Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടത്തായി കൂട്ട കൊലപാത കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും; ജോളിക്ക് വേണ്ടി ബിഎ ആളൂർ തന്നെ ഹാജരാകും; റോയ് തോമസ്, സിലി ഷാജു എന്നീ വധക്കേസുകളും പരിഗണിക്കും; രണ്ട് കേസിലും ഒന്നാം പ്രതി ജോളി ജോസഫ്; സയനൈഡ് എത്തിച്ചുനൽകിയ എംഎസ് മാത്യുവും പ്രജികുമാറും രണ്ടും മൂന്നും പ്രതികൾ

കൂടത്തായി കൂട്ട കൊലപാത കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും; ജോളിക്ക് വേണ്ടി ബിഎ ആളൂർ തന്നെ ഹാജരാകും; റോയ് തോമസ്, സിലി ഷാജു എന്നീ വധക്കേസുകളും പരിഗണിക്കും; രണ്ട് കേസിലും ഒന്നാം പ്രതി ജോളി ജോസഫ്; സയനൈഡ് എത്തിച്ചുനൽകിയ എംഎസ് മാത്യുവും പ്രജികുമാറും രണ്ടും മൂന്നും പ്രതികൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: കുപ്രസിദ്ധമായി കൂടത്തായി കൂട്ട കൊലപാതക കേസിലെ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. സയനെഡ് നൽകി കൊലപ്പെടുത്തിയ റോയ് തോമസ്, സിലി ഷാജു എന്നിവരുടെ കൊലപാത കേസുകളാണ് പ്രസിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നത്. മുഖ്യ പ്രതി ജോളി ജോസഫിന് വേണ്ടി അഡ്വ. ബിഎ ആളൂർ ഹാജരാകും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ.ഉണ്ണിക്കൃഷ്ണനും ഹാജരാകും.

ഇന്ന് പരിഗണനക്കെടുക്കുന്ന രണ്ട് കേസിലും ജോളി ജോസഫാണ് ഒന്നാം പ്രതി. റോയ് വധത്തിൽ ഭാര്യയായിരുന്ന ജോളി ഉൾപ്പെടെ അഞ്ച് പ്രതികളും സിലി വധക്കേസിൽ മൂന്ന് പ്രതികളുമാണഅ ഉള്ളത്. എം.എസ്.മാത്യു, പ്രജികുമാർ, കെ.മനോജ്കുമാർ, നോട്ടറി സി.വിജയകുമാർ എന്നിവരാണ് റോയ് തോമസ് വധത്തിലെ മറ്റ് നാല് പ്രതികൾ. സ്വത്ത് കൈക്കലാക്കാൻ വേണ്ടി ഭർത്താവായിരുന്ന റോയ് തോമസിനെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ്തോമസ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രജികുമാറാണ് സയനൈഡ് നൽകിയത്. എംഎസ് മാത്യുവാണ് അത് ജൊലിക്ക് നൽകിയത്. ജോളിയുമായി ചേർന്ന് വ്യജ ഒസിയത്ത് നിർമ്മിച്ചതിനാണ് മനോജ് കുമാറിനെ പ്രതിചേർത്തിരിക്കുന്നത്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഒസിയത്ത് സാക്ഷ്പ്പെടുത്തിയെന്നതാണ് നോട്ടറി സി വിജയകുമാറിനെ പ്രതി ചേർത്തത്.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. സിലിക്ക് മരുന്നിലാണ് സയനൈഡ് കലർത്തി നൽകിയത്. സയനൈഡ് കലർ്തിയ മരുന്ന് കരുന്ന കഴിച്ച് തളർന്നുവീണ സിലിയെ ആശുപത്രിയിൽ എത്തിക്കാൻ മനപ്പൂർവ്വം വൈകിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. എംഎസ് മാത്യു, പ്രജികുമാർ എന്നിവർ തന്നെയാണ് ഈ കേസിലും രണ്ടും മൂന്നും പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP