ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ആർ പീയൂഷ്
കോട്ടയം: മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി. നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്.
എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്. മാലം സുരേഷിന്റെ കൊള്ളപ്പലിശയിൽ തകർന്നു പോയ കുറേ മനുഷ്യരുടെ കഥകൾ മറുനാടൻ മലയാളി ഒരു പരമ്പരയായി എഴുതുകയാണ്. അമേരിക്കയിൽ മകനുമൊത്ത് എല്ലാ സുഖ സൗകര്യങ്ങളോടും ജീവിക്കേണ്ടിയിരുന്ന മല്ലപ്പള്ളി സ്വദേശിനിയായ ഒരു വീട്ടമ്മ സുരേഷിന്റെ കൈകളിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട കഥയാണ് പരമ്പരയിൽ ആദ്യം എഴുതുന്നത്.
കൊള്ളപ്പലിശക്കാരൻ മാലം സുരേഷിന്റെ പത്താംകളം എന്ന പേരിലറിയപ്പെടുന്ന പലിശ ഇടപാടിൽ ഒന്നും അറിയാതെ തെന്നി വീണ് ജീവിതം നശിച്ച വീട്ടമ്മയാണ് മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടു മുറിയിൽ എ.എസ് മാത്യുവിന്റെ മകൾ പ്രീതി മാത്യു. 20 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപയാണ് രണ്ടേ കാൽ മാസത്തെ പലിശയായി സുരേഷിന് നൽകേണ്ടി വന്നത്. 20 പക്ഷം രൂപയ്ക്ക് 10 ദിവസത്തെ പലിശ 5 ലക്ഷം രൂപ. കൂടാതെ കോട്ടയം യൂക്കോ ബാങ്കിലെ സുരേഷിന്റെ പിടിപാട് കൊണ്ട് ഒരു ഹോം ലോണിലും പെടുത്തി കടക്കാരിയാക്കിയിരിക്കുകയാണ്.
2006 ലാണ് പ്രീതി മാത്യുവിന്റെ ശനിദശ തുടങ്ങുന്നത്. കോട്ടയത്ത് എപ്പിക് എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ സ്ഥാപനം നടത്തുകയായിരുന്നു പ്രീതി. സ്ഥാപനത്തിലെ പ്രൊപ്രൈറ്ററായിരുന്ന യാളുടെ സുഹൃത്തുക്കളായ ബിനോയ്, ജോബി കെ മാത്യു, വയലാർ രാജു എന്നിവരെ പരിചയപ്പെടുത്തുകയും തമിഴ്നാട്ടിലെ മേഘ മല എന്ന എസ്റ്റേറ്റ് വാങ്ങാൻ പോകുകയാണെന്ന് പ്രീതിയെ അറിയിക്കുകയും ചെയ്തു. ആലപ്പുഴ എസ്.ബി.ഐ ബാങ്കിൽ നിന്നും ഒരു ലോൺ ലഭിക്കുമെന്നും ബിനോയ്ക്ക് പക്ഷേ ഇൻകം ടാക്സ് റിട്ടേൺ ഇല്ലാത്തതിനാൽ വലിയ തുക ലോൺ ലഭിക്കില്ല എന്നും അവർ പ്രീതിയോട് പറഞ്ഞു. അതിനാൽ ഐ.ടി റിട്ടേൺ അടക്കുന്ന പ്രീതിയുടെ പേരിലേക്ക് ബിനോയിയുടെ കൈവശമുള്ള 8 ഏക്കർ സ്ഥലം തീറാരാധം എഴുതി തരുമെന്നും അതു വച്ച് ലോൺ എടുത്തുകൊടുക്കണമെന്നുമായിരുന്നു ആവശ്യം.
ഒരു സഹായം എന്ന നിലയ്ക്കും തനിക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഇല്ലാത്തതിനാലും പ്രീതി ഇക്കാര്യത്തിന് സമ്മതം മൂളി. കാരണം 8 ഏക്കർ സ്ഥലം തന്റെ പേരിലാക്കുന്നു, ബാങ്കിൽ പണയം വച്ച് ലോൺ എടുക്കുന്നു, അടച്ചില്ലെങ്കിൽ സ്ഥലം ബാങ്ക് റിക്കവർ ചെയ്യുന്നു. അങ്ങനെ ഇവർ ഭരണങ്ങാനം കയ്യൂരുള്ള കുളപ്പുറത്ത് തറവാട് എന്ന അതിപുരാതന കുടുംബത്തിന്റെ വസ്തു വകകൾ പ്രീതിയുടെ പേരിലാക്കി. അക്കാലത്ത് ആധാരം എഴുതുമ്പോൾ വാങ്ങുന്നയാളുടെ സാന്നിധ്യം ആവശ്യമില്ലായിരുന്നതിനാൽ പ്രീതി മാത്യു അവിടെ പോയിരുന്നില്ല. പിന്നീട് ഈ ആധാരവുമായി ആലപ്പുഴയിലെ എസ്.ബി.ഐ ബാങ്കിൽ (അന്ന് എസ്.ബി.ടി) എത്തിയപ്പോൾ അവരുടെ പരിശോധനയിൽ ഒരു ട്രസ്റ്റിന്റെ പേരിലുള്ള വസ്തുവാണെന്ന് കണ്ടെത്തി. അതിനാൽ ലോൺ അനുവദിക്കാനാവില്ല എന്ന് ബാങ്ക് പറഞ്ഞു.
ആ വഴി അടഞ്ഞപ്പോഴാണ് എസ്റ്റേറ്റു വാങ്ങുന്ന കൂട്ടത്തിലുള്ള വയലാർ രാജു മാലം സുരേഷിന്റെ പക്കൽ നിന്നും ആധാരം പണയപ്പെടുത്തി പണം വാങ്ങാം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാലം സുരേഷിനെ ഇവർ കണ്ടു സംസാരിച്ചു. ആധാരത്തിന്റെ ഉടമയായ പ്രീതിയെ പറ്റി സുരേഷ് നടത്തിയ അന്വേഷണത്തിൽ സ്വത്തു വകകൾ ഉള്ള കുടുംബത്തിലെ അംഗമാണെന്ന് മനസ്സിലായി. അങ്ങനെ സുരേഷ് 20 ലക്ഷം രൂപ ഇവർക്ക് നൽകി. ആധാരം പണയപ്പെടു്തിയ വിവരം പ്രീതിയോട് ഇവർ പറയുകയും ചെയ്തു. തനിക്ക് ഒരു നഷ്ടവുമില്ലാത്ത കാര്യമായതിനാൽ പ്രീതിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.
എന്നാൽ 10 ദിവസം കഴിഞ്ഞപ്പോൾ ബിനോയ് 5 ലക്ഷം രൂപ തന്ന് സഹായിക്കണമെന്നും സുരേഷിന് പലിശ കൊടുക്കാനാണെന്നും പറഞ്ഞപ്പോഴാണ് പത്താംകളം എന്ന സ്കീമിലുള്ള പണമിടപാടാണ് ഇവർ നടത്തിയതെന്ന് പ്രീതി അറിയുന്നത്. പണം താൻ എന്തിന് നൽകണമെന്ന് ചോദിച്ചപ്പോൾ തൽക്കാലത്തേക്ക് ഒന്നു പിടിച്ചു നിൽക്കാനാണെന്നും മേഘമല എസ്റ്റേറ്റ് വാങ്ങിയാലുടൻ അത് ബാങ്കിൽ ഈടായി വച്ച് ലോണെടുത്ത് പണം സുരേഷിന് തിരികെ കൊടുക്കാമെന്നും പ്രീതിയുടെ പണവും ഒപ്പം നൽകാമെന്നും ബിനോയ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രീതിയുടെ പിതാവ് മാത്യുവിന്റെ നിർദ്ദേശപ്രകാരവും പണം കടുത്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും എസ്റ്റേറ്റ് വാങ്ങൾ നടന്നില്ല. വീണ്ടും പത്തു ദിവസം കഴിഞ്ഞപ്പോൾ പലിശ ചോദിച്ച് സുരേഷ് പ്രീതിയുടെ വീട്ടിലെത്തി. പണം താൻ വാങ്ങിയിട്ടില്ലെന്നും വാങ്ങിയവരോട് പോയി ചോദിക്കാനും പ്രീതി പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കോട്ടയത്തെ പ്രീതിയുടെ ഓഫീസിലേക്ക് പോകുകയായിരുന്ന പിതാവ് മാത്യുവിനെ ഇവരുടെ ബോലേറോ വാഹനം ഉൾപ്പെടെ സുരേഷും സംഘവും തട്ടിയെടുത്തു. പിന്നെയെല്ലാം സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങളായിരുന്നു. കോട്ടയം നഗരമധ്യത്തിൽ തന്നെയുള്ള പണിതീരാത്ത ഒരു കെട്ടിടത്തിലേക്കായിരുന്നു പ്രീതിയുടെ പിതാവിനെ ഇവർ കൊണ്ടു പോയത്. അവിടെ വച്ച് പ്രീതിയെ ഫോണിൽ വിളിച്ച് പണം തന്നില്ലെങ്കിൽ പിതാവിനെ വിടില്ല എന്ന് ഭീഷണിപ്പെടുത്തി.
ഭയന്നു പോയ പ്രീതി തന്നെ ഊരാക്കുടുക്കിലേക്ക് തള്ളിവിട്ട ബിനോയിയെയും കൂട്ടരെയും ബന്ധപ്പെട്ടു. എന്നാൽ അവരെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ പണം നൽകാമെന്ന് പ്രീതി സമ്മതിച്ചു. അങ്ങനെ പലിശ ഇനത്തിൽ 56 ലക്ഷം രൂപ സഹോദരന്മാരോടും മറ്റും വാങ്ങി സുരേഷിന് നൽകിയാണ് പിതാവിനെ മോചിപ്പിച്ചെടുത്തത്. എങ്ങനെയും ഇയാളുടെ പണം തിരികെ കൊടുക്കാൻ ശ്രമിച്ചെങ്കിലും ചതിയിൽ ചാടിച്ചവർ തന്നെ വീണ്ടും ചതിച്ചു. അവരെല്ലാം സുരേഷിന്റെ ആളുകളായി മാറുകയായിരുന്നു. പിന്നീട് വീണ്ടും വീട്ടിലെത്തി സുരേഷ് ഭീഷണി തുടങ്ങി. നല്ല നിലയിൽ ആർക്കും ഒരു ദോഷവും ചെയ്യാതെ ജീവിച്ച പ്രീതിയുടെ കുടുംബത്തെ നാട്ടുകാരുടെ മുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചു.
അയൽപ്പക്കത്തെ വീടുകളിൽ ഗുണ്ടകളെ താമസിപ്പിച്ച് സുരേഷ് പ്രീതിയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കി. വിവാഹമോചനത്തിന്റെ കേസ് കഴിഞ്ഞ് മകനു വേണ്ടിയുള്ള നിയമ പോരാട്ടം നടക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്. ഏതെങ്കിലും കാരണവശാൽ ഇക്കാര്യം പുറത്തറിയുകയോ കേസോ മറ്റോ ഉണ്ടാവുകയോ ചെയ്താൽ മകന് വേണ്ടിയുള്ള കേസിനെ ബാധിക്കുമെന്ന ഭയത്താൽ പൊലീസിൽ പരാതി പെട്ടിരുന്നില്ല. ഒടുവിൽ ഒരു കോടി 20 ലക്ഷം രൂപയോളം സുരേഷ് കൈപ്പറ്റിയതിന് ശേഷമായിരുന്നു ഭീഷണി ഒഴിഞ്ഞത്. പിന്നീട് പ്രീതി നടത്തിയ അന്വേഷണത്തിലാണ് തന്റെ പേരിൽ എഴുതി വച്ചിരുന്ന വസ്തുവിൽ രണ്ട് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നെന്നും തന്നെ മനഃപൂർവ്വം ചതിയിൽപെടുത്തിയതാണന്നും അറിയുന്നത്. ഇപ്പോഴും ആ വസ്തു പ്രീതിയുടെ പേരിലാണ്. പക്ഷേ ആദായം എടുക്കുന്നത് മറ്റാരോ ആണ്.
2007 ഓഗസ്റ്റ് മാസം കോട്ടയം എസ്പി പ്രീതി സുരേഷിനെതിരെ നൽകിയ പരാതിയിൽ കെസെടുക്കാൻ മണർകാട് സിഐ റഷീദിനോട് നിർദ്ദേശിച്ചു. എന്നാൽ റഷീദ് പല രീതിയിൽ കേസ് ഒതുക്കി തീർക്കാനും പ്രീതിയെ അപായപ്പെടുത്താനും ശ്രമിച്ചിരുന്നു. എസ്പിയുടെ കർശന നിർദ്ദേശമുള്ളതിനാൽ സുരേഷിനെ അന്ന് അറസ്റ്റ് ചെയ്യേണ്ടി വന്നു. സുരേഷ് രക്ഷപെടാൻ വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരിക്കാനായി പണമെറിഞ്ഞു. അന്ന് എ.പി.പി ആയിരുന്ന മനോജ് സുരേഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ എത്തിയില്ല. ഇതേ തുടർന്ന് സുരേഷിന് ജാമ്യം അനുവദിക്കുകയും എ.പി.പിയെ കോടതി സസ്പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് കേസ് എങ്ങുമെത്തിയിരുന്നില്ല.
2005 ൽ അമേരിക്കയിലേക്ക് പോകാനായുള്ള ശ്രമത്തിനിടയിലായിരുന്നു ഈ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. ബിസിനസ് വിസയിൽ പോകാനായി ബാങ്ക് ബാലൻസ് 2 കോടി രൂപ കാണിക്കണമായിരുന്നു. ഇതിനായുള്ള നെട്ടോട്ടത്തിനിടെയായിരുന്നു വൻ ചതി പറ്റിയത്. യു.കെയിലും യു.എസിലുമുള്ള സഹോദരങ്ങൾ നൽകിയ പണവും വീട് പണയപ്പെടുത്തിയ പണവും ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ഈ പണമൊക്കെ ഒടുവിൽ സുരേഷ് എന്ന പലിശക്കാരന് കൊടുക്കേണ്ടി വന്നു. ഇതിനിടയിൽ യൂക്കോ ബാങ്ക് കോട്ടയം ബ്രാഞ്ചിലെ മാനേജർ യു.എസിലേക്ക് പോകാനായി വീടും സ്ഥലവും ലോൺ വച്ച് കിട്ടിയ 20 ലക്ഷം രൂപ മറ്റൊരാളുടെ ലോൺ ക്ലോസു ചെയ്യാനായി തിരിമറി നടത്തി പണം തട്ടിയെടുക്കുകയും ചെയ്തു. 20 വർഷത്തേക്ക് ഹോം ലോൺ എന്ന പേരിലാണ് തുക എടുത്തിരുന്നത്. എന്നാൽ ഇനിയും 5 വർഷം കൂടി സമയമുള്ളപ്പോഴും വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇതുവരെ 46 ലക്ഷം രൂപ ബാങ്ക് കൈവശപ്പെടുത്തി. ഇന് 20 ലക്ഷം രൂപ കൂടി നൽകിയെങ്കിൽ മാത്രമേ ലോൺ ക്ലോസ് ചെയ്യൂ എന്നാണ് ബാങ്ക് പറയുന്ന്. എല്ലാ പ്രതാപത്തോടും കൂടി ജീവിച്ചിരുന്ന പ്രീതിയും കുടുംബവും ഇപ്പോൾ വലിയ കടക്കെണിയിലാണ്. അതിന് കാരണക്കാരൻ മാലം സുരേഷ് എന്ന കൊള്ളപ്പലിശക്കാരനും.
2019 ൽ ജൂലൈ 18 നാണ്് പ്രിതയുടെ പിതാവ് എ.എസ് മാത്യു മരിക്കുന്നത്. കുടുംബത്തിൽ സ,ംഭവിക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് നേർസാക്ഷ്യം വഹിച്ച് ആത്മ സംഘർഷം താങ്ങാനാവാതെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു. ഒരു ആയുഷ്ക്കാലത്തേക്ക് ജീവിക്കാനുള്ളത് ഗൾഫിൽ നിന്നും സമ്പാദിച്ച് മടങ്ങിയെത്തിയിട്ടും ഒന്നും അറിയാതെ ഒരു കൊള്ളപ്പലിശക്കാരന്റെ ചതിയിൽപെട്ട് വെണ്ണീറാകുകയായിരുന്നു. ചൂതാട്ടം നടത്തി പൊലീസ് റെയ്ഡ് ചെയ്ത് 18 ലക്ഷം രൂപ പിടിക്കുകയും സുരേഷിനെ പ്രതി ചേർക്കുകയും ചെയ്ത വാർത്ത പ്രീതി കേൾക്കുന്നത് പിതാവിന്റെ ഓർമ ദിവസമായ ജൂലൈ 18 ന് തന്നെയായിരുന്നു. സത്യം എന്നായാലും ഒരിക്കൽ മറ നീക്കി പുറത്ത് വരുമെന്നും നീതി ദേവത കനിയുമെന്നുമുള്ള പ്രതീക്ഷ ഇതോടെ പ്രീതിക്ക് ബോധ്യമായി. ഇനി സുരേഷിനെതിരെയുള്ള പോരാട്ടം സർവ്വശക്തിയും ഉപയോഗിച്ച് തുടരുമെന്നും പറഞ്ഞു.
(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പരയുടെ ആദ്യ ഭാഗമാണ് ഇത്. വരും ദിവസങ്ങളിലും ക്രൂരതയുടെ പരമ്പര തുടരും)
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്