പാസ്റ്ററുടെ ചതിയിൽ 12.5 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വന്നതോടെ സഹായം വാഗ്ദാനം ചെയ്ത് മാലം സുരേഷ് എത്തി; പലിശയ്ക്ക് പണം നൽകിയതോടെ ആവശ്യപ്പെട്ടത് ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി തന്റെ ഡ്രൈവറിന്റെ പേരിൽ എഴുതി വയ്ക്കണം എന്ന്; നാല് മാസത്തെ പരിശ മുടങ്ങിയതോടെ ഒന്നേകാൽകോടി രൂപയുടെ കടക്കാരനായി; ഭീഷണി തുടർന്നപ്പോൾ കെട്ടിടം സുരേഷിന്റെ പേരിൽ എഴുതിവെച്ചു; മണർകാട്ടെ ഷൈലോക്കിന്റെ കെണിയിൽ വീണ തോമസ് ജോസഫിന്റെ കഥ
ആർ പീയൂഷ്
കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരുടെ പക്കൽ നിന്നും പാസ്റ്റർ തട്ടിയെടുത്ത പണം തിരികെ കൊടുക്കാനായുള്ള ശ്രമത്തിനിടയിലാണ് കോടികൾ വിലമതിക്കുന്ന ചങ്ങനാശ്ശേരി നഗരമധ്യത്തിലുള്ള ഷോപ്പിങ് കോംപ്ലക്സ് മാലം സുരേഷ് എന്ന കൊള്ളപ്പലിശകാരൻ തട്ടിയെടുത്തത്. ചങ്ങനാശ്ശേരി മുൻ നഗരസഭാ ചെയർമാൻ നെടിയകാലാ പറമ്പിൽ തോമസ് ജോസഫിന്റെ ഷോപ്പിങ് കോംപ്ലക്സാണ് മാലം സുരേഷ് പണം പലിശയ്ക്ക് കൊടുത്ത ശേഷം തട്ടിയെടുത്തത്.
2006ൽ അമേരിക്കയിൽ സുനാമി വന്നപ്പോൾ സേവനം ചെയ്യാൻ സന്നദ്ധപ്രവർത്തകരെ വെണമെന്ന ആവിശ്യവുമായി ഒരു പാസ്റ്റർ തോമസ് ജോസഫിനെ ബന്ധപ്പെട്ടു. നല്ല ശമ്പളം ലഭിക്കുമെന്നും അഞ്ഞൂറോളം പേരെ ആവിശ്യമുണ്ടെന്നും അറിയിച്ചു. ടിക്കറ്റ് ചാർജായ 25,000 രൂപ മാത്രം മുടക്കിയാൽ മതി എന്നായിരുന്നു പാസ്റ്റർ തോമസിനോട് പറഞ്ഞത്. തോമസ് അഞ്ഞുറോളം പേരിൽ നിന്നും 25,000 രൂപ വച്ച് വാങ്ങി 12,50,000 രൂപ പാസ്റ്ററെ ഏൽപ്പിച്ചു. ഉടൻ ടിക്കറ്റും വിസയും എത്തിക്കാം എന്ന് പറഞ്ഞ് പോയ പാസ്റ്ററെപറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. പാസ്റ്റർ തന്നെ ചതിച്ചതാണെന്ന് മനസ്സിലായപ്പോൾ തോമസ് ആകെ തളർന്നു പോയി.
ടിക്കറ്റും വിസയും ലഭിക്കുമെന്ന് പറഞ്ഞ സമയം കഴിഞ്ഞപ്പോൾ ഒരോരുത്തരായി തോമസിന്റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. ചങ്ങനാശ്ശേരിയിലെ പ്രസിദ്ധമായ കുടുംബമായിരുന്നു തോമസിന്റെത്. 12.5 ലക്ഷം രൂപ ഒന്നിച്ചു കൊടുക്കാൻ ഇല്ലായിരുന്നു. കാരണം അന്ന് ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം 40 സെന്റ് സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് പണിതു കൊണ്ടിരിക്കുകയായിരുന്നു. അതിനായി ഒരു കോടിയോളം രൂപ മുടക്കിയിരുന്നു. പണം കൊടുക്കാൻ വഴിയൊന്നുമില്ലാതെ വിഷമിക്കുമ്പോഴാണ് മാലം സുരേഷിന്റെ ഒരു ഇടനിലക്കാരൻ തോമസിനെ കണ്ട് സംസാരിക്കുന്നത്. എത്ര രൂപ വേണമെങ്കിലും സുരേഷ് പണം കടം തരും എന്ന് അറിയിച്ചു. എത്രയും വേഗം പണം നഷ്ടപ്പെട്ടവരുടെ തുക തിരിച്ചു നൽകേണ്ടതായതിനാൽ സമ്മതം മൂളി. അങ്ങനെ സുരേഷ് നേരിട്ട് വന്നു കണ്ട് സംസാരിച്ചു. ഷോപ്പിങ് കോംപ്ലക്സ് പണിതു കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി തന്റെ ഡ്രൈവറിന്റെ പേരിൽ എഴുതി വയ്ക്കണം എന്ന ഒറ്റ ആവിശ്യം മാത്രമേ സുരേഷ് പറഞ്ഞുള്ളൂ.
അങ്ങനെ സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി ഡ്രൈവറുടെ പേരിൽ എഴുതി വയ്ക്കുകയും പണം നഷ്ടപ്പെട്ടവരുടെ തുക പലപ്പോഴായി സുരേഷ് വഴി നൽകി തീർക്കുകയും ചെയ്തു. നാലുമാസത്തോളം പലിശ കൊടുക്കാൻ തോമസിന് കഴിയാതിരിുന്നതിനെ തുടർന്ന് ഒന്നേകാൽ കോടി രൂപയോളം കടക്കാരനായി മാറി. തുടർന്ന് പണം എത്രയും വേഗം തന്നില്ലെങ്കിൽ വീട്ടിൽ കേറി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭീഷണി മുഴക്കി. പല പൊതു പരിപാടികളിലും എത്തി ഭീഷണിതുടർന്നു. ഒടുവിൽ ഷോപ്പിങ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലം സുരേഷിന്റെ പേരിൽ എഴുതി വയ്ക്കണമെന്ന് ആവിശ്യപ്പെട്ടു. പണം തിരികെ തരുന്ന ദിവസം സ്ഥലം തിരികെ തോമസിന് നൽകും എന്ന വ്യവസ്ഥയിലായിരുന്നു ആധാരം എഴുതിയത്.
പണി പൂർത്തിയാകാറായ ശോപ്പിങ് കോംപ്ലക്സിന്റെ പണികൾ മുഴുവൻ സുരേഷ് തീർത്തു തരാം എന്ന് പറഞ്ഞു. അങ്ങനെ ബാങ്ക് ലോൺ എടുത്ത് പണി പൂർത്തിയാക്കി 2010 ൽ ഉദ്ഘാടനവും നടത്തി. ഷോപ്പിങ് കോംപ്ലക്സിൽ നിന്നുള്ള വരുമാനത്തിൽ നിന്നും കടം തിരികെ നൽകാനുള്ള തുക എടുത്തതിന് ശേഷം സ്ഥലം തിരികെ എഴുതി നൽകുമെന്ന് പറഞ്ഞാണ് സുരേഷ് ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം തോമസിനെ പിന്നെ അവിടേക്ക് അടുപ്പിച്ചില്ല. ആദിത്യാ ടവർ എന്ന പേരിൽ ഇന്ന് ചങ്ങനാശ്ശേരിയിൽ കാണുന്ന ഷോപ്പിങ് കോംപ്ലക്സ് സുരേഷ് ചതിയിലൂടെ കൈവശം വച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി ഇതിൽ നിന്നും കിട്ടിയ ആദായം കോടികളാണ്. ഒന്നേകാൽ കോടി രൂപയ്ക്ക് വേണ്ടിയാണ് ഇന്ന് 15 കോടിക്ക് മേൽ വിലവരുന്ന സ്ഥലവും ഷോപ്പിങ് കേംപ്ലക്സും സുരേഷ് ലക്ഷങ്ങൾ എറിഞ്ഞ് തട്ടിയെടുത്തിരിക്കുന്നത്. സുരേഷുമായി ആധാരത്തിൽ വച്ചിരിക്കുന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി തോമസ് കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുകയാണ്. പാലാ കോടതിയിൽ ഇപ്പോൾ വിചാരണയിലിരിക്കുകയാണ് കേസ്.
(സ്വന്തം പേരിലാക്കിയ ശേഷം സുരേഷ് ഈ ഷോപ്പിങ് കോംപ്ലക്സ് 2 പേരിൽ നിന്നായി 13 കോടി രൂപ വച്ച് 26 കോടിയോളം രൂപ കബളിപ്പിച്ച് തട്ടിയെടുത്തു ആ കഥ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും).
മണർകാട് സ്വദേശിയായ മാലം സുരേഷ് എന്ന കെ.വി സുരേഷ് അതി ക്രൂരനായ കൊള്ളപ്പലിശക്കാരനാണ്. ഷെക്സ്പിയർ കഥകളിലെ ഷൈലോക്കിനെ കാളും ക്രൂരനാണ് ഇയാൾ. നിസാര തുക പലശിക്ക നൽകി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ഒടുവിൽ ഈടു വച്ച വസ്തുക്കൾ സ്വന്തമാക്കുകയുമാണ് രീതി. മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി.
നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.
(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പര തുടരും....).
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍