മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ; ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെയും ചിലർ; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ കരിപ്പൂർ വിമാനാപകടത്തിൽ രക്ഷപെട്ടവർ
മറുനാടൻ മലയാളി ബ്യൂറോ
ബത്തേരി: കേരളം സമാനതകളില്ലാത്ത വിമാന അപകടത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച സാക്ഷ്യം വഹിച്ചത്. ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. മരണത്തെ മുഖാമുഖം കണ്ടവർ അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ്.
ഏഴ് മണിക്കുള്ള ഫ്ലൈറ്റിൽ എത്തുമെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്നും കരിങ്ങാരി വലിയപീടികക്കൽ ഇബ്രാഹിം നേരത്തേ തന്നെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഗൃഹനാഥന്റെ വിളി വന്നതോടെ അദ്ദേഹത്തെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ഇബ്രാഹിമിന്റെ കുടുംബം. തറവാട് വീട്ടിൽ ക്വാറന്റീന് സൗകര്യമൊരുക്കി എല്ലാവരും മകളുടെ വീട്ടിലേക്ക് മാറി. എന്നാൽ വിമാനം ഇറങ്ങേണ്ട സമയം കഴിഞ്ഞ് ഇബ്രാഹിമിന്റെ ഫോൺ വിളി കാത്തിരുന്ന കുടുംബത്തിനെ ഞെട്ടിക്കുന്ന വാർത്തയാണ് വരവേറ്റത്.
ഇബ്രാഹിം പരുക്കുകളോടെ മെഡിക്കൽ കോളജിൽ എത്തിച്ചതായി ആയിരുന്നു വാർത്ത. പതിനഞ്ചാം നിരയിലായിരുന്നു ഇബ്രാഹിമിന്റെ സീറ്റ്. ഇരിക്കുന്ന സീറ്റിനു സമീപം വൻ ശബ്ദത്തോടെ വിമാനം പിളർന്നതോടെ നേരെ താഴേയ്ക്കു പതിക്കുകയായിരുന്നു. 9 മാസം മുൻപാണ് ദുബായിൽ കമ്പനി ജീവനക്കാരുടെ മെസ് ജോലിക്കു വേണ്ടി വിമാനം കയറിയത്. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി. എങ്കിലും ഇപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇദ്ദേഹവും കുടുംബവും.
അപകടത്തിൽ പരുക്കേറ്റ പാടംതുറയിലെ ചെമ്പൻതൊടിക അബ്ദുൽ കബീർ (40) പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. കൈകാലുകളിലെ എല്ലുകൾക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ്. വിമാനത്തിലെ 70–ാം നമ്പർ സീറ്റിലായിരുന്നു കബീർ. റാസൽഖൈമയിലെ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. കോവിഡ് കാരണം അവധിയിൽ നാട്ടിലേക്ക് തിരിച്ചതാണ്. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ചുണ്ടേൽ സ്വദേശി മുഹമ്മദ് നിയാസ് പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷാർജയിൽ ജോലി ചെയ്തിരുന്ന ജൂവലറി കോവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയതോടെയാണ് ചീരാൽ കിഴക്കേതിൽ നൗഫൽ(36) നാട്ടിലേക്ക് തിരിച്ചത്. എഎക്സ് 344 ദുബായ്- കോഴിക്കോട് വിമാനത്തിൽ ടിക്കറ്റ് തരപ്പെടുമ്പോൾ വേഗത്തിൽ കുടുംബത്തിലേക്കെത്താമെന്ന ആഹ്ലാദത്തിലായിരുന്നു. എന്നാൽ വിമാനം അപകടത്തിൽപെടുമ്പോൾ പരുക്കുകളോടെ രക്ഷപ്പെട്ടവരുടെ പട്ടികയിലായി നൗഫൽ.
കാലിനും ശരീരത്തിന്റെ മറ്റിടങ്ങളിലും പരുക്കേറ്റ നൗഫൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വലിയ പ്രശ്നങ്ങളില്ലെങ്കിലും തീവ്രപരിചരണ വിഭാഗത്തിലായതിനാൽ അപകടത്തെ സംബന്ധിച്ച് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രിയിൽ ഒപ്പമുള്ള സഹോദരൻ അബ്ദുൽ റഹിം പറഞ്ഞു. നൗഫലിനൊപ്പം ഷാർജിലായിരുന്ന ഭാര്യ സഫ്നയും മകൻ ഐദിൻ മുഹമ്മദും അഞ്ചുമാസം മുൻപു നാട്ടിലേക്ക് പോന്നിരുന്നു. നൗഫലിന്റെ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണു കുടുംബം.
കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല ദോവർഷോലയിലെ ഫൈസൽ ബാബുവിന്റെ ഭാര്യ ഷാനിജ (25)യും മകൻ മുഹമ്മദ് സിദാൻ (5) നും ബന്ധുവായ ഒന്നാംമൈൽ പടിക്കപ്പറമ്പിൽ ഇർഷാദിന്റെ ഭാര്യ ഷഹന (22)യും. ഒരേ സീറ്റിൽ ഇരുന്നായിരുന്നു നാട്ടിലേക്കുള്ള യാത്ര. വിമാനത്തിന്റെ പിന്നിലായിരുന്നു ഇവരുടെ സീറ്റുകൾ. വിമാനം കരിപ്പൂർ എയർപോർട്ടിലെ റൺവേയിൽ ഇറങ്ങിയതും നിമിഷങ്ങൾക്കകം വിമാനത്തിന്റെ ലൈറ്റുകൾ അണഞ്ഞതും മാത്രമാണ് ഓർമയിലുള്ളത്.
മുൻപിലെവിടെയോ വിമാനം ഇടിച്ചതും തെറിച്ചുപോയതും ഓർക്കുന്നുണ്ടെന്ന് ഷഹന പറഞ്ഞു. പിന്നീട് രക്ഷാപ്രവർത്തകരുടെ ബഹളമാണ് കേട്ടത്. ഓർമ വരുമ്പോൾ വിമാനത്തിന്റെ കേബിളുകളിൽ കാലുകൾ കുടുങ്ങി കിടക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ഭർത്താവിനൊപ്പം ദുബായിൽ എത്തിയത്. ഭർത്താവിന് ഐടി കമ്പനിയിൽ ജോലിയാണ്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയെ പിരിഞ്ഞതാണ് ഷാനിജയ്ക്കു വേദനയായത്. രാത്രിയോടെ വിവിധ ആശുപത്രികളിൽ നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയെ തിരിച്ചു കിട്ടിയത്. മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ട ഷാനിജയും കുട്ടിയും ഇന്നലെ രാത്രിയോടെ പാടംതുറയിലെ വീട്ടിലെത്തി ക്വാറന്റീനിലായി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വന്തനാട്ടിലേക്കുള്ള മടക്കയാത്ര അന്ത്യയാത്രയാകുമായിരുന്നെന്ന ആശങ്കയിൽ നിന്ന് മാനന്തവാടി സ്വദേശി യൂജിൻ യൂസഫ് ഇനിയും മോചിതനായിട്ടില്ല. നാല് വർഷമായി അജ്മാനിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിലായിരുന്നു ജോലി. 20 മിനിട്ടോളം കരിപ്പൂർ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷം വിമാനം നിലം തൊട്ടപ്പോൾ ആശ്വാസമായെന്നും എന്നാൽ ഞൊടിയിടയിൽ വലിയ അപകടം തങ്ങളെ തേടി വരുമെന്ന് അറിഞ്ഞില്ലെന്നും യൂജിൻ ഞെട്ടലോടെ പറയുന്നു.
വിമാനത്തിന്റെ പിൻഭാഗത്തായിരുന്ന യൂജിന്‍ പരുക്കില്ലാതെ രക്ഷപ്പെടാനായി. അടുത്ത മാസം വിവാഹം നടത്താൻ നിശ്ചയിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. സുരക്ഷിതനായി വിമാനത്താവളത്തിന് പുറത്തെത്തിയ യൂജിൻ സുഹൃത്തുക്കൾ വിമാനത്താവളത്തിൽ എത്തിച്ച കാറിൽ സ്വയം ഡ്രൈവ് ചെയതാണ് വീട്ടിലെത്തിയത്. 28 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം വിവാഹം നടത്താനാണു തീരുമാനം. മുട്ടിൽ സ്വദേശി സുൻഡുലയാണ് വധു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍