അമ്പിളി ആദ്യം മൊഴി നൽകിയത് പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടെന്ന്; കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ ആവില്ലെന്ന് വിജിലൻസ് ഉപദേശിച്ചപ്പോൾ മൊഴി മാറ്റിപ്പറഞ്ഞു; തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ കരുക്കൾ നീക്കിയെന്ന് ഉറച്ച് വിശ്വസിച്ച് കെ എം മാണി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച് ബാർകോഴ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എന്തുസംഭവിക്കും? മാണിയെ പ്രതിയാക്കി കുറ്റപത്രം വന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ വീഴുമെന്ന സൂചന തന്നെയാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നത്. ഏറ്റവും ഒടുവിൽ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലവും രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്നു. നുണപരിശോധനാ ഫലത്തിന്റെ വിവരം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നോൾ തനിക്കെതിരായ ഗൂഢാലോചന മറനീക്കി പുറത്തുവന്നുവെന്ന് ഉറപ്പിക്കുകയാണ് ധനമന്ത്രി കെ എം മാണി. എന്നാൽ ഗൂഢാലോചനയ്ക്ക് പിന്നിലാര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തേടാനും സാധിക്കുന്നില്ല. കേസ് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ഥരെയും വകുപ്പിന്റെ ചുമതലക്കാരനായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ് കേരളാ കോൺഗ്രസ് വിഭാഗം.
അതേസമയം നുണപരിശോധനാ ഫലത്തെ മാത്രം അടിസ്ഥാനമാക്കി വിജിലൻസിന് മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിജിലൻസ് സംഘത്തിന് മുമ്പാകെ മൊഴി നൽകിയപ്പോൾ അമ്പിളി ആദ്യം പറഞ്ഞത് രാജ്കുമാർ ഉണ്ണി പണവുമായി അകത്തേക്ക് കയറി പോകുന്നത് കണ്ടുവെന്നായിരുന്നു. എന്നാൽ കോഴ കൊടുക്കുന്നത് കാണാതെ സാക്ഷിയാക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ മൊഴി മാറ്റിപ്പറയുകയായിരുന്നു. തന്നെ കുടുക്കാൻ ഉദ്യോഗസ്ഥർ നീക്കിയ കരുനീക്കത്തിന്റെ ഭാഗമാണ് ഇങ്ങനെ സംഭവിച്ചു എന്ന് തന്നെയാണ്.
മാറ്റിപ്പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് നുണപരിശോധനക്ക് വിധേയനാകാൻ അമ്പിളി സമ്മതിച്ചതും. നുണപരിശോധനയുടെ ഫലത്തിൽ ഉൾപ്പെടുത്തിയ യെസ് ഓർ നോ ചോദ്യത്തിൽ മിക്കതിനും യേസ് എന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധനാ ഫലത്തിന് ആധികാരികതയും വരികയായിരുന്നു. ബാറുടമകളിൽ നിന്ന് പിരിച്ചെടുത്ത 35 ലക്ഷം രൂപ പ്ലാസ്റ്റിക് കവറുകളിലാക്കി ബാറുടമകളുടെ ഭാരവാഹി രാജ്കുമാർ ഉണ്ണി ധനമന്ത്രി കെ.എം. മാണിക്ക് കൈമാറിയതിന് താൻ സാക്ഷിയാണെന്ന ബിജു രമേശിന്റെ െ്രെഡവർ അമ്പിളിയുടെ മൊഴി ശരിയാണെന്നായിരുന്നു നുണ പരിശോധനയിൽ തെളിഞ്ഞത്.
കോഴ നൽകിയത് നേരിട്ടുകണ്ട ഏക സാക്ഷിയായ അമ്പിളിയെ പരാതിക്കാരന്റെ അനുകൂലസാക്ഷി (ഇന്ററസ്റ്റഡ് വിറ്റ്നസ്) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിമർശനം മറികടക്കാനാണ് അമ്പിളിയെ വിജിലൻസ് നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. അതുകൊണ്ട് ഇതിനെ അടിസ്ഥാനമാക്കി മാണിയെ പ്രതിയാക്കിയാൽ അത് കേരളത്തിൽ ഏറെ വിവാദമാക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ നുണപരിശോധനാ ഫലത്തെ പൂർണ്ണമായും വിശ്വസിക്കാൻ സാധിക്കില്ലെന്ന സുപ്രീംകോടതി പരാമർശത്തിലാണ് മാണിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യ തെളിവുകളെ സാധൂകരിക്കുന്നതാണ് നുണപരിശോധനാ ഫലം.
ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ രാജ്കുമാർ ഉണ്ണിയുമൊത്ത് അമ്പിളി സഞ്ചരിച്ച വഴികളെല്ലാം സത്യമാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലൂടെ വിജിലൻസ് കണ്ടെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പഴവങ്ങാടിയിൽ ബാറുടമകളായ ഇന്ദ്രപാലൻ, ചൈനാ സുനിൽ എന്നിവരോട് അമ്പിളിയുടെ മൊഴിയിലുള്ള സമയത്ത് രാജ്കുമാർ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് രാത്രി ഔദ്യോഗിക വസതിയിൽ വച്ച് പണം കൈമാറാനായിരുന്നു നിർദ്ദേശമെന്നും പാലായിൽ നിന്നെത്താൻ വൈകിയതിനാലാണ് ഇടപാട് അടുത്ത ദിവസത്തേക്ക് മാറ്റിയതെന്നും ബിജുരമേശിന്റെ മൊഴിയിലുണ്ട്. മാണിയുടെയും പേഴ്സണൽ സ്റ്റാഫംഗത്തിന്റെയും മൊബൈലിലേക്ക് രാജ്കുമാറിന്റെ വിളികൾ ഇതേ സമയത്തെത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് പുലർച്ചെ അമ്പിളി കോട്ടയ്ക്കകത്തെ ഹോട്ടലിലെത്തിയതിനും അവിടെ നിന്ന് നന്ദൻകോട്ടേക്ക് സഞ്ചരിച്ചതിനും മൊബൈൽ ടവറുകളിൽ നിന്ന് തെളിവുകിട്ടിയെന്നാണ് മാദ്ധ്യമവാർത്തകൾ.
ഏപ്രിൽ രണ്ടിന് രാവിലെ ക്ലിഫ്ഹൗസിന്റെ പ്രധാന ഗേറ്റ് കടന്ന് കെ.എൽ ഒന്ന്ബി ബി 7878 എ എറ്റിയോസ് കാറിൽ അമ്പിളിയും രാജ്കുമാർ ഉണ്ണിയുമെത്തിയതിന് അവിടത്തെ രജിസ്റ്റർ തെളിവാണ്. എന്നാൽ ഈ പ്രദേശത്ത് നാല് മന്ത്രിമാർ താമസിക്കുന്നുണ്ടെന്ന കാര്യവും മാണി ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ രണ്ടിന് രാവിലെ രാജ്കുമാറിനെ ബന്ധുവായ ശ്രീവത്സന്റെ നന്ദൻകോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു കവറുകളിലാക്കിയ 35 ലക്ഷം രൂപ ശ്രീവത്സനെ ഏല്പിച്ച ശേഷം മാണിയുടെ വസതിയിലേക്ക് പോയി അവിടെ മാണിക്ക് പണം കൊടുക്കുന്നത് കണ്ടുവെന്നാണ് വ്യക്തമാക്കുന്നത്.
ഏപ്രിൽ രണ്ടിന് രണ്ട് തവണ ക്ലിഫ് ഹൗസിലേക്ക് കാർ കൊണ്ടുപോയത് ഒരേ ഗേറ്റിൽ കൂടിയാണെന്നും ശ്രീവത്സന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന പണം രാജ്കുമാർ ഉണ്ണിക്ക് കൈമാറിയെന്നതും സത്യം തന്നെയാണ്. പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ പണം മാണിക്ക് രാജ്കുമാർ ഉണ്ണി കൈമാറിയത് കണ്ടുവെന്നാണ് അമ്പിളി പറയുന്നത്. എന്നാൽ, ഒരു ഡ്രൈവറും മറ്റുള്ളവരും നോക്കി നിൽക്കേ മാണി പണം വാങ്ങുമോ എന്ന ചോദ്യാണ് മാണി വിഭാഗം ഉന്നയിക്കുന്നത്.
അതേസമയം ആഭ്യന്തരവകുപ്പിന് ഇരട്ട നീതിയാണെന്നും അദ്ദേഹം കേരള കോൺഗ്രസ് എമ്മിന്റെ മുഖപ്പത്രമായ 'പ്രതിച്ഛായ'ക്ക് നൽകിയ അഭിമുഖത്തിൽ കെ എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ് മന്ത്രിമാർക്കെതിരെയും ആരോപണം ഉയർന്നെങ്കിലും എഫ്.ഐ.ആർ ഇല്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലൂടെ ആഭ്യന്തരവകുപ്പ് തന്നോട് പക്ഷപാതപരമായി പെരുമാറി. ആഭ്യന്തരവകുപ്പ് ഒരേ വിഷയത്തിൽ രണ്ടുനിലപാടാണ് സ്വീകരിച്ചത്. കാമ്പില്ലാത്ത പരാതിയിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന അഭിപ്രായം മുഖ്യമന്ത്രിക്കും ഉണ്ടായിരുന്നു. യു.ഡി.എഫിലെ നേതാക്കൾക്കും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനക്ക് പിന്നിൽ പി.സി. ജോർജാണോയെന്ന് സംശയമുണ്ട്. പി.സി. ജോർജിന്റെ പുതിയ പ്രസ്താവനകളും നിലപാടുകളും ഇത് ശരിവെക്കുന്നുവെന്ന തോന്നൽ ജനങ്ങൾക്കുമുണ്ട്. ബാർ കോഴക്കേസിൽ പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ കാരണങ്ങളാൽ പുറത്തുവിടാൻ കഴിയില്ല. യു.ഡി.എഫിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെട്ടുവെന്ന തോന്നലില്ല. എന്നാൽ, ചിലർ അവസരം മുതലെടുത്തു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമൊക്കെ ബാർകോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പ്രതിച്ഛായക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍