ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
എം മനോജ് കുമാർ
തിരുവനന്തപുരം: കേരള ഭരണം കൈപ്പിടിയിൽ ഒതുക്കി ഭദ്രമായി മുന്നോട്ടു പോയ പിണറായി സർക്കാർ നാലാം വർഷത്തിൽ ആടിയുലയുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്ന വിവാദം രംഗം കീഴടക്കിയതോടെ സർക്കാരിനു തുടർഭരണം നഷ്ടമാകുമെന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനും പുറമേ ഒരു സിപിഎം ഉന്നതൻ കൂടി എൻഐഎ ലിസ്റ്റിൽ വന്നതോടെയാണ് സർക്കാരിൽ തുടങ്ങിയ സ്വർണ്ണക്കടത്ത് പ്രതിസന്ധി പാർട്ടിയിലേക്കും നീങ്ങുന്നത്.
മുഖ്യമന്ത്രിയുടെ ഒരതിവിശ്വസ്തനെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ചോദ്യം ചെയ്യാനൊരുങ്ങുന്നത് പാർട്ടിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ ബന്ധമുള്ള സിപിഎം നേതാവിനെയാണ് സ്വർണ്ണക്കടത്തിന്റെ പേരിൽ എൻഐഎ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവാണ് ചോദ്യം ചെയ്യലിന് വിധേയമാക്കാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സ്വപ്നയുടെ മൊഴിയാണ് നേതാവിനെതിരെ എൻഐഎ ഗൗരവപൂർവ്വം എടുത്തത്. ഉന്നത സിപിഎം നേതാവ് സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ടാൽ അത് സിപിഎമ്മിനും സർക്കാരിനും ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഡീൽമേക്കറുടെ റോൾ ആണ് സ്വപ്നയുമായുള്ള ബന്ധത്തിൽ ഈ നേതാവ് സ്വീകരിച്ചത്. ഈ വിശദാംശങ്ങൾ ആണ് സ്വപ്ന ചോദ്യം ചെയ്യലിൽ എൻഐഎയ്ക്ക് നൽകിയത് എന്നാണ് അറിയുന്നത്. ഇതാണ് നേതാവിനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിനു പിന്നിൽ. എന്നാൽ സ്വപ്നയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ആരേയും എൻഐഎ പ്രതിപട്ടികയിൽ ഉൾപ്പെടുത്തില്ല,. തെളിവുകൾ കൂടി പരിഗണിക്കും,
സ്വർണ്ണക്കടത്ത് കേസിൽ മധ്യകേരളത്തിലെ ഒരു ജഡ്ജിയെ എൻഐഎ സംശയിക്കുന്നുണ്ട്. ഈ ജഡ്ജിയും ഈ സിപിഎം ഉന്നതനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നുള്ള മൊഴി സ്വപ്നയിൽ നിന്നും എൻഐഎയ്ക്ക് ലഭിച്ചതായാണ് സൂചന. യുഎഇ കോൺസുലേറ്റ് വഴി വന്ന സാധനങ്ങൾ രഹസ്യമായി സിആപ്റ്റ് വാഹനങ്ങൾ ഉപയോഗിച്ച് മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ എത്തിച്ചിട്ടുണ്ട്. എന്ത് സാധനങ്ങൾ ആണ് കടത്തിയത് എന്ന ചോദ്യം വന്നപ്പോൾ ഖുറാൻ എന്ന മറുപടിയാണ് മന്ത്രി നൽകിയത്. യുഎഇ കോൺസുലേറ്റ് വഴി എന്തിനു രഹസ്യമായി ഖുറാൻ കടത്തണമെന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെയാണ് സിആപ്റ്റിലെ ഒരു പ്രധാന തസ്തികയിൽ ഈ സിപിഎം നേതാവിന്റെ ബന്ധുവുണ്ട് എന്ന വസ്തുതയും ഒരുമിച്ച് വരുന്നത്. ഇതും എൻഐഎ പരിഗണിച്ചതായാണ് സൂചന.
ഒരുന്നത നേതാവിൽ നിന്ന് ലഭിക്കുമായിരുന്നതിൽ എത്രയോ കൂടുതൽ സഹായങ്ങൾ ഈ നേതാവ് സ്വപ്നയ്ക്ക് ലഭ്യമാക്കിയതോടെയാണ് ഈ ഉന്നതനും എൻഐഎയുടെ ചോദ്യം ചെയ്യൽ ലിസ്റ്റിൽ വന്നിരിക്കുന്നത്. സ്വപ്നയുമായുള്ള ഉറ്റബന്ധവും സ്വർണക്കടത്ത് കേസിൽ ഉന്നതന്റെ കയ്യിൽ നിന്നും ലഭിച്ച സഹായങ്ങളും സ്വപ്ന എൻഐഎയ്ക്ക് മുന്നിൽ വ്യക്തമാക്കിയെന്നാണ് സൂചന. സ്വപ്ന സഹായം സ്വീകരിച്ചതും സ്വപ്നയിൽ നിന്നും സഹായം കൈപ്പറ്റിയവരുടെയും നീണ്ട ലിസ്റ്റ് ആണ് എൻഐഎയുടെ കയ്യിലുള്ളത്.
ഈ ലിസ്റ്റിലാണ് ഉന്നതൻ കുടുങ്ങിയത്. ഭരണത്തിന്റെ തണലിൽ സ്വർണ്ണക്കടത്തിനു സഹായം നൽകിയതാണ് എൻഐഎയുടെ ചോദ്യം ചെയ്യലിന് പ്രേരകമാകുന്നത്. ഉന്നതനെ എൻഐഎ ചോദ്യം ചെയ്യും എന്നു വന്നതോടെ സിപിഎമ്മിലും ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. ഭരണം കൈവിട്ടു പോകുംവിധം സ്വർണ്ണക്കടത്ത് കേസ് വന്നിരിക്കുന്നു എന്നാണ് പാർട്ടി തലത്തിൽ ഉയർന്നുവന്നിരിക്കുന്ന അഭിപ്രായങ്ങളിൽ മുഖ്യം. അവസാന വർഷകാലം സോളാർ, ബാർ കോഴ കേസുകൾ വന്നതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാരിനു ഭരണം നഷ്ടമായതെന്ന് സിപിഎം കേന്ദ്രങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സോളാർ കേസു രീതിയിൽ അല്ല സ്വർണ്ണക്കടത്ത്. അന്താരാഷ്ട്ര മാനങ്ങളുള്ള തീവ്രവാദ ബന്ധമുള്ള കേസ് ആണിത്. അതുകൊണ്ട് തന്നെ ഗൗരവകരമായ രാഷ്ട്രീയമാനം സ്വർണ്ണക്കടത്ത് കേസിലുണ്ട്. എൻഐഎ പോലുള്ള തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ഏജൻസിയാണ് കേസ് അന്വേഷിക്കുന്നതും. ഈ കേസിലാണ് ഒന്നൊന്നായി സർക്കാർ-പാർട്ടി ബന്ധം മറനീക്കുപ്പെടുന്നത്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കടത്ത് കേസിൽ തുടർച്ചയായുള്ള എൻഐഎ ചോദ്യം ചെയ്യലിന് വിധേയമായതോടെ മുഖ്യമന്ത്രി തന്നെ പ്രതിസന്ധിയിലായി.
ഇതിനു ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വപ്നയുമായി ബന്ധമുള്ള വാർത്ത വന്നത് മറ്റൊരു തലവേദനയായി. നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ പോയ സന്ദീപ് നായരുടെ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത വാർത്ത പുറത്ത് വന്നതാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വെട്ടിലായതിനു പിന്നിൽ. സ്വർണക്കടത്തു കേസിലെ വിവാദനായിക സ്വപ്ന സുരേഷുമൊത്തുള്ള ശ്രീരാമകൃഷ്ണന്റെ ചിത്രം പുറത്തുവന്നത് സിപിഎമ്മിന് തന്നെ തിരിച്ചടിയായി. ഇതിനു പിറകെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ തന്നെ സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനാകുന്നത്.
യുഎഇ കോൺസുലേറ്റ് വഴി വന്ന സാധനങ്ങൾ അതിരഹസ്യമായി സിആപ്റ്റ് വാഹനങ്ങൾ വഴി മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തതാണ് വിവാദമായത്. ഖുറാൻ ആണെന്ന് മന്ത്രി പറഞ്ഞെങ്കിലും ഖുറാൻ ആണെന്ന് എന്ത് ഉറപ്പാണ് എന്നാണ് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. കോൺസുലെറ്റിൽ നിന്നും കിറ്റ് വാങ്ങി സ്വന്തം മണ്ഡലത്തിൽ മന്ത്രി വിതരണം ചെയ്തതിലൂടെയും ദുബായ് കോൺസുലേറ്റ് സന്ദർശിച്ചതും ഒക്കെ പ്രോട്ടോക്കോൾ ലംഘനമാണെന്ന ആരോപണവും നിലവിൽ ശക്തമായി നിൽക്കുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായിയുമായി അടുപ്പമുള്ള ഉന്നത സിപിഎം നേതാവിനെ കൂടി ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വരുന്നത്. ജലീലിനെ പോലെ ഗൗരവകരമായ ആരോപണങ്ങളാണ് സിപിഎം ഉന്നതനു എതിരെയും ഉയരുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വർണ്ണക്കടത്ത് കേസ് കഴിഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായത്.
സ്വർണക്കടത്ത് പൂർണമായും കേന്ദ്ര അധികാരപരിധിയിലാണ്. കസ്റ്റംസ് സ്വർണം പിടികൂടിയതിൽ സംസ്ഥാനസർക്കാരിന് ഒന്നും ചെയ്യാനില്ല. നയതന്ത്ര ബാഗ് സംവിധാനംവഴി സ്വർണം കടത്തിയതിനെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. അത് പ്രകാരം എൻഐഎ അന്വേഷണവും വന്നു. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം പ്രവർത്തിക്കുന്ന എൻഐഎ അന്വേഷണം നടത്തുന്നു. കുറ്റക്കാരെ എൻഐഎ കണ്ടെത്തി ശിക്ഷിക്കട്ടെ. ഇപ്പോൾ നിഗമനങ്ങളിൽ എത്തേണ്ടതില്ല.
ഏതെങ്കിലും രീതിയിൽ അന്വേഷണം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിട്ടില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് ചോദ്യങ്ങൾ ഉയർത്തുന്നതിൽ കാര്യമുണ്ടായിരുന്നു. എന്നൊക്കെയാണ് കേന്ദ്ര തീരുമാനം വിശദീകരിച്ചു കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്