ആമുഖം വേണ്ടാത്ത മഹാകൃതിയാണ് രാമായണം; അക്രമം അരുതെന്ന വലിയ സന്ദേശമാണ് രാമായണം പഠിപ്പിക്കുന്നത്; തൃപ്പുണത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രഭാഷണവുമായി എം സ്വരാജ് എംഎൽഎ; വീഡിയോക്ക് താഴെ പൊങ്കാലയിട്ട് സംഘപരിവാർ അനുയായികൾ; ഹിംസ പാടില്ലെന്ന് പറയുന്നവരുടെ പാർട്ടിയാണ് 51 വെട്ടിന് ടി.പിയെ തീർത്തതെന്നും കമന്റുകൾ; രാമായണം സംഘപരിവാറിന് അട്ടിപ്പേർ അവകാശമുള്ളതല്ലെന്ന് തിരിച്ചടിച്ച് സിപിഎമ്മുകാരും; സൈബർ ലോകത്ത് 'രാമായണ' വിവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളം മാസ അനുസരിച്ച കർക്കിട മാസമാണ് ഇപ്പോൾ. ക്ഷേത്രങ്ങളെല്ലാം രാമായാണ പാരായണത്തിൽ മുഴുകി കഴിയേണ്ട സമയാണ്. എന്നാൽ, കോവിഡ് ഭീതി കാരണം ഈ പുണ്യമാസത്തിൽ കാര്യമായ രാമായണ പാരായണ യജ്ഞങ്ങളൊന്നും നടക്കാറില്ല. മലയാളക്കരയിലെ പുണ്യമാസം ആയിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് അയോധ്യയിൽ ക്ഷേത്രം പണിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തറക്കല്ലിട്ടതും എന്നതും ശ്രദ്ധേയാണ്. അതുകൊണ്ട് തന്നെ തന്നെ മലയാളം സൈബർ ലോകത്തു കുറച്ചു ദിവസങ്ങളായി രാമൻ ചർച്ചാ വിഷയമാണ് താനും.
ഇതിനിടെയാണ് എം സ്വരാജിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ കർക്കിടക മാസാചരണവുമായി ബന്ധപ്പെട്ട് രാമായണ പ്രഭാഷണം എംഎൽഎ നടത്തിയത്. ക്ഷേത്ര ഉപദേശക സമിതിയുടെ ഫേസ്ബുക്ക് പേജിലാണ് രാമായണപ്രഭാഷണവുമായി എം.സ്വരാജ് എംഎൽഎ വന്നത്. കർക്കിടക മാസാചരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാമായണ പ്രഭാഷണോൽസത്തിലാണ് രാമായണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ അദ്ദേഹം വ്യക്തമായി തന്റെ രാമായണപാഠങ്ങൾ സംസാരിച്ചത്.
ആമുഖം വേണ്ടാത്ത മഹാകൃതിയാണ് രാമായണമെന്ന് എം.സ്വരാജ് അതിന്റെ ഭിന്നവശങ്ങൾ പ്രതിപാദിച്ച് വിശേഷിപ്പിച്ചു. രാമായണം വായിക്കുമ്പോൾ ആദ്യം മനസിലായ കാര്യം അരുതേ എന്നാണ്. എന്താണ് അരുതാത്തത്. ഹിംസ അരുത്. അക്രമം, കൊലകൾ ഇതൊന്നും അരുത് എന്നു പറയുന്ന മാനസികാവസ്ഥയാണ് നമുക്ക് വേണ്ടതെന്ന് രാമായണം മനസിലാക്കി തരുന്നു. ഹിംസയോട് മുഖം തിരിഞ്ഞ് നിൽക്കാൻ രാമായണം സഹായിക്കുമെന്നും സ്വരാജ് പറയുന്നു.
അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിഭായ് ഉദ്ഘാടനം ചെയ്ത പ്രഭാഷണ പരമ്പരയിൽ പ്രമുഖ വ്യകതികളാണ് പ്രഭാഷകരായി എത്തിയത്. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സിപിഐ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ, എഴുത്തുകാരൻ പ്രൊഫ. എം.കെ സാനു, മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന കെ. ജയകുമാർ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് , എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ എം.എൻ കാരശേരി, എഴുത്തുകാരൻ കെ.ജി പൗലോസ് തുടങ്ങിയ പ്രമുഖരും പ്രഭാഷകരായി എത്തി.
ഇതേ പരിപാടിയിൽ കഴിഞ്ഞ ദിവസം സുവിശേഷ പ്രാസംഗികനായ വെരി. റവ. സാം. കുടിലിങ്കലിനെ പ്രഭാഷകനായി എത്തിച്ചത് വിവാദമായിരുന്നു. വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒഴിവാക്കുകയായിരുന്നു. അതേസമയം എം സ്വരാജ് ഇന്ത്യയിൽ നിലനിൽക്കുന്ന പലവിധ രാമായണങ്ങളെ കുറിച്ചും തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. മലയാളക്കരയിൽ ശ്രദ്ധമായാത് അദ്ധ്യാത്മ രാമായാണമാണ്. ഇതേക്കുറിച്ചെല്ലാം സമഗ്രമായി എം സ്വരാജ് സംസാരിച്ചെങ്കിലും ഇതൊന്നും കാഴ്ച്ചക്കാർ കണ്ടില്ല.
കമ്മ്യൂണിസ്റ്റുകാരനായ എം സ്വരാജ് രാമായണ പ്രഭാഷണം നടത്തിയതായിരുന്നു ഇവരുടെ പ്രശ്നം. ഇതോടെ കമന്റ് ബോക്സിൽ പൊങ്കാലയും വിമർശനങ്ങളും നിറഞ്ഞു. സംഘപരിവാർ അനുഭാവികായിരുന്നു പേജിൽ പാഞ്ഞെത്തി സ്വരാജിനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചു കൊണ്ടു രംഗത്തെത്തിയത്. സമാധാനത്തെ കുറിച്ചു സംസാരിച്ച എം സ്വരാജിന്റെ പാർട്ടിയാണ് ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയതെന്നും വിമർശനം ഉയർന്നു. ഇങ്ങനെ ക്ഷേത്രത്തിന്റെ പേജിലെ സ്വരാജിന്റെ വീഡിയോക്ക് കീഴിൽ വിമർശനങ്ങൾ കൊഴുക്കുകയാണ്.
അതേസമയം ഈ വിമർശനത്തെ ചെറുത്ത് സിപിഎമ്മുകാരും രംഗത്തെത്തി. രാമായണം സംഘപരിവാറിന് അട്ടിപ്പേർ അവകാശമുള്ളതല്ലെന്ന് തിരിച്ചടിച്ചാണ് സിപിഎമ്മുകാർ രംഗത്തെത്തിയത്. ഇഎംഎസിനെ അടക്കം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വിഷയത്തിൽ സിപിഎം പ്രതിരോധം തീർത്തത്. ക്ഷേത്രങ്ങളിൽ നിന്നും അകന്നു നിൽക്കുന്നത് സംഘപരിവാറിനെ സഹായകമാകും എന്നു കണ്ട് അടുത്തിടെ സിപിഎം നയം മാറ്റം വരുത്തിയിരുന്നു. ക്ഷേത്രനടത്തിപ്പിൽ അടക്കം സജീവമായി സഖാക്കൾ പങ്കെടുക്കണമെന്ന നിർദേശവും നൽകുകയുണ്ടായി. ഈ സാഹചര്യത്തിൽ കൂടിയാണ് ഈ വിഷയം ചർച്ചയാകുന്നത്.
അതിനിടെ ആർഎസ്എസ് ബുദ്ധിജീവിയായ മനോജ് മനയിലും ഈ വിഷയത്തിൽ എം സ്വരാജിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. രാമായണത്തിന്റെ അട്ടിപ്പേർ അവകാശം ആർക്കുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഫേസബുക്കിലൂടെ രംഗത്തെത്തിയത്.
മനോജ് മനയിലിന്റെ കുറിപ്പ് ഇങ്ങനെ:
രാമായണം ആരുടെ അട്ടിപ്പേറാണ്?
-------
പൂർണത്രയീശ ക്ഷേത്രത്തിലെ രാമായണ പ്രഭാഷണോത്സവത്തിൽ, തൃപ്പൂണിത്തുറ എംഎൽഎ. സ്വരാജ് പങ്കെടുത്തതിനെച്ചൊല്ലി പരിവാറുകാർ രോദിച്ചു വശംകെടുന്നുണ്ട്. രാമായണത്തിന്റെ പേറ്റന്റ് തങ്ങളുടെ ചിന്താശൂന്യമായ കപോലത്തിലാണെന്ന് ധരിച്ചുവെച്ചിരിക്കുകയാണ് പാവങ്ങൾ. ചുരുക്കി ചില കാര്യങ്ങൾ സൂചിപ്പിക്കാം.
1. സംഘപരിവാറുകാർ രാമായണം, ''വായിക്കാനുള്ളതാണെന്ന്'' മനസ്സിലാക്കുന്നത് 1982-ലെ വിശാലഹിന്ദു സമ്മേളനത്തിലാണ്. ആ പരിപാടിയിലാണ് രാമായണം എന്നൊരു കിത്താബ് ഉണ്ടെന്ന് പരിവാറുകാർ അറിയുന്നത്!
2. പഴയ മലയാളത്തിൽ ചെമ്പകശ്ശേരി രാജാവാണ് രാമായണപാരായണ യജ്ഞത്തിന് തുടക്കമിട്ടത്.
3. പരിവാറിന്റെ ബ്രാഹ്മണമതക്കാർ എഴുത്തച്ഛനെ ഇനിയും അംഗീകരിച്ചിട്ടില്ല. രാമായണത്തെ അവർ ''എഴുത്തച്ഛൻ പാട്ട്'' എന്നാണ് കളിയാക്കിയിരുന്നത്.
4. എഴുത്തച്ഛനെ കള്ളുകുടിയനാക്കി ചിത്രീകരിക്കാനാണ് പരിവാർ ബ്രാഹ്മണമതക്കാർ മത്സരിച്ചത്.
5. പരിവാർ പ്രഭാഷകർക്ക് വാല്മീകി രാമായണമേതെന്നോ, എഴുത്തച്ഛൻ രാമായണമേതെന്നോ ഉള്ള വെളിച്ചം ഇതുവരെ വന്നിട്ടില്ല. അവരുടെ പ്രഭാഷണം 'ഭ' (ഭാരതം) എന്ന ഓഷ്ട്യത്തിലും 'ധ' (ധർമം) എന്ന ദന്ത്യത്തിലും ഇടിച്ചു നിൽക്കുകയാണ്.
6. സ്മൃതി നിയമമനുസരിച്ച് ശൂദ്രൻ തപസ്സുചെയ്താൽ തല കാണില്ല. രാമായണപ്രഭാഷണം നടത്തിയ സ്വരാജിന്റെ ഗളച്ഛേദനത്തിനു തയ്യാറായ പരിവാറുകാർ ഏത് സ്മൃതിനിയമത്തെയാണ് കൂട്ടുപിടിച്ചിട്ടുണ്ടാവുക?
മംഗളം:
------
കേരളം കണ്ട ഏറ്റവും വലിയ മഹായോഗിയും സാമുദായിക പരിഷ്കർത്താവുമായ ശ്രീനാരായണഗുരു രാമായണത്തെ പരിഗണിച്ചിരുന്നില്ല എന്ന വസ്തുത കുറഞ്ഞത്, പണ്ടുകാലത്ത് സവർണരിൽ നിന്ന് ജാതി അവശത അനുഭവിച്ച വിഭാഗങ്ങളെങ്കിലും മറക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍