Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈസൽ ഫരീദിൽ നിന്നും എൻഐഎ സംഘത്തിന് ലഭിച്ചത് 'സ്വർണ ഖനിയോ'? അബുദാബിയിൽ വെച്ചു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നയതന്ത്ര ബഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന; ഫൈസൽ ഫരീദിന്റെ വിലാസത്തിൽ നിന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്‌സൽ അയച്ചതിന്റെ ഉറവിടം കണ്ടെത്തി; സ്വപ്‌നയും സരിത്തുമായുള്ള ബന്ധങ്ങളും ചോദിച്ചറിഞ്ഞു; ഇന്ത്യയിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് എല്ലാം സഹായങ്ങളും നൽകി അബുദാബി പൊലീസും

ഫൈസൽ ഫരീദിൽ നിന്നും എൻഐഎ സംഘത്തിന് ലഭിച്ചത് 'സ്വർണ ഖനിയോ'? അബുദാബിയിൽ വെച്ചു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നയതന്ത്ര ബഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന; ഫൈസൽ ഫരീദിന്റെ വിലാസത്തിൽ നിന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്‌സൽ അയച്ചതിന്റെ ഉറവിടം കണ്ടെത്തി; സ്വപ്‌നയും സരിത്തുമായുള്ള ബന്ധങ്ങളും ചോദിച്ചറിഞ്ഞു; ഇന്ത്യയിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് എല്ലാം സഹായങ്ങളും നൽകി അബുദാബി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സ്വർണ്ണക്കടത്തു കേസിലെ നിർണായക വിവരങ്ങൾ തേടിയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ യുഎഇ യാത്ര പൂർത്തിയായി. സ്വർണ്ണക്കടത്തു കേസിലെ നിർണായക കണ്ണിയായ ഫൈസൽ ഫരിദീനെ ചോദ്യം ചെയ്യുകയും മറ്റ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു എൻഐഎയുടെ മുഖ്യദൗത്യം. ഈ ദൗത്യം ശരിയായി എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫൈസൽ ഫരീദിൽ നിന്നും നിർണായ വിവരങ്ങൾ തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അബൂദബിയിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസൽ ഫരീദിന്റെ വിലാസത്തിൽ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്‌സൽ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.

അബൂദബിയിൽ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡൽഹിക്ക് തിരിച്ചത്. ദുബൈയിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകൾ ശേഖരിച്ചാണ് എൻഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങൾ ലഭ്യമല്ല. രഹസ്യ സ്വഭാവം നിലനിർത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചു മടങ്ങിയത്. ഇത് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. എന്നാൽ, കേസിലെ നിർണായക കണ്ണിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കേസിൽ വിശദമായ ചോദ്യംചെയ്യലിന് ഫൈസൽ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഫൈസലിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യത്തിലും കൂടുതൽ വ്യക്തതകൾ വരാനുണ്ട്.

അബുദാബി പൊലീസിന്റെ ഭാഗത്തുനിന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് സഹായം ലഭിച്ചിച്ചിരുന്നു. സ്വർണ്ണക്കടത്തു കേസിന് പിന്നിലെ തീവ്രവാദ ബന്ധങ്ങളെ കുറിച്ചാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രധാനമായും അന്വേഷിക്കുന്നത്. കേരളത്തിലേക്ക് ഒഴുകുന്നു കള്ളക്കടത്തു സ്വർണ്ണത്തിലെ ഒരു പങ്ക് വിധ്വംസക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന സംശയമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണം നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങൾ എൻഐഎ ശേഖരിച്ചു കഴിഞ്ഞു. ഇതിന് ശേഷമാണ് എൻഐഎ യുഎഇ സന്ദർശനത്തിന് ഒരുങ്ങിയതും.

ഈ സന്ദർശനത്തിൽ എൻഐഎയുടെ മുഖ്യലക്ഷ്യം അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളിയെ കണ്ടെത്തലാണ്. തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈ ആക്രമിസംഘം വെട്ടിയതു 2010 ജൂലൈ 4 നാണ്. അതിനു ശേഷം മുങ്ങിയ ഇയാളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരം ലഭിച്ചിട്ടില്ല. സ്വർണക്കടത്തു കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത 12ാം പ്രതി മുഹമ്മദ് അലിയിൽ നിന്നാണ് ഈ പിടികിട്ടാപ്പുള്ളി ദുബായിയിലുണ്ടെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കൈവെട്ടു കേസിലെ 24ാം പ്രതിയായിരുന്ന അലിയെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചതാണ്. കേസിലെ പിടികിട്ടാപ്പുള്ളികളെ കുറിച്ചു വിവരം നൽകുന്നവർക്ക് എൻഐഎ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റ് ഒഴിവാക്കാൻ രാജ്യം വിട്ട പിടികിട്ടാപ്പുള്ളി അന്നു മുതൽ ദുബായിലെ സ്വർണക്കടത്തു റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണ് അലിയിൽ നിന്നു ലഭിച്ച വിവരം. സ്വർണക്കടത്തിൽ പ്രതി ചേർത്ത ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ ചോദ്യം ചെയ്യുന്നതോടെ ഇയാളെ കണ്ടെത്താൻ കഴിയുമെന്നാണു എൻഐഎയുടെ പ്രതീക്ഷ. ഇന്റർപോളിന്റെ റെഡ് കോർണർ തിരച്ചിൽ നോട്ടിസും ഇയാൾക്കെതിരെ നിലവിലുണ്ട്. 2019 ൽ ദക്ഷിണാഫ്രിക്കയിലെ സ്വർണ ഖനികളിൽ തുടർച്ചയായി 22 കൊള്ളകൾ നടത്തിയ സായുധ സംഘത്തോടൊപ്പമുണ്ടായിരുന്ന ഇന്ത്യൻ വംശജൻ ഇയാളാണോ എന്ന സംശയവും എൻഐഎയ്ക്കുണ്ട്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിലും ഇയാൾ പങ്കാളിയാണെന്നാണ് അനുമാനം. ഇതിനുള്ള തെളിവുകൾ ലഭിച്ചാൽ യുഎപിഎ ചുമത്തപ്പെട്ട സ്വർണക്കടത്തു കേസിനു പുതിയ മാനം ലഭിക്കും.

ഫൈസലിന്റെ പാസ്പോർട്ട് കേന്ദ്ര സർക്കാർ റദ്ദാക്കിയെങ്കിലും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ യുഎഇ ഉടൻ തയാറാകുമോയെന്നും വ്യക്തമല്ല. യുഎഇ സർക്കാരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി ചില ധാരണകളിലെത്തിയ ശേഷമാണ് എൻഐഎ സംഘം പോയിരിക്കുന്നത്. അതേസമയം, ദുബായിലേക്കു മടങ്ങിയ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ഒന്നിലേറെ തവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്വർണക്കടത്ത് കേസിൽ തീവ്രവാദബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് കൂടുതൽ അറസ്റ്റുകളിലേക്ക് എൻഐഎ നേരത്തെ കടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP