Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണ കടത്തിലെ വാർത്തകളിലൂടെ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്ത്; എതിരാളികൾ ഇല്ലാതെ മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; പരിവാർ ചാനൽ നടത്തുന്നത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്തിന് സമാനമായ മുന്നേറ്റം; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് തുടർച്ചയായ അഞ്ചാം ആഴ്ചയും റേറ്റിങ് ഇടിവ്; വിനോദ ചാനലിലും ഏഷ്യാനെറ്റിന്റെ പടയോട്ടം തന്നെ; മലയാള ചാനൽ റേറ്റിംഗിൽ വീണ്ടും അട്ടിമറികൾ

സ്വർണ്ണ കടത്തിലെ വാർത്തകളിലൂടെ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്ത്; എതിരാളികൾ ഇല്ലാതെ മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; പരിവാർ ചാനൽ നടത്തുന്നത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്തിന് സമാനമായ മുന്നേറ്റം; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് തുടർച്ചയായ അഞ്ചാം ആഴ്ചയും റേറ്റിങ് ഇടിവ്; വിനോദ ചാനലിലും ഏഷ്യാനെറ്റിന്റെ പടയോട്ടം തന്നെ; മലയാള ചാനൽ റേറ്റിംഗിൽ വീണ്ടും അട്ടിമറികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള ന്യൂസ് ചാനൽ റേറ്റിംഗിൽ മാതൃഭൂമി ചാനലിന് വമ്പൻ തിരിച്ചടി. റേറ്റിംഗിൽ മാതൃഭൂമിയെ പിന്തള്ളി സംഘപരിവാർ ചാനലായ ജനം ടിവി നാലാമത് എത്തി. ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമത്. ഫളവേഴ്‌സ് രണ്ടാമതും മനോരമ ന്യൂസ് മൂന്നാമതുമാണ്. വലിയ മത്സരമാണ് നാലാം സ്ഥാനത്തിനായി നടന്നത്. ഇതിൽ ജയിച്ചത് ജനവും. സ്വർണ്ണ കടത്തിലെ വാർത്തകളാണ് ജനം ടിവിക്ക് മുൻതൂക്കം നൽകുന്നതന്നൊണ് സൂചന. സർക്കാരിനെതിരെ വികാരം ശക്തമാകുന്നതിന്റെ സൂചനയാണ് ജനം ടിവിയുടെ നാലാം സ്ഥാനത്തേക്കുള്ള വരവെന്നാണ് വിലയിരുത്തൽ. ശബരിമല പ്രക്ഷോഭ സമയത്തും നേട്ടമുണ്ടാക്കിയത് ജനം ടിവിയായിരുന്നു. അന്ന് റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് ചാനൽ എത്തിയിരുന്നു.

പിണറായി സർക്കാരിനെതിരെ ഏറ്റവും അധികം വിമർശനം ഉന്നയിക്കുന്നത് പരിവാർ ചാനലായ ജനമാണ്. ഇതാണ് റേറ്റിംഗിലും പ്രതിഫലിക്കുന്നതെന്ന് വ്യക്തമാണ്. വിമർശനാത്മക റിപ്പോർട്ടിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസും മുന്നേറുകയാണ്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഫ്‌ളവേഴ്‌സിന് വലിയ മുൻതൂക്കം ഈ ആഴ്ച കാണാനില്ല. രണ്ടാം സ്ഥാനത്ത് എത്താൻ മനോരമയ കടുത്ത മത്സരത്തിലുമാണ്. ഇതിനിടെയിലാണ് മാതൃഭൂമി ന്യൂസ് പിന്നോട്ട് പോകുന്നത്. വലിയ ചലനങ്ങൾ മാതൃഭൂമിക്കുണ്ടാക്കാൻ കഴിയുന്നില്ലെന്നതിന് തെളിവാണ് ജനത്തിന്റെ നാലാം സ്ഥാനം. കടുത്ത മത്സരം ജനവുമായി മാതൃഭൂമിക്ക് നടത്തേണ്ടി വരുന്നു. ആദ്യ അഞ്ചിൽ കൈരളി ന്യൂസോ ന്യൂസ് 18 കേരളമോ മീഡിയോ വണ്ണോ ഇല്ലെന്നതാണ് വസ്തുത.

പരിമിതമായ ഗ്രാഫിക് സാധ്യതകളുമായാണ് ജനം ടിവിയുടെ മുന്നേറ്റം. ആറും ഏഴും എട്ടും പൊസിഷനിലുള്ള ചാനലുകളിൽ വലിയ സാങ്കേതിക വിദ്യയുടെ പിന്തുണയാണുള്ളത്. ഇതൊന്നുമില്ലെതായാണ് ജനം ടിവി ആദ്യ അഞ്ചിൽ സ്ഥാനം സുരക്ഷിതമാക്കുന്നത്. ഇതിന് പിന്നിൽ സർക്കാർ വിരുദ്ധ വാർത്തകളോടുള്ള പ്രേക്ഷക താൽപ്പര്യമാണ് നിഴലിക്കുന്നത്. അടുത്ത ആഴ്ചയും ജനം മുന്നേറ്റം തുടർന്നാൽ മാതൃഭൂമിക്ക് അത് വലിയ തിരിച്ചടിയാകും. ഓഗസ്റ്റ് ഒന്നു മുതൽ ഏഴുവരെയുള്ള 31-ാം ആഴ്ചയിലെ റേറ്റിംഗാണ് ഇന്ന് പുറത്തു വന്നത്. തുടർച്ചയായ അഞ്ചാം ആഴ്ചയും ട്വന്റി ഫോറിന് റേറ്റിംഗിൽ കുറവുണ്ടാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റാണ് ഒന്നാമത്. ഏതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാമത് സ്യൂര്യ ടിവി. മൂന്നാമത് ഫ്‌ളവേഴ്‌സും. മഴവിൽ മനോരമയ്ക്ക് നാലാം സ്ഥാനത്തേക്ക് പോകേണ്ടി വരുന്നു. സീ കേരളമാണ് അഞ്ചാമത്. അതായത് നല്ല സിനിമകളുടെ കരുത്തിൽ ഏഷ്യാനെറ്റും സൂര്യാ ടിവിയും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. മഴവിൽ മനോരമയ്ക്ക് ഇനിയുള്ള ദിവസങ്ങൾ അതി നിർണ്ണായകമാണ്. വലിയ മത്സരമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് വേണ്ടി നടക്കുന്നത്. അതും റേറ്റിംഗിൽ നിർണ്ണായകമാണ്. 237746 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള സൂര്യയ്ക്ക് 93732ഉം.

ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റിന് 72103പോയിന്റാണുള്ളത്. ട്വന്റി ഫോർ 55603 പോയിന്റും. മനോരമാ ന്യൂസ് 45794 പോയിന്റുമായി നിൽക്കുന്നു. ജനം ടിവിക്ക് 28282 പോയിന്റാണുള്ളത്. 28028 പോയിന്റാണ് മാതൃഭൂമിക്ക് ബാർക് റേറ്റിംഗിലുള്ളത്. സിപിഎം ബഹിഷ്‌കരിച്ചിട്ടും ഏഷ്യാനെറ്റ് ന്യൂസിന് വലിയ തിരിച്ചടിയുണ്ടാകുന്നില്ല. ന്യൂസ് ചാനലുകൾക്ക് ഏറെ പ്രേക്ഷകരുണ്ടെന്നതും കണക്കുകളിൽ വ്യക്തമാണ്. അംബാനിയുടെ ന്യൂസ് 18 കേരളയ്ക്കും മുന്നേറ്റം ഉണ്ടാക്കാനാകുന്നില്ല. സ്വർണ്ണ കള്ളക്കടത്തിലെ നിലപാടുകൾ റേറ്റിംഗിനെ നന്നായി സ്വാധീനിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധരും പറയുന്നത്.

കഴിഞ്ഞ റേറ്റിംഗിൽ ജനം ടിവി അഞ്ചാമതായിരുന്നു. മാതൃഭൂമി ചാനൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഏഴാം സ്ഥാനത്തുള്ള കൈരളിക്കും പിന്നിൽ എട്ടാമതാണ് മീഡിയാ വൺ. ന്യുസ് 18 കേരളയാണ് ആറാമതുള്ളത്. ശ്രീകണ്ഠൻ നായരുടെ ട്വിന്റി ഫോർ ഏറെക്കാലം കുതിപ്പിലായിരുന്നു. ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി പോലും ഉയർത്തി. ഇതാണ് താഴേക്ക് കൂപ്പു കുത്തുന്നത്. മനോരമയ്ക്ക് മുമ്പോട്ട് പോകാനും കഴിയുന്നുണ്ട്. കോവിഡു കാലത്തെ വ്യാജ വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ഇതും ന്യൂസ് റേറ്റിംഗിൽ പ്രകടമാണ്. മുന്നേറ്റം തുടർന്നാൽ മനോരമയ്ക്ക് അതിവേഗം രണ്ടാമത് എത്താനാകും.

ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും.

ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല. ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP