തെറി വാക്കുകളുടെ പ്രയോഗത്തിൽ പൊതുവേയുള്ളത് പുരുഷ ജാതി മേധാവിത്ത മനോഭാവം; ഗുഹ്യഭാഗം വിവരണവും ലൈംഗികചേഷ്ട വിവരണവും വച്ചാണ് തെറിപ്രയോഗങ്ങൾ; കേരളത്തിലെ അധമ സാമൂഹിക മനസ്ഥിതിയുടെ പരിച്ഛേദമാണ് സാമൂഹിക മാധ്യമങ്ങളും; പലപ്പോഴും സംഘബലത്തിൽ ഒളിഞ്ഞും തെളിഞ്ഞും തെറി പറയുന്നവർ ഒറ്റക്ക് കണ്ടാൽ എലിയെപ്പോലെയോടും; സാമൂഹിക മാധ്യമങ്ങളിലെ തെറി വെറിയന്മാരെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
ഫേസ് ബുക്കിൽ തെറി ഒളിഞ്ഞും തെളിഞ്ഞും പറയുന്നവർ ഒരുപാട് ഉണ്ട്. ചിലർ സ്വന്തം ഐഡിയിൽ നിന്നു പറയുമ്പോൾ ഒരുപാട് പേർ ഫേക്ക് ഐഡിക്ക് പിന്നിൽ മറഞ്ഞിരുന്നു തെറി പറയും. മിക്കവാറും എല്ലാ ഭാഷകളിലും തെറി വാക്കുകളുണ്ട്. ഓരോ ഭാഷയിലും തെറി വാക്കുകൾ അറിയാത്തവർ കുറവാണ്. പലരും അതു പഠിക്കുന്നത് വീട്ടിൽ നിന്ന് സ്കൂളിൽ നിന്നും നാട്ടിൽ നിന്നുമാണ്. ഒരിക്കൽ നാലു വയസ്സുള്ള പയ്യൻ പച്ച തെറി വാക്ക് പറയുന്നത് കേട്ട്. അടുത്തു വിളിച്ചു മോൻ എങ്ങനെയാണ് ഇതൊക്കെ പഠിച്ചത് എന്ന് ചോദിച്ചപ്പോൾ അച്ഛനും അമ്മയും വഴക്കുണ്ടാകുമ്പോൾ അച്ഛൻ അമ്മയെ വിളിക്കുന്നതാണു എന്ന് പറഞ്ഞു . പയ്യന് ആ ഭാഷ പ്രയോഗ സാഹചര്യം ദേഷ്യം വരുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ് എന്നതാണ്.
തെറി വാക്കുകൾ പലപ്പോഴും മനുഷ്യൻ മറച്ചു വയ്ക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളും വിചാരങ്ങളും പരസ്യമായി പറയുന്നയൊന്നാണ്. തെറി വാക്കുകളുടെ പ്രയോഗത്തിൽ പൊതുവേയുള്ളത് പുരുഷ ജാതി മേധാവിത്ത മനോഭാവങ്ങളാണ്. അതിൽ തന്നെ ഒരുപാട് പദങ്ങൾ ഗുഹ്യ ഭാഗം വിവരണവും ലൈംഗിക ചേഷ്ട വിവരണവുമാണ് പൊതുവെ ഫേസ് ബുക്കിൽ ഏറ്റവും കൂടുതൽ തെറി പറയുന്നത് സ്ത്രീകൾക്കെതിരെയാണ്. കേരളം ഏത്ര പുരോഗമിച്ചു എന്നു പറഞ്ഞാലും ഇപ്പോഴും പ്രാകൃതമായ പുരുഷു മേധാവിത്തവും സ്ത്രീ വിരുദ്ധതയും കൂടുതളുള്ള ഒരു സമൂഹമാണ്. അങ്ങനെയുള്ള അധമ സാമൂഹിക മനസ്ഥിതിയുടെ പരിച്ഛേദമാണ് സാമൂഹിക മാധ്യമങ്ങൾ.
ഫേസ് ബുക്കിൽ തെറി പറയുന്നവരിൽ ചില പാറ്റേൺ ഉണ്ട്. അതിൽ പ്രധാനം കക്ഷി രാഷ്ട്രീയ സംഘ ബലത്തിന്റ ഏറ്റവും ദുര്ഗന്ധപൂരിതമായ അധോവായു വിന്യാസമാണ്. അതു പലപ്പോഴും ചെയ്യുന്നത് സംഘബലത്തിൽ ഫേക്ക് ഐഡിയുള്ള വെട്ടുകിളികളും പാർട്ടി തിമിരം ബാധിച്ചു സ്വബോധം നഷ്ട്ടപെട്ടന്വരാണ്. ഈ കാര്യത്തിൽ ഒരു പാർട്ടിക്കാരും മോശമല്ല. ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ്. അതിൽ തന്നെ പൊതുവിടത്തിൽ നിന്ന് അഭിപ്രായം പറയാൻ പ്രാപ്തിയുള്ള സ്ത്രീകളെയാണ് ടാർഗറ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നിഷ പുരുഷത്തമന് എതിരെ ആയിരുന്നു ഒരു പത്രത്തിന്റെ സർക്കുലേഷനിൽ ജോലി ചെയ്യുന്നയാൾ അടക്കം അസഭ്യ ആഭാസ പ്രയോഗങ്ങൾ ചൊരിഞ്ഞത്. അതു സ്ത്രീ വിരുദ്ധത മാത്രം അല്ല നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഏത്ര മാത്രം സംഘ ബല ഹിംസ മനസ്ഥിതിയുള്ളവരാണ് എന്ന് കാട്ടി തരുന്നു ഇന്നലെ നിഷ പുരുഷോത്തമനെയാണ് ടാർഗറ്റ് ചെയ്തത്. അതിനു മുമ്പ് സുനിത ദേവദാസിനെയും ശ്രീജ നെയ്യാറ്റിൻകരയും കെ ആർ മീരയുമൊക്കെ സ്ത്രീ വിരുദ്ധ പൂരിത അസഭ്യ വർഷം നടത്തിയത പ്രബുദ്ധ പുരോഗമന കേരളത്തിലാണ്.
അതിൽ സി പി എമ്മും, കോൺഗ്രസ്സും, ബിജെപി യുമടക്കം എല്ലാ പാർട്ടികളിലുമുള്ള കാലാൾപ്പട്ടയുമുണ്ട്. പലപ്പോഴും സംഘബലത്തിൽ ഒളിഞ്ഞും തെളിഞ്ഞും തെറി പറയുന്നവർ ഒറ്റക്ക് കണ്ടാൽ എലിയെപ്പോലെയോടും. സംഘ ബലത്തിൽ അഭിരമിക്കുന്നവരാണ് കൂടുതലും. ഒറ്റക്ക് ഏറ്റവും അരക്ഷിത ബോധമുള്ളവർ. പലർക്കും ഇതു പകർച്ച വ്യാധി പോലെയാണ്. മൂന്നു പേര് തെറി വിളിച്ചാൽ പിന്നെ നാലാമനും അഞ്ചാമനും വിളിക്കും പലപ്പോഴും വ്യത്യാസ്ത്തമായ രാഷ്ട്രീയ അഭിപ്രായങ്ങളോട്, നിലപാടുകളോടുള്ള അസഹിഷ്ണുത വെറുപ്പിന്റെ രാഷ്ട്രീയമായി രൂപപ്പെടുന്നു. വ്യത്യസ്തമായ വീക്ഷണമുള്ളയാളെ ആദ്യം ശത്രു പക്ഷത്തു പ്രതിഷ്ഠിക്കും. അയാൾ ആദ്യം പാർട്ടി(ഏത് പാർട്ടിയുമാകട്ടെ ) വിരുദ്ധരായി ചാപ്പ കുത്തും. അങ്ങനെ ചാപ്പ കുത്തിയാൽ ആ ആൾ അക്രമണതിന്റെ 'ലെജിറ്റിമേറ്റ് ' ടാർഗറ്റ് ആകും. ഒരാൾ ഒരു പാർട്ടിയുടെ വിരുദ്ധൻ ആയാൽ ആയാൽ ആക്രമിക്കപ്പെടണം എന്ന സിഗ്നൽ കൊടുക്കുന്നത് 'മാന്യൻ 'മാർ എന്ന് കരുത്തപ്പെടുന്നതാണ്.
അവർ ആക്രമിക്കാൻ സിഗ്നൽ കൊടുക്കുന്ന ഭാഷയിൽ തെറി കാണില്ല. പക്ഷെ അക്രമ ഭാഷകാണും . ഇവരിൽ പലരും പുസ്തകം എഴുതിയവരോ സാഹിത്യകാരൻ മാരോ, സിനിമ വിദ്വാന്മാരോ അഥവാ പൊതുവെ ബുദ്ധി ജീവികൾ എന്ന പൊതു ബോധത്തിൽ ജീവിക്കുന്നവരുമായിരിക്കും ഇതിൽ അധികം കാണുന്ന ഒരു പാറ്റേൺ ഉണ്ട്. ആശയങ്ങളെ വിമര്ശിക്കുന്നതിന് പകരം എതിർപുള്ള ആളുകളെ സംഘ ബലത്തിൽ ആക്രമിച്ചു ഭയപെടുത്തുക, നിശ്ശബ്ദരാക്കുക എന്നതൊക്കെയാണ്.
ആശയത്തെ പ്രതിരോധിക്കാൻ കാമ്പില്ലാത്തവരാണ് ആളുകളെ ആക്രമിക്കുന്നത്. ആളുകളെ ആക്രമിക്കുമ്പോൾ സ്ത്രീകളാണെങ്കിൽ ഏറ്റവും മ്ലേച്ഛമായ സ്ത്രീ വിരുദ്ധ പ്രയോഗംങ്ങൾ ആയിരിക്കും. പുരുഷന്മാരായാൽ അവരുടെ അമ്മയെയോ അച്ഛൻനെയോ ജാതിയെയോ മതത്തെയോ പറഞ്ഞായിരിക്കും തെറി ഈയിടക്ക് ബി ആർ പി ഭാസ്ക്കർ ഒരു പാർട്ടിക്കാർക്ക് അനിഷ്ടമായ ഒരു പ്രതികരണം ഒരു പ്രമുഖപാർട്ടിയുടെ പ്രമുഖ സോഷ്യൽ മീഡിയ വക്താവിന്റ് ത്രെഡിൽ എഴുതി. അനിഷ്ടമായ വാചകം എഴുതിയത് ശത്രു പക്ഷത്തു പ്രതിഷ്ട്ടിക്കപെട്ട ആളായതുകൊണ്ടു ലെജിറ്റിമേറ്റ് ടാർഗറ്റ് ആയിരുന്നു. അങ്ങനെ ആദ്യ സിഗ്നലിങ് 'വൃദ്ധ ശരീരവും ജീർണ മനസ്സും ' എന്ന പ്രായം പറഞ്ഞുള്ളു ടാർഗെറ്റിങ് . അതു അതെ സംഘ ബലത്തിലുള്ള മറ്റു 'സാംസ്കാരിക നായകർ ' ഏറ്റെടുത്തു.
മണിക്കൂറുകൾക്കുള്ളിൽ പറഞ്ഞ ഒരു വാചകത്തെപിടിച്ചു ബി ആർ പി എന്ന ശത്രു പക്ഷത്തുള്ള ലെജിറ്റിമേറ്റ് ടാർഗെറ്റിനെ മാന്യന്മാർ മാന്യ ഭാഷയിൽ ആക്രമിച്ചു സിഗ്നൽ കൊടുത്തു. പലരും ചീത്ത പറയാൻ അവരുടെ ടൈംലൈനും ത്രെഡും തുറന്നിട്ടു കൊടുക്കും ഒരു സാഹിത്യകരന്റെ ത്രെഡിൽ ശത്രു പക്ഷത്തുള്ള ബി ആർ പി യെ മ, താ, പൂ, ഊ കൂട്ടി ചീത്ത വിളിച്ചതും പ്രായത്തെ വച്ചുള്ള അസഭ്യ വർഷങ്ങൾ കണ്ടപ്പോൾ ദുഃഖമാണ് തോന്നിയത്. സാധാരണ ടിംലൈനിൽ അസഭ്യത കണ്ടാൽ ഡിലീറ്റ് ചെയ്യുകയാണ് ഞാൻ ഉൾപ്പെടെ പലരും ചെയ്യുന്നത് പച്ച തെറിയും അസഭ്യങ്ങളും ഡിലിറ്റ് ചെയ്യുവാൻ പോലും തയ്യാറാകാതെ പുരോഗമന മനസ്ഥിതി ഉണ്ടെന്നു അവകാശപെടുന്നവർ പോലും മനസ്സിൽ കൊണ്ടു നടക്കുന്ന അസഹിഷ്ണുതതയുടെയും വെറുപ്പിന്റെയും കക്ഷി രാഷ്ട്രീയ അന്ധതയിൽ പെട്ടു പോയി എന്നത് ദുഃഖകാരമാണ്.
കെ എം ഷാജഹാൻ ഭരണ പാർട്ടികളിൽ ഉള്ള അടി തൊട്ട് മുടി വരെ ശത്രു പക്ഷത്തു സ്ഥിരം പ്രതിഷ്ഠിച്ച ഒരാൾ. ഒരിക്കൽ അയാളുടെ ടൈം ലൈനിൽ പതിനയ്യായിരം തെറി വിളിച്ചിട്ടും ചിലരുടെ കലിപ്പ് മാറിയില്ല. സാംസ്കാരിക നായകർ അനങ്ങിയില്ല. കാരണം അവൻ അക്രമിക്കപ്പെടെണ്ട ശത്രുവാണു എന്ന വെറുപ്പിന്റെ മനസ്ഥിതിയാണ് . ആ വെറുപ്പിന്റെ മനസ്ഥിതി കൂടുമ്പോഴാണ് വാക്കുകൾ കൊണ്ടുള്ള ആക്രമത്തിൽ നിന്ന് പ്രവർത്തി കൊണ്ടുള്ള അക്രമമകുന്നത്.
ഇത്രയും ഞാൻ എഴുതിയത് പലർക്കും സുഖിക്കില്ല. അപ്പോൾ ചെയ്യുന്നത് ശത്രു പക്ഷത്താക്കും. എന്നിട്ട് ഒളിഞ്ഞും തെളിഞ്ഞും ഇവിടെയും വാട്സ്ആപ്പ് ഗ്രൂപ്പിലും ആക്ഷേപിക്കും. അതാണ് കക്ഷി രാഷ്ട്രീയ നാട്ടു നടപ്പ് തെറിവാക്കുകളും പ്രയോഗങ്ങളും അസഭ്യ വക്കും വാചകങ്ങളും മിക്കവാറും ഭാഷകളിൽ എല്ലാവർക്കും അറിയാം. സംസ്കാരം എന്ന പദത്തിന്റെ അർത്ഥം ഭാഷയും ജീവിത മൂല്യങ്ങൾ എല്ലാം ഏത്ര മാത്രം മറ്റുള്ളവർക്ക് ഹാനി വരുത്താതെ ഉപദ്രവിക്കാതെ വർത്തിക്കാം എന്നാണ്.
പലപ്പോഴും പലരും നമുക്ക് ഇഷ്ടം ഇല്ലാത്തത് വീട്ടിലും നാട്ടിലും സ്കൂളിലും ഓഫീസിലുമൊക്കെ പറയും. ചിലർ പരസ്യമായി. ചിലർ രഹസ്യമായി. ചിലർ പുറകിൽ. വിയോജിപ്പുകളും വിമർശനങ്ങളും അസൂയകളും മറ്റുള്ളവരെ അംഗീകരിക്കാനുള്ള വിമുഖതയും മനുഷ്യ സഹജമാണ്.
എതിർപ്പിനോടും വിമർശനത്തോടും എങ്ങനെ നേരിടുന്നു എന്നതാണ് ഒരാളുടെ സംസ്കാരത്തിന്റെ അളവ് കോൽ. എതിർപ്പിനെ 'തെറികുത്തരം മുറിപ്പത്തൽ 'എന്ന രീതിയിൽ അക്രമോല്സുകമായി നേരിടുന്ന ഒരുപാട് പേരുണ്ട്. അക്രമം ഒരു മനസ്ഥിതിയാണ്. ഹിംസ ഒരു മാനസിക സമീപനമാണ്. ഏറ്റവും കൂടുതൽ അക്രമ ത്വര കാണിക്കുന്നത് അരക്ഷിത ബോധം കൂടുതൽ ഉള്ളവരാണ്. മൃഗങ്ങളും മനുഷ്യരും. പലപ്പോഴും സ്വയം ഉള്ളിൽ ആത്മവിശ്വാസവും ധൈര്യവുള്ളവർ മറ്റുള്ളവരെ അങ്ങോട്ട് കയറി ആക്രമിക്കില്ല. അതു ഒരു മനസ്ഥിതിയാണ് .സ്വയം ബഹുനമുള്ളവർ മറ്റുള്ളവരെയും ബഹുമാനിക്കുന്നു നേർ വിപരീത അശയമുള്ള മനുഷ്യരോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്നതാണ് നിങ്ങളുടെ അടിസ്ഥാന ആത്മാഭിമാനത്തിന്റ പ്രതീകം. നിങ്ങളെ ശത്രു സ്ഥാനത്തു നിർത്തിയിരിക്കുന്നവരെപോലും സാധിക്കുമ്പോഴാണ് നിങ്ങൾ പ്ര -ബുദ്ധൻ ആകുന്നത്.
ആശയങ്ങളുടെ സംവാദ വിമർശനങ്ങളിലൂടെയാണ് വിജ്ഞാനവും ശാസ്ത്രവും ചരിത്രത്തിലൂടെ വളർന്നത്. എല്ലാവരും എല്ലാ കാര്യങ്ങളിലും യോജിച്ചു ഒരുപോലെ ചിന്തിക്കുന്ന ഒരു സമൂഹം ശുഷ്ക്കവും പരമഅധികാര ആയുധങ്ങളുടെ വരുതിയിലുള്ളതായിക്കും. ഏകാധിപത്യ പരമാധികാര സമൂഹത്തിൽ ഏകരൂപ ആശയ വിശ്വാസത്തിൽ കഴിയുന്നത് ജയിലിൽ അടക്കപ്പെട്ട മാനസിക അവസ്ഥയായിരിക്കും. ആശയ വിയോജിപ്പുകളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളുമാണ് ജനായത്ത സമൂഹത്തിന്റെ ജീവ വായൂ. ശക്തമായ പ്രതിപക്ഷമാണ് ശക്തരായ അധികാരികളെക്കാൾ ഒരു ജനായത്ത മൂല്യങ്ങളെ നിലനിർത്തുന്നത്. ഒരിക്കൽ നെഹ്രുവിന്റ് ആശയങ്ങളെ അടിമുടി വിമർശിച്ച വാജ്പയിയെ കണ്ടപ്പോൾ ഉജ്ജ്വല പ്രസംഗം ആയിരുന്നു എന്ന് ജവഹർലാൽ നെഹ്റു പറഞ്ഞത് ഒരിക്കൽ വാജ്പയി തന്നെ പറഞ്ഞിട്ടുണ്ട്.
തെറിയും അസഭ്യവും വർഷിക്കുന്നവർ അവരുടെ മനസ്സിലെ ദുർഗന്ധങ്ങളാണ് പുറത്തു വിടുന്നത് . പലപ്പോഴും മനസ്സിൽ കെട്ടി കൂടിയിരിക്കുന്ന കലിപ്പും വെറുപ്പുമാണ് തെറി വർഷമായി പരിണമിക്കുന്നത്. അതു അക്രമ വാക്കുകളായി ഉപയോഗിക്കുന്നവർ പലരും ഏറ്റവും കൂടുതൽ അരക്ഷിത ബോധം പേറുന്നതായിരിക്കു
മറ്റു ചിലർ വെറുതെ തെറി വിളിക്കുന്നത് ഒരു വിരേചന സുഖത്തിനാണ്. വയറ്റിൽ കെട്ടി കിടക്കുന്നത് കീഴ്ശ്വാശമായി പൊക്കി ആശ്വാസം നേടുന്നത് പോലെ.
തെറി നാവിൽ കെട്ടികിടക്കുമ്പോഴും പലരും അതു പറയാത്തത് വാക്കിലും പ്രവർത്തിയിലും വീണ്ടുവിചാരമുള്ളവരാണ്. അറിവുകൾ മാത്രം കൊണ്ടു നമ്മൾ മനുഷ്യരാകില്ല. തിരിച്ചറിവും വീണ്ടുവിചാരങ്ങളും, വിവേകവും, വിവേചനബുദ്ധിയുമൊക്കെയാണ് നമ്മുടെ മാനവികതയുടെയും സമീപനതിന്റെയും പ്രതീകങ്ങൾ. ഭാഷ മനസ്സിന്റെ ബഹിർസ്പുരണമാണ്.
Stories you may Like
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്