ആളുകളെ സഹായിക്കാൻ എപ്പോഴും ആദ്യം ഓടി എത്തിയിരുന്നു അവൻ; പഠിപ്പിച്ച അദ്ധ്യാപകർക്ക് ഇപ്പോഴും പ്രിയങ്കരൻ: ദുരന്ത വാർത്ത താങ്ങാനാവാതെ കണ്ണീരൊഴുക്കി അമ്മ നീലം സാഥെ പറയുന്ന വാക്കുകൾ ശരി വയ്ക്കും ക്യാപ്റ്റൻ ദീപകിന്റെ സഹപ്രവർത്തകരും കൂട്ടുകാരും; ട്രക്കിങ്ങിൽ കമ്പക്കാരൻ; സഞ്ചാരകഥകൾ പറയുന്ന രസികൻ; മംഗലാപുരം കാലത്ത് ഉപ്പുമാവിനോടുള്ള പ്രിയം കാരണം കളിപ്പേര് കിട്ടിയത് ക്യാപ്റ്റൻ ഉപ്പുമാവ്; പുഞ്ചിരി മായാത്ത ആ നല്ല മനുഷ്യൻ ഇത്രവേഗം പോയല്ലോ എന്ന് സങ്കടപ്പെട്ട് കൂട്ടുകാരും
മറുനാടൻ ഡെസ്ക്
മുംബൈ: രണ്ടായി പിളർന്നത് ഈ മുതിർന്ന പൗരന്മാരുടെ ഹൃദയം കൂടിയാണ്. റൺവേയുടെ താഴ്ചയിലേക്ക് നിലംപൊത്തി എയർ ഇന്ത്യ എക്പ്രസ് രണ്ടായി പിളർന്നപ്പോൾ വാർദ്ധക്യത്തിൽ അപ്രതീക്ഷിതമായി കേൾക്കേണ്ടി വന്ന ദുരന്ത വാർത്തയിൽ തങ്ങളുടെ മിടുക്കനായ മകനും. പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ കുറിച്ച് കണ്ണീരോടെയല്ലാതെ എങ്ങനെ ഓർക്കാൻ ഈ മാതാപിതാക്കൾ. കരിപ്പൂർ ദുരന്തത്തിൽ മകൻ മരണമടഞ്ഞതറിഞ്ഞ് എത്തിയവരോട് എന്തുപറയാൻ. ചെറിയ വാക്കുകളിൽ അവർ പറഞ്ഞതെല്ലാം ദീപകിന്റെ ഭൂതകാലത്തേക്കുള്ള കുറുക്കുവഴിയാണ്. 'അവൻ നല്ലൊരുമകനായിരുന്നു..സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന കുട്ടി. ആളുകളെ എപ്പോഴും സഹായിക്കാൻ ആദ്യം ഓടിയെത്തിയിരുന്ന ആൾ. അവന്റെ അദ്ധ്യാപകർക്ക് ഇപ്പോഴും പ്രിയപ്പെട്ടവൻ'- അമ്മ നീലം സാഥെ പറഞ്ഞു.
എയർ ഇന്ത്യയിൽ ചേരും മുമ്പ് വ്യോമസേനയിൽ 22 വർഷത്തെ സേവന പരിചയം. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർത്ഥി. സർവീസിൽ കമ്മീഷണൻഡ് ഓഫീസറായത് 1981 ൽ. 2003 ൽ വ്യോമസേനയിൽ നിന്ന് സ്ക്വാഡ്രൻ ലീഡറായി വിരമിച്ച ശേഷം കൊമേഴ്ഷ്യൽ വിമാനങ്ങൾ പറപ്പിക്കുന്നതിലേക്കും.
ദേശീയ പ്രതിരോധ അക്കാദമിയിൽ 58 ാം റാങ്കുകാരൻ. ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമിയിൽ സ്വോഡ്് ഓഫ് ഓണർ പുരസ്കാരം. പോർവിമാനങ്ങൾ പറത്താൻ വിദഗ്ധൻ. ബോയിങ് 737 വാണിജ്യ വിമാനങ്ങൾ പറപ്പിക്കാനും മിടുമിടുക്കൻ. യഥാർത്ഥ കാരണം ഇതുവരെ അറിയാത്ത അപകടത്തിൽ മകൻ നഷ്ടപ്പെട്ടപ്പോൾ സാഥേ ദമ്പതികൾ കണ്ണീർ വാർക്കുകയാണ്..ആ നല്ല ഓർമകൾ വീണ്ടെടുത്തുകൊണ്ട്.
ദീപക് വസന്ത് സാഥേയെ കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കുന്നത് മാതാപിതാക്കൾ മാത്രമല്ല, സഹപ്രവർത്തകർക്കും നല്ലതേ പറയാനുള്ളു. മറ്റുള്ളവരെ മാനിക്കുന്ന പ്രകൃതം, നല്ല പെരുമാറ്റം, സ്നേഹസമ്പന്നൻ, കാരുണ്യവാൻ, ഏതുസാഹചര്യത്തിലും കാര്യങ്ങൾ വിവേചനബുദ്ധിയോടെ തീർപ്പ് കല്പിക്കുന്ന പ്രൊഫഷണൽ, അതേ, എല്ലാവരും തലകുലുക്കി സമ്മതിക്കുന്നു ക്യാപ്റ്റൻ ദീപക് അങ്ങനെയായിരുന്നുവെന്ന്.
ഒരുവർഷത്തോളം മംഗലാപുരത്തുണ്ടായിരുന്നു ദീപകും ഭാര്യ സുഷമയും. അയൽക്കാരും സുഹൃത്തുകളും ഓർത്തെടുക്കുന്നു ആ നാളുകൾ. മംഗലാപുരത്ത് എയർ ഇന്ത്യ എക്സപ്ര്സിന്റെ ക്രൂ ഇൻ ചാർജായിരുന്നു ഒരുവർഷത്തോളം ക്യാപ്റ്റൻ ദീപക്. തിരക്കേറിയ ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിലും, എയർപോർട്ടിന് അടുത്തുള്ള കദ്രിയിലെ നാഗി ടവേഴ്സ് വസതിയോട് ചേർന്നുള്ള പാർക്കിൽ രാവിലെയോ വൈകിട്ടോ നടത്തം പതിവായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള ക്യാപ്റ്റന്‍ സുഹൃത്തുക്കളും ഏറെയായിരുന്നു. മംഗലാപുരത്തെയും കോഴിക്കോട്ടെയും ടേബിൾ ടോപ്പ് റൺവേകളിൽ വിമാനമിറക്കാൻ എയർ ഇന്ത്യ എക്സ്പ്രസിന് ദീപക്കിന്റെ അനുഭവപരിചയം മുതൽക്കൂട്ടായിരുന്നു, സുഹൃത്തും റിയൽ എസ്റ്റേറ്റ് സംരംഭകനുമായ ലാൻസ്ലട്ട് സൽദാൻഹ പറയുന്നു.
ട്രെക്കിങ്ങിൽ വലിയ കമ്പക്കാരനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വരെ പോയി കൊടുമുടികൾ കീഴടക്കി. ഐഐടി, ഐഐഎം ഡബിൾ ബിരുദക്കാരായ മക്കളെ കുറിച്ച് വലിയ അഭിമാനമായിരുന്നു. ഇരുവരും യുഎസിൽ. മൂത്ത മകന്റെ വിവാഹം ഈ വർഷം ആദ്യമായിരുന്നു. കരിപ്പൂരിൽ വിമാനത്തിന് തീപിടിക്കാതിരിക്കാനും അതുവഴി ധാരാളം ജീവനുകൾ രക്ഷിക്കാനും ക്യാപ്റ്റൻ ദീപക് വസന്ത് സാഥേ കാട്ടിയ മനസ്സാന്നിധ്യത്തിന് സ്തുതി പറയുന്നു ലാൻസ്ലട്ട് സൽദാൻഹ.
കച്ചിലെ രക്ഷകൻ
എയർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്കൽ ലിമിറ്റഡിൽ എക്സിപെരിമെന്റൽ ടെസ്റ്റ് പൈലറ്റായിരുന്നു. എയർ ഇന്ത്യയിൽ എയർബസ് 310 പറത്തിയതിന് ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസിൽ ബോയിങ് 737-ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. ഗുജറാത്ത് ഭൂകമ്പ കാലത്ത് കച്ചിലെ സ്റ്റേഷൻ കമാൻഡറായിരുന്നു. അന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ദുരന്തസ്ഥലങ്ങളിലേക്ക് കൂട്ടിയത് ക്യാപറ്റൻ ദീപക് വസന്ത് സാഥെയാണ്. ഒപ്പം ധാരാളം മനുഷ്യരുടെ ജീവനും രക്ഷകനായി.
അവസാന ഫോൺ സംഭാഷണം
ക്യാപ്റ്റൻ സാഥേയുമായുള്ള അവസാന ഫോൺ സംഭാഷണം ബന്ധുവായ നിലേഷ് സാഥെ ഓർത്തെടുത്തു- 'ഒരാഴ്ച മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. എല്ലാ തവണയുമെന്ന പോലെ രസകരമായിരുന്നു ആ സംഭാഷണവും. വന്ദേ ഭാരത് മിഷനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതിൽ അഭിമാനമുണ്ടെന്നാണ് ദീപക് സാഥെ പറഞ്ഞത്. അങ്ങോട്ട് പോകുമ്പോൾ വിമാനം ശൂന്യമായിരിക്കില്ലേ എന്ന് ചോദിച്ചപ്പോൾ പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ തുടങ്ങിയവ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകും, ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം വെറുതെ പറക്കില്ല' എന്നായിരുന്നു മറുപടിയെന്ന് നിലേഷ് സാഥേ ഓർമിക്കുന്നു.
ഓർമകളിലെ ആ ബ്രേക്ക്ഫാസ്റ്റ്
മംഗളൂരുവിലെ കദ്രിയിൽ പ്രഭാത നടത്തത്തിനും, ഭക്ഷണത്തിനും ദീപക് വസന്ത് സാഠേയുടെ ഒപ്പം കൂടിയിരുന്ന കൂട്ടുകാരനായിരുന്നു ശ്രീനിവാസ് പൈ. ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, അദ്ദേഹത്തെ, ശ്രീനിവാസ് പൈ പറഞ്ഞു. രാഷ്ട്രീയമടക്കം എന്തും സംസാരിക്കും. മുഖത്ത് മായാത്ത ചിരിയും. എങ്ങനെ മറക്കാൻ ആ നല്ല മനുഷ്യനെ. കദ്രിയിലെ ശിവബാഗ് കഫേയിലോ, ഫ്ളാറ്റിന് അടുത്തുള്ള വൃന്ദാവൻ ഹോട്ടലിലോ പോകും. നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ആയിരുന്നു അദ്ദേഹത്തിന് പ്രിയം. ഞങ്ങൾ കളിയായി വിളിച്ചിരുന്നത് ക്യാപറ്റൻ ഉപ്പുമാവ് എന്നായിരുന്നു, ശ്രീനിവാസ പൈ സ സങ്കടത്തോടെ ഓർക്കുന്നു.
മരണവാർത്ത അറിഞ്ഞ് നാഗി ടവേഴ്സിലെ ഒരു പഴയ വനിതാ ജീവനക്കാരിയോട് വിവരം പറഞ്ഞപ്പോൾ അവർ കരഞ്ഞുപോയി. ബാരി വോലേ ജാന-വളരെ നല്ല മനുഷ്യൻ ഇത്ര വേഗം പോയല്ലോ. ശ്രീനിവാസ പൈക്കും കരച്ചിൽ അടക്കാനായില്ല.
എയർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്കൽ ലിമിറ്റഡിൽ എക്സിപെരിമെന്റൽ ടെസ്റ്റ് പൈലറ്റായിരുന്നു. എയർ ഇന്ത്യയിൽ എയർബസ് 310 പറത്തിയതിന് ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസിൽ ബോയിങ് 737-ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. ഗുജറാത്ത് ഭൂകമ്പ കാലത്ത് കച്ചിലെ സ്റ്റേഷൻ കമാൻഡറായിരുന്നു. അന്ന് രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ദുരന്തസ്ഥലങ്ങളിലേക്ക് കൂട്ടിയത് ക്യാപറ്റൻ ദീപക് വസന്ത് സാഥെയാണ്. ഒപ്പം ധാരാളം മനുഷ്യരുടെ ജീവനും രക്ഷകനായി.
Stories you may Like
- സ്മോക്ക് ബോംബിന് പിന്നിൽ ദുരൂഹതകൾ മാത്രം; മറ്റൊരാളിലേക്കും അന്വേഷണം
- പാർലമെന്റിലെ സുരക്ഷയെ വെല്ലുവിളിച്ചത് ഈ നാലുപേർ; ആക്രമത്തിന് കാരണം നിരാശയോ?
- നീലം ആസാദിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
- 'ജയിലറിലെ വില്ലൻ സ്ഥാനത്തേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ തന്നെ'
- പാർലമെന്റിന് അകത്തു കയറി അതിക്രമം കാണിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരജ്ഞനും
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍