ആദ്യ വിവാഹത്തിന് സ്വപ്ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സി-ആപ്റ്റിലേക്കു യുഎഇ കോൺസുലേറ്റിൽ നിന്നു 32 പാഴ്സൽ പെട്ടികൾ കൊടുത്തയച്ച ദിവസം നയതന്ത്ര പാഴ്സലിൽ ആകെ വന്നത് 210 പാഴ്സൽ പെട്ടികളായിരുന്നു. ഇതെല്ലാം വിമാന കാർഗോയുടെ ഒറ്റ ബില്ലിലാണു വന്നതും. 32 പെട്ടികൾ കോൺസുലേറ്റിൽ നിന്നു സി- ആപ്റ്റിലെത്തിച്ച്, ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷമാണ് എല്ലാം കൂടി സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഇന്നലെ സി- ആപ്റ്റിന്റെ 2 ജീവനക്കാരിൽ നിന്നു കസ്റ്റംസ് മൊഴിയെടുത്തു. ഇതിലേക്ക് അന്വേഷണം നീളുന്നത് പിണറായി സർക്കാരിനേയും വെട്ടിലാക്കും. സ്വപ്നാ സുരേഷിന് ഉന്നത സ്വാധീനമുണ്ടെന്ന് എൻഐഎ കോടതിയിൽ പറഞ്ഞതും സി ആപ്റ്റിൽ നിന്ന് തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. അതീവ ഗൗരവത്തോടെയാണ് സാഹചര്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസും കാണുന്നത്.
എൻഐഎ കോടതിയിൽ സ്വപ്നാ സുരേഷ് നൽകിയ ജാമ്യ ഹർജിയിലെ ഉത്തരവ് സർക്കാരിനും നിർണ്ണായകമാണ്. ജാമ്യ ഹർജി തള്ളാനാണ് സാധ്യത. ഇതിനൊപ്പം സർക്കാരിനെതിരെ എന്തെങ്കിലും തരത്തിലെ അഭിപ്രായ പ്രകടനങ്ങൾ കോടതി കൂടി നടത്തിയാൽ പിണറായി സർക്കാരിന്റെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും. കെടി ജലീലിനെതിരായ അന്വേഷണം എങ്ങനെ മുമ്പോട്ട് പോകുമെന്നതിലും ആശങ്ക ശക്തമാണ്. എൻഐഎയുടെ കടന്നുവരവും അന്വേഷണ നടപടികളും ഇതുവരെ സ്വാഗതം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്ക് അതേ അന്വേഷണ ഏജൻസി വിരൽ ചൂണ്ടിയതിന്റെ കുരുക്കിൽ സർക്കാരും സിപിഎമ്മും. പ്രതികളുടെ ജാമ്യഹർജി എതിർത്ത് എൻഐഎ നടത്തിയ നിർണായക പരാമർശങ്ങൾ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതാണ്.
പൊലീസിൽ സ്വപ്നാ സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഐഎ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പാണ് ആഭ്യന്തരവും. ഇതിൽ സ്വാധീന ശക്തിയുള്ള വ്യക്തിയായി സ്വപ്നാ സുരേഷ് മാറുന്നുവെന്ന പരാമർശം സർക്കാരിന് വലിയൊരു തിരിച്ചടിയാണ്. അതുകൊണ്ടാണ് ജാമ്യ ഹർജിയിലെ കോടതി ഉത്തരവ് നിർണ്ണായകമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും ചേരാനിരിക്കെ അവിടെ നടക്കാനിടയുള്ള ചർച്ചകളെയും എൻഐഎയുടെ ഈ നീക്കം സ്വാധീനിക്കും. സ്വർണക്കടത്ത് കേസിൽ സർക്കാർ തന്നെ ആവശ്യപ്പെട്ട പ്രകാരമാണു കേന്ദ്രം എൻഐഎയെ നിയോഗിച്ചത് എന്ന അവകാശവാദമാണു സിപിഎം ഉയർത്തിവന്നത്. ഇത് തൽകാലം മാറ്റി പറയാനും കഴിയില്ല.
കേസിൽ കേന്ദ്ര സർക്കാരിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഇടപെടലുകളെ വിമർശിക്കുമ്പോഴും അന്വേഷണ ഏജൻസികളെ പ്രകോപിപ്പിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. സ്വർണക്കടത്തു പിടിച്ച കസ്റ്റംസിന്റേതു ധീരമായ നടപടി എന്നാണു കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്. ഇതെല്ലാം വെറുതെയായി എന്ന തോന്നലാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. സ്വപ്ന സുരേഷിനു കേരള പൊലീസിലും അധികാര കേന്ദ്രങ്ങളിലുമുള്ള വലിയ സ്വാധീനത്തെക്കുറിച്ചാണ് അന്വേഷകർ ഇന്നലെ കോടതിയിൽ മുന്നറിയിപ്പു നൽകിയത്. ഇത് പിണറായി വിജയന് കിട്ടിയ വലിയൊരു അടിയാണെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ തിരുത്തലുകൾക്ക് പാർട്ടി മുന്നിട്ടിറങ്ങുമെന്നാണ് വിലയിരുത്തൽ.
കേസിൽ എം. ശിവശങ്കർ വഴിവിട്ട ഇടപെടലിനു മുതിർന്നില്ലെന്ന എൻഐഎ നിലപാടിൽ ആശ്വാസം കണ്ടെത്തുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരമൊരു കേസിലെ പ്രതിയുടെ 'മാർഗദർശി' ആയിരുന്നുവെന്ന കണ്ടെത്തൽ സർക്കാരിന് തിരിച്ചടിയാണ്. ശിവശങ്കറിനെ കേസിൽ ഇതുവരെ പ്രതിയാക്കാതിരുന്നതും മറ്റു സർക്കാർ-പാർട്ടി ബന്ധങ്ങളൊന്നും പുറത്തുവരാഞ്ഞതും സിപിഎമ്മിന് ആശ്വാസമാണ്. അതിനിടെ പ്രതിപക്ഷവും ബിജെപിയും ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി വീണ്ടും രംഗത്തെത്തി. സിപിഐയും ഇക്കാര്യത്തിലെ പ്രതിഷേധം സിപിഎം നേതൃത്വത്തെ അറിയിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങിനും ചർച്ചയ്ക്കും വേണ്ടിയാണു നാളെ ഓൺലൈനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്.
എൻഐഎക്കു സ്വപ്ന നൽകിയ കുറ്റസമ്മത മൊഴികളിലെ 20, 21, 22, 23, 24, 28 പേജുകളിലെ വിവരങ്ങളാണു എൻഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ കോടതിയിൽ ഉദ്ധരിച്ചത്. സ്വപ്നയ്ക്കു മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എന്നിവരുമായുള്ള പരിചയവും അടുപ്പവും സ്വാധീനവും വിവരിക്കുന്ന ഇംഗ്ലിഷിൽ തയാറാക്കിയ മൊഴിപ്പകർപ്പിലെ വിവരങ്ങളാണു എൻഐഎ കോടതിയിൽ പരാമർശിച്ചത്. അന്വേഷണം എൻഐഎക്കു കൈമാറാൻ കേന്ദ്രസർക്കാരിനു കത്തെഴുതിയ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടായിരുന്നു അസി. സോളിസിറ്റർ ജനറലിന്റെ പ്രോസിക്യൂഷൻ ആദ്യ ദിവസത്തെ വാദങ്ങളുടെ തുടക്കം. എന്നാൽ വാദം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ കഥമാറി.
എന്നാൽ, ജൂൺ 30 നു തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ സഹായം അഭ്യർത്ഥിച്ചു സ്വപ്ന സുരേഷ് സമീപിച്ചെങ്കിലും എം. ശിവശങ്കർ സഹായിച്ചില്ലെന്നു വ്യക്തമാക്കിയ എൻഐഎ എന്തുകൊണ്ടാണു ശിവശങ്കർ സഹായിക്കാതിരുന്നതെന്നു കോടതിയിൽ പറഞ്ഞില്ല. നയതന്ത്രപാഴ്സലിൽ സ്വർണമാണെന്നു ശിവശങ്കറിനു മുന്നറിവുണ്ടോയെന്ന കാര്യത്തിൽ കോടതിയിൽ എൻഐഎ മൗനം പാലിച്ചു. ശിവശങ്കർ എന്തുകൊണ്ടാണ് 'നയതന്ത്ര പാഴ്സൽ' വിട്ടുകിട്ടാൻ സഹായിക്കാതിരുന്നതെന്നു വരും ദിവസങ്ങളിൽ എൻഐഎ വ്യക്തമാക്കിയേക്കും. സ്വപ്നയില്ലാതെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന് ഒരുദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത നിലയിലായിരുന്നുവെന്നും പ്രതിയുടെ മൊഴികൾ ഉദ്ധരിച്ചു എൻഐഎ പറയുന്നു.
യുഎഇ കോൺസുലേറ്റിനു വേണ്ടി സ്വപ്ന നടത്തിയ കമ്മിഷൻ ഇടപാടുകളുടെ വിശദാംശങ്ങളും അതിലൂടെ നേടിയ സാമ്പത്തിക ലാഭവും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ഇത്തരം വെളിപ്പെടുത്തലുകൾ സ്വർണക്കടത്തിലൂടെയുണ്ടാക്കിയ സമ്പത്ത് മറയ്ക്കാനാണെന്ന് എൻഐഎ വാദിച്ചു. ഇതിനൊപ്പമാണ് 650 പവൻ അണിഞ്ഞ് സ്വപ്ന നിൽക്കുന്ന ചിത്രം കോടതിയിൽ ഹാജരാക്കിയതും. സ്വപ്നയുടെ സാമ്പത്തിക കരുത്ത് വിശദീകരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതെല്ലാം ഫലം കാണുമോ എന്ന് ജാമ്യ ഹർജിയിലെ വിധിയിൽ വ്യക്തമാകും. സാധാരണ നിലയിൽ ജാമ്യം കിട്ടില്ലെന്നാണ് വിലയിരുത്തൽ.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍