത്തിൽ നിന്നും ഫ്ളാറ്റുകൾ വിലയ്ക്ക് വാങ്ങിയവരാണ് ഹീരയുടെ ചതി കാരണം പെട്ടിരിക്കുന്നത്.
ഫ്ളാറ്റ് ഉടമകൾ അറിയാതെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ഹീര ബിൽഡേഴ്സ് 20 കോടി രൂപ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് ലോൺ എടുത്തതാണ് ഫ്ളാറ്റ് ഉടമകൾക്ക് വിനയായത്. ലോൺ എടുത്തെങ്കിലും 2014 മുതൽ ഹീര അടവ് മുടക്കിയതോടെ റവന്യൂ റിക്കവറി നടപടികൾ വന്നു. ലോൺ തുകയിൽ തിരിച്ചടയ്ക്കേണ്ട തുകയിൽ മൂന്നു കോടിയാണ് ഹീര ബാക്കി വെച്ചത്. ഇതോടെ പോക്കുവരവ് ചെയ്തു കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഇതിന്നിടയിൽ ഹീര പാപ്പരാവുകയും ചെയ്തു.
ഹീരയുടെ ചെയ്തികളിൽ വലഞ്ഞത് മുഴുവൻ തുകയും നൽകി ഫ്ളാറ്റ് സ്വന്തമാക്കിയവരാണ്. വിവിധ ബാങ്കുകളിൽ നിന്നുള്ള ലോണുകൾ ഫ്ളാറ്റിനു ഉണ്ടായിരിക്കെ ഈ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ഹീര ബാബുവിന് കഴിയില്ല. എന്നിട്ടും ഇരുപത് കോടിയോളമുള്ള വൻ തുക ഹീര നേടി എന്നത് വിളിച്ചു പറയുന്നത് സാമ്പത്തിക തട്ടിപ്പ് കഥ തന്നെയാണ്. ഫ്ളാറ്റുകൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ഉണ്ടെന്ന തിരിച്ചറിവുള്ള കെഎഫ്സി തന്നെ ഇരുപത് കോടി നൽകി ഹീരയുടെ ചതിക്ക് കൂട്ട് നിന്നതോടെയാണ് ഫ്ളാറ്റ് ഉടമകൾ ചതിയിൽ അകപ്പെടാൻ ഇടയായത്.
പോക്കുവരവ് ചെയ്യാത്തതിനാൽ ഫ്ളാറ്റുകൾ സ്വന്തം പേരിലേക്ക് മാറ്റാൻ താമസം തുടങ്ങി വർഷങ്ങൾക്ക് ശേഷവും മിക്ക ഫ്ളാറ്റ് ഉടമകൾക്കും കഴിഞ്ഞിട്ടില്ല. കെഎഫ്സിയുടെ ലോൺ റിക്കവറി നടപടികൾ തുടരുന്നതിനാൽ രജിസ്ട്രേഷൻ വകുപ്പ് ഫ്ളാറ്റുകൾ പോക്കുവരവ് ചെയ്തുകൊടുക്കാൻ തയ്യാറല്ല. രേഖകൾ അസോസിയേഷന് കൈമാറാൻ ഹീര ബാബുവും തയ്യാറല്ല. ഇതോടെ സംജാതമായ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഹീരയുടെ മുഴുനീള ഫ്ളാറ്റ് തട്ടിപ്പ് ചതികളിൽ ഒന്നായി മാറുകയാണ് ഹീര സ്വിസ്സ് ടൗൺ പ്രോജക്ടും.
മൂന്നു കോടിയോളം രൂപ ലോൺ അടവ് വന്നപ്പോൾ കെഎഫ്സി ഫ്ളാറ്റ് സമുച്ചയത്തിൽ റിക്കവറി നോട്ടീസ് പതിച്ചു. തങ്ങൾ ലോൺ എടുത്ത് വാങ്ങി സ്വന്തമാക്കിയ ഫ്ളാറ്റുകളിൽ റവന്യൂ റിക്കവറി നോട്ടീസ് വന്നത് ഫ്ളാറ്റ് ഉടമകളെ ഞെട്ടിച്ചു. ഇതിന്റെ പിന്നാമ്പുറം തിരഞ്ഞു പോയപ്പോഴാണ് ഹീര സ്വിസ് ടൗൺ ഈട് വെച്ച് ഹീര ബാബു 20 കോടി എടുത്ത കാര്യം ഫ്ളാറ്റ് ഉടമകൾ അറിയുന്നത്. ഇതോടെ പലരും അങ്കലാപ്പിലായി. പല ഫ്ളാറ്റുകളും ഉടമകളുടെ പേരിൽ പോക്കുവരവ് ചെയ്യാനും ഹീര തയ്യാറാകാത്തിരുന്നതും പിന്നിലും കെഎഫ്സി വഴി ഹീര നടത്തിയ ചതിയാണെന്നു അപ്പോഴാണ് മിക്കവരും തിരിച്ചറിയുന്നത്. കെഎഫ്സി അധികൃതരെ ഫ്ളാറ്റ് ഉടമകൾ അസോസിയേഷൻ വഴി ബന്ധപ്പെട്ടെങ്കിലും കെഎഫ്സി വഴങ്ങിയില്ല.
റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാൻ ഒന്നുകിൽ ഹീര ബാബു മൂന്നു കോടിയോളം തിരികെ അടയ്ക്കുക. അല്ലെങ്കിൽ ഫ്ളാറ്റ് ഉടമകൾ അടയ്ക്കുക. ഇതോടെ ഫ്ളാറ്റ് ഉടമകൾ അങ്കലാപ്പിലായി. അസോസിയേഷനിൽ ചർച്ച വന്നെങ്കിലും കാര്യമായ പരിഹാരം ഉരുത്തിരിഞ്ഞില്ല. ഇതിന്നിടയിലാണ് ഹീരയുടെ തകർച്ചയുടെ പൂർണ കഥകൾ പുറത്ത് വരുന്നത്. ഇതോടെ ഒറ്റത്തവണ കുടിശിക എന്ന പരിഹാരവുമായി കെഎഫ്സി രംഗത്ത് വന്നു. 60 ലക്ഷം രൂപ അടയ്ക്കാനാണ് കെഎഫ്സി ആവശ്യപ്പെട്ടത്. ഇത് അസോസിയേഷൻ യോഗത്തിൽ ചർച്ച ചെയ്തപ്പോൾ മുഴുവൻ തുകയും തങ്ങൾ അടയ്ക്കാം എന്ന നിർദ്ദേശമാണ് അസോസിയേഷൻ അംഗങ്ങളിൽ ചിലർ മുന്നോട്ടു വെച്ചത്. ഫ്ളാറ്റുകൾ പണി തീരുമ്പോൾ മുറപ്രകാരം ബിൽഡർ രൂപീകരിക്കേണ്ട രീതിയിലുള്ള അസോസിയേഷൻ അല്ല ഹീര സ്വിസ്സ് ടൗൺ പ്രോജക്ടിൽ ഉള്ളത്.
അസോസിയേഷൻ തലപ്പത്ത് മിക്കവരും ഹീരയുടെ ആളുകൾ തന്നെയാണ്. പലരും ഫ്ളാറ്റ് ഉടമകൾ പോലുമില്ല. മകളുടെയും ബന്ധുക്കളുടെയും ഉള്ള ഫ്ളാറ്റുകളിൽ താമസിക്കുന്നവരാണ് അസോസിയേഷൻ ഭാരവാഹികൾ എന്നാണ് ഫ്ളാറ്റ് ഉടമകൾ തന്നെ മറുനാടനോട് പറഞ്ഞത്. ഇതുകൊണ്ട് തന്നെ ഫ്ളാറ്റ് ഉടമകളുടെ നിർദ്ദേശം പലരും തള്ളിക്കളഞ്ഞു. ഹീര ബാബു തങ്ങൾ അറിയാതെ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുത്ത് തിരികെ അടക്കാതിരുന്നാൽ അത് അടയ്ക്കാനുള്ള ബാധ്യത എങ്ങനെയാണ് തങ്ങളുടെ തലയിൽ വരുന്നത് എന്നാണ് പലരും തിരിച്ചു ചോദിച്ചത്. ഇതോടെ അസോസിയേഷനും പിൻവലിഞ്ഞു. ഈ ലോൺ അടച്ചാൽ തന്നെ ഫ്ളാറ്റുകൾ സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യാനുള്ള രേഖകൾ ഹീര ബാബു നൽകും എന്നുള്ളതിന് എന്ത് എന്ത് ഉറപ്പാണ് എന്ന് ചോദിച്ചപ്പോൾ അതിനും ഒരു മറുപടി അസോസിയേഷന് നൽകാനും കഴിഞ്ഞില്ല. ഇപ്പോൾ പല ഫ്ളാറ്റ് ഉടമകളും എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിൽ ഉഴറുകയാണ്.
സാധാരണ ഗതിയിൽ ഫ്ളാറ്റ് സമുച്ചയം വെച്ച് ലോൺ എടുക്കാൻ ബിൽഡേഴ്സിന് കഴിയില്ല. ഫ്ളാറ്റുകൾക്ക് വേണ്ടി ഫ്ളാറ്റ് ഉടമകൾ ഓരോരുത്തരും ലോൺ എടുത്തതിനാൽ കെഎഫ്സിക്ക് ലോൺ കൊടുക്കാൻ കഴിയില്ല. ഹീര ലോൺ എടുക്കുന്ന സമയത്ത് കെഎഫ്സിയുടെ തലപ്പത്തുള്ളവർക്ക് ഫ്ളാറ്റുകൾ അനുവദിച്ച് നൽകിയിട്ടുണ്ട് എന്നാണ് ഫ്ളാറ്റ് ഉടമകളിൽ നിന്ന് തന്നെയുള്ള സംസാരം. മിക്കവരും ലോൺ എസ്ബിഐയിൽ നിന്നും എടുത്തിട്ടുണ്ട്. എസ്ബിഐ കൂടി അറിഞ്ഞാണ് ഹീര ബാബു അന്ന് ഈ കളികൾ കളിച്ചത് എന്ന സംശയവും ഫ്ളാറ്റ് ഉടമകൾക്കുണ്ട്. എസ്ബിഐ ഇത് എതിർക്കേണ്ടതായിരുന്നു. പക്ഷെ എസ്ബിഐ എതിർത്തില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഫ്ളാറ്റ് ഉടമകൾ ഉയർത്തുന്നത്.
ഹീരയുടെ സാമ്പത്തിക തട്ടിപ്പിന് സർക്കാർ സ്ഥാപനമായ കെഎഫ്സിയും കൂട്ട് നിന്നു എന്നു പലർക്കും മനസിലായി. ഇതോടെയാണ് കെഎഫ്സിയും ഹീര ബാബുവും ചേർന്ന് നടത്തിയ ചതിയിൽ തങ്ങൾ അകപ്പെട്ടിരിക്കുന്നുവെന്ന് ഫ്ളാറ്റ് ഉടമകൾ മനസിലാക്കിയത്. അസോസിയേഷൻ ഹൈക്കോടതിയിൽ ഈ കാര്യത്തിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. പക്ഷെ ഇതും സംശയ ദൃഷ്ടിയിലാണ് മിക്ക ഫ്ളാറ്റ് ഉടമകളും വീക്ഷിക്കുന്നത്.
സാമ്പത്തിക തട്ടിപ്പിന്നെതിരെ ഹീര ബാബുവിനെതിരെ കേസ് നൽകണം എന്നാണ് ഫ്ളാറ്റ് ഉടമകൾ അസോസിയേഷനിൽ ആവശ്യപ്പെട്ടത്. അതിനും അസോസിയെഷൻ തയ്യാറായിട്ടില്ല. പകരം കേസിൽ ബാബുവിനെ കേസിൽ കക്ഷി ചേർക്കുകയാണ് ചെയ്തത്. ഇപ്പോൾ കൊടുത്ത റിട്ട് പെറ്റീഷനിൽ പോലും ബാബുവുമായി ഒത്തുചേർന്നു ബാബുവിന്റെ വക്കീലിനെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ അസോസിയേഷനെ വിശ്വാസത്തിൽ എടുക്കാൻ ഫ്ളാറ്റ് ഉടമകൾ തയ്യാറായിട്ടില്ല. ഹീരയുടെ തട്ടിപ്പിൽ കുടുങ്ങിയ എം.കെ.എം.കുട്ടി മുംബൈയിൽ നിന്ന് മറുനാടനോട് പ്രതികരിച്ചതും ഹീര ബാബുവിന്റെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയാണ്.
സർവ സ്ഥലത്തും ഹീരയുടെ ആളുകൾ; എല്ലാം ഹീര സാമ്പത്തിക തട്ടിപ്പിനുപയോഗിച്ചു: എം.കെ.എം.കുട്ടി
ഞാൻ മുംബൈയിലാണ് താമസം. ഹീരയുടെ സ്വിസ്സ് ടൗൺ എന്ന ഫ്ളാറ്റ് സമുച്ചയ പരസ്യം കണ്ടു 2009ലാണ് ഫ്ളാറ്റ് ഞാൻ വാങ്ങുന്നത്. ലോൺ എല്ലാം ഞാൻ അടച്ചു കഴിഞ്ഞു. പക്ഷെ എന്റെ പേരിൽ പോക്ക് വരവ് ചെയ്ത് ലഭിച്ചിട്ടില്ല. വലിയ ചതിയാണ് നടത്തിയത്. എന്തുകൊണ്ട് പോക്കുവരവ് ചെയ്ത് നൽകുന്നില്ല എന്ന് ചോദിച്ചപ്പോൾ റവന്യൂ റിക്കവറി നടപടികൾ ആണ് ചൂണ്ടിക്കാട്ടിയത്. 2014 ലാണ് റവന്യൂ റിക്കവറിയുടെ കാര്യം ഞാൻ അറിയുന്നത്. കെഎഫ്സി ഹീരയുടെ സ്വിസ് ടൗൺ പ്രോജക്ടിൽ റവന്യൂ റിക്കവറി നോട്ടീസ് പതിക്കുന്നത് വരെ ഈ രീതിയിൽ ഹീര ബാബു ലോൺ എടുത്ത കാര്യം അറിഞ്ഞിരുന്നില്ല.
ഇതോടെയാണ് എന്തുകൊണ്ട് പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ലെന്നു മനസിലാകുന്നത്. എനിക്ക് മാത്രമല്ല 200 ഓളമുള്ള ഫ്ളാറ്റ് ഉടമകളിൽ മിക്കവർക്കും പോക്കുവരവ് ചെയ്ത് നൽകിയിട്ടില്ല. കെഎഫ്സിയിൽ ഹീരയുടെ ആളുകൾ. എസ്ബിഐയിൽ ഹീരയുടെ ആളുകൾ, രജിസ്ട്രേഷൻ ഓഫീസിൽ ഹീരയുടെ ആളുകൾ. എല്ലാ രീതിയിലും വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഹീര ബാബു. ഈ സ്വാധീനമെല്ലാം ഉപയോഗിച്ചാണ് ഹീര ബാബു തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇപ്പോൾ ലോൺ മുഴുവൻ അടച്ച് കഴിഞ്ഞിട്ടും ഫ്ളാറ്റ് എന്റെ പേരിലാക്കി മാറ്റാൻ സാധിച്ചിട്ടില്ല. ഹീര നടത്തിയ തട്ടിപ്പിന് കെഎഫ്സി കൂട്ട് നിന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇപ്പോൾ തുടർ നടപടികൾക്ക് ഞാൻ ആലോചന തുടങ്ങിയിരിക്കുകയാണ്-മുംബൈയിൽ നിന്ന് കുട്ടി മറുനാടനോട് പറഞ്ഞു. കെഎഫ്സി അധികൃതരെ ഈ കാര്യത്തിൽ ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്