കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം നടന്നാൽ തീവ്രപരിചരണത്തിനു ഏറ്റവും അനുയോജ്യം കഴക്കൂട്ടത്തെ സബ് സെന്റർ; വികസനത്തിനു ഉടക്കിട്ടത് സ്വകാര്യ ആശുപത്രി ലോബികൾ; പ്രശ്നം ഹൈക്കൊടതിയിലെത്തിയപ്പോൾ കോടതി ഉത്തരവിട്ടത് മുഴുവൻ സമയ ആശുപത്രിയാക്കാൻ; അനങ്ങാതിരുന്ന ആരോഗ്യവകുപ്പ് നടപടിയെടുത്തത് കോടതിയലക്ഷ്യം വന്നതോടെ; പാങ്ങപ്പാറയിലെ മെഡിക്കൽ കോളേജ് സബ് സെന്റർ ആശുപത്രിയാകുമ്പോൾ ലക്ഷ്യം കാണുന്നത് പി.എസ്.ആന്റണിയുടെ നിയമപോരാട്ടം
എം മനോജ് കുമാർ
തിരുവനന്തപുരം: പാങ്ങപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ആശുപത്രിയാക്കാനുള്ള നീക്കം ഹൈക്കോടതിയെ ഭയന്നിട്ട്. ഓണത്തിനു ആശുപത്രി തുറന്നു കൊടുക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം ഹൈക്കോടതിയെ ഭയന്നതിനാലാണ്. കഴിഞ്ഞ വർഷം തന്നെ പാങ്ങപ്പാറ ആശുപത്രി കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ആരോഗ്യവകുപ്പ് കാറ്റിൽപ്പറത്തിയപ്പോൾ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആദ്യം റിട്ട് ഫയൽ ചെയ്ത സ്നേഹദീപം ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ പി.എഎസ്.ആന്റണി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യം വന്നതോടെയാണ് ഓണത്തിനു പാങ്ങപ്പാറ ആശുപത്രി തുറന്നു പ്രവർത്തിപ്പിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായത്. ഒരു വർഷം മുൻപ് തുറന്നു പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ട ആശുപത്രിയാണ് ഓണത്തിനു പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
വികസന സാധ്യതകൾ ഒത്തിണങ്ങിയ മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ആശുപത്രിയാണ് ഇപ്പോൾ വികസനവഴിയിലേക്ക് നീങ്ങുന്നത്. പാങ്ങപ്പാറ ആശുപത്രിക്ക് സമീപമുള്ള അരഡസനോളമുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പാങ്ങപ്പാറ ഇരുപത്തിനാലും മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാക്കി മാറ്റാൻ തയ്യാറാവാതിരുന്നത്. ഇപ്പോൾ ഹൈക്കോടതിയെ ഭയന്നിട്ടാണ് ആശുപത്രി തുറന്നു പ്രവർത്തിക്കാൻ തയ്യാറാവുന്നത്. മെഡിക്കൽ കോളേജിന്റെ സബ് സെന്റർ ആയ ആശുപത്രി ഇന്നലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശുപത്രി സന്ദർശിച്ചിരുന്നു.
ഓണത്തിനു ആശുപത്രി തുറന്നു കൊടുക്കും എന്നാണ് മന്ത്രി പറഞ്ഞത്. ഡോക്ടർ ഉൾപ്പെടെ പതിനേഴ് ജീവനക്കാരെ നിയമിച്ചതായും ഫാർമസി, ലാബ്, ഡെന്റൽ ക്ലിനിക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ആശുപത്രിയിൽ ഉണ്ടാകുമെന്നും അരക്കോടിക്കടുത്ത തുക ചെലവിട്ടു ഉപകരണങ്ങളും മറ്റും എത്തിച്ചു കൊണ്ടിരിക്കുകയാണ് എന്നുമാണ് മന്ത്രി പറഞ്ഞത്. മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റുമെന്നു ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായാണ് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരം-കൊല്ലം ദേശീയ പാതയിൽ ഇത്രയും സൗകര്യമുള്ള ആശുപത്രി വേറെയില്ല. 1957 മുതൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. അപകടം സംഭവിച്ചാൽ എത്രയും പെട്ടെന്ന് എത്തിക്കാൻ കഴിയുന്ന സ്ഥലസൗകര്യമുള്ള ഈ ആശുപത്രിയെ അധികൃതർ മനഃപൂർവം അവഗണനയിൽ മുക്കിയിട്ടിരിക്കുകയായിരുന്നു. 2016-ൽ തന്നെ മൂന്നു നിലയുള്ള കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തനോദ്ഘാടനം കാക്കുകയായിരുന്നു. പക്ഷെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സമ്മർദം കാരണം പാങ്ങപ്പാറ ആരോഗ്യകേന്ദ്രം അവഗണനയിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായപ്പോൾ സർക്കാർ പാങ്ങപ്പാറ കേന്ദ്രത്തെ പിൻനിരയിലേക്ക് തള്ളി. ഇതിനു പിന്നിലെ പ്രശ്നങ്ങൾ അറിയാവുന്നതിനാൽ പി.എസ്.ആന്റണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ അനങ്ങാതെ നിന്നതിനാൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പിന്നെയും ഹൈക്കോടതിയെ സമീപിച്ചു. ഉടനടി ആശുപത്രി തുറന്നു പ്രവർത്തിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയലക്ഷ്യം വന്നതോടെയാണ് ആരോഗ്യസെക്രട്ടറിയും വകുപ്പും അനങ്ങിയത്. ഇനിയും ആശുപത്രി തുറക്കുന്നത് നീണ്ടുപോയാൽ കോടതി കയറേണ്ടി വരും എന്നു മനസിലാക്കിയാണ് ദ്രുതഗതിയിൽ നടപടികൾക്ക് തുടക്കമിട്ടത്. ഇത് പാങ്ങപ്പാറ സ്വദേശിയായ ആന്റണി ഒറ്റയ്ക്ക് നേടിയ വിജയമാണ്.
വികസിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തിന്റെ ശോചനീയ അവസ്ഥയും രാഷ്ട്രീയ കളികളും കണ്ടു മടുത്തിട്ടാണ് ആന്റണി നിയമയുദ്ധത്തിന്റെ പാത തേടിയത്. സ്വകാര്യ ആശുപത്രി ലോബികൾ പാങ്ങപ്പാറയ്ക്ക് തടസം നിൽക്കും എന്ന് കണ്ടതോടെയാണ് ജനക്ഷേമം മുൻ നിർത്തി ഹൈക്കോടതിയെ ശരണം ആന്റണി തീരുമാനിക്കുന്നത്. റിട്ടിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയാണ് കഴിഞ്ഞ വർഷം തന്നെ ആശുപത്രി ഇരുപത്തിനാലു മണിക്കൂറും തുറക്കുന്ന ആശുപത്രിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം ഏറ്റവും പഴക്കമുള്ള ആരോഗ്യകേന്ദ്രം ആശുപത്രിയാക്കാനുള്ള നീക്കം നടത്തിയത് കഴക്കൂട്ടം എംഎൽഎയായിരുന്ന വാഹിദിന്റെ കാലത്താണ്. മൂന്നു നില കെട്ടിടം വന്നത് വാഹിദിന്റെ കാലത്താണ്. കെട്ടിടം വന്നതും ഉദ്ഘാടനവുമല്ലാതെ മറ്റൊന്നും നടന്നില്ല. പിന്നീട് ഇടത് സർക്കാർ അധികാരത്തിൽ വന്നെങ്കിലും കാര്യമായ നടപടികൾ ഒന്നും വന്നില്ല. ശ്രീകാര്യം മുൻ കൗൺസിലർ ബി.വിജയകുമാറാണ് ആശുപത്രി യാഥാർഥ്യമാക്കാൻ ഓടി നടന്നത്. അതിന്നിടയിൽ വിജയകുമാർ മരിച്ചു. ഇതോടെ ആശുപത്രിക്ക് മുന്നിൽ നിൽക്കാൻ ആളില്ലാത്ത അവസ്ഥയായി. വാഹിദ് എംഎൽഎയായപ്പോൾ കെട്ടിടം നിർമ്മിച്ചെങ്കിലും തുടർന്നുള്ള നടപടികൾ നടത്തിയില്ല.
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടം സ്ഥാനാർത്ഥിയായപ്പോൾ താലൂക്ക് നിലവാരത്തിലുള്ള ആശുപത്രിയാക്കി പാങ്ങപ്പാറ കേന്ദ്രത്തെ ഉയർത്തും എന്ന് വാഗ്ദാനം നൽകിയിരുന്നു. പക്ഷെ പിന്നീട് ആശുപത്രി അവഗണനയിൽ തുടർന്നു. ഇതോടെയാണ് ആന്റണി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുന്നത്. നാല് മാസത്തിനുള്ളിൽ ആശുപത്രി തുറന്നു പ്രവർത്തിക്കണം എന്ന 2019ലാണ് വിധി വന്നത്. ഈ വിധി വന്നെങ്കിലും സർക്കാർ അനങ്ങിയില്ല. അഡ്മിനിസ്ട്രെറ്റീവ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഡയരക്ടർ ഹെൽത്ത് സർവീസ്, ഹെൽത്ത് സെക്രട്ടറി എന്നിവരെ എതിർകക്ഷിയാക്കിയാണ് വിധി വന്നത്.
മെയ് മാസം ഹൈക്കോടതി പറഞ്ഞ കാലാവധി കഴിഞ്ഞിരുന്നു. മേയിൽ വീണ്ടും കോടതിയലക്ഷ്യ ഹർജി ആന്റണി വീണ്ടും നൽകി. ഇതും വിധിയായി. ഇതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ഉത്തരവിറക്കിയത്. ഓർഡർ ഇട്ടെങ്കിലും തുടർ നടപടികൾ നീക്കിയില്ല. ആന്റണി വീണ്ടും ഹൈക്കോടതിയെ സമീപിക്കും എന്ന് മനസിലാക്കിയതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സന്ദർശനവും ആശുപത്രി ഓണത്തിനു തുറന്നു നൽകും എന്ന പ്രഖ്യാപനവുമൊക്കെ നടന്നത്.
ഹൈക്കോടതി തുണച്ചതിനാലാണ് ആശുപത്രി യാഥാർഥ്യമാകുന്നത്. രാഷ്ട്രീയക്കാർ എല്ലാം വാഗ്ദാനത്തിൽ ഒതുക്കുമായിരുന്നു. റിട്ട് ഹർജിയും കോടതിയലക്ഷ്യവും ഒക്കെ ഫയൽ ചെയ്തതോടെയാണ് ആരോഗ്യവകുപ്പും ആരോഗ്യസെക്രട്ടറിയും ഒക്കെ ഉണർന്നത്. ഇപ്പോൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. കോവിഡ് ആയതുകൊണ്ട് അത് ഡിലേ ആയി. പക്ഷെ സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നു.
കോടതിയലക്ഷ്യം ഭയന്നിട്ട്-ആന്റണി മറുനാടനോട് പറഞ്ഞു. എന്തായാലും ആന്റണി അടക്കമുള്ള പാങ്ങപ്പാറക്കാരും കഴക്കൂട്ടത്തുള്ളവരും കണ്ണും നട്ടിരിക്കുകയാണ് ഓണത്തിനെങ്കിലും ആശുപത്രി യാഥാർഥ്യമാകുന്ന കാഴ്ച കാണാൻ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്