ക്രിസ്തുമതവും ഹാഗി സോഫിയ ചരിതവും; ഈസ്റ്റാംമ്പുളിലെ കാറ്റുകൾ പറഞ്ഞ കഥകൾ - രണ്ടാം ഭാഗം; ജെ എസ് അടൂർ
ജെ എസ് അടൂർ
ഈസ്റ്റാംബൂൾ നഗരമധ്യത്തിൽ സുൽത്താൻ അഹ്മദ് സ്ക്വയനു ഒരുപാട് കഥകളറിയാം. വൈകുന്നേരത്തെ ഇളം വെയിലിൽ സുൽത്താൻ അഹ്മദ് സ്ക്വയറിലെ മരത്തണലിൽ ഇരുന്നു ചരിത്രത്തിന്റെ കുളമ്പടികളിലേക്ക് കാതോർത്തു. ആയിരം വർഷങ്ങൾക്ക് മുമ്പത്തെ തേരോട്ട. മത്സരങ്ങളുടെ ആരവങ്ങൾ കേൾക്കാമായിരുന്നു. ആ സ്ഥലത്തിന് അന്ന് ഹിപ്പോഡോം എന്ന പേരിലാണ് അറിയപ്പെട്ടത്. ഹിപ്പോ എന്നത് കുതിരകൾക്ക് ഗ്രീക്കിൽ പറയുന്ന പേരാണ്. ഡോം എന്നാൽ ഇറങ്ങുന്ന സ്ഥലം. അന്നത്തെ ഹിപ്പോ ഡോമിൽ നിന്നാണ് പിന്നെ വിമാനത്താവളത്തിന് എയ്റോഡോം എന്ന വാക്ക് ഉണ്ടായത് അന്ന് ഹിപ്പൊഡോം വിശാലമായ വലിയ ഗ്രൗണ്ട് ആയിരുന്നു.
അവിടെയാണ് ആഢ്യ ഉദ്യോഗസ്ഥരും സൈന്യാധിപരും വ്യാപാര പ്രമുഖരും സാമൂഹിക വരേണ്യരും തേരുകളിലും അരോഗ ദൃഡഗാർത്തരയ കുതിരപ്പുറത്തും വന്നിറങ്ങിയത്. ഹിപ്പോഡോം കഴിഞ്ഞാൽ അതിനു തൊട്ട് പടിഞ്ഞാറായി റോമൻ ചക്രവർത്തിയുടെ മഹാകൊട്ടാരം. ഹിപ്പൊദോമിലെ മരങ്ങളും ഗാലറികളും വൻ സ്റ്റേഡിയവും കഴിഞ്ഞു സൂര്യൻ കൊട്ടാരത്തിന്റ ഗോപുര മഹിമകളിൽ തിളങ്ങി നിന്നിരുന്നു. കൊട്ടാരം കഴിഞ്ഞുള്ള ചെറിയ കുന്നിൽ ഹാഗി സോഫിയയുടെ താഴികകുടങ്ങൾ സൂര്യ തേജസിൽ മുങ്ങി തിളങ്ങിയിരുന്നു. കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ നഗരം അഞ്ചും ആറും നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം മഹിമകളിൽ തിളങ്ങി. ക്രിസ്തുമതം എങ്ങനെയാണ് വ്യവസ്ഥാപിത മതമായതു?
കോൺസ്റ്റന്റീനാണ് റോമാ സാമ്രാജ്യത്തിൽ ക്രിസ്തീയ മത ഐഡിയോളേജി കൂട്ടിയിണക്കി അതിനെ സാമ്രജ്യത്തോളം വലിയ മത മാക്കിയത്. അതിനു തൊട്ട് മുമ്പ് ഡയോക്ളീസ് ചക്രവർത്തിയുടെ കാലത്തു ക്രിസ്തീയ മത വിശ്വാസം നിരോധിക്കപ്പെട്ട നിയമ വിരുദ്ധ പ്രസ്ഥാനമായിരുന്നു. ആ കാലത്തു റോമാ സാമ്രജ്യത്തിൽ ഏതാണ്ട് 10% ആളുകൾ വിവിധ തരം ക്രിസ്തുമത വിശ്വാസികളുണ്ടായിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള പ്രധാന പ്രശ്നം അവർ അഗസ്റ്റസ് എന്ന് വിളിച്ചിരുന്ന റോമൻ ചക്രവർത്തിമാരുടെ ദൈവീക അധികാരങ്ങളെ അംഗീകരിച്ചില്ല എന്നതായിരുന്നു. അതുപൊലെ റോമാ സാമ്രജ്യത്തിൽ അന്ന് പ്രചാരത്തിളുള്ള സൂര്യ ദേവനെ ആരാധിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു എന്നതായിരുന്നു . അതുകൊണ്ടു തന്നെ അവരെ സാമ്രാജ്യ ദ്രോഹികളും ഭരണത്തിന് എതിരെ കുത്തി തിരുപ്പു ഉണ്ടാക്കുന്നവരുമായാണ് കണ്ടത് മഹാ പീഡന കാലം.
ക്രിസ്ത്യാനികൾക്ക് റോമാ സാമ്രജ്യത്തിൽ ജോലി കിട്ടില്ലായിരിന്നു. ജോലിയിലിരുന്നു ക്രിസ്ത്യാനികളയവരെ പിരിച്ചു വിട്ടു അതിനു എതിരെ നിരവധി സാമ്രാജ്യ ശാസനകളുണ്ടായി. അതിന്റ നേതാക്കളെ ജയിലിൽ അടച്ചു. ക്രൂശിലേറ്റി. ചുട്ടു കൊന്നു. മൈതാനങ്ങളിൽ തുറന്നു വിട്ട മൃഗങ്ങൾക്ക് തീറ്റയായി എറിഞ്ഞു കൊടുത്തു..സി ഇ 300 മുതൽ 311വരെയാണ് ക്രിസ്തീയ ചരിത്രത്തിൽ മഹാ പീഡനകാലം എന്നറിയപ്പട്ടത്. അത്രമേൽ ക്രൂരമായി ക്രിസ്ത്യാനികൾ വേട്ടയാടപ്പെട്ട കാലമില്ലായിരുന്നു. ക്രിസ്ത്യാനികൾ അന്ന് കൂടുതൽ ഉണ്ടായിരുന്നത് റോമാ സാമ്രജ്യത്തിന്റ വടക്ക് കിഴക്കേ ഭാഗത്തുള്ള ഇപ്പോഴത്തെ ഈജിപ്റ്റ്, സിറിയ, ലെബനോൻ, ഇറാഖ്, ടർക്കി മേഖലയിലുള്ള വ്യാപാര കേന്ദ്രങ്ങളിലും റോം, മിലാൻ മുതലായ പട്ടണ പ്രേദേശങ്ങളിലും ആയിരുന്നു.
ഈജിപ്റ്റിലെ അലക്സാൻഡ്രിയ, സിറിയയിലെ അന്തോക്യ, നിക്കോ ദോമ്യ, റോം എന്നിവ പ്രധാന ക്രിസ്തീയ കേന്ദ്രങ്ങളായിരിന്നു. റോമാ സാമ്രജ്യത്തിന്റ ശത്രു പക്ഷത്തായിരുന്ന പേർഷ്യ (ഇപ്പോഴത്തെ ഇറാനും ഇറാക്കിന്റെ ചില പ്രദേശങ്ങളും )യിൽ വളർന്ന മാണിക്കൻ ക്രിസ്തു വിഭാഗം റോമാ സാമ്രാജ്യത്തിലെക്ക് പടര്ന്നിരുന്നു . അതു കൊണ്ടു തന്നെ ആ വിശ്വാസ ധാരയെ ശത്രു പക്ഷത്താണ് കണ്ടത് മൂന്നാം നൂറ്റാണ്ടിൽ ശിഥില പ്രതിസന്ധി നേരിട്ടറോമാ സാമ്രജ്യത്തെ അന്നത്തെ പ്രാദേശിക പട്ടാള ഭരണക്കാരോട് യുദ്ധം ചെയ്തു വീണ്ടും കൂട്ടിയോജിപ്പിച്ചത് ഡയോക്ളീസ് എന്ന സാധാരണ വർഗ്ഗത്തിൽ നിന്ന് ഉയർന്നു വന്ന റോമൻ പട്ടാള മേധാവിയായിരുന്നു. അദ്ദേഹമാണ് റോമൻ സാമ്രജ്യത്തെ ഭരണ -സൈന്യ സൗകര്യത്തിനും ശിഥീലീകരണത്തിൽ നിന്നുള്ള പരിരക്ഷക്കായി റോമാ സാമ്രജ്യത്തെ കിഴക്കും പടിഞ്ഞാറുമെന്നു തിരിച്ചുത് കിഴക്കേ നികൊദോമ്യയിൽ (ഇപ്പോഴത്തെ ഇസ്താൻബൂളിനടുത്തു )ഡെമോക്ലെസ് ചക്രവർത്തി തലസ്ഥാനമാക്കി. പടിഞ്ഞാറു റോമിൽ മക്സിമാൻ ചക്രവർത്തിയായി. ഇവരെ സഹായിക്കാൻ കിഴേക്ക് ഗലറിയ സ്സും പടിഞ്ഞാറു കോൺസ്റ്റീനെസ് (പിന്നീട് ച ക്രവർത്തിയാ കോൺസ്റ്റന്റീന്റെ അച്ഛൻ )സീസർമാരായി നിയമിക്കപ്പെട്ടു റോമാ സാമ്രജ്യത്തിന്റെ വടക്ക് കിഴക്കുള്ള ക്രിസ്ത്യാനികൾ രാജ്യക്ഷേമത്തിനായി റോമൻ മതാചാരമായ മൃഗ യാഗങ്ങളിൽ പങ്കെടുക്കാത്തതു കൊണ്ടാണ് സൂര്യ ദേവനായ അപ്പോളോ രാജ്യത്തും കൊട്ടാരത്തിലും പ്രസാദിക്കാത്തത് എന്ന ഡെൽഫിയിൽ വെളിപാട് വന്നതോടു കൂടി നിക്കോദോമ്യയിലെ പള്ളി അടിച്ചു പൊളിച്ചു തീയിട്ടും.
പേർഷ്യൻ ബന്ധങ്ങൾ ഉണ്ടായിരുന്നു മാണിക്ക(manichean ) വിഭാഗത്തിൽ ഉള്ളവരെ തീയിൽ എറിഞ്ഞു കൊന്നു. അതുപോലെ അവരുടെ ഗ്രന്ഥങ്ങൾ കത്തിച്ചു. ഗലേറിയെസ് ആയിരിന്നു ഏറ്റവും കൂടുതൽ പീഡനങ്ങൾ നടത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് തീയിട്ടു. സഭാ തലവന്മാരുടെ തല വെട്ടി ഇതു അവസാനിച്ചത് സി ഇ 311ഇൽ ഡയോക്ളീഷെന്റ് മരണത്തോടെയാണ്. സി ഇ 306ഇൽ ചക്രവർത്തിയായ ഗലേറിയസ് മരിച്ചത് വളരെ ദാരുണമായ രോഗം വന്നു വികൃതമായ അവസ്ഥയിലാണ്. ആ അവസ്ഥയിലാണ് ക്രിസ്തു മത പീഡനം അദ്ദേഹം അവസാനിപ്പിക്കാൻ കാരണം. അതിനു ഒരു കാരണം പീഡന കാലത്തു സാമ്രജ്യ ഭരണത്തോടും വലിയ നികുതി ഭാരത്തോടും പ്രതിഷേധമുള്ള ഒരുപാട് സാധാരണക്കാർ രഹസ്യമായി ക്രിസ്ത്യാനികളായി. ആ കൂട്ടത്തിൽ ക്രിസ്ത്യാനിയായ ഒരാളായിരുന്നു കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ അമ്മ ഹെലേന അതു മാത്രം അല്ല പടിഞ്ഞാറു ചക്രവർത്തിയായ കോൺസ്റ്റന്റീൻ ക്രിസ്തു മത വിശ്വാസികളോട് താല്പര്യമുള്ളയാളായിരുന്നു. ക്രിസ്തു മതം ഭരണ ഐഡിയോളേജി ആയപ്പോൾ. സീ ഇ 313 ഇൽ ക്രിസ്തീയ മത വിശ്വാസത്തിനു പൂർണ്ണ സ്വാതന്ത്ര്യവും പരരക്ഷയും നൽകിയാണ് മിലാൻ സാമ്രജ്യ ശാസനം അഥവാ എഡിക്റ്റ് ഓഫ് മിലാൻ. അന്ന് തൊട്ട് റോമാ സാമ്രജ്യത്തിൽ അപ്പോളോ (സൂര്യ ദേവൻ )മത വിശ്വാസത്തോടൊപ്പം ക്രിസ്തു മതവും പ്രബലമായി.
സീ ഇ 325ഇൽ കോൺസ്റ്റന്റീൻ ചക്രവർത്തി നൈസിയയിൽ ( ഗ്രീക്കിൽ നീക്കിയ -ഇപ്പോൾ ടർക്കിയിലെ ഇസ്നിക് )വിളിച്ചു ചേർത്ത ബിഷപ്പ്മാരുടെ സുന്നഹദോസിൽ വച്ചാണ് വിവിധ വിശ്വാസധാരകൾ ഉണ്ടായിരുന്ന ക്രിസ്തീയ വിശ്വാസങ്ങളെ കുറിച്ച് ചർച്ച ചെയ്തു ക്രിസ്തു മതത്തിനു പൊതുവായ വിശ്വാസ പ്രമാണമുണ്ടാക്കിയത്. ഈ ചരിത്രം പറയാൻ കാരണം അധികാരവും മത വിശ്വാസവും രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായിരുന്നു ചരിത്രത്തിൽ ഉടനീളം. കാരണം രാഷ്ട്രീയ സാധുത ദൈവീക അധികാര യുക്തിയിലാണ് ഉറപ്പിച്ചത്. അതുകൊണ്ടു തന്നെ ദൈവദത്ത രാജകീയ അധികാരത്തിന്റെ ഐഡിയോളേജിയായാണ് തിയോളേജി പലയിടത്തും വളർന്നത്. അതു കൊണ്ടു തന്നെയാണ് നൈസിയൻ വിശ്വാസപ്രമാണം മത അധികാരവും രാഷ്ട്രീയ അധികാരവും തമ്മിലുണ്ടാക്കിയ അധികാര വിശ്വാസ യുക്തിയായിരുന്നു. അങ്ങനെയാണ് പള്ളികളും ക്ഷേത്രങ്ങളും അധികാരത്തിന്റെ അടയാളങ്ങളായത്. പുരാതനമായ ഗ്രീക്ക് ക്ഷേത്രം നിന്നിടത്തു ആദ്യം സാമ്രജ്യത്തിന്റ അടയാളമായി പള്ളി പണിതത് കോൺസ്റ്റന്റീൻ ചക്രവർത്തിയുടെ മകനായ കോൺസ്റ്റീനസാണ് രണ്ടാമനാണ് . സീ ഇ 361 ഇൽ സാമ്രാജ്യത്തിന്റെ ആസ്ഥാന വലിയ പള്ളി ആദ്യമായി പണിതത്. തടികൊണ്ടായിരുന്നു അധികവും. തടി കൊണ്ടുള്ള മേൽക്കൂരയും സീ ഇ 380 ഫെബ്രുവരി 27 നു തെസ്സലോനിക്യ ശാസനത്തിലൂടെ ക്രിസ്തുമതം റോമാ സാമ്രജ്യത്തിന്റെ സർവ്വ ലൗകീക മതമായി മാറി . തെസലോനിക്യ ശാസനം പുറപ്പെടുവിച്ചത് തിയോഡഷ്യസ് ഒന്നാമനും കൂടെ സഹചക്രവർത്തിമാരായിരുന്ന ഗ്രാഷ്യനും വലിനീഷ്യൻ രണ്ടാമനും കൂട്ടിയാണ്.
ആയിടക്ക്ക് പ്രചാരത്തിൽ ആയിരുന്ന ഏരിയൻ തിയോളേജി തള്ളി അവർ തിരെഞ്ഞെടുത്ത ഔദ്യോഗിക വിശ്വാസ പ്രമാണം നൈസിയൻ വിശ്വാസ സംഹിതയായിരുന്നു അന്ന് തൊട്ടാണ് റോമാ സാമ്രജ്യത്തിന്റ ഔദ്യോഗിക സഭ കത്തോലിക്ക് ഓർത്തഡോക്ൾസ് എന്ന പേരിൽ അറിയാൻ തുടങ്ങിയത്. ഓർത്തഡോക്സ് എന്നത് വിശ്വാസ പ്രമാണവും കത്തോലിക്ക് എന്നത് സർവ്വലോകത്തിനും ബാധകം എന്നതുമായിരുന്നു . പക്ഷെ പിന്നീട് റോമിലെ ബിഷപ്പ് കത്തോലിക്കാ പോപ്പ് ആയപ്പോൾ കിഴക്കേ റോമാ സാമ്രജ്യത്തിലെ ബിഷപ്പ് ഓർത്തോഡക്സ് കത്തോലിക്കാ മെത്രാപൊലീത്ത (മെട്രോ നഗരം പൊലീത്ത -ബിഷപ്പ് ).
ഹാഗിയ സോഫിയ നാൾ വഴികൾ
റോമാ സാമ്രജ്യത്തിന്റ യഥാർത്ഥ അധികാര തലസ്ഥാനം കോൺസ്റ്റിനോപ്പിൾ ആയതോടെ മഹാ സാമ്രജ്യത്തിന്റ ശക്തി മഹിമയുടെ അടയാളമായാണ് ഹാഗി സോഫിയ വന്നത്. ആദ്യ വലിയ പള്ളി അഞ്ചാം നൂറ്റാണ്ടിൽ തീപിടിച്ചു . പിന്നീട് പണിത വല്യപള്ളി കോൺസ്റ്റിനോപ്പിലെ ഹിപ്പൊഡോമിൽ തേരോട്ട മത്സര ലഹളയിൽ സി ഇ 532 ജനുവരി 13-14 ജനക്കൂട്ടം തീ വച്ചു. ലഹളയ്ക്ക് പ്രധാന കാരണം റോമൻ ചക്രവർത്തി ജസ്റ്റീനിയൻ ചുമത്തിയ വലിയ നികുതി ഭാരവും യുദ്ധ നികുതിയും അതോടൊപ്പം അന്നത്തെ ധനകാര്യ മന്ത്രിയും കൂട്ടരും നടത്തിയ അഴിമതിയും ദുർവ്യയമുമാണ് . ചേരിതിരിഞ്ഞുള്ള തേരോട്ട മത്സര സംഘടനകൾ വിഭാഗീയ രാഷ്ട്രീയ മത്സരത്തിൽ രാഷ്ട്രീയപാർട്ടികളെപ്പോലെ പോരടിച്ചു വൻ ലഹളയെയാണ് നിക്ക ലഹള എന്നറിയപ്പെട്ടത്. നിക്ക ലഹളയിൽ തീ വച്ചു നശിക്കപ്പെട്ട അസ്ഥാന പള്ളി വീണ്ടും വൻ മഹിമയിൽ സി ഇ 537 ഇൽ ജസ്റ്റീനിയൻ പൂർണമായും മാറ്റി പണിതു. അന്ന് ലോകത്തിലെ ഏറ്റവും വലിയ പള്ളി ആയിരുന്നു. അതു അന്നും ഇന്നും ലോകത്തിലെ ആർക്കിടെക്ച്ചർ അത്ഭുതമായി നിലനിൽക്കുന്നു. 1453 കോൺസ്റ്റ്ന്റിനോപ്പിൾ 21 വയസ്സ് മാത്രമുള്ള മെഹെമദ് പിടിച്ചടക്കിയപ്പോൾ ഹാഗി സോഫിയ കണ്ട് അത്ഭുതപെട്ടു . അതു അദ്ദേഹം നശിപ്പിച്ചില്ല . അധികാരം മാറിയപ്പോൾ ആസ്ഥന ഐഡിയോളേജി ഇസ്ലാം മതമായി . അങ്ങനെ ഓർത്തോഡക്സ് ആസ്ഥാന പള്ളി മുസ്ലിം പള്ളിയായി മാറി.
തുടരും
Stories you may Like
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- ജസ്റ്റിൻ ട്രൂഡോയെ ഉപേക്ഷിച്ച് ഭാര്യ സോഫി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി
- വനിത പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്