ഷാപ്പിലെ കറിവെപ്പുകാരനായിരിക്കുമ്പോഴേ കാഞ്ഞ ബുദ്ധി; വട്ടിപ്പലിശക്കാരുടെ പ്രിയങ്കരൻ സ്വന്തമായി കൊള്ള തുടങ്ങിയപ്പോൾ വസ്തുഇടപാടുകാരെ ഒതുക്കാൻ പ്രയോഗിച്ചത് വ്യാജപീഡനക്കേസും; മണർകാട് സ്വദേശി ബിജുവിനെ ചങ്ങനാശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് കൈമാറ്റകച്ചവടത്തിലൂടെ ചതിച്ച് സ്വന്തമാക്കിയത് 9 കോടിയുടെ വസ്തുക്കൾ; ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റിയിട്ട് ബിജുവിനെതിരെ പീഡനപരാതിയും; മണർകാട്ടെ ഷൈലോക് മാലം സുരേഷിന്റെ തട്ടിപ്പുകൾ: പരമ്പര തുടരുന്നു
ആർ പീയൂഷ്
കോട്ടയം: കൊള്ളപ്പലിശക്കാരൻ മാലം സുരേഷ് എന്ന കെ.വി സുരേഷ് കോടികൾ വിലവരുന്ന മണർകാട് ജങ്ഷനിലെ കണ്ണായ സ്ഥലവും ഷോപ്പിങ് കോംപ്ലക്സും സ്വന്തമാക്കിയത് ചതിയിലൂടെയായിരുന്നു. കഴിഞ്ഞ ഭാഗത്തിൽ ചങ്ങനാശ്ശേരി മുൻ നഗര സഭാ ചെയർമാൻ നെടിയകാലാ പറമ്പിൽ തോമസ് ജോസഫിന്റെ ആദിത്യാ ടവർ എന്ന ഷോപ്പിങ് കോംപ്ലക്സ് മാലം സുരേഷ് തട്ടിയെടുത്ത കഥ എഴുതിയിരുന്നു. ഈ ഷോപ്പിങ് കോംപ്ലക്സ് കാട്ടി വൻ തട്ടിപ്പ് നടത്തിയ കഥയാണ് ഈ ഭാഗത്തിൽ എഴുതുന്നത്. മണർകാട് തെങ്ങുംതുരുത്തേൽ ടി.എം മാത്യു എന്ന ബിജുവിന്റെ സ്ഥലമാണ് ഷോപ്പിങ് കോംപ്ലക്സ് മാറ്റ കച്ചവടത്തിലൂടെ ചതിയിൽ പെടുത്തി മാലം സുരേഷ് സ്വന്തമാക്കിയത്. 8 കോടി 16 ലക്ഷത്തി 30,000 രൂപ വിലമതിക്കുന്ന മണർകാട്ടേയും തിരുവനന്തപുരത്തേയും വസ്തുവകകളാണ് മാലം സുരേഷ് തട്ടിയെടുത്തത്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പിന്റെ കഥ ഇങ്ങനെ:
2011 ൽ ബിജുവിനെ സുരേഷ് സമീപിക്കുകയും ചങ്ങനാശ്ശേരി നഗരമധ്യത്തിൽ മുപ്പത്തിഎട്ടര സെന്റ് സ്ഥലവും 36,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോപ്പിങ് കേംപ്ലക്സ് വിൽക്കാൻ പോകുകയാണെന്നും താൽപര്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. പ്രതിമാസം ഈ ഷോപ്പിങ് കോംപ്ലക്സിൽ നിന്നും 6 ലക്ഷം രൂപയോളം വാടക കിട്ടുന്നുണ്ട് എന്നും ബിജുവിനോട് പറഞ്ഞു. ഷോപ്പിങ് കോംപ്ലക്സ് വാങ്ങാനുള്ള പണം തന്റെ കയ്യിൽ ഇല്ലാ എന്ന് ബിജു മാലം സുരേഷിനോട് പറഞ്ഞു. എന്നാൽ പണം വേണമെന്നില്ല പകരം മണർകാടുള്ള ബിജുവിന്റെ വസ്തുക്കൾ തന്നാൽ മതിയെന്ന് സുരേഷ് അറിയിച്ചു.
അതനുസരിച്ച് പരസ്പരം കച്ചവടം സംസാരിക്കുകയും സുരേഷിന്റെ സ്ഥലത്തിനും കെട്ടിടത്തിനും കൂടി 14.5 കോടി രൂപ വില പറയുകയും ബിജുവിന്റെ മണർകാട് ജംഗ്ഷനിലുള്ള സ്ഥലത്തിൽ നിന്നു 1 ഏക്കർ 32 സെന്റ് സ്ഥലം 5.29 കോടി വില വച്ചും തിരുവനന്തപുരത്തുള്ള വസ്തു 55 ലക്ഷം രൂപ വില വച്ചും മൊത്തം 5 കോടി 84 ലക്ഷം രൂപയ്ക്കുള്ള വസ്തുക്കളും ബാക്കി പണമായും മൊത്തം 14.5 കോടി രൂപ ബിജു നൽകുമ്പോൾ സുരേഷിന്റെ സ്ഥലവും കെട്ടിടവും എഴുതി നൽകുമെന്നായിരുന്നു വ്യവസ്ഥ. വസ്തുക്കളുടെ വില കഴിഞ്ഞുള്ള തുക കണ്ടെത്താനായി ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തി പണം സമാഹരിക്കാമെന്ന് സുരേഷ് ബിജുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സുരേഷിന്റെ വാക്കുകൾ വിശ്വസിച്ചു ബിജു 2011 ജനുവരി മാസത്തിൽ സുരേഷുമായി വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുകയും 5 കോടി 84 ലക്ഷം (അഞ്ചുകോടി എൺപത്തി നാല് ലക്ഷം) രൂപ വരുന്ന വസ്തുക്കൾ സുരേഷിന്റെ പേരിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. ആധാരം എഴുത്ത് കഴിഞ്ഞപ്പോൾ ബാക്കി 9 കോടിക്കടുത്തു വരുന്ന സംഖ്യ ചങ്ങനാശ്ശേരി കെട്ടിടവും വസ്തുവും പണയം വച്ചാൽ കിട്ടില്ലെന്നും അതുകൊണ്ട് മറ്റു വഴിയിൽ പണം സമാഹരിക്കാനും ബിജുവിനോട് പറഞ്ഞു. 5 കോടി 84 ലക്ഷം രൂപയുടെ വസ്തുക്കൾ ഈ സമയം സുരേഷിന്റെ പേരിലായതിനാൽ ബിജുവിന് വേറെ വഴിയില്ലാതെ വന്നതുകൊണ്ട് മണർകാട് ഉണ്ടായിരുന്ന 4 പ്ലോട്ട് വസ്തുക്കൾ കൂടി സുരേഷിന്റെ പേരിലേക്ക് 1 കോടി 36 ലക്ഷം രൂപ കണക്കാക്കി എഴുതിക്കൊടുത്തു.
അങ്ങനെ മൊത്തം 7 കോടി 20 ലക്ഷം രൂപയുടെ വസ്തുക്കൾ സുരേഷിന്റെ കൈവശം ചെന്നു ചേർന്നു. കൂടാതെ മണർകാട്ടെ ബിജുവിന്റെ ഷോപ്പിങ് കോംപ്ലക്സായ ടി.സി.എം ടവറിന്റെ രണ്ടാം നിലയിൽ രണ്ടായിരം സ്ക്വയർ ഫീറ്റിന് അടുത്ത കെട്ടിട ഭാഗവും സുരേഷ് എഴുതി വാങ്ങി. ആകെ മൊത്തം 8,16,30,000/ (എട്ടു കോടി പതിനാറു ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ വസ്തുക്കൾ സുരേഷ് ഇത്തരത്തിൽ കൈവശപ്പെടുത്തിയ ശേഷം ബിജുവിന് പകരമായി കൊടുക്കാമെന്നു പറഞ്ഞ ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സും വസ്തുവും എഴുതി കൊടുക്കാൻ തയ്യാറായില്ല. പിന്നീട് ഈ വസ്തു വകകൾ സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷിന്റെ പേരിലേക്ക് എഴുതി മാറ്റുകയും ചെയ്തു. സുരേഷിനോട് തന്റെ വസ്തുവകകൾ തിരികെ നൽകാൻ ബിജു ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും വ്യാജ സ്ത്രീപീഡന കേസ് കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് മാലം സുരേഷ് മണർകാടു കെ.കെ റോഡിന്റെ വശത്തുള്ള കോടികൾ വിലമതിക്കുന്ന വേസ്തുവകകൾ സ്വന്തമാക്കിയത്.
നഷ്ടപ്പെട്ട വസ്തുവകകൾ പിടിച്ചെടുക്കാൻ ബിജു തന്നാൽ കഴിയുന്നതെല്ലാം ചെയ്തിട്ടും ഒന്നും നടന്നില്ല. ബിജുവിന്റെ തറവാട് വീട് സുരേഷ് ഇടിച്ചു നിരത്തി വിറ്റു. ഈ സ്ഥലം കച്ചവടത്തിനായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പൊലീസും അധികാര വർഗ്ഗവും എല്ലാം സുരേഷിന്റെ ചൊൽപ്പടിയിലായിരുന്നു. പലതവണ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി മണർകാട് പൊലീസ് സ്റ്റേഷനിൽ തെളിവുകളടക്കം പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഒടുവിൽ സ്വകാര്യ അന്യായത്തിന്മേൽ സുരേഷിനെതിരെ കോടതി കേസെടുത്തു. കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം ടിസി.എം ടവറിൽ നിലവിലുള്ള വാടകക്കാരെ ശല്യപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒഴിവാക്കി ടവർ മൊത്തമായി സ്വന്തമാക്കാനുള്ള ശ്രമമവും സുരേഷ് നടത്തുകയാണ്.
മണർകാട് സ്വദേശിയായ മാലം സുരേഷ് എന്ന കെ.വി സുരേഷ് അതി ക്രൂരനായ കൊള്ളപ്പലിശക്കാരനാണ്. ഷെക്സ്പിയർ കഥകളിലെ ഷൈലോക്കിനെ കാളും ക്രൂരനാണ് ഇയാൾ. നിസാര തുക പലശിക്ക നൽകി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ഒടുവിൽ ഈടു വച്ച വസ്തുക്കൾ സ്വന്തമാക്കുകയുമാണ് രീതി. മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി.
നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.
(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പര തുടരും....)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്