സ്വാർഥ നേട്ടത്തിനായി ഉറ്റവരെ കൊല്ലുന്ന ക്രിമിനലുകൾക്ക് മൃദുല വികാരങ്ങൾ അന്യം; ലക്ഷ്യങ്ങൾ നേടാൻ ഏത് തരം മാർഗങ്ങളും സ്വീകരിക്കും; ഒരു വ്യക്തി വളർന്ന് വരുന്ന സാഹചര്യങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകും; ഇത് ചിലർക്ക് ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യം; കൂടത്തായി ജോളിക്കും അഞ്ചലിലെ സൂരജിനും പിന്നാലെ ബളാലിലെ ആൽബിനും; ഇത് ഉറ്റവരുടെ ജീവനെടുക്കുന്ന സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം: ബളാലിലെ കൊലയിൽ നിറയുന്ന സൈക്കോളജി തിയറി ഞെട്ടിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: ബളാലിൽ സഹോദരിയുടെ ജീവനെടുത്ത ചേട്ടന്റെ ക്രൂരതയ്ക്ക് പിന്നിൽ സ്വാർത്ഥ ലാഭത്തിനായി ഉറ്റവരുടെ ജീവനെടുക്കുന്നവരെ സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ എഎസ്പിഡി (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) എന്ന മാനസികാവസ്ഥ. കൂടത്തായിയിലെ ജോളിയിലും അഞ്ചലിലെ സൂരജിലും നിറഞ്ഞതും ഈ ക്രൂര മനസ്സാണ്. ഇത് തന്നെയാണ് ആന്മരിയയുടെ ജീവനെടുത്ത ആൽബിനിലും നിഴലിക്കുന്നത്. ആഡംബര ജീവിതത്തിനായി കുടുംബത്തെ ആകെ വകവരുത്താനായിരുന്നു ആൽബിന്റെ ശ്രമം.
സാമൂഹിക വിരുദ്ധ വ്യക്തി വൈകല്യമാണ് ഇത്. സ്വാർഥ നേട്ടത്തിനായി ഉറ്റവരെ കൊല്ലുന്ന ക്രിമിനലുകൾക്ക് മൃദുല വികാരങ്ങൾ അന്യം. ലക്ഷ്യങ്ങൾ നേടാൻ ഏത് തരം മാർഗങ്ങളും സ്വീകരിക്കും. ചിലർ മയക്കുമരുന്നിന് അടിമയായിരിക്കും. ഏത്ര വലിയ കുറ്റം ചെയ്താലും കുറ്റബോധം ഇവർക്ക് ഉണ്ടാകില്ല. സ്വഭാവ ദൂഷ്യങ്ങൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു വ്യക്തി വളർന്ന് വരുന്ന സാഹചര്യങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകും. ഇത് ചിലർക്ക് ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യമാണ്. വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഈ രോഗാവസ്ഥ കണ്ടെത്താൻ കഴിയും. ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാനും കഴിയും. അദ്ധ്യാപകരും വീട്ടുകാരും കരുതലുകളെടുത്താൽ അതും ഗുണകരമാകും.
നാ്്ട്ടൂകാർക്കാണ് ആൽബിന്റെ പ്രവർത്തിയിൽ ആദ്യം സംശയം തോന്നിയത്. പൊലീസ് അന്വേഷണം ആൽബിനിലേക്ക് നീങ്ങുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെ ചർച്ചകളായി. പുറത്തു വരുന്ന വാർത്തകളെ കുറിച്ച് അറസ്റ്റിന് തൊട്ടുമുൻപ് അമ്മ ബെസിയുടെ ചോദ്യത്തിനു 'നാട്ടുകാർ എന്തും പറഞ്ഞോട്ടെ, അമ്മ എന്നെ സംശയിക്കരുത്' എന്നായിരുന്നു ആൽബിന്റെ മറുപടി. സഹോദരിയുടെ മൃതദേഹം കണ്ടിട്ടു പോലും കൂസലില്ലാതെ നിന്ന ആൽബിന്റെ കൊടുംക്രൂരതയെ പൈശാചികത എന്ന വാക്കുകൊണ്ടാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. അങ്ങനെ കൊടും ക്രൂര മനസ്സിന്റെ ഉടമയായിരുന്നു ആൽബിനെന്നും സമൂഹം തിരിച്ചറിയുകയാണ്.
തന്റെ ആഗ്രഹപൂർത്തീകരണത്തിന് വിഘാതമാകുമെന്ന് കണ്ടപ്പോൾ ജോളി കൂടത്തായിയിൽ ഇല്ലാതാക്കിയത് പിഞ്ചുകുഞ്ഞടക്കം ആറുപേരെ. അതും 14 വർഷമെടുത്ത്. പണം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. സൂരജിന്റെ ക്രൂരകൃത്യങ്ങളും ഇതിന് സമാനം. ഭാര്യയായ ഉത്രയെ താൻ കൊലപ്പെടുത്തിയതാണെന്നു തെളിവെടുപ്പിനിടെ സൂരജ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ബോധപൂർവം നടത്തിയ കൊലപാതകം (302), കൊലപാതകശ്രമം (307), മരണകാരണമായ ദേഹോപദ്രവം (326), തെളിവുനശിപ്പിക്കൽ (201) എന്നീ വകുപ്പുകളാണു സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് സമാനമാണ് ആൽബിന്റെ ക്രൂരതയും.
ചിക്കൻ കറിയിൽ കലർത്തിയ എലിവിഷത്തിന്റെ പാക്കറ്റുകൾ വീട്ടിലെ കൊപ്ര ചാക്കുകൾക്കിടയിൽനിന്നും ഐസ്ക്രീമിൽ ചേർത്ത വിഷത്തിന്റെ പാക്കറ്റ് വാഴച്ചോട്ടിൽ കുഴിച്ചിട്ട നിലയിലും കണ്ടെത്തിയത് ആൽബിന് കുരുക്കാണ്. ഇതെല്ലാം പൊലീസിന് കാട്ടികൊടുക്കുമ്പോഴും ആൽബിൻ ബെന്നിക്ക് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായില്ല. സഹോദരിയെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു വിശദമായി പൊലീസിനു വിവരിച്ചു നൽകുകയും ചെയ്തു. ഇവിടെയെല്ലാം നിറഞ്ഞതുകൊടും കുറ്റവാളിയുടെ ക്രൂര മനസ്സാണ്. കുറ്റബോധം ലവലേശമില്ല. അങ്ങനെ ആൽബിനും കേരളത്തിലെ കുറ്റാനേഷ്വകരെ അത്ഭുതപ്പെടുത്തുകയാണ്.
ആൽബിൻ ലൈംഗിക വൈകൃതത്തിനടിമയെന്ന് നാട്ടുകാർ പറയുന്നു. മാതാവിനെ കയറിപിടിക്കാൻ ശ്രമിച്ചുവെന്നും അടുത്ത ബന്ധുവിന് മുന്നിൽ വച്ചും രതിവൈകൃതം കാട്ടിയതായും ചെയ്തിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തി. സാധാരണക്കാർ ആരും ചെയ്യാത്ത പരസ്യ പ്രവർത്തിയായിരുന്നു അത്. പ്രത്യേക മാനസിക സ്വഭാവമുള്ള ആൽബിനെ അയൽ വീട്ടുകാർ അടുപ്പിച്ചിരുന്നില്ല. ഇയാളുടെ സ്വഭാവ ദൂഷ്യം അറിയാവുന്നതിനാലാണ് ആരും സഹകരിപ്പിക്കാതിരുന്നതെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
നാട്ടിൽ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ആൽബിന്റേത്. പ്ലസ്ടു കഴിഞ്ഞയുടൻ വെള്ളരിക്കുണ്ടിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഐ.ടി.കോഴ്സും ഇയാൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് നാട്ടിൽ നിന്നു പോയി. തമിഴ്നാട്ടിലാണ് ജോലി എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ കോട്ടയം ജില്ലയിലെ തറവാട് എന്ന ഹോട്ടലിൽ ആണ് ജോലി എന്നറിഞ്ഞു. ഈ ലോക്ക്ഡൗൺ കാലത്താണ് നാട്ടിലേക്ക് വരുന്നത്. അധിക സമയവും മൊബൈൽ ഫോണിലാണിയാളെന്ന് അയൽവാസികൾ പറയുന്നു. അശ്ലീല വീഡോയോ കാണുന്ന വിവരം അടുത്ത സൗഹൃദമുള്ള അയൽക്കാരിയോട് പറഞ്ഞിരുന്നു. ആൽബിനെ കൗൺസിലിങ്ങിനയക്കണമെന്ന് അവർ ഉപദേശിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംഭവം.
സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് ആൽബിൻ അവസാനംവരെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബസ്വത്ത് തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് പ്രതി സമ്മതിച്ചത്. ഇതിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് നടത്തിയത്. ആദ്യം ചിക്കൻ കറിയിൽ വിഷം ചേർത്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഗൂഗിളിലും മറ്റും വിവരങ്ങൾ ശേഖരിച്ച ശേഷം ഐസ്ക്രീമിൽ എലിവിഷം ചേർത്തുകൊല ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ആൽബിന്റെ പേരു പറഞ്ഞു വീട്ടിൽ വഴക്ക് പതിവായതിനാൽ കുടുംബപ്രശ്നങ്ങൾ കാരണമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കഴിയുമെന്നാണ് ഇയാൾ വിശ്വസിച്ചത്. വെള്ളരിക്കുണ്ട് ടൗണിൽനിന്ന് ജൂലൈ അവസാനമാണ് ആൽബിൻ എലിവിഷം വാങ്ങിയത്. വീട്ടിൽ രണ്ട് പാത്രങ്ങളിലായാണ് ഐസ്ക്രീം ഉണ്ടാക്കിയിരുന്നത്. വലിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിൽവെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു. പിറ്റേ ദിവസമാണ് ആൽബിൻ ചെറിയ പാത്രത്തിലെ ഐസ്ക്രീമിൽ വിഷം കലർത്തിയത്. പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തിൽ കലർത്തി. മാതാപിതാക്കളും സഹോദരിയും വീടിന് പുറത്തിരിക്കുമ്പോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ആന്മേരി ചെറിയ പാത്രത്തിലെ ഐസ്ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആന്മേരിയും ബെന്നിയും ആ ഐസ്ക്രീം കഴിച്ചു.
ഐസ്ക്രീം കഴിച്ചതിന് ശേഷം രണ്ടു പാത്രങ്ങളിലുള്ള ഐസ്ക്രീമും ആന്മേരി ഒറ്റപാത്രത്തിലാക്കി. ഇതാണ് മാതാവ് ബെസി കഴിച്ചത്. ഷുഗറിന്റെ അസുഖമുള്ളതിനാൽ അമ്മ ബെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്. കഴിഞ്ഞ ദിവസം ഐസ്ക്രീം കഴിച്ചതിനാൽ തൊണ്ടക്ക് അസുഖമാണെന്ന് പറഞ്ഞ് ഈ സമയം ആൽബിൻ തന്ത്രപൂർവം ഐസ്ക്രീം വേണ്ടെന്ന് പറഞ്ഞ് മാറി നിന്നു. ബാക്കി വന്ന ഐസ്ക്രീം വളർത്തു നായക്ക് നൽകാൻ ബെന്നി നിർദ്ദേശിച്ചുവെങ്കിലും ആൽബിൻ തയാറായില്ല. പിന്നീട് ആരും അറിയാതെ ഐസ്ക്രീം നശിപ്പിച്ച ആൽബിൻ സംശയം തോന്നാതിരിക്കാൻ ശാരീരിക അസ്വസ്ഥതയും നടിച്ചു. സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ആശുപത്രിയിൽ ഓടി നടന്നതും ആൽബിനാണ്.
മരണാനന്തര ചടങ്ങിനിടയിൽ ബെന്നി വീണ്ടും അവശനായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെസിക്കും അസ്വസ്ഥതയുണ്ടായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇരു വൃക്കകളുടെയും പ്രവർത്തനം താറുമാറായി എന്ന് കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തന്നെ കഴിയുകയാണ് ബെന്നി ഇപ്പോഴും. മാതാവ് അസുഖം ഭേദമായി വീട്ടിൽ തിരികെ എത്തി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്