Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറി ഉടമകൾക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ കള്ളക്കളി; ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; ഉത്തരവിന് തുണയായി മാറിയത് ക്വാറികളുടെ ദൂരപരിധി 50 മീറ്റർ മതിയെന്ന സർക്കാർ നിലപാട്; ക്വാറി ഉടമകളുടെ ഹരജിയിൽ സർക്കാർ അവർക്കനുകൂലമായി സത്യവാങ്മൂലം നൽകിയത് നിർണായകമായി

ക്വാറി ഉടമകൾക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ കള്ളക്കളി; ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; ഉത്തരവിന് തുണയായി മാറിയത് ക്വാറികളുടെ ദൂരപരിധി 50 മീറ്റർ മതിയെന്ന സർക്കാർ നിലപാട്; ക്വാറി ഉടമകളുടെ ഹരജിയിൽ സർക്കാർ അവർക്കനുകൂലമായി സത്യവാങ്മൂലം നൽകിയത് നിർണായകമായി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ക്വാറി ഉടമകൾക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ കള്ളക്കളി. ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ഹരിതി ട്രിബ്യൂണൽ വിധി കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തതിൽ നിർണായകമായത് സംസ്ഥാന സർക്കാറിന്റെ നിലപാടായിരുന്നു. ജനവാസ മേഖലയിൽ നിന്ന് ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രിബ്യൂണൽ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 50 മീറ്റർ മാത്രം മതിയെന്നായിരുന്നു സർക്കാർ നിലപാട്.

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികൾക്ക് 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇത് അത് ചോദ്യം ചെയ്ത് പാറമട ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത ട്രിബ്യൂണൽ തീരുമാനമെടുത്തത് എന്നായിരുന്നു പാറമട ഉടമകളുടെ ആരോപണം. എല്ലാ കക്ഷികളേയും കേൾക്കാതെയാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്. 50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകൾക്ക് സർക്കാർ നിശ്ചയിച്ചിരുന്ന ദൂരപരിധി.

നിലവിൽ 50 മീറ്റർ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകൾ പ്രവർത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാൽ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകുമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയിൽ തന്നെ പാറമടകൾക്ക് പ്രവർത്തിക്കാൻ സാധിക്കും. ക്വാറി ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സർക്കാർ അവർക്കനുകൂലമായി സത്യവാങ്മൂലം നൽകിയതോടെയാണ് വിധി അനുകൂലമായി മാറിയത്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലൈസൻസുള്ള ക്വാറികളിൽ ഭൂരിഭാഗവും 200 മീറ്റർ ദൂരപരിധിയിലല്ല എന്നതിനാൽ ക്വാറി ഉടമകൾക്ക് സഹായകരമാണ് സർക്കാർ നിലപാട്. പരാതിക്കാരല്ല ഹരിത ട്രിബ്യൂണലിനെതിരേ സംസ്ഥാന സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. ഈ വിധി സംസ്ഥാന സർക്കാർ തുടർന്നു പോകുന്ന ഖനന നയങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP