ടിപി വധക്കേസ് പ്രതി കൊടി സുനി സ്വർണ്ണക്കടത്ത് സംഘത്തിന്റെ പ്രധാന കണ്ണി; പരോളിൽ ഇറങ്ങിയപ്പോൾ വ്യവസായിയെ തട്ടിക്കൊണ്ട് പോയത് സ്വർണ്ണക്കടത്തിലെ പക തീർക്കാൻ; ഏറാമല പഞ്ചായത്തിലെ തിരുത്തി ടൂറിസം പ്രോജക്റ്റ് മുടങ്ങിയതും ടിപിയെ വധിക്കാൻ വഴിവെച്ചോ? പദ്ധതിയുടെ പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ അദൃശ്യസാന്നിധ്യം; എൻഐഎ അന്വേഷണം വരുമെന്ന ആശങ്കയിൽ സിപിഎമ്മിലെ ഒരുവിഭാഗം
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ പണം ഭീകരപ്രവർത്തനങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണം മുടങ്ങിപ്പോയ തിരുത്തി ടൂറിസം പദ്ധതിയിലേക്ക് നീളുമോ എന്ന ചിന്ത സിപിഎമ്മിലെ കണ്ണൂർ വിഭാഗത്തെ അസ്വസ്ഥമാക്കുന്നു. വടകര ഏറാന്മല പഞ്ചായത്തിലെ മുടങ്ങിപ്പോയ തിരുത്തി ടൂറിസം പദ്ധതിയും ടിപി വധവും തമ്മിലുള്ള ബന്ധം എൻഐഎ അന്വേഷിക്കും എന്ന സൂചനകൾ വരുന്നതാണ് സിപിഎമ്മിലെ അസ്വസ്ഥതയ്ക്ക് കാരണം. തിരുത്തി പദ്ധതിക്ക് പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളുടെ സാന്നിധ്യം ശക്തമായിരുന്നു എന്ന സൂചനകളാണ് വെളിയിൽ വരുന്നത്.
തിരുത്തി ടൂറിസം പദ്ധതിയും ടിപി വധവും തമ്മിലുള്ള ബന്ധം അന്വേഷിച്ചാൽ സിപിഎമ്മിലെ പല ഉന്നതരുടെയും പേരുകൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു വെളിയിൽ വരും. ടിപി വധത്തിനു പിന്നിൽ തിരുത്തി പദ്ധതി ഒരു കാരണമാണെന്ന് ആർഎംപി മുൻപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ബന്ധം മാത്രമല്ല സാമ്പത്തിക ബന്ധം കൂടി അന്വേഷിക്കണം എന്നാണ് ആർഎംപി ആവശ്യപ്പെട്ടത്. സാമ്പത്തിക ബന്ധം എന്ന് പറഞ്ഞാൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ടിപിവധവുമായി നിലനിൽക്കുന്ന ബന്ധം കൂടി വെളിയിൽ വരണം. ഗൂഢാലോചന സിദ്ധാന്തത്തെക്കുറിച്ച് അന്വേഷണം വന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. പക്ഷെ ഒരന്വേഷണവും ഇതുവരെ പ്രതികൾക്ക് അപ്പുറത്തേക്ക് നീണ്ടിട്ടില്ല. ഈ ഘട്ടത്തിൽ തന്നെയാണ് സ്വർണ്ണക്കടത്ത് പണം തീവ്രവാദ ബന്ധങ്ങൾക്ക് ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള എൻഐഎ അന്വേഷണം നടക്കുന്നത്. തീവ്രവാദ ബന്ധങ്ങൾക്ക് മാത്രമല്ല കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടി ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന സൂചനകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ടിപി വധവും തിരുത്തി പദ്ധതിയുമെല്ലാം എൻഐഎയുടെ മുന്നിലേക്ക് വരുന്നത്.
ടിപി വധത്തിന് പിന്നിലെ ഉള്ളുകള്ളികൾ അറിയാവുന്ന ഒരാൾ എൻഐഎയിലുണ്ട്. ടിപി വധം അന്വേഷിക്കുകയും ടിപി വധക്കേസ് പ്രതികളെ മുടക്കൊഴി മലയിൽ നിന്ന് അതി സാഹസികമായി പിടികൂടുകയുമൊക്കെ ചെയ്ത ഷൗക്കത്തലി. തിരുത്തി പ്രോജക്റ്റ് ടിപി വധത്തിനു പിന്നിലെ ഒരു കാരണമാണെന്നും 200 കോടിയുടെ റിയൽ എസ്റ്റേറ്റ് മുടക്കിയതിന് പിന്നിലെ പക ടിപി വധത്തിനു വഴി തെളിച്ചു എന്നെല്ലാം ഷൗക്കത്തലിക്ക് അറിയാം. സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പകകൂടി ടിപി വധത്തിനു പിന്നിലുണ്ട് എന്ന് വരുമ്പോഴാണ് തിരുത്തി പ്രോജക്ടും ടിപി വധവുമെല്ലാം എൻഐഎ അന്വേഷണത്തിൽ കടന്നുവരുന്നത്.
ടിപി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ശക്തമായ ബന്ധങ്ങളുണ്ട്. ജയിലഴികൾക്കകത്തും നിന്നും സ്വർണ്ണക്കടത്ത് സംഘങ്ങളെ കൊടി സുനി നിയന്ത്രിക്കുന്നതായി വാർത്തകൾ വന്നിരുന്നു. പരോളിൽ ഇറങ്ങിയപ്പോൾ സ്വർണ്ണക്കടത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ഒരു വ്യാപാരിയെ കോടി സുനിയും സംഘവും തട്ടിക്കൊണ്ടു പോയിരുന്നു. കൂത്ത്പറമ്പ് പൊലീസാണ് ഈ കേസിൽ കൊടി സുനിയെ അറസ്റ്റ് ചെയ്തത്. ഇതെല്ലാം എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തിരുത്തി പ്രോജക്ടും ടിപി വധവും എൻഐഎഅന്വേഷണ പരിധിയിൽ കടന്നുവരുന്നത്.
വടകര ഏറാമല പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു തിരുത്തി ടൂറിസം പദ്ധതി. ടിപി വധത്തിനു പിന്നിലെ ഒരു പ്രധാന കാരണം കൂടിയാണ് തിരുത്തി പദ്ധതി. മാഹിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ തിരുത്തിയെ ടൂറിസം ഹോട്ട് സ്പോട്ട് ആക്കുകയായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം. തിരുത്തി പദ്ധതി ഏറാമല പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഉൾപ്പെടുത്തി ഒരു വൻ ടൂറിസം പ്രോജ്ക്ടായി വികസിപ്പിക്കുക എന്നതായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം.
അന്ന് എൻ.വേണുവായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പദ്ധതി വിട്ടുകൊടുക്കാതിരിക്കാൻ ശക്തമായ എതിർപ്പാണ് എൻ.വേണുവും അതിന്റെ പിന്നിൽ നിന്ന് ടി.പി.ചന്ദ്രശേഖരനും നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനാണ് അന്ന് തിരുത്തി പദ്ധതി പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയാക്കി മാറ്റണം എന്നാവശ്യപ്പെട്ടത്. സിപിഎം വിഭാഗീയത കൊടി കുത്തി വാണ ആ കാലത്ത് തിരുത്തി പ്രോജക്ടിനെ എതിർത്തത് അന്ന് വി എസ്പക്ഷത്തിന്റെ വക്താക്കളായിരുന്ന ടിപിയും എൻ.വേണുവുമൊക്കെയായിരുന്നു.
വേണുവിനു ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാക്കിയതും ആർഎംപി പിറവിയെടുക്കാൻ കാരണമായതിനു പിന്നിലൊക്കെ തിരുത്തി ടൂറിസം പ്രോജക്ടിന് വലിയ പങ്കുണ്ട്. രണ്ടു കോടിയുടെ പദ്ധതി ഇരുനൂറു കോടിയാക്കി മാറ്റാനുള്ള പദ്ധതിക്ക് തടസം നിന്നത് എൻ.വേണു എന്നതിലുപരി ടിപിയായിരുന്നു. വിഭാഗീയത കത്തി നിന്ന ആ കാലത്ത് സിപിഎം ഔദ്യോഗിക പക്ഷത്തിനു വൻ തിരിച്ചടിയായിരുന്നു ടിപിയുടെയും വേണുവിന്റെയും നീക്കങ്ങൾ. സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗത്തിനു പ്രിയങ്കരായവരായിരുന്നു തിരുത്തി പദ്ധതിക്ക് പിന്നിൽ. പദ്ധതി മുടങ്ങിയത് ഇവർക്കുള്ള വൻ തിരിച്ചടിയായിരുന്നു.
ഇതു സിപിഎം വിഭാഗീയതയുമായി കൂട്ടിക്കെട്ടുകയാണ് ചെയ്തത്. ഇതോടെ ടിപി ചിലരുടെ കണ്ണിലെ കരടായി മാറി. പാർട്ടിയിൽ നിന്നും പുറത്താവുകയും ചെയ്തു. ഇതോടെയാണ് കണക്കുതീർക്കാൻ ടിപിയെ തീർക്കാനുള്ള പദ്ധതികൾ അണിയറയിൽ ആരംഭിച്ചത്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് ടിപി വധത്തിനു പിന്നിൽ. ഈ ക്വട്ടേഷന് നിർദ്ദേശം നൽകിയത് സിപിഎമ്മിലെ താഴെത്തട്ടിലുള്ള ചില നേതാക്കൾ മാത്രം. ടിപിയെ പോലുള്ള ഒരാളെ വധിക്കുമ്പോൾ അതിൽ പാർട്ടി തലത്തിൽ തീരുമാനം വരണം. അതുകൊണ്ട് തന്നെയാണ് ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന അത് വെളിയിൽ വരണം എന്ന് ആർഎംപി അവശ്യപ്പെട്ടുകൊണ്ടിരുന്നത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിത്തട്ടിൽ സ്വർണ്ണക്കടത്ത് പണത്തിന്റെ സ്വാധീനം എൻഐഎയ്ക്ക് ബോധ്യമായിട്ടുണ്ട്. ടിപി വധത്തിനു പിന്നിലും ഒഴുകിയത് സ്വർണ്ണക്കടത്ത് പണമാണ് എന്ന് ആരോപണം ശക്തമാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്കും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സ്വർണ്ണക്കടത്ത് പണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് വരുമ്പോൾ സ്വാഭാവികമായും അന്വേഷണം ഈ രീതിയിലും നീങ്ങും. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ സ്വർണ്ണക്കടത്ത് പണത്തിന്റെ ബന്ധം അന്വേഷണ വിധേയമാകുമ്പോൾ അത് സിപിഎമ്മിനെ അസ്വസ്ഥമാക്കാൻ പര്യാപ്തമാണ്. ഇതിന്നിടയിൽ തന്നെയാണ് തിരുത്തി ടൂറിസം പ്രോജക്റ്റ് കൂടി അന്വേഷിക്കുമെന്ന സൂചനകൾ ശക്തമാകുന്നത്. ടിപി വധത്തിനു പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ മാത്രം ചർച്ച ചെയ്തപ്പോൾ വധത്തിനു പിന്നിലെ സാമ്പത്തിക കാര്യങ്ങൾ ഇരുൾമൂടിക്കിടക്കുകയായിരുന്നു.
ടിപി വധത്തിനു പിന്നിലെ യഥാർത്ഥ ആസൂത്രകർ വിവാദങ്ങൾക്കിടയിൽ സുരക്ഷിതരായി രക്ഷപ്പെടുകയും ചെയ്തു. ടിപി വധം ആരുടെ ഗൂഢാലോചനയിൽ രൂപപ്പെട്ടു എന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സ്വർണ്ണക്കടത്തിന്റെ പണം ടിപി വധത്തിനു പിന്നിൽ ഉപയോഗിക്കപ്പെട്ടു എന്ന് ആർഎംപി മുൻപ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ടിപി വധത്തിനു പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്ന ആർഎംപിയുടെ ആവശ്യത്തിൽ ഒരു തീരുമാനവും വന്നിട്ടില്ല. ഇടത് വലതു മുന്നണികൾ യോജിച്ചു നിന്ന് ഈ നീക്കത്തെ പരാജയപ്പെടുത്തി എന്നാണ് ആർഎംപി ഇപ്പോഴും ആരോപിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധവും അന്വേഷിക്കാൻ എൻഐഎ എത്തുമ്പോഴാണ് തിരുത്തി ടൂറിസം പദ്ധതിക്ക് പിന്നിലെ സ്വർണ്ണക്കടത്ത് സംഘത്തിന്റെ സാന്നിധ്യവും അന്വേഷണ വിധേയമാകും എന്ന സൂചനകൾ വരുന്നത്. 'തിരുത്തി പദ്ധതി മുടങ്ങിയത് ടിപി വധത്തിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. പക്ഷെ അന്വേഷണം ഈ രീതിയിൽ നീങ്ങിയിട്ടില്ല. സ്വർണ്ണക്കടത്ത് ബന്ധവും രാഷ്ട്രീയ കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം കൂടി പുറത്ത് വരണം. ടിപി വധത്തിനു പിന്നിലും ഇതേ സ്വർണ്ണക്കടത്ത് സംഘത്തിന്റെ നീരാളിക്കൈകൾ ഉണ്ടെന്ന ആരോപണം മുൻപ് തന്നെ ഞങ്ങൾ ഉയർത്തിയിരുന്നു-ആർഎംപി നേതാവ് എൻ.വേണു മറുനാടനോട് പറഞ്ഞു.
സിപിഎം വിഭാഗീയത കത്തി നിന്ന കാലത്ത് താരമായിരുന്ന ഒരു വ്യവസായ പ്രമുഖനും കൂടി താത്പര്യമുള്ള പ്രോജക്റ്റ് ആയിരുന്നു തിരുത്തിയിലേത്. സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പണം തിരുത്തിയിൽ ഒഴുക്കാനുള്ള പദ്ധതിയും അന്ന് രൂപപ്പെട്ടിരുന്നു. ഇന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതനാണ് ആ ഘട്ടത്തിൽ തിരുത്തി പദ്ധതി പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പ്രവാസി മലയാളികളെ ഏൽപ്പിച്ച് വിപുലമാക്കാം എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നത്. എൻ.വേണുവും ടി.പിയും എല്ലാം ഒറ്റക്കെട്ടായി നിന്നപ്പോൾ പദ്ധതി പരാജയപ്പെട്ടു. തിരുത്തി പദ്ധതി നടപ്പിലാക്കാത്തത് ടിപിയുടെ ശത്രുക്കളെ മുഴുവൻ ഒരുമിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എൻ.വേണുവിനെ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സിപിഎം നീക്കം ചെയ്തു. പിണറായി വിജയന്റെ വീട് നിർമ്മാണം നടക്കുന്നത് കാണാൻ ഒരു ടീം ഒഞ്ചിയത്ത് നിന്നും പോയിരുന്നു. അവരെ സിപിഎം പുറത്താക്കി. ഇത് വൻ വിവാദമായിരുന്നു. പാർട്ടിയിൽ ഇത് ടിപിയും വേണുവും ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം നടപടിയായി വന്നത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വേണുവിനെ നീക്കുകയായിരുന്നു. ഇതും ടിപി അടക്കമുള്ളവർ ചോദ്യം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ ഒഞ്ചിയത്ത് നിന്നും തടഞ്ഞു വെക്കുക വരെ ചെയ്തു. ഇതോടെ ടിപി അടക്കമുള്ളവർ പാർട്ടിയിൽ നിന്നും പുറത്തായി. ഇതാണ് പിന്നീട് ആർഎംപിയുടെ പിറവിയിലേക്കും പിന്നീട് ടിപി വധത്തിലേക്കുമൊക്കെ കലാശിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്