Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎഇയിൽ നിന്ന് സ്വർണക്കടത്ത് ഇടപാടുകൾ നിയന്ത്രിക്കുന്നത് ആരൊക്കെ? ഹവാല ഇടപാടിലൂടെ പണം എങ്ങനെ വിതരണം ചെയ്യുന്നു? മുഖ്യപ്രതി ഫൈസൽ ഫരീദിനെ വിശദമായ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ദുബായിൽ; ഫൈസലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും നീക്കം; റെബിൻസണെ കസ്റ്റഡിയിൽ എടുക്കാൻ ദുബായ് പൊലീസിന്റെ സഹായവും തേടും; യുഎഇ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി ഇനിയും ആയില്ല

യുഎഇയിൽ നിന്ന് സ്വർണക്കടത്ത് ഇടപാടുകൾ നിയന്ത്രിക്കുന്നത് ആരൊക്കെ? ഹവാല ഇടപാടിലൂടെ പണം എങ്ങനെ വിതരണം ചെയ്യുന്നു? മുഖ്യപ്രതി ഫൈസൽ ഫരീദിനെ വിശദമായ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ദുബായിൽ; ഫൈസലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും നീക്കം; റെബിൻസണെ കസ്റ്റഡിയിൽ എടുക്കാൻ ദുബായ് പൊലീസിന്റെ സഹായവും തേടും; യുഎഇ കോൺസുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി ഇനിയും ആയില്ല

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സ്വർണക്കടത്ത് കേസ് അന്വേഷണത്തിനായി എൻഐഎ സംഘം ദുബായിൽ. മുഖ്യപ്രതി ഫൈസൽ ഫരീദിനെ വിശദമായി ചോദ്യം ചെയ്യുകയാണ് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യം. ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനും നീക്കമുണ്ട്. അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മറ്റൊരു പ്രതിയായ റെബിൻസനെ കസ്റ്റഡിയിലെടുക്കാനും ദുബായ് പൊലീസിന്റെ സഹായം തേടും.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എൻ.ഐ.എ സംഘത്തിന് യു.എ.ഇയിലേക്ക് പോകുന്നതിനുള്ള അനുമതി നൽകിയത്. സ്വർണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എൻ.ഐ.എ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യു.എ.ഇയിൽ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും വിദേശത്തുള്ള എൻ.ഐ.എ സംഘം അന്വേഷിക്കും.

ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പൊലീസിന്റെ ഭാഗത്തുനിന്നോ യുഎഇ സർക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. സ്വർണക്കടത്ത് ഒരു ഫെഡറൽ കുറ്റമായാണ് യുഎഇ കണക്കാക്കുന്നത്. അതിനാൽ ഫൈസലിനെ അബുദാബി പൊലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബായ് അധികൃതരുമായോ യുഎഇ അധികൃതരുമായോ എൻഐഎ ചർച്ച ചെയ്യാനും സാധ്യതയുണ്ട്.

സ്വർണം യുഎഇയിൽ നിന്ന് അയച്ചത് ഫൈസൽ ഫരീദാണ്, അതുകൊണ്ട് തന്നെ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന് എൻഐഎ കണക്ക്കൂട്ടുന്നു. സ്വപ്ന സുരേഷിൽ നിന്നും റമീസിൽ നിന്നും മറ്റ് പ്രതികളിൽ നിന്നും കിട്ടിയ വിവരങ്ങളും ഫൈസൽ ഫരീദിന്റെ പങ്കിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകിയിരുന്നു. ഇവ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടർ കണ്ടുകെട്ടും. കേസിൽ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP