കൊടും തണുപ്പിനെ മറികടക്കാൻ കമ്പിളി പുതച്ച് ഉറങ്ങിയവർ അങ്ങനെ തന്നെ മണ്ണിന് അടിയിലായി; വീട്ടിന് പിന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കല്ലും മണ്ണും തടഞ്ഞപ്പോൾ രക്ഷപ്പെട്ട അത്ഭുത കുഞ്ഞ്; അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപന് ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞത് എല്ലാം നഷ്ടമായെന്ന നടുക്കുന്ന സത്യം; പാറയുണ്ടാക്കിയ ദ്വാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന മുരുകേശനും കുടുംബവും; വഴി തെറ്റിയ ഉരുൾ പെട്ടിമുടിയോട് കാട്ടിയത് ക്രൂരത; രാജമലയിൽ ഉയരുന്നത് നൊമ്പരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: ദൂരക്കാഴ്ചയിലാണ് പെട്ടിമുടി. കുത്തിയൊലിച്ച ചെളിയും കല്ലും ഒരു കോളനിയെത്തന്നെ തുടച്ചുനീക്കി. എങ്ങും തമിഴിൽ ആർത്തലച്ച നിലവിളികൾ. 28 കുടുംബങ്ങൾ താമസിച്ചിരുന്ന 4 തൊഴിലാളി ലയങ്ങൾ അപ്പാടെ മണ്ണിനടിയിൽ. സ്ഥലവാസികളായ ചെറുപ്പക്കാർ അപകട സാധ്യത വകവയ്ക്കാതെ ഉരുൾപൊട്ടിയ ഭാഗത്ത് സാഹസികമായി ഇറങ്ങി തിരച്ചിൽ നടത്തി. ഇന്നലെ രാവിലെ. 9 മണിയോടെ 4 മൃതദേഹങ്ങൾ അവർ പുറത്തെടുത്തു. കമ്പിളി പുതച്ച നിലയിൽ ആയിരുന്നു പല മൃതദേഹങ്ങളും. കൊടു തണുപ്പിൽ തേയില തോട്ടത്തിന് നടുവിലെ ലയങ്ങളിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നവരുടെ ദേഹത്തേക്കാണ് ഉരുൾ പതിച്ചത്.
വഴി മാറിയൊഴുകിയാണ് പെട്ടിമുടിക്കു മേൽ ഉരുളെത്തിയത് എന്നാണ് സൂചന. തൊഴിലാളി ലയങ്ങളുടെ നേരെ മുകളിലെ മലയിൽ നിന്നല്ല ഉരുൾ പൊട്ടൽ. ഏകദേശം 300 മീറ്റർ വലത്തേക്കു മാറി, 2 കിലോമീറ്റർ ഉയരത്തിൽ മല മുകളിലാണ് ഉരുൾ പൊട്ടിയത്. നേരെ താഴേക്ക് ഒലിച്ചുവന്ന കല്ലും മണ്ണും പെട്ടിമുടിയുടെ സമീപത്തെ മറ്റൊരു ലയത്തിനു മുകളിലാണ് പതിക്കേണ്ടിയിരുന്നത്. എന്നാൽ ഈ ലയത്തിനു മുന്നിലെ വലിയ മരത്തിൽ കല്ലുകൾ വന്ന് തടഞ്ഞു. കുത്തൊഴുക്കിൽ മരം വീണു. ഇതോടെ ഒഴുക്ക് ദിശമാറി. അത് വഴിമാറിയൊഴുകി. അങ്ങനെ നാല് ലയങ്ങളിലേക്ക് കല്ലും മണ്ണും വെള്ളവും പതിച്ചു. ദിശമാറാതെ ഉരുൾ പതിച്ചിരുന്നുവെങ്കിൽ മറ്റൊരു ലയത്തിലെ 7 കുടുംബങ്ങളാകുമായിരുന്നു അപകടത്തിൽപെടുക. മഴക്കാലത്ത് മലയോര മേഖല നേരിടുന്ന ഭീഷണിക്ക് തെളിവാണ് ഈ ഉരുൾപൊട്ടൽ.
മൂന്നാർ ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് പെട്ടിമുടി. ഇതിൽ 11 കിലോമീറ്റർ അടുത്തു വരെ മാത്രമേ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളൂ. ബാക്കി ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. പെട്ടിമുടി, ഇടമലക്കുടി നിവാസികളെ മാത്രം കടത്തിവിടുന്ന ഈ പാതയിൽ 2 ദിവസം മുൻപ് മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് മണ്ണ് മാറ്റിയാണ് ഇന്നലെ ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്.
വ്യാഴാഴ്ച രാത്രി 10.45നാണ് പെട്ടിമുടിയെ മലവന്നു മൂടിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവരം മൂന്നാർ ടൗണിൽ അറിയുന്നത് ഇന്നലെ രാവിലെ 8 മണിക്ക് ശേഷം. 14 കിലോമീറ്റർ അപ്പുറത്ത് മണ്ണിനടിയിൽപ്പെട്ടു കിടന്നവർക്കു സഹായമെത്താൻ പിന്നെയും മണിക്കൂറുകൾ താമസിച്ചു. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.
അത്ഭുത കുഞ്ഞ്
ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് 4 ദിവസമായി. ഫോണുകളിൽ ചാർജ് ഇല്ലാത്തതും പുറംലോകവുമായുള്ള പെട്ടിമുടിയുടെ ബന്ധം വിഛേദിച്ചു. അപകടം നടന്ന ശേഷം ഇന്നലെ വൈകിട്ടോടെ ബിഎസ്എൻഎൽ പ്രത്യേക ടവർ സ്ഥാപിച്ചാണ് മൊബൈൽ കവറേജ് പുനഃസ്ഥാപിച്ചത്.
രാജമലയിൽ അത്ഭുത കുട്ടിയേയും നാട്ടുകാർ കണ്ടു. പേരു പോലും ഇടാത്ത ആ പിഞ്ചുകുഞ്ഞിനെ ഭാഗ്യം തുണച്ചു. പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ വീട്ടിൽ നിന്ന് ഈ കുഞ്ഞിനെയും തലയിലേറ്റിയാണ് അമ്മാവൻ കാർത്തിക രക്ഷപ്പെട്ടത്. ലയത്തിലെ ഒരു വീട്ടിൽ ആയിരുന്നു മാലയമ്മ (51), മകൻ കാർത്തിക് (32), സഹോദരി പ്രവീണ (27), ഇവരുടെ 6 മാസം പ്രായമായ കുഞ്ഞ് എന്നിവർ താമസിച്ചിരുന്നത്. വീടിന്റെ പിന്നിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതിനാൽ ഒഴുകിയെത്തിയ കല്ലും മരങ്ങളും മറ്റും അതിൽ തട്ടിനിന്നു. പുറത്തേക്ക് ഓടിയിറങ്ങിയ കാർത്തിക് കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഓടി.
അരയോളം ചെളിയിൽ പൂണ്ടെങ്കിലും എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു എന്ന് കാർത്തിക് പറയുന്നു. പ്രവീണയ്ക്ക് കാലിനു പരുക്കേൽക്കുകയും ചെയ്തു. അങ്ങനെ അത്ഭുതകരമായ രക്ഷപ്പെടൽ. അപ്പോഴും അടുത്തറിയാവുന്നവരുടെ വേർപാട് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ദീപിന് വിതുമ്പുന്നത് കുടുംബത്തെ ഓർത്ത്
ദീപനു നഷ്ടമായത് 9 മാസം ഗർഭിണിയായ ഭാര്യയെയും പിതാവ് ഉൾപ്പെടെ കുടുംബത്തിലെ മറ്റ് 5 പേരെയും. ഇനി ദീപനും അമ്മയും മാത്രം. പിതാവ് പ്രഭു, ഭാര്യ മുരുകേശ്വരി, സഹോദരൻ പ്രതീഷ്, പ്രതീഷിന്റെ ഭാര്യ കസ്തൂരി, മക്കളായ കൃഷ്ണപ്രിയ, പ്രിയദർശിനി എന്നിവരെയാണ് കാണാതായത്.
വീട് തകർന്ന് മണ്ണിനടിയിൽ ആയെങ്കിലും അരയ്ക്കു താഴെ മണ്ണിൽ പുതഞ്ഞ ദീപൻ പുലർച്ചെ വരെ അവിടെ കിടന്നു. കൺമുന്നിൽ കുത്തിയൊലിക്കുന്ന ചെളിയും കല്ലുകളും അരണ്ട വെളിച്ചത്തിൽ കാണാമായിരുന്നു. പിന്നീട് ഓർമ്മ പോയി. രാവിലെ ഏഴരയോടെ മണ്ണിൽനിന്ന് വലിച്ചെടുത്ത് കുലുക്കിയപ്പോഴാണ് കണ്ണു തുറന്നത്. അവിടെനിന്ന് ടാറ്റാ ആശുപത്രിയിലേക്ക്. ദീപന്റെ മാതാവ് പളനിയമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മുരുകേശനും കുടുംബത്തിനും തുണയായത് വലിയ പാറ വീടിന്റെ ഭിത്തിയിൽ തീർത്ത ദ്വാരം
വലിയ പാറ വീടിന്റെ ഭിത്തിയിൽ തീർത്ത ദ്വാരത്തിലൂടെ മുരുകേശനും കുടുംബവും രക്ഷപ്പെട്ടു. പെട്ടിമുടിയിൽ എസ്റ്റേറ്റ് കന്റീൻ നടത്തുന്ന മുരുകേശൻ (43) ഭാര്യ മുരുകേശ്വരിക്കും (41) മകൻ ഗണേശനും (22) ഒപ്പം കന്റീൻ കെട്ടിടത്തിലെ മുറിയിലാണു താമസിച്ചിരുന്നത്.
ഉരുളിനൊപ്പം ഉരുണ്ട് വന്ന വലിയ പാറ വീടിന്റെ ഭിത്തിയുടെ മുകളിലൂടെ വീടിനകത്തു വീണതിനു ശേഷം പിൻഭാഗത്തെ ഭിത്തി തുളച്ച് പുറത്തെത്തി. ഈ സമയം വീടിനുള്ളിൽ ചെളിയും മണ്ണും അതിവേഗം നിറഞ്ഞു. മകൻ ഭിത്തിയിലെ ദ്വാരത്തിലൂടെ നുഴഞ്ഞു പുറത്ത് എത്തി.െ മുരുകേശ്വരിക്ക് കാലിനു പരുക്കേറ്റതിനാൽ ആദ്യം കടക്കാനായില്ല. ഗണേശൻ പുറത്തു നിന്ന് ഇവരെ ദ്വാരത്തിലൂടെ വലിച്ച് പുറത്തെടുത്തു.
വസ്ത്രവും പോയി. സമീപത്തെ ക്ഷേത്രത്തിൽ എത്തി അവിടെ കണ്ട തുണികൾ എടുത്തു ധരിച്ച് സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ചു. ക്യാന്റീനും വീടും പോയെങ്കിലും ഭാഗ്യം ജീവൻ തിരിച്ചു നൽകി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍