ഒരുകോഴിക്കാലും കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാം എന്ന് ചാനൽ ചർച്ചയ്ക്കിടെ രോഷത്തോടെ നമ്പി നാരായണൻ പറഞ്ഞത് ഏറ്റുപിടിച്ച് സൈബർ സഖാക്കൾ; മാധ്യമ തെമ്മാടികൾ പാർട്ടിക്കെതിരെ കാട്ടിക്കൂട്ടുന്ന കള്ളവാർത്തകളും ദുഷ്പ്രചാരണങ്ങളും അവരുടെ അതേ ശൈലിയിൽ തുറന്നുകാണിക്കുമെന്ന് ഭീഷ്മപ്രതിജ്ഞകൾ; മറിയം റഷീദ കൂട്ടുപ്രതികൾക്കൊപ്പം കുണുങ്ങി കുണുങ്ങി ചിരിയോടെ കൂസലില്ലാതെ നടക്കുന്നത് റിപ്പോർട്ട് ചെയ്ത ദേശാഭിമാനിയുടെ ചരിത്രം വിളമ്പി എതിരാളികളും; സോഷ്യൽ മീഡിയയിൽ കൂട്ടപ്പൊരിച്ചിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:' സിപിഎം അനുഭാവിയായ ഞാൻ കേരളത്തിലെ മാധ്യമ തെമ്മാടികൾ പാർട്ടിക്കെതിരെ കാട്ടിക്കൂട്ടുന്ന കള്ളവാർത്തകളും ദുഷ്പ്രചാരണങ്ങളും അവരുടെ അതേ ശൈലിയിൽ തുറന്നുകാണിക്കുകയും അവർ അർഹിക്കുന്ന ഭാഷയിൽ തന്നെ പ്രതികരിക്കുകയും ചെയ്യുമെന്ന സത്യംചെയ്യുന്നു'- സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഭീഷ്മ പ്രതിജ്ഞ എടുക്കുന്ന കാഴ്ചകളുടെ പൂക്കാലമാണിപ്പോൾ.
അതിനൊപ്പം ഒരു കോഴിക്കാലും കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാം എന്ന് നമ്പി നാരായണൻ ഇന്നലെ കൈരളി ടിവി ചർച്ചയിൽ പറഞ്ഞതും പാർട്ടി അനുയായികളായ സംസ്കാരിക പ്രവർത്തകർ ഫേസ്ബുക്കിൽ പോസ്റ്റുന്നുണ്ട്. പൊതുവേ ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകർ അഹങ്കാരികളാണ്, അഹന്തയുടെ ആൾരൂപങ്ങളാണ് എന്നൊക്കെയാണ് പറഞ്ഞുവയ്ക്കുന്നത്. അക്കൂട്ടത്തിൽ ഏഷ്യാനെറ്റിലെ കെ.ജി.കമലേഷിനെയും, വിനു.വി.ജോണിനെയുമൊക്കെ കടന്നാക്രമിക്കുകയും ചെയ്യുന്നു. അതിനെല്ലാമിടയിൽ പഴയ ചാരക്കേസ് കുത്തി പൊക്കി കേരളത്തിലെ മാധ്യമങ്ങൾക്ക് തരിമ്പിനും വിശ്വാസ്യത ഇല്ലെന്ന് സ്ഥാപിക്കാനാണ് സഖാക്കളുടെ പരിശ്രമം. എന്നാൽ, എതിരാളികൾ വെറുതെയിരിക്കില്ലല്ലോ. ചാരക്കേസ് കുത്തിപ്പൊക്കിയത് തങ്ങളാണെന്ന് പാർട്ടി പത്രമായ ദേശാഭിമാനി പത്രം പറയുമ്പോൾ എന്തൊക്കെയാണ് അവർ റിപ്പോർട്ട് ചെയ്തതെന്നാണ് എതിരാളികൾ കുത്തിപ്പൊക്കുന്നത്. അന്നും കോഴിക്കാലും കുപ്പിയുമൊക്കെയുണ്ടായിരുന്നോ എന്നും ചോദിക്കാവുന്നതാണ്.
വ്യാജവാർത്തകളാണ് ഇടത് സർക്കാരിനെതിരെ മാധ്യമങ്ങൾ നൽകുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തിലെ ധ്വനി. ഐഎസ്ആർഒ ചാരക്കേസ് പൊയ് വെടിയായിരുന്നുവെന്നും അതിന് അക്കാലത്ത് പൈങ്കിളി ടച്ചോടെ മദാലസ കഥകൾ തട്ടിവിട്ടത് മുഖ്യധാരാ പത്രങ്ങളായിരുന്നുവെന്നുമാണ് ഇടത്പക്ഷ മാധ്യമവാദികളുടെ മെയിൻ പോയിന്റ്. ഏഷ്യാനെറ്റ് ഒഴിച്ച് ആരും തന്നെ ചാരക്കേസ് കഥയെ തള്ളിപ്പറഞ്ഞിരുന്നുമില്ല. കഥയിങ്ങനെയാണെന്നിരിക്കെ ദേശാഭിമാനി അന്ന് എന്തൊക്കെ റിപ്പോർട്ട് ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിലെ ബദൽ ചർച്ച.
1994 ഡിസംബർ 13 ന് ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തിലെ ചില വാചകങ്ങൾ വായിച്ചാൽ അന്നത്തെ പാർട്ടി നയത്തിന്റെ ഒരു ഗുട്ടൻസ് പിടികിട്ടും. 'രാജ്യദ്രോഹികൾ വിലസുകയോ' എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. ചാരവൃത്തിക്കേസിൽ ഉൾപ്പെട്ടതായി അന്വേഷണ ഏജൻസികൾ ആരോപിച്ച അന്നത്തെ ഐജി രമൺ ശ്രീവാസ്തവയും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനുമാണ് വിമർശനശരങ്ങൾ ഏറ്റുവാങ്ങുന്നത്. 'രാജ്യദ്രോഹ കുറ്റം നടത്തി എന്ന് സംശയിക്കുന്ന ഒരാളോട് മുഖ്യമന്ത്രിക്ക് എന്ത് കരുണയും സ്നേഹവായ്പും. മുഖ്യമന്ത്രിയെ യാത്ര അയയ്ക്കാൻ വിമാനത്താവളത്തിൽ ശ്രീവാസ്തവ ചെല്ലുന്നു. .... മിതമായ വാക്കുകൾ ചികഞ്ഞെടുത്തുപറഞ്ഞാൽ മുഖ്യമന്ത്രി കരുണാകരൻ ചെയ്യുന്നതാണ് രാജ്യദ്രോഹ കുറ്റം'. 'ആശ്രിതവാൽസല്യം മുലം എന്ത് തെറ്റു ചെയ്താലും അതെല്ലാം ന്യായീകരിക്കുകയും വഴിവിട്ട് സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് കെ കരുണാകരൻ സ്വീകരിച്ചു വന്നിട്ടുള്ളതെന്ന് കാണാം'- ദേശാഭിമാനി അന്ന് എഴുതിയ വാക്യം ഇങ്ങനെ. രമൺ ശ്രീവാസ്തവ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവായപ്പോൾ ദേശാഭിമാനി ഇതെല്ലാം വിഴുങ്ങിയോ എന്നും ചോദിക്കുന്നു സോഷ്യൽ മീഡിയയിലെ ഒരുകൂട്ടർ.
'ചാരവൃത്തിയുടെ ലക്ഷ്യം ഇന്ത്യയെ ഒറ്റപ്പെടുത്തലാണെന്ന് 'ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമസെക്രട്ടറിയായ പ്രഭാവർമ അന്ന് ഡൽഹിയിൽ ഇരുന്നെഴുതി. ചാരപ്പണി: 'കുറ്റക്കാർ രക്ഷപ്പെട്ടുകൂടാ' എന്ന് സിപിഐഎം അഭിപ്രായപ്പെട്ടതും ദേശാഭിമാനി അച്ചുനിരത്തിയത് കാണാം. പ്രോസിക്യൂട്ടർ ആംബുലൻസിൽ മറിയം റഷീദ കൂസലില്ലാതെ വന്നതും സ്വന്തം പ്രതിനിധിക്ക് അന്ന് ഇഷ്ടായില്ല. കോടതി വളപ്പിൽ വാഹനത്തിൽ നിന്നിറങ്ങിയ മറിയം റഷീദ കൂട്ടുപ്രതികളോടൊപ്പം കുണുങ്ങി കുണുങ്ങി പൊലീസിന്റെയും ജനക്കൂട്ടത്തിന്റെയും നടുവിലൂടെ കോടതിയിലേക്ക് കൂസലില്ലാതെ നടന്നുകയറി' എന്നാണ് ലേഖകന്റെ വിശദീകരണം. ചാരക്കേസിലെ ഒന്നാം പ്രതി ഫൗസിയ ഹസൻ മിസൈൽ രഹസ്യം ചോർത്തിയെന്നും പാർട്ടി പത്രം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പരിച തീർക്കാൻ ദേശാഭിമാനിയുടെ പഴയ ലക്കങ്ങൾ തന്നെ പല മാധ്യമപ്രവർത്തകർക്കും ധാരാളം.
അതേസമയം സിപിഎം അനുകൂല മാധ്യമപ്രവർത്തകരും തങ്ങളുടേതായ രീതിയിൽ മുഖ്യധാര മാധ്യമങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുന്നത് പതിവാണെന്ന തരത്തിൽ പോസ്റ്റുകൾ വിക്ഷേപിക്കുന്നുണ്ട്.
2016 ഫെബ്രുവരി 28 ന് സ. പിണറായി വിജയൻ പറഞ്ഞത്..-തങ്ങൾക്ക് ഹിതകരമല്ലാത്ത മാധ്യമചർച്ചയ്ക്ക് നേതൃത്വം നൽകിയതിന് ഏഷ്യാനെറ്റ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ സംഘപരിവാർവേട്ടയാടുകയാണെന്ന പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് കാണിക്കാനായി എതിരാളികളും പോസ്റ്റുന്നു.
ഇതെല്ലാം കണ്ട് ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഇങ്ങനെ കുറിച്ചു:
ഒരു കോഴിക്കാലും ഒരു കുപ്പിയും ഉണ്ടെങ്കിൽ എന്തും എഴുതാമെന്ന സ്ഥിതി- ന്യൂസ് ചാനലുകളിൽക്കൂടി രാത്രി സ്ക്രോൾ ചെയ്യുമ്പോൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട ഒരു തലക്കെട്ടാണ്.
ഒരു ജനതയുടെ ആത്മാവിഷ്കാരമാണ്. പഴയ ചാരക്കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം. അതും സ്വർണക്കടത്തും തമ്മിൽ ബന്ധിപ്പിക്കാൻ നോക്കുന്നു.
നെല്ലും പതിരും തിരിച്ചേ വാർത്തകൾ ഉൾക്കൊള്ളാവൂ എന്ന് അവതാരകൻ ഉദ്ബോധിപ്പിക്കുന്നുണ്ട്. അതു കേട്ട് മേൽപ്പറഞ്ഞ വാർത്തയുടെ നെല്ലും പതിരും തിരിച്ചുകൊണ്ടിരുന്നപ്പോഴാണ് പാർട്ടി മുഖപത്രത്തിന്റെ പഴയ റിപ്പോർട്ടുകൾ അവിടെനിന്നും ഇവിടെനിന്നുമൊക്കെ എന്റെ വാട്ടസ്ആപ്പിൽ വന്നത്.
ചാരക്കേസ് കുത്തിപ്പൊക്കിയതു തന്നെ തങ്ങളാണെന്ന് പാർട്ടി പത്രം അവകാശപ്പെടുന്നു!
അന്നു പാർട്ടി പത്രത്തിൽ വന്ന നിരവധി റിപ്പോർട്ടുകളുണ്ട്. അതിലൊരു ഡൽഹി റിപ്പോർട്ടുമുണ്ട്, ബൈലൈൻ സഹിതം!
അന്നും കോഴിക്കാലും കുപ്പിയുമൊക്കെ ഉണ്ടായിരുന്നോ ആവോ.
ഏയ്.. അതൊക്കെ 2016 മെയ് 25നുശേഷം മാത്രമുള്ള കാര്യങ്ങളല്ലേ!
അടിപൊളി.. വാ പോകാം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍