ഹൃദയ ശസ്ത്രക്രിയക്കായി നവജാത ശിശുവിനെ അടിയന്തിരമായി നാട്ടിൽ എത്തിച്ചു; ഹൃദ്യം പദ്ധതിയിൽ പെടുത്തി സൗജന്യ ചികിത്സയും
സ്വന്തം ലേഖകൻ
ബഹ്റിനിലെ മലയാളി ദമ്പതികളുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി നാട്ടിലെത്തിച്ചു ശസ്ത്രക്രിയ നടത്തി. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ആവശ്യമായ അടിയന്തിര ശസ്ത്രക്രിയയ്ക്കായാണ് നാട്ടിലെത്തിച്ചത്. തുടർന്ന് കേരള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയയും നടത്തി. ബഹ്റിനിലെ നിരവധി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ നാട്ടിലെത്തിച്ചത്.
ഇതിനായി നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ കോർഡിനേറ്ററായ അമൽദേവ് പറയുന്നത് ഇങ്ങനെ:
ജൂലൈ 28 ചൊവ്വാഴ്ച ആണ് എനിക്ക് ബഹറിനിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ ഒരു പിതാവിന്റെ ഫോൺ കോൾ വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജൂലൈ 27 തിങ്കളാഴ്ച്ച ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയെന്നും എന്നാൽ കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഈ ശസ്ത്രക്രിയ ബഹറിനിൽ ലഭ്യമല്ല എന്നും ഡോക്ടർമാർ അറിയിച്ചതായും എത്രയും വേഗം കുഞ്ഞിനെ നാട്ടിൽ എത്തിച്ചു തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയി എന്നെ സഹായിക്കണം എന്നുമായിരുന്നു ആ പിതാവിന്റെ നിസ്സഹായതയോടെ ഉള്ള അപേക്ഷ. ഏതാനും മാസങ്ങൾക്ക് മുന്നേ സമാനമായ ഒരു കേസിൽ ഇതേ ആശുപത്രിയിൽ നിന്നും ഒരു കുഞ്ഞിനെ അടിയന്തിരമായി നാട്ടിൽ എത്തിക്കാൻ ഇടപെടലുകൾ നടത്താൻ കഴിഞ്ഞതുകൊണ്ട് ആകണം സൽമാനിയ ഹോസ്പിറ്റലിലെ ജീവനക്കാർ എത്രയും വേഗം എന്നെ ബന്ധപ്പെടാൻ ഈ കുടുംബത്തോട് നിർദ്ദേശിച്ചത്. കുഞ്ഞിന്റെ മാതാവ് ഇരിട്ടി സ്വദേശിനി ആണ്.
കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ വേണ്ടുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു തരാം എന്ന് ആ മാതാപിതാക്കൾക്ക് ഞാൻ വാക്ക് കൊടുകുകയും ആ പിതാവിനെ സമാധാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഹൃദയ തകരാർ ഉള്ള ഒരു നവജാത ശിശുവിനെ ബഹറിനിൽ നിന്നും അടിയന്തരമായി നാട്ടിൽ എത്തിച്ചു കേരള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതിന്റെ ഉറപ്പിന്മേൽ ആണ് ഇവർക്കും ഞാൻ വാക്ക് നൽകിയത്.
കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ഞാൻ അന്ന് തന്നെ ആരംഭിച്ചു. കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക, ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ അടിയന്തിരമായി ചെയ്യുക, വിമാന ടിക്കറ്റ് സംഘടിപ്പിക്കുക, കുട്ടിക്ക് ജനന സർട്ടിഫിക്കറ്റും പാസ്പോർട്ടും എടുക്കുക, മറ്റ് നിയമ പ്രശ്നങ്ങൾ മറി കടക്കുക തുടങ്ങിയവ ആയിരുന്നു ചുരുങ്ങിയ സമയത്തിൽ എനിക്ക് മുൻപിൽ ഉണ്ടായിരുന്ന കടമ്പകൾ.
ലക്ഷങ്ങൾ ചിലവുള്ള ശസ്ത്രക്രിയയും തുടർ ചികിൽസയും ആ പിതാവിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ കേരള ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. പ്രിയ സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ പ്രമോദ്, ബെന്നി ബഹന്നാൻ MP തുടങ്ങിയവരുടെ ഇടപെടലിലൂടെ ഈ കേസിന്റെ അടിയന്തിര സ്വഭാവം ആരോഗ്യ വകുപ്പിനേയും ഹൃദ്യം പദ്ധതി അപ്രൂവൽ ബോർഡിനേയും ബോധ്യപ്പെടുത്താൻ സാധിച്ചു. തുടർന്ന് ഹൃദ്യം പദ്ധതി നോഡൽ ഓഫീസർ/കോർഡിനേറ്റർ ഡോ: ശ്രീഹരിയുടെ ധ്രുത ഗതിയിൽ ഉള്ള പ്രവർത്തനങ്ങളുടെ ഫലമായി കുട്ടിയുടെ ശസ്ത്രക്രിയയും 18 വയസ്സ് വരെയുള്ള തുടർ ചികിത്സകളും കേരള സർക്കാർ ആരോഗ്യ വകുപ്പ് ഹൃദ്യം പദ്ധതിയിൽ പെടുത്തി നടത്തുവാൻ ഉള്ള ഉത്തരവ് സമ്പാദിക്കുവാൻ ആയി. നാല് പേരടങ്ങുന്ന കുടുംബത്തിന്റെ വിമാന ടിക്കറ്റുകൾ നൽകാൻ ICRF സംഘടനയും മുന്നോട്ട് വന്നു.
പിന്നീട് ഉള്ള കടമ്പ കുഞ്ഞിന്റെ പാസ്പോർട്ട് എടുക്കുക എന്നത് ആരുന്നു. വെള്ളിയാഴ്ച മുതൽ 4 ദിവസത്തേക്ക് പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ ജൂലൈ 30 വ്യാഴാഴ്ച എന്ന ഒരേ ഒരു ദിവസം മാത്രം ആയിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ഇന്ത്യക്കാരുടെ എന്ത് ആവശ്യത്തിനും കൂടെ നിൽക്കുന്ന ബഹറിനിലെ ഇന്ത്യൻ എംബസി മാത്രം ആയിരുന്നു എന്റെ മുന്നിൽ ഉള്ള ആശ്രയം. വ്യാഴാഴ്ച രാവിലെ തന്നെ ഞാൻ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുകയും അവരുടെ സമയോചിതമായ ഇടപെടലിലൂടെ ആഴ്ചകൾ എടുക്കുമായിരുന്ന പ്രോസസ് ലഘൂകരിച്ചു നാല് മണിക്കൂറിനുള്ളിൽ കുഞ്ഞിന് പാസ്പോർട്ട് ലഭിക്കുകയും ഉണ്ടായി.
തുടർന്ന് എയർ ഇന്ത്യയുടെ മെഡിക്കൽ അപ്രൂവൽ എന്ന കടമ്പ ആയിരുന്നു മറികടക്കേണ്ടി ഇരുന്നത്. എയർ ഇന്ത്യ ബഹ്റൈൻ കണ്ട്രി മാനേജർ മേനോൻ സാറിന്റെ പൂർണ്ണ പിന്തുണയും സഹായവും ഇതിനായി ലഭിച്ചു. എന്നാൽ ജനിച്ചു മിനിമം 12 ദിവസം ആകാത്ത കുട്ടിയെ വിമാന യാത്രയ്ക്ക് അനുവദിക്കാൻ കഴിയില്ല എന്ന നിയമ കുരുക്കിൽ പെട്ട് എയർ ഇന്ത്യ മെഡിക്കൽ അപ്രൂവൽ നിരസിക്കപ്പെട്ടു. ഉടനെ തന്നെ ഞാൻ ഇടുക്കി MP ബഹുമാനപ്പെട്ട ഡീൻ കുര്യാക്കോസുമായി ബന്ധപ്പെടുകയും അദ്ദേഹം പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹം അപ്പോൾ തന്നെ എയർ ഇന്ത്യ ഡൽഹി, ചെന്നൈ ഓഫീസുകളിലേക്ക് ഇതൊരു അടിയന്തിര കേസായി പരിഗണിച്ചു അപ്രൂവൽ നൽകാൻ മെയിൽ അയച്ചു. ബഹറിനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലും ഒപ്പം ഉണ്ടായി. ഇതിന്റെ ഫലമായി കുഞ്ഞിന് യാത്ര ചെയ്യാൻ ഉള്ള അനുമതി എയർ ഇന്ത്യ നൽകി.
ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താൻ കഴിഞ്ഞ ഇടപെടലുകളുടെ ഫലമായി ഇന്ന് ആ കുടുംബം നാട്ടിലേക്ക് വിമാനം കയറി. ഈ കുഞ്ഞിനെ അടിയന്തരമായി നാട്ടിൽ എത്തിക്കുന്നതിനും ഹൃദ്യം പദ്ധതിയിൽ പെടുത്തി ശസ്ത്രക്രിയ നടത്തുന്നതിനും വേണ്ട അനുമതികൾ നേടി എടുക്കാൻ എനിക്ക് വേണ്ടുന്ന സഹായങ്ങൾ നൽകിയ കേരള ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർക്കും, #ഹൃദ്യം പദ്ധതി നോഡൽ ഓഫീസർ /കോർഡിനേറ്റർ ഡോ: ശ്രീ ഹരിക്കും, ബെന്നി ബഹന്നാൻ MP, ഇടുക്കി MP ബഹു: ഡീൻ കുര്യാക്കോസ്, എന്റെ പ്രിയ സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രമോദ് , എയർ ഇന്ത്യ കണ്ട്രി മാനേജർ മേനോൻ സർ, ബഹറിനിലെ ഇന്ത്യൻ എംബസി , ICRF, മറ്റ് സുഹൃത്തുക്കൾ എന്നിവർക്ക് ഈ സമയം എന്റെയും ആ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും അറിയിക്കുക ആണ്.
ഇന്നത്തെ ദിവസം ഞാൻ ഒത്തിരി സന്തോഷവാൻ ആണ്, ഒരു കുടുംബത്തിന്റെ കൂടി കണ്ണീരൊപ്പാൻ കഴിഞ്ഞതിൽ, കൂടെ ചേർത്തു പിടിച്ചു എന്നാൽ ആകുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിൽ. തന്റെ കുഞ്ഞിന് വേണ്ടി നാട്ടിലേക്ക് കയറുമ്പോൾ ആ കുടുംബത്തിന്റെ ആ കണ്ണു നിറഞ്ഞു കൊണ്ടുള്ള ചിരിയാണ് എനിക്ക് ലഭിച്ച പ്രതിഫലം. ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആരോഗ്യവതിയായി ആ പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ എല്ലാവരുടെയും പ്രാർത്ഥനകൾ ആ കുടുംബത്തിന്റെ ഒപ്പം ഉണ്ടാകണം.
Stories you may Like
- 110 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
- ഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; വീണ ജോർജ്ജ്
- ‘നെഞ്ച് തുറക്കാതെ’ ഹൃദയവാൽവ് മാറ്റിവെച്ചു
- സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
- കോടിയേരി മലബാർ കാൻസർ സെന്ററിൽ റോബോട്ടിക്ക് കാൻസർ ശസ്ത്രക്രിയ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്