ബെയ്റൂട്ട് സ്ഫോടനത്തിൽ മരണം 135 ആയി; സ്ഫോടനത്തിന് കാരണം തുറമുഖത്തിനടുത്ത് സംഭരിച്ചിരുന്ന അമോണിയം നൈട്രേറ്റ്; റഷ്യൻ വ്യാപാരിയിൽ നിന്നും ആറ് വർഷം മുൻപ് പിടിച്ചെടുത്ത സ്ഫോടക വസ്തു സൂക്ഷിച്ചത് സാധാരണ കെട്ടിടത്തിൽ ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ; സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുയർത്തി വിദഗ്ദർ; ബെയ്റൂട്ട് സ്ഫോടൻത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിവാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലബനനിന്റെ തലസ്ഥാന നഗരമായ ബെയ്റൂട്ടിനെ തകർത്തുകളഞ്ഞ ഉഗ്രസ്ഫോടനത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 135 ആയി. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റപ്പോൾ നൂറുകണക്കിൻ ആൾക്കാരെ കാണാതായിട്ടുണ്ട്. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു എന്നാണ് ആദ്യത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെയും തുറമുഖ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് ഈ ഉഗ്രസ്ഫോടനത്തിന് ഒരു കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബെയ്റൂട്ടിനെ തകർത്ത അമോണിയം നൈട്രേറ്റിന്റെ കഥ
ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തിൽ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട ജോർജിയയിലെ ബാടുമിയിൽ നിന്നും മൊസാംബിക്കിലേക്ക് പോവുകയായിരുന്ന റഷ്യൻ കപ്പൽ വിവിധ കാരണങ്ങളാൽ ബെയ്റൂട്ട് തുറമുഖത്ത് പിടിച്ചിടുകയായിരുന്നു. ഐഗോർ ഗ്രെചുഷ്കിൻ എന്ന റഷ്യൻ വ്യാപാരിയുടെതായിരുന്നു ആ കപ്പലിൽ ഉണ്ടായിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ്.
ഇത്തരത്തിൽ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുമ്പോൾ ഉണ്ടായിരിക്കേണ്ട ചില രേഖകൾ ഇല്ലാത്തതിനാലായിരുന്നു കപ്പൽ തുറമുഖത്ത് പിടിച്ചുവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന്, വൻതുക പിഴയൊടുക്കിയാൽ മാത്രമെ കപ്പൽ വിട്ടുനൽകുകയുള്ളു എന്നായിരുന്നു ലെബനൻ അധികൃതർ പറഞ്ഞത്. ഭാര്യ ഐറിനയുമൊത്ത് സൈപ്രസിൽ താമസമാക്കിയ ഐഗോർ ഗ്രെചുഷ്കിൻ പക്ഷെ പാപ്പർ ഹർജി നൽകി പിഴ അടക്കുവാനുള്ള തുക ഇല്ലെന്ന് വരുത്തി തീർത്ത് കപ്പൽ ഉപേക്ഷിക്കുകയായിരുന്നു.
കപ്പൽ തുറമുഖത്ത് പിടിച്ചിട്ടപ്പോൾ അതിന്റെ സുരക്ഷ ഉറപ്പാക്കുവാനായി നാല് ജീവനക്കാരെ കപ്പലിൽ തന്നെ തടവിലാക്കിയിരുന്നു. 2014 ജൂലായിലെ മാരിടൈം വെബ്സൈറ്റിൽ, സ്ഫോടകവസ്തുക്കൾനിറച്ച കപ്പലിനുള്ളിൽ തടവുകാരാക്കപ്പെട്ട ജീവനക്കാരുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും, തടവിലാക്കപ്പെട്ട ജീവനക്കാർ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തതോടെ അവരെ സ്വതന്ത്രരാക്കുകയും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുവാൻ അനുവദിക്കുകയുമായിരുന്നു.
അതിന് ശേഷമാണ് കപ്പലിൽ ഉണ്ടായിരുന്ന അമോണിയം നൈട്രേറ്റ് വെയർഹൗസിലേക്ക് മാറ്റുന്നത്.എന്നാൽ 2014 ജൂൺ 27 ന് തന്നെ ലബനീസ് കസ്റ്റംസ് ഡയറക്ടറായിരുന്ന ഷഫിക് മെർഹി ഇത്തരമൊരു സ്ഫോടകവസ്തു തുറമുഖത്തിനടുത്ത് സംഭരിക്കുന്നതിന്റെ അപകടം അധികൃതരെ അറിയിച്ചിരുന്നു. മാത്രമല്ല, യാതോരു സുരക്ഷാ മുൻകരുതലുകളുമെടുക്കാതെ ഒരു സാധാരണ കെട്ടിടത്തിനകത്ത് ചാക്കുകളിലായിരുന്നു ഇത് സംഭരിച്ചിരുന്നത്.
നിരുത്തരവാദപരമായി, തുറമുഖത്തിനടുത്ത് ഇത്രയും മാരകമായ സ്ഫോടക വസ്തു സൂക്ഷിച്ച തുറമുഖ അധികൃതർക്കെതിരെ നടപടികൾ എടുക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തുറമുഖ അധികൃതർ പറയുന്നത്, ഇത് ഇവിടെ നിന്നും നീക്കം ചെയ്യുവാൻ നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടപടികൾ ഒന്നും ഉണ്ടായില്ലെന്നായിരുന്നു.
പ്രതികൂല കാലാവസ്ഥയിൽ ഇത്ര അപകടം പിടിച്ച വസ്തു സൂക്ഷിക്കുവാൻ ബുദ്ധിമുട്ടായതിനാൽ ഇത് തിരച്ചയക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അതല്ലെങ്കിൽ ലബനീസ് എക്സ്പ്ലോസീവ് കമ്പനിക്ക് ഇത് വിൽക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അഴിമതിയിൽ ആറാടി നിൽക്കുന്ന ഭരണകൂടത്തിന് പക്ഷെ അതിലൊന്നും താത്പര്യമില്ലായിരുന്നു. അപേക്ഷകൾക്ക് മറുപടി നൽകാൻ പോലും അവർ തയ്യാറായില്ലെന്നാണ് തുറമുഖം അധികൃതർ പറയുന്നത്.
2017- ൽ അന്ന് കസ്റ്റംസ് തലവനായി നിയമിതനായ ഡാഹറും അപകടം ചൂണ്ടിക്കാട്ടി ജുഡീഷറിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷെ അതും ബധിരകർണ്ണങ്ങളിൽ പതിക്കുകയായിരുന്നു.
തകർന്നടിഞ്ഞ കെട്ടിടാവശിഷടങ്ങൾക്കിടയിൽ പൊലിയാതെ നിന്ന കുഞ്ഞു ജീവൻ
സ്ഫോടനത്തിൽ ബെയ്റൂട്ട് നഗരത്തിന്റെ പകുതിയോളം തകർന്നടിഞ്ഞു. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. മരണം ഇതുവരെ 135 ആയിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. സമയം ഇത്രയും കഴിഞ്ഞതോടെ അവരിൽ പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മരണമടഞ്ഞിരിക്കും എന്നാണ് കരുതപ്പെടുന്നത്. രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് തികച്ചും ഒരു അദ്ഭുതമായി, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു കൊച്ചു പെൺകുട്ടിയ ജീവനോടെ കണ്ടെത്തിയത്. കെട്ടിടം തകർന്നതിന് 24 മണിക്കൂറുകൾക്ക് ശേഷമാണ് ഈ പിഞ്ചു ജീവൻ രക്ഷാപ്രവർത്തകരുടെ കൈയിലെത്തിയത് എന്നതാണ് ഏറ്റവും അദ്ഭുതകരമായ കാര്യം. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട പെൺകുട്ടിയുടെ തല മാത്രമേ പുറത്തേക്ക് ദൃശ്യമായിരുന്നുള്ളു.
സ്ഫോടനത്തിലെ ദുരൂഹതകൾ ചർച്ച ചെയ്ത് യുദ്ധവിദഗ്ദർ
മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ച മുൻ സി ഐ എ ഉദ്യോഗസ്ഥനായ റോബർട്ട് ബെയർ പറയുന്നത് സ്ഫോടനം നടന്നത് അപകടം മൂലമാണെന്നും, അതിനു പിന്നിൽ തീവ്രവാദികളോ മറ്റാരെങ്കിലുമോ ഇല്ല എന്നുതന്നെയാണ്. എന്നാൽ, അമോണിയം നൈട്രേറ്റ് തന്നെയാണ് പൊട്ടിത്തെറിച്ചത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് അത്ര ഉറപ്പില്ല. ചുവന്ന പുക ഉയർന്ന പ്രധാന സ്ഫോടനത്തിന് തൊട്ടു മുൻപായി ഒരു ചെറിയ സ്ഫോടനം നടന്നതും വെളുത്ത പുക ഉയർന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കരിമരുന്നു പ്രയോഗത്തിനോട് സമാനമായതായിരുന്നു ആദ്യസ്ഫോടകം. യുദ്ധാവശ്യത്തിനായുള്ളചില വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുമ്പോഴും ഇത്തരത്തിൽ സംഭവിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തമായും ഇത് ഒരു മിലിട്ടറി എക്സ്പ്ലോസീവ് ആണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അല്ലാതെ അമോണിയം നൈട്രേറ്റ് പോലൊരു വളം പൊട്ടിത്തെറിച്ചതല്ല. സത്യം എന്താണെന്നറിയാൻ ഇനിയും വർഷങ്ങൾ എടുത്തേക്കും. ഒരുപക്ഷെ സത്യം ഒരിക്കലും പുറത്തു വന്നില്ലെന്നും ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, സൈനികാവശ്യത്തിനുള്ള സ്ഫോടകവസ്തുക്കൾ സംഭരിച്ചു എന്നത് സമ്മതിക്കാൻ ആരും തയ്യാറാവില്ല എന്നതു തന്നെ.
ഇതിനിടയിൽ വെയർഹൗസ് നമ്പർ 9 ലായിരുന്നു അഗ്നിബാധയുടെ ആരംഭം എന്നൊരു സൂചനയും ലഭിച്ചിട്ടുണ്ട്. വെൽഡിങ് നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത്, വെൽഡിങ് മെഷിനിൽ നിന്നും ചിതറിയ തീപ്പൊരിയായിരുന്നത്രെ കാരണം. പിന്നീട് അത് അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്ന വെയർഹൗസ് നമ്പർ 12 വരെ പടർന്നു പിടിക്കുകയായിരുന്നത്രെ. അതിനർത്ഥം അമോണിയം നൈട്രേറ്റ് കൂടാതെ, അതേ കെട്ടിടത്തിലോ, അതിന് മുൻപുള്ള മറ്റൊരു കെട്ടിടത്തിലോ മറ്റേതെങ്കിലും സ്ഫോടക വസ്തുക്കൾ കൂടി സൂക്ഷിച്ചിരുന്നു എന്നതാണ്.
വലിയ സ്ഫോടനത്തിന് മുൻപ് ഉയർന്ന തീഗോളത്തിന്റെ നടുവിൽ ചില സ്പാർക്കുകൾ കാണാം, മാത്രമല്ല ചില ചൂളം വിളികളും മറ്റും കേൾക്കാം. ഇത് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളുടെ പ്രത്യേകതയാണെന്നാണ് എക്സ്പ്ലോസിവ് സർട്ടിഫിക്കേഷൻ എക്സ്പേർട്ടായ ബൊയാസ് ഹായോൺ പറയുന്നത്. കരിമരുന്ന് പ്രയോഗം പോലെ ചെറിയ പൊട്ടിത്തെറികളായായിരുന്നു ആരംഭം എന്നായിരുന്നു സ്ഫോടന സമയത്ത് തുറമുഖത്ത് ജോലിചെയ്തിരുന്ന ചാർബെൽ ഹാജ് എന്ന തൊഴിലാളി പറഞ്ഞത്.ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ തുറമുഖത്ത് സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് മാത്രമല്ല, മറ്റ് പല സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നിരിക്കാം എന്നാണ് മനസ്സിലാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്