മെയ് 28ന് എയിംസിലെ പരിശോധനയിൽ പോസ്റ്റീവായി; ജൂൺ അഞ്ചിന് നെഗറ്റീവ്; അഞ്ച് ദിവസം കഴിഞ്ഞുള്ള ടെസ്റ്റിലും കൊറോണയില്ല; പക്ഷേ കോവിഡ് ആന്തരികാവയവങ്ങളെ തകരാറിലാക്കി; ഹൃദയാഘാതം മൂലം മരിച്ചെങ്കിലും കാരണം വൈറസ് ആക്രമണത്തെ തുടർന്നുള്ള പ്രശ്നം; അതുകൊണ്ടാണ് കോവിഡ് കാരണമാണ് അമ്മയുടെ മരണമെന്ന് പറയുന്നത്; വിവാദത്തിന് ശ്രമിക്കുന്നത് സമൂഹത്തെ ബ്ലാക് മെയിൽ ചെയ്യാൻ ജീവിതം ഒഴിഞ്ഞു വച്ച വ്യക്തി; അമ്മയുടെ മരണത്തിൽ വിശദീകരണവുമായി അൽഫോൻസ് കണ്ണന്താനം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും എംപിയുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദത്തിന് മറുപടിയുമായി അൽഫോൻസ് കണ്ണന്താനം. കോവിഡ് നെഗറ്റീവായ ശേഷമാണ് അമ്മ മരിച്ചതെന്ന് അൽഫോൻസ് കണ്ണന്താനം വിശദീകരിക്കുന്നു. അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മയുടെ മരണം മറുനാടൻ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതാണ് മാസങ്ങൾക്ക് ശേഷം ജോമോൻ പുത്തൻപുരയ്ക്കൽ തെറ്റിധാരണ ജനകമായ വിധത്തിൽ ചർച്ചയാക്കിയത്. ഈ സാഹചര്യത്തിലാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ വിശദീകരണം.
ഈയിടെ ഒരു വീഡിയോയിൽ അമ്മ മരിച്ചത് കോവിഡ് മൂലമാണെന്ന് അൽഫോൻസ് കണ്ണന്താനം വിശദീകരിച്ചിരുന്നു. ഇതാണ് വിവാദമാക്കാൻ ശ്രമിച്ചത്. എന്നാൽ ഏത് സാഹചര്യത്തിലായിരുന്നു തന്റെ പ്രസ്താവനയെന്ന് വിശദീകരിക്കുകയാണ് കണ്ണന്താനം. അമ്മയുടെ സംസ്കാര ചടങ്ങും പൊതുദർശനവും നടത്തിയതിൽ തെറ്റില്ലെന്ന് രേഖകൾ ഫെയ്സ് ബുക്കിലിട്ട് വിശദീകരിക്കുകയാണ് കേന്ദ്രമന്ത്രി. മെയ് 28നാണ് ഡൽഹി എയിംസിൽ വച്ച് അമ്മയ്ക്ക് കോവിഡുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. ജൂൺ അഞ്ചിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തു. വീണ്ടും ജൂൺ പത്തിന് പരിശോധന നടത്തി. അപ്പോഴും നെഗറ്റീവായിരുന്നു. ജൂൺ അഞ്ചിന് തന്നെ കോവിഡ് മാറിയെങ്കിലും വൈറസിന്റെ ആക്രമണത്തിൽ പല പ്രധാന ആന്തരിക അവയവങ്ങൾക്കും തകരാറു പറ്റി. ശ്വാസകോശം തളർന്നതോടെ ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിച്ചു. അതുകൊണ്ട് തന്നെ അമ്മയുടെ മരണം കോവിഡുകാരണമാമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്?-അൽഫോൻസ് കണ്ണന്താനം ചോദിക്കുന്നു.
കാർ ആക്സിഡന്റിൽ പെട്ട് ഒരാളുടെ തലച്ചോറിന് പ്രശ്നമുണ്ടാകുന്നു. അങ്ങനെ ഒരാൾ മരിക്കുമ്പോൾ ആരെങ്കിലും തലച്ചോറിലെ പരിക്ക് കാരണമാണെന്ന് പറയുമോ അതിനെ അപകട മരണമെന്ന് പറയുമോ? അത് കാർ ആക്സിഡന്റ് തന്നെയായിരിക്കും. 91-ാം വയസ്സിലും എന്റെ അമ്മ പൂർണ്ണ ആരോഗ്യവതിയായിരുന്നു. കോവിഡാണ് പ്രധാന അവയങ്ങളെ രോഗാതുരമാക്കിയത്. ജീവിതം മുഴുവൻ സമൂഹത്തെ ബ്ലാക്ക് മെയിൽ ജീവിക്കുന്ന പേരു പോലും പറയാത്ത മനുഷ്യനാണ് വിവാദത്തിന് പിന്നിൽ. ഞങ്ങളെ വെറുതെ വിടൂ. മദേഴ്സ് മീലിലൂടെ പാവങ്ങളുടെ വിശപ്പിനെ അകറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾഫെയ്സ് ബുക്കിൽ കണ്ണന്താനം കുറിക്കുന്നു.
2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നുവെന്നതായിരുന്നു ജോമോന്റെ പ്രസ്താവന. കണ്ണന്താനത്തിന്റെ അമ്മയുടെ ചരമ വാർത്ത മറുനാടൻ നൽകിയപ്പോൾ പോലും ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. അമ്മയ്ക്ക് കോവിഡ് നേരത്തെ ബാധിച്ചെന്നും നെഗറ്റീവായ ശേഷമാണ് മരണമെന്നുമായിരുന്നു മറുനാടൻ റിപ്പോർട്ട്.
2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു-ഇങ്ങനേയും ജോമോൻ ആരോപിച്ചിരുന്നു.
ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്റെ അമ്മയുടെ ഓർമയിൽ 'മദേർസ് മീൽ' എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിന്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയതെന്നും ജോമോൻ വെളിപ്പെടുത്തി. ഇതിനാണ് തെളിവുകൾ സഹിതം കണ്ണന്താനം മറുപടി നൽകുന്നത്.
കാരുണ്യത്തിന്റെ ആൾരൂപമായാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത ജോസഫ് അറിയപ്പെട്ടിരുന്നത്. മണിമലയിലെ ധനസ്ഥിതി മോശമായ പല കുടുംബങ്ങൾക്കും ഒരു കാലത്ത് അത്താണിയായിരുന്നു ബ്രിജീത. സഹായം തേടി ബ്രിജീതയെ സമീപിച്ച ഒരാൾക്കും പോലും മനസ് വിഷമിച്ച് മണിമലയിലെ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നിട്ടില്ലെന്നതാണ് വസ്തുത. ബ്രിജീതയെപോലെ സഹായ മനസുള്ള ഒരാൾ ഇനി ജനിക്കില്ലെന്നാണ് മണിമലക്കാർ മറുനാടനോട് പറഞ്ഞത്. ഒരു നൂറു രൂപ കയ്യിൽ വന്നാൽ ബ്രിജീത ആദ്യം ആലോചിക്കുക പണത്തിനു ബുദ്ധിമുട്ടുന്ന മണിമലയിലെ ചിലരുടെയെങ്കിലും മുഖമാകും. ഈ പണം അവർക്ക് ഏൽപ്പിച്ചാൽ മാത്രമേ ബ്രിജീതയ്ക്ക് സമാധാനം ആകുമായുന്നുള്ളൂ. അനേകം വിദ്യാർത്ഥികളുടെ പഠനച്ചെലവ് ആണ് ബ്രിജീത നോക്കിനടത്തിയ്ത്. നിരവധി പേർക്കു വീടുകൾ വച്ചുനൽകുകയും ചെയ്തിട്ടുണ്ട്.
ബ്രിജീതയെ ഈ രീതിയിൽ മനസിലാക്കിയതിനാൽ ആർക്കും ബ്രിജീതയുടെ രീതികളിൽ അത്ഭുതം തോന്നിയിരുന്നുമില്ല. ആദ്യം കൊറോണ പോസിറ്റീവ് ആയിരുന്നു ബ്രിജീത. പിന്നീടുള്ള പരിശോധനയിൽ നെഗറ്റീവും ആയി. പക്ഷെ കൊറോണ ആരോഗ്യ സ്ഥിതിയെ കവർന്നെടുത്തപ്പോൾ വന്ന ന്യൂമോണിയെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബ്രിജീതയുടെ ജീവനെടുത്തത്. പതിനൊന്നു മക്കളുടെയും വീടുകളിൽ മാറി മാറി താമസിക്കുന്നതായിരുന്നു ബ്രിജീതയുടെ രീതി. പ്രായം ബ്രിജീതയ്ക്ക് ഒരിക്കലും തടസവുമായിരുന്നില്ല. മക്കളെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കാൻ മക്കൾക്ക് തിടുക്കവുമായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങൾ ബ്രിജീതയെ തളർത്തിയുമില്ല. എപ്പോഴും ഊർജ്ജ്വസ്വലയായിരുന്നു ഇവർ. ഈ ഊർജ്വസ്വലത ബ്രിജീത എത്തുമ്പോൾ ആ വീടുകളിൽ കൂടി പടരുമായിരുന്നു. കുടുംബത്തെ ആഹ്ലാദഭരിതമാക്കുന്ന ബ്രിജീതയുടെ രീതികൾ തന്നെയാണ് ഓരോ മക്കളെയും ബ്രിജീതയെ തങ്ങളുടെ വീടുകളിൽ എത്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ലോക്ക് ഡൗൺ വരുന്നതിനു മുൻപാണ് ബ്രിജീത കണ്ണന്താനത്തിന്റെ ഡൽഹിയിലെ വീട്ടിലേക്ക് പോകുന്നത്. മക്കളിൽ ഒരു പിടി ഇഷ്ടം അധികമുണ്ടായിരുന്ന പ്രിയ മകന്റെ അടുത്ത് നിന്നുമാണ് ബ്രിജീത ഇപ്പോൾ ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോയത് എന്നതായിരുന്നു വസ്തുത.
കോട്ടയം മണിമലയിലെ ഒറ്റമുറി വീട്ടിൽ നിന്നാണ് ജോസഫ് കണ്ണന്താനന്താനവും ഭാര്യ ബ്രിജീതയും പടപൊരുതി മുന്നോട്ടു വന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം മണിമലയിൽ അദ്ധ്യാപകനായി മാറുകയായിരുന്നു ജോസഫ് കണ്ണന്താനം. ബ്രിജീത കഴിഞ്ഞത് വീട്ടമ്മയായും. ദാരിദൃത്തിൽ കഴിയുകയും ദാരിദ്ര്യത്തിൽ നിന്നും നീന്തിക്കയറുകയും ചെയ്തിരുന്ന വേളയിൽ ബ്രിജീത മുറുക്കിപ്പിടിച്ചത് സഹായ മനസ്ഥിതിയായിരുന്നു. വീട്ടിലെ സ്ഥിതി ഈ കാര്യത്തിൽ ബ്രിജീത നോക്കിയിരുന്നില്ല. ആരെങ്കിലും സഹായം ചോദിച്ച് വന്നാൽ വീട്ടിലുള്ളത് എന്താണോ അത് വരുന്നവർക്ക് നൽകുമായിരുന്നു. പണമോ, വസ്ത്രമോ, ഭക്ഷണമോ എന്ന കണക്കൊന്നും ബ്രിജീത നോക്കിയില്ല. ഈ മനസ്ഥിതി മനസിലാക്കി ജോസഫ് കണ്ണന്താനം ഭാര്യയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയിരുന്നത്.
Just a clarification on my mother’s demise : 1. She was tested COVID positive on 28th May and admitted to AIIMS ICU...
Posted by Alphons Kannanthanam on Sunday, August 16, 2020
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്