'ഡ്രസിങ് റൂമിൽ പിന്നിലൂടെ വന്ന് കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം; ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നും അസഭ്യം': സുപ്പർവൈസർക്കെതിരെ പീഡനത്തിനു പരാതിയുമായി തലസ്ഥാനത്ത് ആനയറ ഹോർട്ടികോർപ്സിലെ ജീവനക്കാരി; എഐടിയുസി നേതാവിനെ സംരക്ഷിക്കാൻ ജീവനക്കാരിയെ പുറത്താക്കി മാനെജ്മെന്റ്; വ്യാജ പരാതിയെന്നു ഹോർട്ടികോർപ്സ് എംഡി
എം മനോജ് കുമാർ
തിരുവനന്തപുരം: ആനയറ ഹോർട്ടികോർപ്സിൽ പട്ടാപ്പകൽ മാനഭംഗ ശ്രമം. ഹോർട്ടികോർപ്സിലെ താത്കാലിക ജീവനക്കാരിയെയാണ് സുപ്പർവൈസർ കയറിപ്പിടിക്കാൻ ശ്രമിച്ചത്. ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സുപ്പർവൈസർ വിശ്വനാഥനെതിരെ പേട്ട പൊലീസ് കേസ് ചാർജ് ചെയ്തു. യുവതിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട ശേഷമാണ് യുവതി വസ്ത്രം മാറുന്ന റൂമിലെത്തി യുവതിയെ മാനഭംഗപ്പെടുത്താൻ ജീവനക്കാരൻ ശ്രമിച്ചത്. കഴിഞ്ഞ ജൂലായ് 17 നു ജോലിക്കെത്തിയ ജീവനക്കാരിയെ ആദ്യം തടഞ്ഞു വെയ്ക്കുകയും പിന്നീട് ഡ്രസ് മാറുന്ന റൂമിലെത്തി മുഖത്ത് ഇരുകയ്യുകളും അമർത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഐടിയുസി യൂണിയൻ നേതാവായ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ജീവനക്കാരന് നേരെ സ്ത്രീ പീഡന പരാതി വന്നെങ്കിലും ഇതുവരെ യൂണിയൻ നേതാവിനെ സസ്പെൻഡ് ചെയ്യാൻ ഹോർട്ടികോർപ്സ് അധികൃതർ തയ്യാറായിട്ടില്ല. അതേസമയം പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. അച്ചടക്ക ലംഘനം ആരോപിച്ചാണ് ജീവനക്കാരിയെ മാറ്റി നിർത്തിയത്. പരാതി നൽകിയ ശേഷം 18 നു ജോലിക്കെത്തിയപ്പോൾ ഇനി പരാതിയിൽ തീർപ്പുണ്ടായ ശേഷം വന്നാൽ മതിയെന്ന് ഈ ജീവനക്കാരൻ തന്നെയാണ് യുവതിയെ അറിയിച്ചത്.
ജീവനക്കാരൻ ജോലിക്ക് എത്തുമ്പോൾ പരാതി നൽകിയ സ്ത്രീ പുറത്താണ്. താത്കാലിക ജീവനക്കാരി എന്ന പഴുതുപയോഗിച്ചാണ് യുവതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. ഏഴു വർഷത്തോളമായി ചെയ്യുന്ന ജോലിയാണ് പരാതിയുടെ പേരിൽ യുവതിക്ക് നഷ്ടമായിരിക്കുന്നത്. കേസിൽ നാളെ മുൻകൂർ ജാമ്യത്തിന് പ്രതി ശ്രമിച്ചെക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. എഐടിയുസി നേതാവിനെതിരെ മാനംഭംഗ പരാതി ഉയർന്നു വന്നത് ഹോർട്ടികോർപ്സ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ ഞെട്ടിച്ചിട്ടുണ്ട്.
എന്നാൽ യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മാനെജ്മെന്റ്. ഈ രീതിയിലുള്ള പ്രതികരണമാണ് ഹോർട്ടികോർപ്സ് എംഡി സജീവ് മറുനാടനോട് നടത്തിയത്. കേസിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പേട്ട പൊലീസ് മറുനാടനോട് പ്രതികരിച്ചത്. പരാതി നൽകിയതുമുതൽ ശക്തമായ സമ്മർദ്ദം പൊലീസിന് മുകളിൽ വന്നു എന്നാണ് പരാതിക്കാരിയുടെ കുടുംബം ആരോപിക്കുന്നത്. പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.
തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ നേരിട്ട് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്താൻ ചെന്നപ്പോൾ പറഞ്ഞ മൊഴിക്ക് പകരം നേതാവിന് അനുകൂലമായ രീതിയിൽ മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചു. ഇതോടെ വീണ്ടും കമ്മിഷണർക്ക് പരാതി നൽകേണ്ടി വന്നു. ഒരു കസേരയും മേശയും പുറത്ത് വെച്ച് എസ്ഐ അനുനയ ശ്രമങ്ങൾ നടത്തി. കേസ് നൽകാതെ പിൻവാങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഒടുവിൽ കമ്മിഷണർ ഇടപെട്ടതോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്-കുടുംബം ആരോപിക്കുന്നു.
യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ:
എഴു വർഷത്തോളം ഹോർട്ടികോർപ്സിൽ ജോലി ചെയ്യുകയാണ്. ഇന്നുവരെ ഒരു നടപടിയും വന്നിട്ടില്ല. കഴിഞ്ഞ 17 ന് ജോലിക്ക് വന്നപ്പോൾ വിശ്വനാഥൻ എന്ന സുപ്പർവൈസർ കട്ട് വെജിറ്റബിൾ സെക്ഷനിൽ ജോലി ചെയ്യാൻ പറഞ്ഞു. വെരിക്കോസ് വെയിൻ പ്രശ്നം ഉള്ളതിനാൽ താൻ ചെയ്യുന്ന ജോലി തന്നെ ചെയ്യാം എന്ന് മറുപടി നൽകി. ഇതിൽ പ്രകോപിതനായ വിശ്വനാഥൻ എടി-പോടീ എന്നിവ ചേർത്ത് അസഭ്യം പറഞ്ഞു. വീട്ടിലെ ഭാര്യയെയും മകളെയുമാണ് ഈ വിളി വിളിക്കേണ്ടത്. ജോലിക്ക് വരുന്ന സ്ത്രീകളോട് ഈ രീതിയിൽ അല്ല സംസാരിക്കേണ്ടത് എന്ന് പറഞ്ഞു ഞാൻ നേരെ ഡ്രസിങ് റൂമിലേക്ക് കയറി. പിറകെ വന്ന വിശ്വനാഥൻ റൂമിൽ അകത്തേക്ക് കയറി വന്നു എന്നെ കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നു അസഭ്യം പറഞ്ഞു.
കൊറോണ കാലം ആയതുകൊണ്ട് അവിടെ മറ്റാരും ഇല്ലായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ എന്നെ ചിലർ ആശ്വസിപ്പിച്ചു. എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാൾ മറ്റു പലരോടും ഈ രീതിയിൽ പെരുമാറിയിട്ടുണ്ട്. ജോലിയെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ആരും അത് പുറത്ത് പറയാത്തത്. ഭർത്താവിനോട് പറഞ്ഞപ്പോഴാണ് പരാതി നൽകാൻ പറഞ്ഞത്. മാനഭംഗ ശ്രമത്തിനു ഇയാൾക്ക് എതിരെ പൊലീസ് നിയമനടപടികൾ സ്വീകരിക്കണം-യുവതി പരാതിയിൽ പറയുന്നു.
പറഞ്ഞു വിട്ടതുകൊണ്ട് പീഡന പരാതി നൽകി-ഹോർട്ടികോർപ്സ് എംഡി സജീവ്
എന്നാൽ പരാതി വ്യാജമാണെന്ന നിലപാടാണ് ഹോർട്ടികോർപ്സ് എംഡി സജീവ് പറയുന്നത്. വിശ്വനാഥൻ യൂണിയൻ നേതാവാണ്. സ്ഥിരമായി താമസിച്ച് വരുന്നയാളാണ് പരാതി നൽകിയ യുവതി. വിശ്വനാഥൻ യുവതിയെ വഴക്ക് പറഞ്ഞിട്ടുണ്ട്. കട്ട് വെജിറ്റബിൾ സെക്ഷനിൽ ജോലി ചെയ്യാൻ പറഞ്ഞപ്പോൾ യുവതി അത് തയ്യാറായില്ല. വിശ്വനാഥനോട് തട്ടിക്കയറി. ഈ സംഭവം നടന്നതിനു പിറ്റേ ദിവസമാണ് യുവതി പരാതി നൽകുന്നത്. സജീവ് മറുനാടനോട് പറഞ്ഞു.
വേഷം മാറാൻ പ്രത്യേക റൂം ഇവിടെയില്ല. വരുന്നവർ ഒരു ഓവർകോട്ട് ധരിച്ച് ജോലി ചെയ്യുകയാണ് ചെയ്യുന്നത്. വേറെ യൂണിഫോം ധരിക്കുന്ന പരിപാടിയില്ല. അവിടെ സിസിടിവിയുണ്ട്. പൊലീസ് സിസിടിവി പരിശോധിച്ചിട്ടുണ്ട്. കയറിപ്പിടിച്ചോ എന്ന് സിസിടിവിയിൽ കാണും. ഇന്റെണൽ പരാതിക്ക് ഒരു കമ്മറ്റിയുണ്ട്. ആ കമ്മറ്റി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. മനഃപൂർവം സ്ത്രീ പീഡന പരാതി നല്‍കിയതാണ്. അയാൾ ഏത് യൂണിയൻ എന്നൊന്നും നോക്കുന്നില്ല. യൂണിയൻ അല്ല പ്രശ്നം. ഇവിടെ നിന്ന് പറഞ്ഞു വിട്ടതുകൊണ്ട് പീഡന പരാതി നൽകുകയാണ് ചെയ്തത്. മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചില്ല. അച്ചടക്കം ഇല്ലാതെ പെരുമാറിയതിനാണ് ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. പരാതി അതിനു ശേഷം നൽകിയതാണ്. വൈരാഗ്യം തീർക്കാനുള്ള പരാതിയാണിത്-സജീവ് പറയുന്നു.
സംഭവം അറിഞ്ഞില്ലെന്നും ഹോർട്ടികോർപ്സിനു ചീത്തപ്പെരുണ്ടാക്കുന്നത് ഒന്നും അനുവദിക്കില്ലെന്നും ഹോർട്ടികോർപ്സ് ചെയർമാൻ വിനയൻ മറുനാടനോട് പറഞ്ഞു. മറുനാടനിൽ നിന്ന് വിവരം ലഭിച്ച ശേഷം എംഡിയോട് കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. സംഭവം നടന്നിട്ടുണ്ടെങ്കിൽ യൂണിയൻ എഐടിയുസി എന്നത് നോക്കാതെ നടപടി എടുക്കണം എന്ന് എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷെ എംഡിയിൽ നിന്ന് നേർ വിപരീതമായ വിശദീകരണമാണ് ലഭിച്ചത്. പരാതിയെക്കുറിച്ച് സംശയങ്ങൾ ഉണ്ട് എന്നാണ് എംഡി പറഞ്ഞത്. ഈ ആരോപണത്തിന്റെ പേരിൽ യുവതിക്ക് ജോലി നഷ്ടമാകാൻ അനുവദിക്കില്ലെന്നും വിനയൻ പറഞ്ഞു. ആനയറയിലെ സംഭവങ്ങൾ അന്വേഷിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് പേട്ട സിഐ മറുനാടനോട് പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്-പൊലീസ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍