Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റിന് വന്ന നയതന്ത്ര ബാഗേജുകൾ സാക്ഷ്യപ്പെടുത്തിയത് ആര്? തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽ കുമാർ; രേഖകൾ സാക്ഷ്യപ്പെടുത്തിയത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ.എ.ഹഖ് എന്ന് ആരോപണം; പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് പോസ്റ്റുകൾ ഇട്ടതിന് മാറ്റിനിർത്തിയ ഉദ്യോഗസ്ഥനാണ് ഷൈനെന്ന് ബിജെപി; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസും

യുഎഇ കോൺസുലേറ്റിന് വന്ന നയതന്ത്ര ബാഗേജുകൾ സാക്ഷ്യപ്പെടുത്തിയത് ആര്? തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽ കുമാർ; രേഖകൾ സാക്ഷ്യപ്പെടുത്തിയത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ.എ.ഹഖ് എന്ന് ആരോപണം; പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് പോസ്റ്റുകൾ ഇട്ടതിന് മാറ്റിനിർത്തിയ ഉദ്യോഗസ്ഥനാണ് ഷൈനെന്ന് ബിജെപി; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ, യുഎഇയിൽ നിന്ന് നയതന്ത്ര ബാഗേജുകൾ എത്തിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസും എൻഐഎയും സമൻസ് അയച്ചിരിക്കുകയാണ്. രണ്ടു വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകളടക്കം വന്നുവെന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നാണ് കേസ് അന്വേഷിക്കുന്ന അസി. കസ്‌ററംസ് കമ്മീഷണർ എൻ.എച്ച്.ദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, യുഎഇ കോൺസുലേറ്റിന്റെ മറവിൽ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ, ഷൈൻ. എ.ഹഖാണെന്ന് ആരോപണം. നേരത്തെ ഇദ്ദേഹം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായിരുന്നു.

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായിരിക്കെ പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. ഷൈൻ ഹഖിന്റെ തീവ്രവാദബന്ധം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ എസ് സുരേഷ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുകയും കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദികയും ചെയ്തു. ഇതേ തുടർന്ന് അന്വേഷണമുണ്ടാവുകയും ഷൈനിനെ സ്റ്റേറ്റ് പ്രോട്ടോക്കോൾ പദവിയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. എന്നാൽ, അധികം വൈകാതെ ഷൈൻ. എ.ഹഖ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കും മുകളിലുള്ള ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായി മാറുന്ന കാഴ്ചയാണ് കണ്ടത്. ചീഫ് പ്രോട്ടോക്കോൾ ഓഫീസറായ ചീഫ് സെക്രട്ടറിക്ക് തൊട്ടുതാഴെയാണ് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ പോസ്റ്റ്.

നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിടണം. 20 ലക്ഷത്തിന് മുകളിൽ വിലയുള്ള സാധനങ്ങളുള്ള പാഴ്സലുകൾ നയതന്ത്ര ചാനൽ വഴി നികുതി ഒഴിവാക്കി വിട്ടുനൽകണമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം പറയുന്നത്. 20 ലക്ഷത്തിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകിയാൽ മതിയാകും. യു എ ഇ കോൺസലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയപ്പോൾ മുതൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ആയ ഷൈൻ ഹഖ് ആണ് സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒപ്പിട്ടു നൽകിയിരുന്നത്.

2018 ൽ പകരം വന്ന ഇപ്പോഴത്തെ ഓഫീസർ ബി.സുനിൽകുമാർ, കസ്റ്റംസിന് നൽകിയ മൊഴിയിൽ, തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ എന്ന പദവി ഉപയോഗിച്ച് ഷൈൻ ഹഖ് തന്നെയാണ് രേഖകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് മുകളിൽ പദവി സൃഷ്ടിച്ച് ഷൈൻ ഹഖിനെ ഇരുത്തിയതുതന്നെ ദുരുദ്ദേശമായിരുന്നു എന്നാണ് ആരോപണം. പ്രളയ സമയത്ത് വാർ റൂമിലെ ഭക്ഷണത്തിന് ചെലവ് വരാവുന്ന ഒരു ലക്ഷം രൂപ സ്വന്തം പേരിൽ തുക മുൻകൂർ ആയി അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയതുൾപ്പെടെ പല വിവാദങ്ങളിലും ഷൈൻ ഹഖ് ഉൾപ്പെട്ടിരുന്നു.

 

അതേസമയം, ചീഫ് പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസും എൻഐഎയും നോട്ടീസ് അയച്ചതോടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പങ്കാളിത്തം കൂടുതൽ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. 2018ൽ ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ പ്രോട്ടോകോൾ ഓഫീസറെ ചീഫ് ജോ.പ്രോട്ടോകോൾ ഓഫീസറാക്കി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഷൈൻ ഹഖ് എന്ന സിപിഎമ്മിന്റെ സ്വന്തക്കാരനായ ഇയാളാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെച്ചത്. പുതിയ ചീഫ് പ്രോട്ടോകോൾ ഓഫീസർ സുനിൽകുമാർ അല്ല ഹഖ് ആണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു

സമൻസ് അയച്ച് എൻഐഎയും കസ്റ്റംസും

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം ബുധനാഴ്ച വീണ്ടും സെക്രട്ടറിയേറ്റിലെത്തിയിരുന്നു. കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴി രേഖപ്പെടുത്താനാണ് എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തിയത്. സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്ര ബാഗുകൾ എത്ര തവണയെത്തി എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് എൻ.ഐ.എ സംഘം പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴിയെടുത്തത്. ഉദ്യോഗസ്ഥരുമായും എൻ.ഐ.എ സംഘം ചർച്ച നടത്തി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എൻ.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തുന്നത്.

അതിനിടെ, യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. രണ്ടു വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകളടക്കം വന്നുവെന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം. സ്വർണക്കടത്ത് കേസ് പ്രതികളുടെ ഫോൺ വിശദാംശങ്ങൾ നൽകാത്തതിന് ബി.എസ്.എൻ.എല്ലിനും കസ്റ്റംസ് നോട്ടീസ് അയച്ചു.

സ്വർണം പിടികൂടിയ കസ്റ്റംസ് മന്ത്രി കെ.ടി.ജലീൽ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നതാണ് മതഗ്രന്ഥത്തിന്റെ വിതരണം. മാർച്ച് നാലിന് കോൺസുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി.ആപ്ടിന്റെ ഓഫീസിലെത്തിച്ചെന്നുമാണ് കണ്ടെത്തൽ. ഇതിലാണ് പ്രോട്ടോക്കോൾ ഓഫിസറോട് വിശദീകരണം തേടിയത്. ഡിപ്ലോമാറ്റിക് ബാഗ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യാൻ കസ്റ്റംസിനു ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല.

സംസ്ഥാനം അനുമതി നൽകിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനാണ് പ്രോട്ടോക്കോൾ ഓഫിസർക്ക് സമൻസ് നൽകിയത്. രണ്ടു വർഷത്തിനിടയിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നിട്ടുണ്ടെന്നും , ഇതിന്റെ രേഖകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നയതന്ത്ര ബാഗുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഡിപ്ലോമാറ്റിക് ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന കോൺസലേറ്റിന്റെ റിപ്പോർട്ടിൽ പ്രോട്ടോക്കോൾ ഓഫിസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിനു ബാഗ് വിട്ടു നൽകാൻ കഴിയുകയുള്ളു. ഇതിനായി പ്രത്യേക ഇളവ് നൽകിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്. നേരത്തെ സി.ആപ്ടിൽ റെയ്ഡ് നടത്തിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

നയതന്ത്രബാഗുകൾക്ക് കസ്റ്റംസ് ക്ലിയൻസ് നൽകണമെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. നയതന്ത്രബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ റിപ്പോർട്ടിൽ പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ടാൽ മാത്രമേ കസ്റ്റംസിന് ബാഗ് വിട്ടുനൽകാൻ കഴിയുകയുള്ളൂ. എന്നാൽ നയതന്ത്രപാഴ്സൽ വഴി മതഗ്രസ്ഥങ്ങൾ കൊണ്ടുവരാനോ അതിന് സംസ്ഥാനത്തിന് നികുതി ഇളവ് നൽകാനുള്ള സാക്ഷ്യപത്രം നൽകാനോ കഴിയില്ലെന്നാണ് ചട്ടങ്ങൾ പറയുന്നത്. ഇതും ജലീലിന് വിനയാകും. എന്നിട്ടും എങ്ങനെ ബാഗ് പുറത്തേക്ക് പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ഇക്കാര്യത്തിലാണ് പ്രോട്ടോകോൾ ഓഫീസറോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി സ്വർണ കള്ളക്കടത്തു കേസിലെ പ്രതികൾ വ്യാജ രേഖകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഈ വർഷം മാർച്ച് നാലിന് കസ്റ്റംസ് കാർഗോയിൽ നിന്നും പുറേക്ക് പോയ നയതന്ത്രബാഗിലാണ് മതഗ്രന്ഥങ്ങളെത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയതന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രസ്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങൾ കൂടി ബാഗിൽ ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP