Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സിബിഐ കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു; ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സോബി മാധ്യമങ്ങളോട്; അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്; അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി; പൂന്തോട്ടം ആശുപത്രി നടത്തിപ്പുകാരുമായി ബന്ധപ്പെട്ട ഇടപാടുകളും ഡ്രൈവറായുള്ള അർജ്ജുനെയും സംശിച്ചു പിതാവ് ഉണ്ണിയുടെ മൊഴി

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സിബിഐ കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു; ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് സോബി മാധ്യമങ്ങളോട്; അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്; അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി; പൂന്തോട്ടം ആശുപത്രി നടത്തിപ്പുകാരുമായി ബന്ധപ്പെട്ട ഇടപാടുകളും ഡ്രൈവറായുള്ള അർജ്ജുനെയും സംശിച്ചു പിതാവ് ഉണ്ണിയുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുൻപ് നടന്ന കാര്യങ്ങൾ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണിയുടെയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളിൽ നിന്നും വരും ദിവസങ്ങളിൽ സിബിഐ മൊഴിയെടുക്കും. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു. പിന്നീട് സ്വർണക്കടത്ത് കേസ് വിവാദമായതോടെ കേസിൽ അറസ്റ്റിലായ സരിത്തിനെയാണ് സംഭവസ്ഥലത്ത് വച്ച് കണ്ടെതെന്നും സോബി അറിയിച്ചു. കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പുറത്ത് വിട്ട വീഡിയോയിൽ ബാലഭാസ്‌കറിനെ ക്വട്ടേഷൻ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നെന്നും വാഹനത്തിന്റെ കേടുപാടുകൾ പിന്നീട് ഉണ്ടാക്കിയതാണെന്നും സോബി പറഞ്ഞു.

ജീവനോടെയുണ്ടെങ്കിൽ ആളുകളെ കാണിച്ചു നൽകാൻ കഴിയുമെന്നും സോബി വീഡിയോയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സോബിയിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് സംഘത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, അച്ഛൻ സി.കെ ഉണ്ണി, അമ്മ ശാന്താകുമാരി ലക്ഷ്മിയുടെ സഹോദരൻ പ്രസാദ് എന്നിവരിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാഭവൻ സോബിയെ ചോദ്യം ചെയ്യുക

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ. സംഘം അദ്ദേഹത്തിന്റെ മാതാപതാക്കളുടെ മൊഴിയെടുത്തുരുന്നു. സംശയങ്ങളാണ് അച്ഛനും അമ്മയും പങ്കുവച്ചത്. സിബിഐ. ഡിവൈ.എസ്‌പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത്. ഇതിനുമുമ്പുനടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പൊലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാൽ, ഇതിൽ വിശ്വാസമില്ല. അപകടത്തെക്കുറിച്ചുള്ള കലാഭവൻ സോബിയുടെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ പറഞ്ഞു.

ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിൽ പ്രകാശ് തമ്പിയെയും വിഷ്ണുവിനെയും സംശയമുണ്ടെന്നാണ് അച്ഛനും അമ്മയും നൽകിയ മൊഴി. അപകടം ആസൂത്രിതമാണെന്ന് വിശ്വസിക്കുന്നതായും അവർ മൊഴി നൽകി. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകട ശേഷം പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയിൽനിന്ന് തങ്ങളെ അകറ്റി നിർത്താൻ ഇരുവരും ശ്രമിച്ചു. ബാലഭാസ്‌കറിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാൻ മൊബൈൽഫോൺ ഫോർമാറ്റ് ചെയ്തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത് അർജുനാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു. താനല്ല, ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുൻ പിന്നീട് തിരുത്തിയതിലും ദുരൂഹതയുണ്ട്.

പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുമായി ബാലുവിന് പത്ത് വർഷമായി സാമ്പത്തിക ഇടപകളുണ്ടായിരുന്നു. അപകടത്തിൽ അവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. ആയുർവേദ ആശുപത്രിക്കാരുടെ ബന്ധുവായ ഡ്രൈവർ അർജുനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ക്ഷേത്രദർശനത്തിനു ശേഷം വിശ്രമിക്കാൻ മുറി ബുക്ക് ചെയ്തിരുന്ന ബാലു തൃശൂരിൽ നിന്ന്തിരുവനന്തപുരത്തേക്ക് എന്തിനാണ് തിടുക്കത്തിൽ യാത്ര തിരിച്ചതെന്നും അന്വേഷിക്കണം.ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചതു ഡ്രൈവർ അർജുൻ തന്നെയാണെന്നും ബാലുവിന്റെ ഭാര്യ ആവർത്തിച്ചു. കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അർജ്ജുൻ, കൊല്ലം മുതൽ വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നുകഴിയുകയായിരുന്നു. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവർ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്.'ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല. ഇങ്ങനെയൊരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. അവനെ ഞങ്ങൾക്ക് കിട്ടുമായിരുന്നു. സത്യം കണ്ടെത്തണം '- സിബിഐ സംഘത്തോട് ഉണ്ണി പറഞ്ഞു.

അവസാന ദിവസവും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചാൽ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. തമ്പിയും വിഷ്ണും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത് അപകടവുമായി ബന്ധപ്പെട്ട സംശയം ബലപ്പെടുത്തിയതായും ഇരുവരും പറഞ്ഞു. സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉണ്ണി പിന്നീട് പ്രതികരിച്ചു. ബുധനാഴ്ച പകൽ 3.45ന് ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് 6.30നാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഇവരുടെ സഹോദരൻ പ്രസാദ് എന്നിവരുടെ മൊഴിയും സിബിഐ എടുത്തിരുന്നു. വണ്ടി ഓടിച്ചത് അർജുനായിരുന്നുവെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.

വിഷ്ണു സോമസുന്ദരവും പ്രകാശൻതമ്പിയും ബാലഭാസ്‌കറിന്റെ മാനേജർമാരാണെന്നത് തെറ്റാണെന്നും സംഗീതപരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശനെന്നും ലക്ഷ്മി മൊഴിനൽകി. സ്‌കൂൾകാലംമുതൽ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. ഹോട്ടൽ അടുക്കളനിർമ്മാണത്തിന് സാധനങ്ങൾ നൽകുന്ന ബിസിനസിൽ ബാലഭാസ്‌കറും പങ്കാളിയായിരുന്നു. പാലക്കാട് ആയുർവേദ ആശുപത്രി നടത്തുന്ന ലതയെ സംഗീതപരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബാലു അവിടെ ചികിത്സയ്ക്കുപോയി. ഒരുതവണ പണം കടം നൽകിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലഭാസ്‌കറിന് സാമ്പത്തികബാധ്യതകളില്ല. പണം കൈകാര്യംചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ലക്ഷ്മി മൊഴിനൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP