'എന്നെ സിപിഎം പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞ് വച്ച ദിവസം ഞാൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് ആരും പറഞ്ഞില്ല; നാലുപാടും നിന്ന് സിപിഎം അംഗങ്ങൾ എടുത്ത വീഡിയോകളിൽ ആ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ': തനിക്കെതിരെ ജാത്യധിക്ഷേപത്തിന് കേസെടുത്തത് വ്യാജപരാതിയിലെന്ന് തൃശൂർ പൂത്തുർ വില്ലേജ് ഓഫീസർ സി.എൻ.സിമി മറുനാടനോട്; സിപിഎം തന്നെ വേട്ടയാടുന്നുവെന്നും സിമി
നിധിൻ തൃത്താണി
തൃശൂർ : ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന വ്യാജ പരാതിക്ക് മേലെയാണ് ആണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് തനിക്കെതിരെ കേസെടുത്തത് എന്ന് വില്ലേജ് ഓഫീസിൽ വച്ച് തിങ്കളാഴ്ച കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പുത്തൂർ വില്ലേജ് ഓഫീസർ സി.എൻ.സിമി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സിപിഎം ഭരിക്കുന്ന പുത്തൂർ പഞ്ചായത്തിലെ അംഗങ്ങളുടെ നേത്വതത്തിൽ വില്ലേജ് ഓഫീസിലെ കുത്തിയിരിപ്പ് പ്രതിഷേധത്തിനിടയിൽ ആണ് വില്ലേജ് ഓഫീസർ സിമി തന്റെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ലൈഫ് പദ്ധതിക്കായി പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനുള്ള വരുമാന സർട്ടിഫിക്കറ്റും സ്വന്തം പേരിൽ ഭൂമി ഇല്ലാത്തവർ സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റും ധാരാളമായി വില്ലേജ് ഓഫീസിൽ കെട്ടിക്കിടക്കുന്നു എന്ന് ആരോപിച്ചാണ് പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം പഞ്ചായത്തിലെ സിപിഎം. മെമ്പർമാർ രാവിലെ 10.30 മുതൽ ഉച്ചതിരിഞ്ഞ് 2.30 വരെ പുത്തൂർ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
ഈ പ്രതിഷേധത്തിന് ഇടയിൽ അപമാനവും സമ്മർദവും സഹിക്കാൻ പറ്റാതെ ആണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വില്ലേജ് ഓഫീസർ ഒല്ലൂർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച വില്ലേജ് ഓഫീസർ ചൊവ്വാഴ്ച കൈത്തണ്ടയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. കൈ മുറിച്ച സ്ഥലത്ത് തുന്നലും ഇട്ടിട്ടുണ്ട്.
വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.ജി. ഷാജി എന്നിവരുൾപ്പെടെ എട്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ഒല്ലൂർ പൊലീസ് കേസെടുത്തിരുന്നു.
പിന്നീട് ചൊവ്വാഴ്ച തന്നെ ജാതിപ്പേര് വിളിച്ച് വില്ലേജ് ഓഫീസർ അധിക്ഷേപിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒല്ലൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ പരാതിക്ക് മേൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിരോധന നിയമം അനുസരിച്ച് ഒല്ലൂർ പൊലീസ് വില്ലജ് ഓഫീസർക്കെതിരെ ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എ.സി.പി ആശുപത്രിയിൽ ഇന്ന് സന്ദർശനം നടത്തിയത് ഈ കേസിനെക്കുറിച്ച് ചോദിച്ചറിയാൻ കൂടിയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് സംവരണത്തിലൂടെയാണ് ആ സ്ഥാനത്തെത്തിയത് എന്നും അവരുടെ ജാതിപ്പേര് വില്ലേജ് ഓഫീസർ പറയുകയുണ്ടായി എന്നും കേസിൽ പ്രതികളായ പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
എന്നാൽ തിങ്കളാഴ്ച പ്രതിഷേധത്തിനിടയിൽ സിപിഎം അംഗങ്ങൾ തന്റെ നാലുഭാഗത്തുനിന്നും നിരന്തരം വീഡിയോ ദൃശ്യങ്ങൾ എടുത്തിരുന്നു എന്നും അതിൽ താൻ ജാതി പറഞ്ഞ് ആരെയെങ്കിലും ആക്ഷേപിക്കുന്ന ശബ്ദരേഖയോ രംഗമോ ഉണ്ടോ എന്നും, ഉണ്ടെങ്കിൽ ആ രംഗങ്ങൾ പഞ്ചായത്ത് അംഗങ്ങളോ മറ്റു സിപിഎം പ്രവർത്തകരോ പുറത്ത് വിടണമെന്നും വില്ലേജ് ഓഫീസർ മറുനാടനോട് പറഞ്ഞു. സംഭവം നടന്ന തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച പഞ്ചായത്ത് ഭാരവാഹികൾ ആരും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ചിരുന്നില്ല എന്നും വില്ലേജ് ഓഫീസർ പറയുന്നു.
2016ൽ വില്ലേജ് ഓഫീസറായി ജോലി കയറ്റം കിട്ടിയ ശേഷം കോൺഗ്രസ് അനുകൂല സംഘടനയായ എൻ.ജി.ഒ അസോസിയേഷനിൽ അംഗമായ തന്നെ ജോലിഭാരം വളരെയധികം ഉള്ള പുത്തൂർ വില്ലേജ് ഓഫീസിലേക്ക് ബോധപൂർവം നിയമിച്ച് സിപിഎം അനുകൂല എൻ.ജി.ഒ. യൂണിയൻ അംഗങ്ങൾ ബുദ്ധിമുട്ടിക്കുക യായിരുന്നു എന്ന് വില്ലേജ് ഓഫീസർ സിമി പറയുന്നു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.ജി. ഷാജി അടക്കം സിപിഎം. മെമ്പർമാരും പ്രാദേശിക സിപിഎം. അംഗങ്ങളും ക്രമവിരുദ്ധമായി കുന്നിടിക്കുന്നതു സംബന്ധിച്ചും മറ്റു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന കാര്യത്തിലും തീരുമാനങ്ങളെടുക്കാൻ സമ്മർദം ചെലുത്തിയിരുന്നു എന്ന വില്ലേജ് ഓഫീസർ ആരോപിക്കുന്നു.
സമ്മർദത്തിന് വഴങ്ങാത്തതിനാൽ അന്ന് പുത്തൂർ വില്ലേജിനേക്കാൾ ജോലി ഭാരമുള്ള ഒല്ലൂക്കര - നെട്ടിശ്ശേരി വില്ലേജിലേക്ക് തന്നെ സ്ഥലം മാറ്റി. തന്റെ സ്ഥലംമാറ്റം ജില്ലാ കലക്ടർ ഇടപെട്ടാണ് അന്ന് മരവിപ്പിച്ചത്. തുടക്കക്കാരി എന്ന നിലക്ക് വില്ലേജ് ഓഫീസർ എന്ന തസ്തികയിൽ ജോലിഭാരം ഉണ്ടായിരുന്ന പുത്തൂർ വില്ലേജ് ഓഫീസ് തനിക്ക് 2016ൽ വെല്ലുവിളി തന്നെയായിരുന്നു എന്നും അവർ പറഞ്ഞു.
2016ൽ തന്റെ വില്ലേജിന് കീഴിൽ വരുന്ന കൈന്നിക്കുന്ന് പ്രദേശത്ത് മലയിടിച്ച് വീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരുമായും പ്രാദേശിക സിപിഎം നേതൃത്വവുമായും തർക്കമുണ്ടായി. ഡെവലപ്മെന്റ് പെർമിറ്റ് ഇല്ലാതെ കുന്നിടിച്ചതിന് അന്ന് മണ്ണുമാന്തിയന്ത്രം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇരുപതിനായിരം രൂപയ്ക്കുമേൽ പിഴ അടപ്പിക്കുകയും ചെയ്തു.
പഞ്ചായത്ത് പെർമിറ്റ് വാങ്ങി പിന്നീട് വീട് പണിത ഈ സ്ഥലത്ത് 2018ലെ പ്രളയ കാലത്ത് മണ്ണിടിച്ചിലും മറ്റും ഉണ്ടായി എന്ന് വില്ലേജ് ഓഫീസർ പറയുന്നു. അടുത്തിടെ പട്ടയ ഭൂമിയിൽ സിപിഎം പ്രവർത്തകന്റെ ചെങ്കൽ ഖനനത്തിന് സ്റ്റേ ഓർഡർ നൽകിയതും പ്രാദേശിക സിപിഎം നേതൃത്വത്തെയും പഞ്ചായത്ത് ഭരണസമിതിയെയും ചൊടിപ്പിച്ചു.
കുന്നംകുളത്തിനടുത്ത് എരനെല്ലൂരിലേക്ക് തനിക്ക് ട്രാൻസ്ഫർ ഓർഡർ നിലവിലുണ്ട് എന്നും ആയതിനാൽ താൻ പുത്തൂർ വില്ലേജ് വിട്ടു പോകും മുൻപ് പരമാവധി ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെയാണ് തിങ്കളാഴ്ച പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പർമാരും സിപിഎം അംഗങ്ങളും എത്തിയത് എന്ന് വില്ലേജ് ഓഫീസർ പറയുന്നു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് 186 വരുമാന സർട്ടിഫിക്കറ്റുകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ കിട്ടിയിട്ടുണ്ട്. ഏഴു ദിവസം വരെ പരിശോധിച്ച് ഈ സർട്ടിഫിക്കറ്റുകൾ നൽകിയാൽ മതി. നാലു ദിവസം മെഡിക്കൽ ലീവും നാലു ദിവസത്തെ ഇ-ഡിസ്ട്രിക്ട് വെബ്സൈറ്റിലെ പ്രശ്നങ്ങളും കാരണമാണ് ഇത്രയും അപേക്ഷകൾ നിലനിൽക്കുന്നത്. അതിൽ കുര്യാക്കോസ് എന്ന ഒരു അപേക്ഷകന്റെ ഒഴിച്ച് മറ്റാർക്കും ഏഴു ദിവസം എന്ന പരിധി കഴിഞ്ഞിട്ടില്ല.
ലൈഫ് മിഷന്റെ അപേക്ഷകർക്ക് വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതിന്റെ പേരിൽ ഒരു വിഷയങ്ങളും ഉണ്ടാകില്ല എന്ന് തഹസിൽദാർക്കും പ്രതിഷേധത്തിന് എത്തിയ പഞ്ചായത്ത് അംഗങ്ങൾക്കും താൻ ഉറപ്പു നൽകിയതാണ്. അന്ന് ഓഗസ്റ്റ് 14 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. (സംഭവം നടന്ന തിങ്കളാഴ്ച വൈകീട്ടുള്ള പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാനുള്ള തീയതി നീട്ടിയതായി പ്രഖ്യാപിച്ചു.) എന്നാലും കൃത്യമായ പരിശോധന കൂടാതെ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകർക്കും മാനുവലായി സർട്ടിഫിക്കറ്റ് തിങ്കളാഴ്ച തന്നെ അനുവദിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ തന്നെ നിർബന്ധിച്ചു എന്ന് സിമി മറുനാടനോട് പറഞ്ഞു.
എന്നാൽ വില്ലേജ് ഓഫീസർ പലപ്പോഴും ധിക്കാരത്തോടെ കൂടിയാണ് തങ്ങളോട് സംസാരിക്കുകയെന്നും അപേക്ഷകളിൽ പരിഹാരം ഉണ്ടാക്കാൻ വേണ്ടിയാണ് വില്ലേജ് ഓഫീസിൽ പ്രതിഷേധിച്ചത് എന്നാണ് പഞ്ചായത്ത് പ്രസിണ്ടന്റ് മിനിയും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഷാജിയും പറയുന്നത്.താൻ ഒരു ശുപാർശയുമായി വില്ലേജ് ഓഫീസറെ സമീപിച്ചിട്ടില്ല എന്നും ഷാജി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ വസ്തുതകളും തെളിവുകളും പരിശോധിച്ച് മാത്രമേ തുടർ നടപടികൾ ഉണ്ടാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഒല്ലൂർ എസ്. ഐ പി.എം. രതീഷ് പറഞ്ഞു.കൈ ഞരമ്പ് മുറിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്