'എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി...! അങ്ങനെ ചീറിപ്പായുമ്പോൾ മാപ്പ് തരില്ലെന്ന് പറഞ്ഞ് കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ബൈക്കു യാത്ര നടത്തിയ പെൺകുട്ടിക്ക് ഹെൽമെറ്റുമില്ല ലൈസൻസുമില്ല; ബൈക്ക് സ്റ്റണ്ടിങ് ടീമിന് പണി കൊടുത്തത് വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാർ; മുഖം നോക്കാതെയുള്ള നിയമ പാലനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും
ആർ പീയൂഷ്
കൊല്ലം: ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പെൺകുട്ടിക്ക് എതിരെ കേസെടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. മോട്ടോർ വാഹന വകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാറിനെ അഭിനന്ദിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. മാതൃകാ പരമായ നടപടി സ്വീകരിച്ചതിനാണ് അഭിനന്ദനം. എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി... എന്ന പാട്ടിന്റെ അകമ്പടിയോടെയായിരുന്നു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ പെൺകുട്ടിക്ക് അങ്ങനെ മാപ്പു കൊടുക്കാൻ തയ്യാറല്ലായിരുന്നു മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന് ലഭിച്ച പരാതി കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ഡി.മഹേഷിന് കൈമാറുകയായിരുന്നു. അന്വേഷണത്തിനായി വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാറിനെയും ചുമതലപ്പെടുത്തുകയും ചെയ്തു.
സംഭവത്തെപ്പറ്റി സുമോദ് പറയുന്നതിങ്ങനെ; കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സുമോദിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നും വാഹനത്തിന്റെ നമ്പർ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ വളരെ വേഗം തന്നെ ഉടമയെ കണ്ടെത്തി. ഉടമയുടെ പക്കൽ നിന്നുമാണ് പെൺകുട്ടിയുടെ നമ്പർ വാങ്ങി ബന്ധപ്പെട്ടത്. വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് പെൺകുട്ടി സമ്മതിച്ചു. ഇതോടെ നാളെ നേരിൽ കാണ ാമെന്ന് പറഞ്ഞു. പെൺകുട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി വാഹന ഉടമയായ സുഹൃത്തിന്റെ വീട്ടിലേക്ക് വരാൻ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെ പെൺകുട്ടിയെ നേരിൽ കണ്ട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി കേസെടുത്തത്.
അറിവില്ലായ്മ കൊണ്ടാണ് ഗിയറില്ലാത്ത ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് കൊണ്ട് ഗിയർ ഓടിച്ചതെന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നീട് ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. പിന്നീട് വാഹനം രൂപ മാറ്റം നടത്തിയതിനെ പറ്റിയുമെല്ലാം പറഞ്ഞു. അതിന് ശേഷമാണ് പിഴ ചുമത്തിയതെന്ന് സുമോദ് കുമാർ പറഞ്ഞു. ഇത്തരം ബൈക്ക് യാത്രകൾ പെൺകുട്ടിയുടെ ഇൻസ്റ്റാ ഗ്രാം അക്കൗണ്ടിൽ ഇപ്പോഴുമുണ്ട്. കൊല്ലം ആർ.ടി.ഒയുടെ മുന്നിലാണ് ലൈസൻസ് റദ്ധു ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ കാരണം കാണിക്കാൻ പെൺകുട്ടിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഇന്ന് രാവിലെയാണ് രൂപമാറ്റം നടത്തി ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കൊല്ലം പുന്തലത്താഴം സ്വദേശി അഞ്ജുവിനെതിരെയും ബൈക്കിന്റെ ഉടമയായ പുന്തലത്താഴം സ്വദേശി ഭഗത്തിനെതിരെയുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് വിഭാഗം നിയമ നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
പെൺകുട്ടി ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്ത് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലേക്ക് നിരവധിപേർ പരാതിയുമായെത്തി. തുടർന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടിഒ ഡി.മഹേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബൈക്ക് ഓടിക്കുന്നു എന്നായിരുന്നു പരാതി. ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് സഹദേവൻ നടത്തിയ അന്വേഷണത്തിൽ വാഹനം ഭഗത്തിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഭഗത്തിനെ ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടിയോട് ഭഗത്തിന്റെ വീട്ടിലെത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ പരിശോധനയിൽ യമഹ ബൈക്കിൽ രൂപ മാറ്റം നടത്തിയത് കണ്ടെത്തി. ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ബിരുദ വിദ്യാർത്ഥിയായ അഞ്ജുവും ഭഗത്തും സുഹൃത്തുക്കളാണ്. ഇരുവരും ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. ലോക്ക് ഡൗൺ സമയത്താണ് ഭഗത്തും അഞ്ജുവും കൊല്ലം ഫാത്തിമ കോളേജിന് മുന്നിലെ റോഡിൽ ബൈക്കോടിച്ചു കൊണ്ടുള്ള വീഡിയോ ദൃശ്യം സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയത്. അഞ്ജു തന്റെ ഇൻസ്റ്റാ ഗ്രാം അക്കൗണ്ടിൽ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തതോടെ വലിയ രീതിയിൽ വൈറലായി. പെൺകുട്ടി ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിന് വ്യാപക പ്രതിഷേധമുയർന്നു. പെൺകുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായമെന്നും ആരോപണമുയർന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന് പരാതി എത്തുന്നത്. പരിശോധനയിൽ പെൺകുട്ടിക്ക് 21 വയസ്സുള്ളതായി കണ്ടെത്തി.
അതേ സമയം വീഡിയോ ചിത്രീകരിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പെൺകുട്ടി ബൈക്ക് ഓടിച്ചതെന്നും പിന്നീട് ഹെൽമെറ്റ് വച്ചാണ് യാത്ര ചെയ്തിരുന്നതെന്നും അഞ്ജുവിന്റെ സുഹൃത്തും ബൈക്ക് ഉടമയുമായ ഭഗത് മറുനാടനോട് പ്രതികരിച്ചു. കേരളത്തിൽ ഒരുപാട് പേർ ഇത്തരത്തിൽ ബൈക്ക് രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലല്ലോ എന്നു ഭഗത് ചോദിക്കുന്നു. യാതൊരു സുരക്ഷയുമില്ലാതെ വാഹനം ഓടിച്ച് അത് ചിത്രികരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറും. അതിനാലാണ് ഉടൻ ഇക്കാര്യത്തിൽ നടപടി എടുത്തതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വ്യക്തമാക്കി.
കോവിഡ് കാലത്ത് പൊലീസിനൊപ്പം തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൃത്യനിർവ്വഹണം നടത്തുന്നത്. വാഹന ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും വേണ്ട സുരക്ഷാ മുൻകരുതലുകളെ പറ്റി ബോധവാന്മാരാക്കുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരം കേസുകൾ കൂടി വരുന്നത്. യുവ തലമുറ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ പലപ്പോഴും മോട്ടോർ വാഹന വകുപ്പിനും തലവേദയുണ്ടാകാറുണ്ട്. പിടിച്ചു കഴിഞ്ഞാൽ വീട്ടിലെ ഇല്ലായ്മകളും മറ്റും പറഞ്ഞ് കരയും. അതോടെ എന്തെങ്കിലുമൊക്കെ ഇളവു നൽകും. എന്നാൽ ഇനി അത്തരത്തിലുള്ള യാതൊരു വിട്ടു വീഴ്ചകളും ചെയ്യില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്