Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയമപോരാട്ടത്തിൽ ഡോ.ആശ കിഷോറിന് വിജയം; ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് തുടരാം; കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി റദ്ദ് ചെയ്ത് ഹൈക്കോടതി; 2025വരെ ആശ കിഷോറിന് ഡയറക്ടറായി തുടരാം; അവധി റദ്ദാക്കി ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് ഡയറക്ടർ; ശാസ്ത്ര സാങ്കേതിക മന്ത്രാലയം നേരത്തെ തീരുമാനം തടഞ്ഞത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് വാദിച്ച്

നിയമപോരാട്ടത്തിൽ ഡോ.ആശ കിഷോറിന് വിജയം; ശ്രീചിത്ര ഡയറക്ടർ സ്ഥാനത്ത് തുടരാം; കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി റദ്ദ് ചെയ്ത് ഹൈക്കോടതി; 2025വരെ ആശ കിഷോറിന് ഡയറക്ടറായി തുടരാം; അവധി റദ്ദാക്കി ഉടൻ ജോലിയിൽ പ്രവേശിക്കുമെന്ന് ഡയറക്ടർ; ശാസ്ത്ര സാങ്കേതിക മന്ത്രാലയം നേരത്തെ തീരുമാനം തടഞ്ഞത് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് വാദിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായി ഡോ.ആശാ കിഷോറിന് തുടരാം. കാലാവധി നീട്ടിയത് സ്റ്റേചെയ്തുള്ള കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി ഹൈക്കോടതി റദ്ദ് ചെയ്തു. ഇതോടെ 2025 വരെ ആശാകിഷോറിന് ശ്രീചിത്ര ഡയറക്ടർ ആയി തുടരാനാവും. അവധി റദ്ദാക്കി ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ആശ കിഷോർ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയാണ് ഡോ.ആശാ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് തുടരാൻ നേരത്തേ അനുവദിച്ചത്.എന്നാൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ട്രിബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കാലാവധി നീട്ടി നൽകിയ ഉത്തരവ് ഇൻസ്റ്റിട്ട്യുട്ട് ബോർഡ് തീരുമാനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തടഞ്ഞിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി കെ സാരസ്വത് ഇറക്കിയ ഉത്തരവാണ് മന്ത്രാലയം തടഞ്ഞത്. ഉത്തരവിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആശ കിഷോറിന് എതിരെയുള്ള ഒട്ടവധി പരാതികൾ മന്ത്രാലയത്തിനു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി വന്നത്.

അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയ ഉത്തരവ് ലഭിച്ചതോടെ ആശ കിഷോർ ശ്രീ ചിത്രയിൽ വീണ്ടും ചാർജ് എടുത്തിരുന്നു. ചാർജ് എടുത്ത ഉടൻ തന്നെയാണ് നിയമനം തടഞ്ഞ തീരുമാനം കൂടി വന്നത്. ശ്രീചിത്ര ഡയറക്ടർ പോലുള്ള പോസ്റ്റുകൾക്ക് കാലാവധി നീട്ടുമ്പോൾ കാലാവധി തീരുന്നതിന് ആറു മാസം മുമ്പ് അനുമതി വാങ്ങണം. ആശ കിഷോറിന്റെ നിയമനം നീട്ടിക്കൊടുത്ത കാര്യത്തിൽ ഈ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവർ അടങ്ങുന്ന ഉന്നതാധികാര സമിതിയുടെ അംഗീകാരമാണ് ഇതിനു ലഭിക്കേണ്ടത്. ആശ കിഷോറിനു ഈ അനുമതി ലഭിച്ചിരുന്നില്ല.

പുതിയ നിയമനത്തിനു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ്മ ശ്രീചിത്രയിലെ പുതിയ ഡയറക്ടറെ നിയമിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം തയ്യാറാക്കുകയും, അത് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി.കെ. സാരസ്വതിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ഇത് മറച്ചു വച്ച് ആശ കിഷോറിന് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കാലാവധി നീട്ടി നൽകി എന്നായിരു്‌നനു ആരോപണം. ശ്രീചിത്ര പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഒരു വസ്തുത പരിശോധനാ സമിതിയെ നിയമിച്ചിരുന്നു. സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യുബുണലിന്റെ മുൻ ഉപാധ്യക്ഷൻ സച്ചിദാനന്ദൻ അധ്യക്ഷനായ ഈ സമിതി, മറ്റ് മൂന്ന് അംഗങ്ങളോടൊപ്പം പല ദിവസങ്ങളിലായി സിറ്റിങ് നടത്തുകയും, ശ്രീചിത്രയുമായി ബന്ധപ്പെട്ടവരുടെ വാദമുഖങ്ങൾ വിശദമായി കേൾക്കുകയും ചെയ്തിരുന്നു. ഈ സമിതി തങ്ങളുടെ റിപ്പോർട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധന് സമർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി ഈ റിപ്പോർട്ട് അംഗീകരിക്കുകയും ഡോ. ആശാ കിഷോറിന്റെ അഞ്ച് വർഷത്തെ കാലാവധി തീരുന്ന മുറക്ക് പുതിയ ഡയറക്ടർ ചുമതല ഏൽക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ സ്ഥാപനത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് മന്ത്രിയുടെ നിർദ്ദേശങ്ങൾ മറികടന്നു നിയമനം നീട്ടി നൽകുകയായിരുന്നു. ഡോ. ആശാ കിഷോർ പട്ടികജാതി പട്ടികവർഗ്ഗ സംവരണ നിയമങ്ങൾ അട്ടിമറിച്ചത് വിവാദമായി മാറിയിരുന്നു. ഗവേണിങ് ബോഡി അംഗമായിരുന്ന മുൻ ഡിജിപി സെൻകുമാർ ഇത് ചൂണ്ടിക്കാട്ടുകയും ഇത് കേന്ദ്രത്തെ ധരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വസ്തുതാന്വേഷണ സമിതി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP