Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ

ലാവ് ലിൻ  കേസ് , കമല  ഇന്റർനാഷണൽ  എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി  നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ  പിണറായി എന്ന വിഴുപ്പ്  ഭാണ്ഡം  ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം പത്രാധിപർ നന്ദകുമാറിന്റെ പോസ്റ്റ്. അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെ ഉയർത്തുന്നത്.

ക്രൈം നന്ദകുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

പിണറായി വിജയൻ, താങ്കൾ ഒരിക്കലും രാജി വെയ്ക്കരുത്...
പത്രപ്രവർത്തകർക്കെതിരെ ഇനിയും ആക്രോശിക്കൂ പിണറായി...

പിണറായി വിജയൻ, താങ്കൾ ഒരിക്കലും രാജി വെയ്ക്കരുത്. ഒരിക്കലും താങ്കളാ മുഖ്യമന്ത്രി പദം സ്വയമേവ ത്യജിക്കരുത്. താങ്കൾ എന്താണെന്നും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ താങ്കളുടെ അധപതനത്തിന്റെ ആക്കം ഇതിലും എത്രയോ വലുതായി കരുതി വെയ്ക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുള്ള ഒരു എളിയവന്റെ അപേക്ഷയാണിത്. അഴിമതിയും കുതികാൽവെട്ടും കടന്ന് തീവ്രവാദ ബന്ധങ്ങളുടെയും സ്വർണക്കടത്തിന്റെയും നാണംകെട്ട വിഴുപ്പ്ഭാണ്ഡം ചുമന്ന് ഇന്നിപ്പോൾ അഭിസാരികൾക്ക് അന്നം വിളമ്പുന്ന ഊട്ടുപുരയായ് കൂടി മാറിക്കഴിഞ്ഞിരിക്കുന്നു അങ്ങയുടെ ഓഫീസ് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ പത്ര-ദൃശ്യ-സമൂഹ മാധ്യമങ്ങളും പ്രതിപക്ഷ നേതാവുമടക്കം ഇത്രയേറെ തെളിവുകൾ താങ്കൾക്കെതിരെ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്ന് കേരളജനതയെ കൊഞ്ഞനംകുത്തുന്ന താങ്കളുടെ തൊലിക്കട്ടി തിരിച്ചറിഞ്ഞവർക്കിന്ന് ഉത്തമബോധ്യമുണ്ട് രാജി എന്ന ധാർമികബോധത്തിലേക്ക് താങ്കളെപ്പോലൊരുവന് ഒരിക്കലും ഉയരാൻ കഴിയില്ല എന്ന്. സ്വന്തം തെറ്റുകൾ ഏറ്റുപറഞ്ഞ് രാജിവെച്ചൊഴിഞ്ഞ് സ്വന്തം പാർട്ടിക്ക് താന്മൂലമുണ്ടായ കളങ്കം കഴുകിക്കളഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാന്യത നിലനിർത്തുന്നതിനു പകരം ചോദ്യംചെയ്യുന്നവന് നേരെ 'കടക്ക് പുറത്ത് ' എന്നാക്രോശിച്ചും എതിര് നിൽക്കുന്നവന്റെ തായ് വേരറുക്കാനും അധികാരം എന്ന പടവാളിനെ കൂട്ട് പിടിക്കുന്ന നിങ്ങൾക്ക് ഒരിക്കലും അതിനു കഴിയില്ല എന്നത് നിശ്ചയം.

രാഷ്ട്രീയത്തിന്റെ മറവിലെ നിങ്ങളുടെ അഴിഞ്ഞാട്ടങ്ങൾ ജനങ്ങളിലേക്ക് സധൈര്യം ആദ്യം എത്തിച്ചിരുന്നത് ക്രൈം ചീഫ് എഡിറ്റർ ആയ ഞാൻ ആണ്. ഞാൻ കണ്ടെത്തിയ പല സത്യങ്ങളും ക്രൈമിലൂടെ ലോകമറിഞ്ഞപ്പോൾ നിങ്ങളുടെ മുഖ്യശത്രുവായ് എന്നെ നിങ്ങളും പാർട്ടിയും ചിത്രീകരിക്കുകയായിരുന്നില്ലേ ..? നിങ്ങളുടെ നിലനില്പിനായി എന്റെ ജീവൻ തന്നെ കവർന്നെടുക്കാനും നിങ്ങൾ ശ്രമിച്ചിരുന്നില്ലേ ...?

2001 ൽ ലാവ്ലിൻ ഇടപാടിൽ നടന്ന വൻ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളുടെ വാർത്ത ക്രൈം പുറത്തുകൊണ്ടുവന്നു .. .. 2005 ൽ ലാവലിൻ -കുംഭകോണം അഴിമതിക്ക് പിന്നിലെ പിണറായി വിജയൻ എന്ന ആട്ടിൻ തോലിട്ട ചെന്നായയുടെ പങ്ക് ആദ്യമായ് പുറത്തുകൊണ്ട് വന്നതും ക്രൈം തന്നെ .. എന്നാൽ ഇതിനെതിരെ താങ്കൾ ക്രൈമിന്റെ ഓഫീസ് ചുട്ടെരിച്ച് കൊണ്ടായിരുന്നു പ്രതികാരം തീർത്തത്. അന്ന് ലാവ്ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ എല്ലാം തട്ടിയെടുത്ത് കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് താങ്കളുടെ ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?അന്ന് മുതലിങ്ങോട്ട് എന്റെ അക്ഷരങ്ങളെ നേരിടാൻ ഗുണ്ടകളുടെ കൈയൂക്കിന്റെ മറവിൽ മാന്യതയുടെ മൂട്പടമണിഞ്ഞ് താങ്കൾ ചെയ്തുകൂട്ടിയ വൃത്തികേടുകൾ താങ്കളുടെ മറവിയിൽ മാഞ്ഞു പോയിരിക്കാനിടയില്ലല്ലോ? ക്രൈമിന്റെ ലക്ഷക്കണക്കിന് കോപ്പികൾ പിടിച്ചെടുത്തു കൊണ്ടും ഏജന്റുമാർക്ക് നേരെ വധഭീഷണി മുഴക്കിയും ക്രൈമിന്റെ വില്പന പൂർണമായ് തടഞ്ഞും പിണറായീ, താങ്കളുടെ ഗുണ്ടകൾ സംഹാരതാണ്ഡവമാടിയില്ലേ .? പലവിധേനയും എന്നെ നിശബ്ദനാക്കാനുള്ള ശ്രമങ്ങൾ നിങ്ങളും CPI(M) ഉം തുടർന്നുകൊണ്ടിരുന്നുവെങ്കിലും എന്റെ നിരന്തര നിയമ പോരാട്ടത്തിലൂടെ ലാവ്ലിൻ കേസിൽ CBI അന്വേഷണം കൊണ്ട് വന്നില്ലേ ..?. നിങ്ങൾ നടത്തിയ അഴിമതിയുടെ നൂറു കണക്കിന് രേഖകൾ CBI കോടതിയിൽ കൊണ്ട് വന്ന് നിങ്ങളെ പ്രതിയാക്കിയില്ലേ ..? അവസാനം പിന്നാമ്പുറം വഴി കേസുകൾ അട്ടിമറിച്ചതിന്റെ ചീഞ്ഞു നാറിയ കഥകളും ക്രൈമിലൂടെ തന്നെ പുറംലോകമറിഞ്ഞില്ലേ ...?

2015 ലെ തിരഞ്ഞെടുപ്പ് സമയത്ത് CPI(M) ന്റെ ചില നേതാക്കളും പ്രമുഖരായ ചിലരും പാർട്ടിക്ക് നേരെയുള്ള എന്റെ നിരന്തരമായ വേട്ടയാടൽ നിർത്തണമെന്ന അഭ്യർത്ഥനയോടെ എനിക്ക് മുന്നിലെത്തി. പാർട്ടിയുടെ മുഖ്യശത്രുധാരയിലാണ് ഇന്നെന്റെ സ്ഥാനമെന്നും അത് അവസാനിപ്പിക്കണമെന്നും അവർ എന്നോട് അഭ്യർത്ഥിച്ചു . എന്നാൽ ';ഞാനൊരിക്കലും CPI(M) എന്ന പ്രസ്ഥാനത്തിന് എതിരല്ല. അതിന്റെ ആശയങ്ങളോടോ മൂല്ല്യങ്ങളോടോ അല്ല എന്റെ പോരാട്ടം. മറിച്ച് CPI(M) ന്റെ ആദർശങ്ങളെ തിരുത്തിക്കുറിച്ച് തട്ടിപ്പിന്റെയും ചതിയുടെയും പുതിയ സമവാക്യങ്ങൾ രചിക്കുന്ന ചില കപട നേതൃത്വങ്ങളോടാണെന്റെ പോരാട്ടമെന്നും അതിനിയും തുടരുമെന്നും' ... ഞാനവരെ അറിയിച്ചു. പക്ഷെ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ ഇനിയൊരിക്കലും ഇത്തരത്തിലുള്ള ജനദ്രോഹപരമായ ഒരു നിലപാടും CPI(M) ന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്നും കൃത്യവും സത്യസന്ധവുമായ പുതിയൊരു ഭരണമാവും കേരളജനത കാണുക എന്നും അവർ എനിക്ക് ഉറപ്പ് നൽകി. ആ വാക്കുകൾ അപ്പാടെ വിശ്വസിച്ചിട്ടല്ലെങ്കിലും കവിയൂർ, ലാവലിൻ അടക്കം നിലവിലുള്ള കേസുകളിലെല്ലാം നിയമപോരാട്ടം തുടരുമെന്നും എന്നാൽ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പുതിയ വാർത്തകളൊന്നും തന്നെ പുറത്തു വിടില്ല എന്നും ഞാൻ വാക്ക് നൽകി. എന്നാൽ ഇനിയുള്ള ഭരണം ജനനന്മയിലൂന്നിയുള്ളതാവണം എന്ന് ഞാൻ ആവർത്തിച്ചു.

എന്റെ വാക്ക് ഞാൻ പാലിച്ചു. കഴിഞ്ഞ 4 വർഷക്കാലം കാഴ്‌ച്ചക്കാരനായി എല്ലാം കണ്ട് ആസ്വദിച്ചു സ്വയം മാറി നിന്നു .... എന്നാൽ ഭരണം കൈകളിൽ എത്തിയതോടെ വീണ്ടും മൂഷികസ്ത്രീയായ് മാറിയ പിണറായി , മുഖ്യമന്ത്രിക്കസേരയിലിരുന്ന കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളത്തെ നശിപ്പിച്ചില്ലേ .? പ്രകൃതി ദുരന്തങ്ങളായും മാറാവ്യാധികളായുമൊക്കെ കേരളം വിറങ്ങലിക്കുമ്പോഴും 2015ൽ കേരള ജനത മുഖ്യമന്ത്രിക്കസേരയിലേക്ക് കൈപിടിച്ച് കയറ്റിയ ആ മഹാദുരന്തം മാത്രം 6മണി വാർത്തകളിൽ വൺ മാൻ ഷോയുടെ തിരക്കുകളിലാണ്. കേരളത്തിൽ ഇന്ന് നിങ്ങളും നിങ്ങളുടെ ഓഫീസും കാട്ടിക്കൂട്ടിയ ചീഞ്ഞുനാറിയ ദുർഗന്ധം വമിക്കുന്ന സംഭവപരമ്പരകളുടെ തെളിവുകൾ മാധ്യമങ്ങളിലൂടെയും പ്രതിപക്ഷ നേതാവിലൂടെയും പുറത്ത് വന്നുകൊണ്ടിരിക്കുകയല്ലേ പിണറായീ... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിവസേന പുറത്തുവിടുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾക്ക് മുന്നിൽ ഒരക്ഷരം മറുപടി പറയാതെ മാധ്യമങ്ങൾക്ക് മുമ്പിൽ നിന്ന് പിന്തിരിഞ്ഞോടുന്ന പിണറായിയുടെ മുഖം ദിവസേന ജനം കണ്ട് മടുത്തു കഴിഞ്ഞു.

അന്ന് ഞാൻ ഒറ്റയ്ക്ക് പോരാടിയപ്പോൾ എന്നെ നിശബ്ദനാക്കാൻ നിങ്ങൾ അന്ന് സ്വീകരിച്ച നാണംകെട്ട വഴികളൊന്നും ഇവിടെ വിലപ്പോവില്ല. അന്ന് ഞാൻ മാത്രമായിരുന്നു നിങ്ങളുടെ എതിരാളി. എന്നാൽ ഇന്ന് ഒരു കൂട്ടം മാധ്യമ പ്രവർത്തകരും കേരള ജനതയും ഒന്നാകെ നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടിക്കഴിഞ്ഞില്ലേ ..? ഇക്കഴിഞ്ഞ നാല് വർഷത്തെ എന്റെ നിശബ്ദത കേരള ജനതയ്ക്ക് സ്വയം നിങ്ങളന്താണ് എന്ന് മനസിലാക്കാനുള്ള അവസരമൊരുക്കലായിരുന്നു എന്ന് ഇപ്പോൾ താങ്കൾക്ക് മനസിലായിരിക്കുമല്ലോ....??? നിശബ്ദത ഒരിക്കലും പരാജയമോ പിന്മാറ്റമോ അല്ല. ക്രൈമിലൂടെ തുറന്ന് കണ്ടറിഞ്ഞിട്ടും നിങ്ങളുടെ തനിനിറം മനസിലാക്കാത്തവരെല്ലാം നിങ്ങളിൽ നിന്നും പലതും ഇതിനകം കൊണ്ടറിഞ്ഞു കഴിഞ്ഞു. കള്ളക്കടത്ത്,സ്വജനപക്ഷപാതം, സ്വർണക്കടത്ത്, വ്യഭിചാരം, തീവ്രവാദം കള്ളപ്പണം തുടങ്ങി കേട്ടാൽ അറക്കുന്ന എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായിരിക്കുന്നു ഇന്ന് കേരളാമുഖ്യന്റെ ഓഫീസ്.. അന്താരാഷ്ട്ര അധോലോക മാഫിയകളുടെ കേന്ദ്രബിന്ദു.....

കേരളമാകെ ഒരേ സ്വരത്തിൽ നിങ്ങളോട് രാജി ആവശ്യപ്പെടുമ്പോഴും ഞാൻ പറയട്ടെ, താങ്കൾ രാജി വെയ്ക്കരുത്.. ഒരു രാജിക്കത്തിലൂടെ സ്വന്തം പാർട്ടിയെ നിലനിർത്തി മാതൃകാപുരുഷനായ് വാഴ്‌ത്തപ്പെട്ട് പടിയിറങ്ങേണ്ടവനല്ല താങ്കൾ . കേരളത്തിൽ മാത്രം അവശേഷിക്കുന്ന CPI(M) ന്റെ നാഴികക്കല്ലു കൂടി പറിച്ചെറിയും വരെ നിരപരാധിയാണെന്ന പച്ചക്കള്ളം വീണ്ടും വീണ്ടും ഉറക്കെ ഉദ്‌ഘോഷിച്ചു കൊണ്ടേ ഇരിക്കുക. പത്രരാക്കാർക്കെതിരെ താങ്കളുടെ എല്ലില്ലാത്ത നാവിനെ ചാട്ടുളിയാക്കി ആക്രോശ വർഷങ്ങൾ ചൊരിഞ്ഞുകൊണ്ടേ ഇരിക്കണം ...അവസാനം താങ്ങി എടുത്തും തലയിൽ വെച്ചും സിന്ദാബാദ് പാടിയവർ തന്നെ താഴെ വലിച്ചിട്ട് ജനങ്ങൾക്ക് ചവിട്ടിയരയ്ക്കാൻ എറിഞ്ഞു കൊടുക്കും വരെ താങ്കൾ തളരരുത് പിണറായീ .. ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങിനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ ...ഇൻക്വിലാബ് സിന്ദാബാദ് ...പിണറായി വിജയൻ സിന്ദാബാദ് ...n-

T. P. NANDAKUMAR, CHIEF EDITOR, CRIME

പിണറായി വിജയൻ, താങ്കൾ ഒരിക്കലും രാജി വെയ്ക്കരുത്... !! പത്രപ്രവർത്തകർക്കെതിരെ ഇനിയും ആക്രോശിക്കൂ പിണറായി......

Posted by CRIME on Tuesday, August 11, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP