കേന്ദ്രം നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ സംസ്ഥാനം നടത്തിയത് കീം പരീക്ഷ; എഴുതിയത് 80000 വിദ്യാർത്ഥികളും; കോവിഡ് ആശങ്ക തള്ളിക്കളഞ്ഞ് പരീക്ഷ നടത്തിയപ്പോൾ രോഗബാധിതരായത് നിരവധി വിദ്യാർത്ഥികൾ; ഏറ്റവും ഒടുവിൽ കോവിഡ് പിടിപെട്ടിരിക്കുന്നത് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക്; ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബം മുഴുവൻ പോസിറ്റീവ്; പാപ്പനംകോട് സംഭവവും തെളിയിക്കുന്നത് എൻട്രൻസ് പരീക്ഷ കോവിഡ് വ്യാപനത്തിനു വഴിവെച്ചുവെന്നു തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് വ്യാപനം തള്ളിക്കളഞ്ഞു സർക്കാർ നടത്തിയ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (കീം) എഴുതിയ വിദ്യാർത്ഥിനിക്ക് കോവിഡ്. കോട്ടൺഹിൽ സ്കൂളിൽ കീം പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കീം പരീക്ഷ തലസ്ഥാനത്ത് എഴുതിയ രണ്ടു കുട്ടികൾക്ക് കഴിഞ്ഞ മാസം ഒടുവിൽ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ അഞ്ച് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേരും തിരുവനന്തപുരത്ത് പരീക്ഷ എഴുതാനെത്തിയവരാണ്. നിരവധി പേർക്ക് കീം പരീക്ഷ വഴി കോവിഡ് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം പതിനാറിന് പരീക്ഷ കഴിഞ്ഞെങ്കിലും പരീക്ഷയ്ക്കിടെ പലർക്കും കോവിഡ് പിടിപെട്ടതിനാൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളും അവരുടെ കുടുംബവും ഇവരുമായി സമ്പർക്കത്തിൽ വന്നവരുമെല്ലാം കണ്ണീരു കുടിക്കുകയാണ്. കോവിഡിനെ വെല്ലുവിളിച്ച് സർക്കാർ നടത്തിയ കീം പരീക്ഷ തന്നെയാണ് പാപ്പനംകോട്ടെ വിദ്യാർത്ഥിനീയേയും കുടുംബത്തെയും വലച്ചത്. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം കുടുംബം ടെസ്റ്റ് നടത്തിയപ്പോൾ അഞ്ചംഗ കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുടുംബം ഒന്നടങ്കം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അച്ഛൻ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പാപ്പനംകോടെ സൂപ്പർമാർക്കറ്റ് സന്ദർശിച്ചതിനാൽ മൂന്നാം തീയതി മുതൽ ഇവരുടെ പാപ്പനംകോട്ടെ സുപ്പർമാർക്കറ്റ് അടച്ചിട്ടിരിക്കുകയുമാണ്. ബന്ധുവും സുപ്പർമാർക്കറ്റ് ജീവനക്കാരും ക്വാറന്റൈനിൽ പോയിരിക്കുകയാണ്.
എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചാണ് പരീക്ഷ എഴുതിയ രക്ഷിതാക്കളും കുട്ടികളും പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയത്. ഈ വിദ്യാർത്ഥിനി പരീക്ഷ എഴുതിയ കോട്ടൺഹിൽ സ്കൂളിനു മുന്നിൽ മാത്രം മുന്നൂറോളം പേർ തടിച്ചു കൂടിയതായി അന്ന് തന്നെ വാർത്തകൾ വന്നിരുന്നു. സാമൂഹിക അകലം തെല്ലുപോലും പാലിക്കാതെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നിരന്നു നിന്നത്. കോട്ടൺഹില്ലിലും സെന്റ് മേരീസ് സ്കൂളിലുമൊന്നും സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്ന് ദൃശ്യങ്ങളിൽ തന്നെ തെളിഞ്ഞു കണ്ടിരുന്നു. ഒട്ടനവധി കുട്ടികൾ എക്സാം സെന്ററിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചത്.
സാമൂഹിക അകലം പാലിക്കാതെ നിന്ന രക്ഷിതാക്കളുടെ പേരിൽ കേസ് എടുക്കാനുള്ള പൊലീസിന്റെ തീരുമാനവും വിവാദമായിരുന്നു. സർക്കാർ നടത്തിയ കീം പരീക്ഷയിൽ വിദ്യാർത്ഥികൾക്കൊപ്പം എത്തിയ രക്ഷിതാക്കളുടെ പേരിലാണ് സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയെന്ന വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തത്. 16 നു പരീക്ഷ എഴുതിയപ്പോൾ ഇരുപത്തി ഒമ്പതിന് കുട്ടിക്ക് പനി തുടങ്ങി. ഈ മാസം മൂന്നാം തീയതി നടത്തിയ ടെസ്റ്റ് നടത്തി, ആറാം തീയതി കോവിഡ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളിൽ നടത്തിയ ടെസ്റ്റിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ അഞ്ചംഗ കുടുംബം ഒന്നടങ്കം ചികിത്സയിലാണ്. അമ്മ, കുട്ടിയുടെ മാതാപിതാക്കൾ, രണ്ടു കുട്ടികൾ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ആറാം തീയതി മുതൽ ഞങ്ങൾ ചികിത്സയിലാണ്-കുടുംബം മറുനാടനോട് പറഞ്ഞു.
കോവിഡ് ബാധിച്ച വിദ്യാർത്ഥിനിയുടെ അച്ഛന്റെ ബന്ധുവിന്റെതാണ് പാപ്പനംകോട്ടെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ്. കഴിഞ്ഞ മാസം ഒടുവിൽ കുട്ടിയുടെ അച്ഛൻ ഈ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് സന്ദർശിച്ചിരുന്നു. അതിനാലാണ് മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് അടച്ചിട്ടത്. മാർജിൻ ഫ്രീ മാർക്കറ്റിലെ അഞ്ചു സ്റ്റാഫുകൾ മുഴുവൻ ക്വാറന്റൈനിൽ തുടരുകയാണ്. ഈ മാസം ആദ്യം മുതൽ മാർജിൻ ഫ്രീ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇന്നുഅണുനശീകരണം നടത്തി വേറെ ആളുകളെ വെച്ച് മറ്റന്നാൾ മുതൽ തുറക്കാനാണ് മാർജിൻ ഫ്രീ മാർക്കറ്റു ഉടമകൾ ഒരുങ്ങുന്നത്. കോവിഡ് അവഗണിച്ച് കീം പരീക്ഷ നടത്താൻ ഒരുങ്ങിയ സർക്കാരിന്റെ തെറ്റായ തീരുമാനത്തിന്റെ ഇരകളിൽ ഒരാളാണ് ഈ വിദ്യാർത്ഥിനിയുടെ കുടുംബം. മറ്റു പല കുടുംബങ്ങളും കിം പരീക്ഷ എഴുതിയതിന്റെ പേരിൽ കോവിഡ് ബാധിച്ച് കണ്ണീരു കുടിക്കുന്നുണ്ട്.
കോവിഡ് വ്യാപനം ശക്തമായതിനാൽ എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന കേന്ദ്ര നിർദ്ദേശം കാറ്റിൽപ്പറത്തി സർക്കാർ കീം പരീക്ഷ നടത്തിയത് ശക്തമായ ആശങ്കകളാണ് സംസ്ഥാനത്ത് ഉടനീളം സൃഷ്ടിച്ചത്. സംസ്ഥാനം ഏർപ്പെടുത്തിയ എല്ലാ സന്നാഹങ്ങളെയും നിഷ്പ്രഭമാക്കി കോവിഡ് പടരവേ തന്നെയാണ് കഴിഞ്ഞ മാസം സർക്കാർ കീം പരീക്ഷ നടത്തിയത്. 80,000 ത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനാൽ കോവിഡ് വ്യാപനത്തിനു ഇത് ഇടകൊടുക്കുമായിരുന്നു എന്ന് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് പരീക്ഷയുമായി സർക്കാർ മുന്നോട്ടു പോയത്. എസ്എസ്എൽസി പരീക്ഷ വിജയപ്രഥമായി നടപ്പിലാക്കി എന്ന് പറഞ്ഞാണ് എൻട്രൻസ് പരീക്ഷകൾ ഒരു മുടക്കവും ഇല്ലാതെ സർക്കാർ നടത്തിയത്.
ഈ പരീക്ഷകൾ എഴുതിയ കുട്ടികളും കുടുംബങ്ങളുമാണ് സർക്കാർ നടപടിയുടെ പേരിൽ കുരിശിൽ തൂങ്ങുന്നത്. സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒട്ടനവധി കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവർ കോവിഡിനുള്ള ചികിത്സയിൽ കഴിയുകയുമാണ്. ഇടത് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമായി കീം പരീക്ഷ വിശേഷിപ്പിക്കപ്പെട്ടപ്പോൾ പരീക്ഷ എഴുതിയ വിദ്യാർത്ഥികളും കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തിരുവനന്തപുരം എംപി ശശി തരൂരും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കീം പരീക്ഷയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.
കീം പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവായത് എന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. ഒഴിവാക്കാവുന്ന ഒരു പരീക്ഷയിൽ പങ്കെടുക്കാനാണ് സർക്കാർ വിദ്യാർത്ഥികളെ നിർബന്ധിച്ചത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ കേന്ദ്രങ്ങൾ അനുവദിക്കാതെയാണ് സർക്കാർ പരീക്ഷ നടത്തിയത്. സ്വന്തം കഴിവില്ലായ്മയും സംഭവിച്ച വീഴ്ചയും മറയ്ക്കാനാണ് സർക്കാർ ജനങ്ങൾക്ക് മേൽ പഴി ചാരുന്നത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുത്ത സർക്കാർ നടപടിയെ അപലപനീയമാണെന്നും ശശി തരൂർ പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റിവച്ചിട്ടും നിർബന്ധ ബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്നാണ് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്