യുഎഇ കോൺസുലേറ്റ് വഴി സ്വപ്നാ സുരേഷ് എത്തിച്ചത് പതിനെട്ടു ടൺ ഈന്തപ്പഴം; കോൺസുലേറ്റിൽ നേരിട്ടെത്തി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ; കോൺസുലേറ്റ് സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയത് മന്ത്രി കെ.ടി.ജലീലും; പിണറായിയും ജലീലും നടത്തിയത് എഫ്സിആർഎ ചട്ടത്തിന്റെ ഗുരുതര ലംഘനം; സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതിയിൽ അന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്രവിദേശ കാര്യമന്ത്രാലയം
എം മനോജ് കുമാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്ന പരാതിയിൽ കേന്ദ്രവിദേശകാര്യമന്ത്രാലയം അന്വേഷണം തുടങ്ങി. യുഎഇ കോൺസുലേറ്റ് വഴി വന്ന പതിനെട്ടു ടൺ ഈന്തപ്പഴത്തിന്റെ വിതരണ ഉദ്ഘാടനം നിർവഹിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയനും കോൺസുലേറ്റ് സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയ മന്ത്രി കെ.ടി.ജലീലും ഫോറിൻ കോൺട്രിബ്യുഷൻ റെഗുലേറ്ററി ആക്റ്റ് ലംഘിച്ചുവെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഗൾഫ് റീജിയൺ) ആണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.ടി.ജലീലിന്റെയും പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതിയിലാണ് അന്വേഷണം വന്നിരിക്കുന്നത്. പരാതി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപുൽ ഐഎഫ്എസ് (ഗൾഫ് റീജിയൺ) ഈ സംഭവം അന്വേഷിക്കുമെന്നാണ് കോശി ജേക്കബിനെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്.
യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വപ്ന നടത്തിയ സ്വർണ്ണക്കടത്ത് പുറത്ത് അറിഞ്ഞപ്പോഴാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം നടപടിയിലേക്ക് നീങ്ങിയതും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.ടി.ജലീലിന്റെയും പ്രോട്ടോക്കോൾ ലംഘനങ്ങൾ ഗൗരവതരമായി മാറിയതും. ഈ ഘട്ടത്തിൽ തന്നെയാണ് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി വിദേശകാര്യമന്ത്രാലയത്തിനു മുന്നിൽ വരുന്നത്. ദുബായ് കോൺസുലേറ്റ് പ്രശ്നത്തിൽ മന്ത്രി ജലീൽ എഫ്സിആർഎ ലംഘിച്ചുവെന്ന പരാതിയിൽ എഫ്സിആർഎ ഡയറക്ടറും ജലീലിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ദുബായ് കോൺസുലേറ്റിൽ നിന്നും വന്ന സാധനങ്ങൾ രഹസ്യമായി സിആപ്റ്റ് വഴി മലപ്പുറത്തേക്ക് കടത്തിയ ജലീലിന്റെ നടപടി കസ്റ്റംസും എൻഐഎയും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഖുറാൻ ആണ് രഹസ്യമായി കടത്തിയത് എന്നാണ് ജലീൽ പ്രതികരിച്ചത്.
ഖുറാൻ രഹസ്യമായി കടത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ജലീൽ ഉത്തരം നൽകിയിട്ടില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് ഖുറാൻ പ്രിന്റ് ചെയ്ത് അയക്കുന്ന കേരളത്തിലേക്ക് ഗൾഫിൽ നിന്നും ഖുറാൻ അയച്ചു എന്ന് ജലീൽ പറയുന്നത് സർക്കാർ തന്നെ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചുവെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്, അതിഗുരുതരമായ ലംഘനമാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപെടാൻ കേരളത്തിനു കഴിയില്ല.
ദേശകാര്യാമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടു ഇടപെടലുകളും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഇതിനെതിരേ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. യുഎഇയിൽ നിന്നും വന്ന 18 ടൺ ഈന്തപ്പഴത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ജമാൽ ഹുസൈൻ അൽ സാബിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തത്. എഫ്സിആർഎയുടെ നഗ്നമായ ലംഘനമാണിത്. ഡിപ്ലോമാറ്റിക് പ്രോട്ടോക്കോൾ തന്നെയാണ് ഇവിടെ ലംഘിക്കപ്പെട്ടത്.
യുഎഇ ഡിപ്ലോമാറ്റിക് ബാഗ് വഴി വന്നത് 18 ടൺ ഈന്തപ്പഴമാണ്. 2017 ലാണ് ഈന്തപ്പഴം വരുകയും അതിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുകയും ഒക്കെ ചെയ്തത്. ഈ ഈന്തപ്പഴം അന്ന് എത്തിക്കുമ്പോൾ അതിനു മുഖ്യ കാർമ്മികത്വം വഹിച്ചത് യുഎഇ നയതന്ത്ര വഴിയിൽ സ്വർണംകടത്തിയതിന് ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്നാ സുരേഷാണ്. അതിനാൽ ഈന്തപ്പഴം വന്നതിനെക്കുറിച്ചും വിദേശകാര്യാ മന്ത്രാലയമറിയാതെ മുഖ്യമന്ത്രി യുഎഇ ചടങ്ങിൽ പങ്കെടുത്തതുമെല്ലാം അന്വേഷിക്കണം. 18 ടൺ ഈന്തപ്പഴം കേരളത്തിൽ എത്തിച്ചത് ദുരൂഹമാണ്. ഇതിന്റെ പിന്നണിയിൽ സ്വർണക്കടത്തുകാരി സ്വപ്നയാണ് എന്നുള്ളതും ശ്രദ്ധേയമാണ്.
യുഎഇ ഡിപ്ലോമാറ്റിക് ബാഗ് വഴി അന്ന് വന്നത് 18 ടൺ ഈന്തപ്പഴമാണ്. 2017 ലാണ് ഈന്തപ്പഴം വരുകയും അതിന്റെ വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുകയും ഒക്കെ ചെയ്തത്. ഈ ഈന്തപ്പഴം അന്ന് എത്തിക്കുമ്പോൾ അതിനു മുഖ്യ കാർമ്മികത്വം വഹിച്ചത് യുഎഇ നയതന്ത്ര വഴിയിൽ സ്വർണംകടത്തിയതിന്ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്നാ സുരേഷാണ്. അതിനാൽ ഈന്തപ്പഴം വന്നതിനെക്കുറിച്ചും വിദേശകാര്യാ മന്ത്രാലയമറിയാതെ മുഖ്യമന്ത്രി യുഎഇ ചടങ്ങിൽ പങ്കെടുത്തതുമെല്ലാം അന്വേഷിക്കണം. 18 ടൺ ഈന്തപ്പഴം കേരളത്തിൽ എത്തിച്ചത് ദുരൂഹമാണ്. ഇതിന്റെ പിന്നണിയിൽ സ്വർണക്കടത്തുകാരി സ്വപ്നയാണ് എന്നുള്ളതും ശ്രദ്ധേയമാണ്.
തന്റെ മണ്ഡലത്തിൽ കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന്റെ സഹായം സ്വീകരിച്ചു എന്ന് മന്ത്രി കെ.ടി.ജലീൽ തുറന്നു സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ജലീൽ യുഎഇ കോൺസുലെറ്റിന്റെ സഹായം തേടുകയും സഹായം സ്വീകരിക്കുകയും സഹായം സ്വീകരിച്ച കാര്യം തുറന്നു സമ്മതിക്കുകയും ഒക്കെ ചെയ്തത്. എഫ്സിആർഎ മന്ത്രി ജലീലും പരസ്യമായി ലംഘിച്ചു. അതിനാൽ യുക്തമായ നടപടി സ്വീകരിക്കണം-പരാതിയിൽ കോശി ജേക്കബ് പറയുന്നു.
എഫ്സിആർഎ ലംഘിക്കപ്പെട്ടാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെങ്കിലും മന്ത്രി കെ.ടി.ജലീൽ ആണെങ്കിലും നടപടി സ്വീകരിക്കാൻ എഫ്സിആർഎ ഡയറക്ടർക്ക് കഴിയും. ഇതിനു അധികാരമുള്ള ഏജൻസിയാണ് എഫ്സിആർഎ. അവർക്ക് നേരിട്ട് കേസ് എടുക്കാം. സിബിഐയോട് കേസ് എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്യാം. അതിനുള്ള അധികാരങ്ങൾ എഫ്സിആർഎ ഡയറക്ടർക്കുണ്ട്-കോശി ജേക്കബ് മറുനാടനോട് പ്രതികരിച്ചിരുന്നു. കേരളം ഒരു രാജ്യം പോലെയാണ് പെരുമാറിയത്. കേരളം ഒരു സ്റ്റേറ്റ് ആണ്. രാജ്യം എന്ന രീതിയിലുള്ള അധികാരങ്ങൾ ഉപയോഗിക്കാൻ സ്റ്റേറ്റിനു കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജലീലും നടത്തിയത് ഗൗരവതരകരമായ നിയമലംഘനമാണ് അതാണ് പരാതി നൽകിയത്-കോശി ജേക്കബ് പറയുന്നു.
യുഎഐ കോൺസുലെറ്റിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചാണ് മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയത്. മന്ത്രി എന്ന നിലയിൽ ജലീലിനു ഇതിനു അധികാരമില്ല. യു എ ഇ കോൺസൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണ്. എഫ്സിആർഎ ചട്ടം ലംഘിക്കുകയാണ് ജലീൽ ചെയ്തത്. വിദേശ ഫണ്ട് റൈസിംഗിൽ ഒരു മന്ത്രി നേരിട്ട് ഇടപെടുകയാണ് ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ സഹായം വിദേശ കാര്യാ മന്ത്രാലയം അറിയാതെ സ്വീകരിച്ചു എന്ന് പറയുന്നത് എഫ്സിആർഎയുടെ ലംഘനം തന്നെയാണ്.
ഒരു എംബസിക്കും ഒരു കോൺസുലേറ്റിനും ആ രാജ്യത്തെ വിദേശകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ നേരിട്ട് ദുരിതാശ്വാസ പ്രവർത്തനമോ, ചാരിറ്റിയോ നടത്താൻ സാധിക്കില്ല. നേരിട്ടുള്ള പബ്ലിക് കിറ്റ് വിതരണവും. അതു അടിസ്ഥാന ഡിപ്ലോമാറ്റിക് നയങ്ങളുടെ ലംഘനമാണ്. അതു സർക്കാർ വഴി നടത്തണം എങ്കിൽ അതിനു കേന്ദ്ര വിദേശകാര്യാ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇതൊക്കെകൊണ്ട് തന്നെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഒരു രാജ്യം എന്ന രീതിയിലാണ് കേരളം പെരുമാറുന്നത് എന്ന് ആക്ഷേപിക്കുന്നത്. ഡെന്മാർക്ക് കമ്പനിക്ക് അനുമതി നൽകിയില്ലെങ്കിൽ അത് ഡെൻന്മാർക്കുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഫയലിൽ എഴുതി വെച്ചതുമൊക്കെ ഇതിനോട് ചേർത്ത് വായിക്കാവുന്നത് തന്നെയാണ്.
യുഎഇ കോൺസുലേറ്റ് വഴി സ്വപ്ന നടത്തിയ സ്വർണം കടത്ത് വിവാദമായി തുടരുകയാണ്. യുഎഇ അധികൃതരുടെ അറിവോടെയാണ് സ്വർണം കടത്തിയത് എന്നാണ് സ്വർണം കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നാ സുരേഷ് തന്നെ ഐഎൻഎയോട് വെളിപ്പെടുത്തിയത്. സ്വർണം കടത്തിന് യുഎഇ കോൺസുലേറ്റിന്റെ ബന്ധം തെളിഞ്ഞതോടെ ആദ്യം മുങ്ങിയത് യുഎഇ കോൺസുലേറ്റ് അറ്റാഷെ റാഷിദ് അൽ സലാമിയാണ്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ഇന്ത്യ വിട്ടത്. അറ്റാഷെ ഡൽഹി വഴിയാണ് ദുബായ്ക്ക് പോയത്. കള്ളക്കടത്ത് സ്വർണം ഉൾപ്പെട്ട പാഴ്സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. കോൺസുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്നത് അറ്റാഷെയാണ് സ്വർണം പിടിച്ചെടുത്ത ദിവസം റാഷിദ് അൽ സലാമി സ്വപ്നയെ വിളിച്ചിരുന്നു. ഇതിനൊക്കെ തെളിവുണ്ട്. ഈ സമയത്ത് തന്നെയാണ് കേരള സർക്കാരിന് യുഎഐ കോൺസുലെറ്റുമായി നിലനിന്ന ദുരൂഹബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കോശി ജേക്കബ് ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്