Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണക്കള്ളക്കടത്ത് കേസിൽ ജ്വലറി ഉടമയെ ചോദ്യം ചെയ്ത് കസ്റ്റംസ്; അറസ്റ്റിലായ പ്രതി സംജുവിന്റെ ബന്ധു ഷംസുദ്ദീനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; സ്വപ്‌നയുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയവെ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്തും കസ്റ്റംസ്; സ്വർണക്കടത്തിന് പിന്നിലെ റാക്കറ്റ് സ്വർണം എത്തിക്കുന്നത് ജ്വലറിയിലേക്ക് നേരിട്ടെന്ന് നിഗമനം; കസ്റ്റംസ് അന്വേഷണം പ്രതികൾ സ്വർണം എത്തിക്കുന്ന ജ്വലറികളെ കേന്ദ്രീകരിച്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവാങ്ങിയ സ്വർണം ഷംസുദ്ദീന് നൽകിയതായുള്ള മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

നേരത്തെ ഇയാൾക്ക് കസ്റ്റംസ് സമൻസ് നൽകിയിരുന്നു.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇയാൾ കസ്റ്റംസിന് മുന്നിൽ ഹാജരായിരിക്കുന്നത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുക. അതേസമയം സ്വപ്നക്ക് ഉന്നത ബന്ധമുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

സ്വർണക്കടത്ത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇതിൽ പങ്കാളികളായവർ വൻ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ടുപേരെ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത ഏറെയാണ്. അത് അന്വേഷണത്തെ ദുർബലപ്പെടുത്തും- കസ്റ്റംസ് കോടതിയെ അറിയിച്ചു.

സ്വപ്നാ സുരേഷ്, ടി.എം. മുഹമ്മദ് അൻവർ, മുഹമ്മദ് അബ്ദുൾ ഷമീം, ജിഫ്സൽ എന്നിവരുടെ ജാമ്യ ഹർജിയാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്.ജാമ്യ ഹർജി എതിർത്തുകൊണ്ട് ഒരോരുത്തരുടെയും പേരിൽ പ്രത്യേകം റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. ഹവാല ഇടപാടിലൂടെയാണ് സ്വർണക്കടത്തിനാവശ്യമായ പണം വിദേശത്ത് എത്തിച്ചത്.

കടത്തിക്കൊണ്ടുവരുന്ന സ്വർണം ഈ റാക്കറ്റുംകൂടി പങ്കാളിയായ ജൂവലറിയിലൂടെ മാറ്റിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. പ്രതികൾ മൂന്നുപേരും വിദേശത്ത് വിവിധ സ്ഥാപനങ്ങൾ നടത്തുകയായിരുന്നുവെന്നും സ്വർണക്കടത്തിൽ ഒരു പങ്കമില്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ കസ്റ്റംസ് ശക്തമായി എതിർത്തു. വ്യവസായം പോലെയാണ് പ്രതികൾ സ്വർണം കടത്തിയതെന്നും ഇതിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.

അതിനിടെ, യു.എ.ഇ. കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ എത്തിയതിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് കസ്റ്റംസ് വിശദീകരണം തേടി. കസ്റ്റംസ് അസി. കമ്മീഷണർ എൻ.എസ് ദേവാണ് ഓഗസ്റ്റ് 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോകോൾ ഓഫീസർക്ക് നോട്ടീസ് നൽകിയത്.

രണ്ടുവർഷത്തിനുള്ളിൽ യുഎഇയിൽനിന്ന് എത്രവണ പാഴ്‌സൽ എത്തിയെന്ന് അറിയിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ നൽകിയിട്ടുണ്ടെങ്കിൽ അതും അറിയിക്കണം. സർട്ടിഫിക്കറ്റുകളിൽ ആരാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP