സി - ആപ്റ്റിൽ വ്യാജരേഖ ചമച്ച് 42 ലക്ഷം രൂപ തട്ടിയെടുത്തു; തട്ടിപ്പു നടത്തിയവരിൽ മൂന്ന് സിഐടിയു പ്രവർത്തകരുമെന്ന് റിപ്പോർട്ട്; സഖാക്കളെ രക്ഷപെടുത്താൻ വേണ്ടി റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ മുക്കി ധനവകുപ്പും; തട്ടിപ്പുകാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥനെ സ്വർണക്കടത്തിലെ പ്രതി സ്വപ്ന സുരേഷിനെ എം. ശിവശങ്കർ വഴിവിട്ടു നിയമിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി; തട്ടിപ്പുകാരെ സംരക്ഷിക്കുന്ന സർക്കാർ നയത്തിന് ഒരു ഉദാഹരണം കൂടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയിരിക്കയാണ് മന്ത്രി കെ ടി ജലീൽ. അദ്ദേഹത്തിന് കീഴിലെ സി ആപ്റ്റ് എന്ന സ്ഥാപനവും ഏറെ വിവാദത്തിൽ പെട്ടിരിക്കയാണ്. ലോട്ടറി വകുപ്പിന് ടിക്കറ്റ് അച്ചടിച്ചു നൽകുന്ന സർക്കാർ സ്ഥാപനത്തിൽ ഇടുതു സഹയാത്രികർ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂടിവെക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരമൊരു വാർത്ത ഇന്ന് മലയാള മനോരമ ദിനപത്രം റിപ്പോർട്ടു ചെയ്തു. സി-ആപ്റ്റിൽ വ്യാജരേഖ ചമച്ച് ജീവനക്കാർ 42 ലക്ഷം രൂപ തട്ടിയെന്ന അന്വേഷണ റിപ്പോർട്ട് ധനവകുപ്പ് മുക്കിയെന്നാണ് പുറത്തുവന്ന വാർത്ത.
തട്ടിപ്പു ചൂണ്ടിക്കാട്ടിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ നിന്ന് കുറ്റക്കാരായ 3 സിഐടിയു പ്രവർത്തകരെ ഒഴിവാക്കണമെന്ന നിർദ്ദേശം അന്വേഷണ സംഘം അനുസരിക്കാതെ വന്നതോടെയാണ് റിപ്പോർട്ടിൽമേൽ നടപടിയെടുക്കാൻ ധനവകുപ്പ് മടിക്കുന്നത്. തട്ടിപ്പുകാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ എം. ശിവശങ്കർ വഴിവിട്ടു നിയമിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതും രക്ഷപെടുത്തൽ ശ്രമങ്ങളുടെ ഭാഗമായാണ് എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.
സി-ആപ്റ്റിൽ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റ് എല്ലാ ജില്ലകളിലെയും ഓഫിസുകളിൽ എത്തിക്കാൻ ചുമതലപ്പെട്ട 24 ലോട്ടറി ജീവനക്കാർ ചേർന്നു വ്യാജരേഖ ചമച്ച് 41,92,026 രൂപ തട്ടിയെടുത്തെന്നാണു കണ്ടെത്തൽ. 2011 മുതൽ 2017 വരെയുള്ള ഇടപാടുകളാണു പരിശോധിച്ചത്. ഒരാൾക്കു തന്നെ പതിവായി ചരക്കു നീക്കത്തിന് കരാർ നൽകാൻ ടെൻഡറിൽ തിരിമറി നടന്നതായും കണ്ടെത്തി. ടിക്കറ്റ് വിതരണത്തിന് പുറപ്പെട്ട വാഹനങ്ങൾ കോഴിക്കോട്, കാസർകോട് ഭാഗങ്ങളിൽ ആയിരുന്നുവെന്നു രേഖകളിൽ പറയുന്ന സമയത്തു തന്നെ അവ തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉണ്ടായിരുന്നതായും കണ്ടെത്തി.
വാഹനത്തിൽ യാത്ര നടത്തിയെന്നു പറയുന്ന ദിവസങ്ങളിൽ ഈ ജീവനക്കാർ ജോലിക്ക് ഹാജരാകാതെ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുകയും ഇല്ലാത്ത യാത്രകൾക്ക് യാത്രാപ്പടി വാങ്ങുകയും ചെയ്തു. ഇല്ലാത്ത യാത്രയ്ക്ക് യാത്രാപ്പടിയായി എഴുതിയെടുത്ത 12 ലക്ഷം രൂപയടക്കം ജീവനക്കാരിൽ തിരിച്ചുപിടിക്കണമെന്നും വകുപ്പുതല നടപടി കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
അതേസമയം യു.എ.ഇ. കോൺസുലേറ്റിൽനിന്നുള്ള പാഴ്സലുകൾ സി-ആപ്റ്റിൽ എത്തിയതിനു പിന്നാലെ ഔദ്യോഗിക വാഹനങ്ങളിലൊന്ന് ബെംഗളൂരുവിലേക്കു പോയതും സംശയ നിഴലിലിലാണ്. പാഴ്സലുകൾ ഗോഡൗണിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സി-ആപ്റ്റിന്റെ വാഹനം ബെംഗളൂരുവിലേക്കു തിരിച്ചത്. പാഴ്സൽ കടത്ത് വിവാദമായപ്പോൾ സി-ആപ്റ്റിലെ ജീവനക്കാർതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
സി-ആപ്റ്റിലെ ഡ്രൈവർക്കുപകരം മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഔദ്യോഗിക രേഖകളിലൊന്നും ഈ യാത്ര രേഖപ്പെടുത്തിയിട്ടില്ല. യാത്ര കഴിഞ്ഞശേഷമാണ് വിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവിലേക്കു പോകാൻ സ്ഥിരം ഡ്രൈവറെ നിയോഗിച്ചെങ്കിലും ശാരീരിക അവശതകൾ പറഞ്ഞ് അയാൾ ഒഴിയുകയായരുന്നു. സി-ആപ്റ്റിലെ ഉന്നതൻ ഇടപെട്ടാണ് പുറമേനിന്നു ഡ്രൈവറെ എത്തിച്ചത്. യാത്രയുടെ വിശദാംശങ്ങൾ അറിയാവുന്ന സി-ആപ്റ്റിലെ ഡ്രൈവർ കഴിഞ്ഞമാസം വിരമിച്ചു. സി-ആപ്റ്റിന്റെ വാഹനം മുമ്പും ഔദ്യോഗിക ആവശ്യത്തിനല്ലാതെ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. ഈ വിവരമറിഞ്ഞപ്പോൾ സർക്കാർ തുകയടച്ച് ഒത്തുതീർപ്പാക്കി. അനധികൃതമായി വാഹനം ഉപയോഗിച്ച ഉദ്യോഗസ്ഥനാണ് സംഭവം ഒതുക്കിത്തീർത്തത്.
ഇപ്പോഴത്തെ യാത്രയ്ക്ക് പാഴ്സൽ ഇടപാടുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേയ്ക്ക് പ്രത്യേകിച്ച് ഇടപാടുകളൊന്നും സി-ആപ്റ്റിനില്ല. പാഴ്സൽ ഇടപാടിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കോൺസുലേറ്റിൽനിന്നുള്ള പാഴ്സലുകൾ പരിശോധിക്കാതെ അയച്ചതിന് കൃത്യമായ ഉത്തരം നൽകാൻ സി-ആപ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോൺസുലേറ്റ് വാഹനങ്ങൾ എത്തിയതിന്റെയും പാഴ്സൽ ഇറക്കുന്നതിന്റെയും ദൃശ്യങ്ങൾ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. രാത്രി സി-ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും ശേഖരിച്ചു.
അച്ചടിസാമഗ്രികൾ കൊണ്ടുപോകാൻ സി-ആപ്റ്റ് ഉപയോഗിക്കുന്ന രണ്ട് ലോറികളിൽ ഒന്നിലാണ് കോൺസുലേറ്റിൽനിന്നു കൊണ്ടുവന്ന പാഴ്സലുകൾ കൊണ്ടുപോയത്. ഇവയ്ക്ക് ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മോട്ടോർവാഹന വകുപ്പിന്റെ സർവറുമായി ബന്ധിപ്പിച്ചിട്ടില്ല. വാഹനങ്ങളുടെ നീക്കം പരിശോധിക്കാൻ സി-ആപ്റ്റ് അധികൃതർക്കു മാത്രമാണ് കഴിയുക. പാഴ്സലുമായി പോയ ലോറിയുടെ ജി.പി.എസ്. ഉപയോഗിച്ച് യാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കാനും കസ്റ്റംസ് നീക്കമാരംഭിച്ചു. എന്നാൽ, ബെംഗളൂരു യാത്രയെക്കുറിച്ച് പ്രതികരിക്കാൻ സി-ആപ്റ്റ് അധികൃതർ തയ്യാറായിട്ടില്ല.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- കണ്ണൂർ വിമാനത്താവളത്തിൽ എക്സറേ പരിശോധന അട്ടിമറിക്കാൻ നീക്കം
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ കസ്റ്റഡിയിൽ
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍