എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം 'സ്വപക്ഷ വിചാരങ്ങൾ' ചർച്ചകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിൽ ഇന്നിപ്പോൾ ആർഎസ്എസ് - ബിജെപി പക്ഷത്തുനിന്നുകൊണ്ട് രാഷ്ട്രീയ വിശകലങ്ങൾ നടത്തുന്നവർ പൊതുവെ കുറവാണ്. ഉള്ളവരിൽ മുൻനിരയിൽ കാണുന്നത് 'ജന്മഭൂമി'യുടെ മുൻ പത്രാധിപരും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെവി എസ് എന്നറിയപ്പെടുന്ന കെവി എസ് ഹരിദാസിനെയാണ്. മലയാളത്തിലെ വിവിധ പത്രങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ കാണാറുണ്ട്; ഓരോന്നും അതത് കാലത്തെ രാഷ്ട്രീയത്തെ സമഗ്രമായി വിലയിരുത്തുന്നതാണ് എന്നതിൽ പ്രതിയോഗികൾക്ക് പോലും അഭിപ്രായ ഭിന്നത ഉണ്ടാവാറില്ല എന്നതാണ് പ്രത്യേകത. ചാനൽ ചർച്ചകളിലും വ്യക്തമായ ദിശയോടെ കൃത്യമായ നിലപാടുകളോടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴും ആ സൗമ്യ ഭാവം കാണാറുണ്ട്; അദ്ദേഹത്തിന്റെ ഒരു പുസ്തകം ചൊവ്വാഴ്ച, ഓഗസ്റ്റ് 18 -ന് പുറത്തിറങ്ങുകയാണ്..... ' സ്വപക്ഷ വിചാരങ്ങൾ '. പ്രസിദ്ധീകൃതമായ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. തൃശൂരിലെ വിസ്മയം ബുക്ക്സ് ആണ് 212 പേജുള്ള പുസ്തകത്തിന്റെ പ്രസാധകർ.
38 ലേഖനങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. അനുഛേദം 370 എടുത്തുകളഞ്ഞത്, അയോദ്ധ്യ പ്രശ്നത്തിന് പരിഹാരമാവുന്നത്, പൗരത്വ പ്രശ്നം, മുത്തലാക്ക്, ഡോക് ലാം സംഘർഷവും രാഹുൽ ഗാന്ധിയുടെ ചൈനീസ് എംബസിയിലെ രഹസ്യ സന്ദർശനവും, സുപ്രീം കോടതിയിലെ ജഡ്ജിമാർ പരസ്യമായി വാർത്താ സമ്മേളനം നടത്തിയത്, ഒരു ചീഫ് ജസ്റ്റിസിനെ അപമാനിക്കാൻ ശ്രമിച്ച സംഭവം, പ്രണബ് മുഖർജിയുടെ നാഗപ്പുര് ആർഎസ്എസ് കാര്യാലയ സന്ദർശനം, ഹമീദ് അൻസാരിയുടെ വിവാദം, ശബരിമല പ്രശ്നം , ......, തുടങ്ങി നരേന്ദ്ര മോദി സർക്കാരിന്റെ ഒരു കാലഘട്ടത്തിലെ സുപ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലെ ബിജെപി - സംഘ പ്രസ്ഥാനങ്ങളുടെ നിലപാടുകൾ എന്തെന്ന് മനസിലാക്കിത്തരുന്നതാണ് ഈ ലേഖനങ്ങൾ. വേറൊന്ന് ശ്രദ്ധിക്കേണ്ടത്, മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുന്ന, അതിലെ നിലപാടുകൾ വിശദമാക്കുന്ന ലേഖനങ്ങളുമുണ്ട്.
2019- ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരു സമഗ്ര വിശകലനം, പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ലാതായ കോൺഗ്രസിന്റെ ദുരവസ്ഥ എന്നിവയും വിശദീകരിക്കുന്ന ലേഖനങ്ങളും അതിലുണ്ട്. മോദി സർക്കാർ അനവധി മേഖലകളിൽ പരിഷ്ക്കാരങ്ങൾക്ക്, ശക്തമായ നടപടികൾക്ക്, മുതിർന്ന ഒരു കാലഘട്ടത്തിന്റെ നേർ ചിത്രമാണ് ഒരർഥത്തിൽ ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്ന് ചുരുക്കം. സംഘ പരിവാർ പക്ഷത്തിന്റെ ഒരു പ്രകടന പത്രിക എന്ന് വിളിക്കാമോ എന്നതറിയില്ല; എന്നാൽ അതാണത്. അത് ബിജെപിക്കാർക്കും ആർഎസ്എസുകാർക്കും ആ വിധത്തിൽ പ്രയോജനപ്പെടും; അതേസമയം അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ സംബന്ധിച്ചിടത്തോളം ഇത്തരമോരോ വിഷയത്തിലും ഉള്ള ബിജെപിയുടെ നിലപാടെന്തെന്നു സംശയലേശമന്യേ തിരിച്ചറിയാൻ ഈ പുസ്തകം ആധികാരികമായ ഒരു ഗ്രന്ഥമായിമാറുന്നു എന്ന് പറയാമെന്ന് തീർച്ച. ഗാന്ധിജിയും ആർഎസ്എസും, വീര സവർക്കറെക്കുറിച്ചുള്ള കള്ള പ്രചാരണങ്ങൾക്ക് മറുപടി, പി പരമേശ്വർജിക്ക് നവതി പ്രണാമം, ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി എന്നതൊക്കെ സംഘ - ബിജെപി ദര്ശനത്തിലൂന്നിയുള്ള ലേഖനങ്ങളാണ്.
ഇടത് ചിന്തകനും മുൻ എംപിയുമൊക്കെയായ ഡോ. സെബാസ്റ്റ്യൻ പോളിന്റെ അവതരികയാണ് ഈ ഗ്രന്ഥത്തിന്റെ ഒരു പ്രത്യേകത. അവതാരിക ഇങ്ങനെയാണ് തുടങ്ങുന്നത്: ' I disapprove of what you say, but I will defend to the death your right to say it. (നിങ്ങൾ പറയുന്നത് ഞാൻ അംഗീകരിക്കുന്നില്ല; എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതാവസാനം വരെ ഞാൻ പൊരുതും) വോൾട്ടയറുടേതായി പറയപ്പെടുന്ന പ്രസിദ്ധമായ ഈ വാചകം ഓർത്തുകൊണ്ടാണ് കെ വി എസ് ഹരിദാസിന്റെ പുസ്തകം ഞാൻ വായിച്ചത്. സമകാലികമായി എഴുതപ്പെട്ടവ ആകയാൽ ലേഖനങ്ങളിൽ പലതും നേരത്തെ വായിച്ചിട്ടുള്ളവയാണ്. ടെലിവിഷൻ ചർച്ചകളിൽ സൗമ്യമായും എന്നാൽ വിട്ടുവീഴ്ചയില്ലാതെയും നിലപാടുകൾ ഉറപ്പിച്ചുകൊണ്ട് സ്വന്തം പക്ഷത്തെ യുക്തിസഹമായി പ്രതിരോധിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ഹരിദാസിന്റെ ആർജവമുള്ള ശൈലി ഈ ലേഖനങ്ങളെ ആകർഷകമാക്കുന്നു .
ചോദ്യങ്ങൾ ഉള്ളപ്പോഴാണ് ഉത്തരങ്ങൾ ഉണ്ടാകുത്. ഉത്തരങ്ങളാകട്ടെ നിരന്തരം ചോദ്യങ്ങളെ തേടുന്നു . എല്ലാ ചോദ്യങ്ങൾക്കും ഉടൻ ഉത്തരം വേണമെന്നില്ല. സംവാദം എവിടെയും പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയകാര്യങ്ങളിലാകുമ്പോൾ ആരോഗ്യകരമായ സംവാദം അനിവാര്യമാകുന്നു. ഏകപക്ഷീയമായ മുന്നേറ്റങ്ങൾ അടഞ്ഞ വഴികളിലേക്കാണെത്തുക. കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം പുതുവഴികളുടെ തുറവിക്കു കാരണമാകും. എല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചത്' എന്നാണ് അവതാരികയുടെ ആദ്യ ഭാഗത്തുതന്നെ സെബാസ്റ്റ്യൻ പോൾ പറയുന്നത്. ആ അവതാരിക തന്നെയാണ് ഈ ഗ്രന്ഥത്തിന്റെ മനോഹാരിത, കരുത്ത് . എന്താണ് ആ പുസ്തകമെന്ന് അത് വായിക്കുമ്പോൾ തിരിച്ചറിയാനാവും.
' സിപിഐ എമ്മിനോട് ശത്രുതാപരമായ എതിർപ്പ് ഹരിദാസിനുണ്ടാകുത് സ്വാഭാവികമാണ്. അതേസമയം ഇന്നത്തെ ഇന്ത്യയിൽ യഥാർത്ഥ പ്രതിപക്ഷമായി വർത്തിക്കുത് ആ പാർട്ടിയാണെ് അദ്ദേഹം പറയാതെ പറയുന്നുണ്ട്. ഔദ്യോഗിക പ്രതിപക്ഷമില്ലാതിരുന്ന ആദ്യ ലോക്സഭയിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തത് എ കെ ഗോപാലനായിരുു. അദ്ദേഹത്തോട് അന്നത്തെ പ്രധാനമന്ത്രി പ്രകടിപ്പിച്ച സൗമനസ്യം ഇന്നത്തെ അംഗുലീപരിമിതവും ശിഥിലവുമായ പ്രതിപക്ഷത്തോട് പ്രധാനമന്ത്രി കാണിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സിപിഐ എമ്മിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ സ്വാഭാവികമായും എകെജി കടന്നുവരും. ഗുരുവായൂർ സത്യഗ്രഹത്തെ മുൻനിർത്തി എകെജിയെ ഇകഴ്ത്തുതിനുവേണ്ടി ഒരു അധ്യായംതന്നെ ഹരിദാസ് എഴുതിയിട്ടുണ്ട് ' എന്നും സെബാസ്റ്റ്യൻ പോൾ അവതാരികയിൽ കുറിക്കുന്നു.
' മാധ്യമ പ്രവർത്തനം ഒരു പൊതുപ്രവർത്തനമാണ് എന്ന് കരുതുന്നയാളാണ് ഞാൻ' എന്നാണ് കെവി എസ് ആ പുസ്തകം സമർപ്പിച്ചുകൊണ്ട് പറയുന്നത്. 'സമൂഹത്തിന് വേണ്ടി ഒരാൾ പ്രവർത്തിക്കുമ്പോഴാണ് എന്തിനെയും സാധകമാക്കുന്നത്. മാധ്യമ രംഗത്തും അങ്ങിനെയാണ് വേണ്ടത്. അങ്ങിനെയൊക്കെ ഇന്ന് സാധ്യമാണോ എന്ന് ചോദിച്ചേക്കാം; ശരിയാണ്, പ്രയാസമുള്ള കാര്യമാണത്. എന്നാൽ സത്യത്തിനൊപ്പം നിൽക്കാനും സത്യത്തിനൊപ്പം നടക്കാനും ശ്രമിച്ചാൽ അത് വലിയതോതിൽ സാധ്യമാവും എന്നതാണ് എന്റെ അനുഭവം' എന്ന് അദ്ദേഹം പായുന്നുണ്ട്. സംഘ പ്രസ്ഥാനങ്ങളുടെ ആചാര്യനായ, ചിന്തകനും പണ്ഡിതനും വാഗ്മിയും സാമൂഹ്യ പരിഷ്കർത്താവായി കാണാക്കപ്പെടേണ്ട വ്യക്തിത്വവുമായ പി പരമേശ്വർജിക്കാണ് ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്.
18 ന് ചൊവ്വാഴ്ച, വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്യുക. ആർഎസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി പത്രത്തിന്റെ എംഡിയുമായ എം രാധാകൃഷ്ണൻ, ഇടത് നിരീക്ഷകരായ അഡ്വ എ ജയശങ്കർ, ഡോ. സെബാസ്റ്റ്യൻ പോൾ, നാഷണൽ ബുക്ക് ട്രസ്റ്റ് ഭരണ സമിതി അംഗം ഇഎൻ നന്ദകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്