ആരും കൊതിക്കുന്ന സ്വപ്ന തുല്യമായ നേട്ടം കൈവരിച്ച് സഫ്ന; ഫയർമാനായ ആശിഷ് ദാസിനെ തേടി സന്തോഷ വാർത്ത എത്തിയത് കോവിഡ് ഡ്യൂട്ടിക്കിടെ; ഗോകുലിന് ഇത് മധുര പ്രതികാരം; മലയാളം ഓപ്ഷനലാക്കി മധുരം നുണഞ്ഞ് ദേവി നന്ദന; കഷ്ടപ്പാടുകളോട് പൊരുതി വിജയം സ്വന്തമാക്കി വിവേക: അച്ഛനും സഹോദരിക്കും പിന്നാലെ സിവിൽ സർവീസ് സ്വന്തമാക്കി ഡോ.ജോർജ് അലൻ ജോൺ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയുടെ ഫലം എത്തുമ്പോൾ ആദ്യ 100 റാങ്കിൽ 11 മലയാളികളാണ് ഇടംപിടിച്ചത്. മലയാളി സി.എസ് ജയദേവിന് പരീക്ഷയിൽ അഞ്ചാം റാങ്കാണ്. ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎഎൽഎൽബി നേടിയ ശേഷമായിരുന്നു ജയദേവിന്റ സിവിൽ സർവീസസ് തയ്യാറെടുപ്പ്. ബെംഗളൂരു സി.വി. രാമൻ നഗർ സീനപ്പ ലേഔട്ടിൽ താമസിക്കുന്ന ഐടി ദമ്പതികളായ തൃശൂർ കുറ്റുമുക്ക് വെങ്ങാനല്ലൂർ വാരിയത്ത് സതീശൻ വാരിയരുടെയും കോട്ടയം ഏറ്റുമാനൂർ ഉദയനയിൽ റോഷ്നിയുടെയും മകനാണ്.
22-ാം വയസ്സിൽ സ്വപ്ന തുല്യമായ നേട്ടവുമായി സഫ്ന
ആരും കൊതിക്കുന്ന സ്വപ്നതുല്യമായ നേട്ടമാണ് വളരെ ചെറിയ പ്രായത്തിൽ തിരുവനന്തപുരം സ്വദേശി സഫ്ന നസറുദ്ദീൻ എന്ന 22കാരി സ്വന്തമാക്കിയിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ സിവിൽ സർവീസ് എ്ന മോഹം സങ്നയുടെ മനസ്സിൽ കൂടുകൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ 2018-ൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പിജിക്ക് പോവാതെ നേരെ വെച്ചുപിടിച്ചത് സിവിൽ സർവീസസ് പരിശീലനത്തിന്. 2019-ലെ സിവിൽ സർവീസസ് പരീക്ഷയിലെ ആദ്യശ്രമത്തിൽ തന്നെ സ്വന്തമാക്കിയത് 45-ാം റാങ്കും. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് സഫ്ന തന്റെ ലക്ഷ്യം കൈവരിച്ചത്.
പത്താം ക്ലാസ് വരെ പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഹയർസെക്കൻഡറി തലത്തിൽ ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്ത് പാങ്ങോട് കേന്ദ്രീയ വിദ്യാലയയിലും. 2015-ൽ ബി.എ. സാമ്പത്തികശാസ്ത്രത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ. 2018-ൽ ഒന്നാം റാങ്കോടെ ബിരുദപഠനം പൂർത്തിയാക്കി തന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു. ഒരു വർഷം തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിലായിരുന്നു പരിശീലനം.
ചിട്ടയായ പഠനത്തിലൂടെയാണ് സഫ്ന തന്റെ സ്വപ്നത്തെ കൈപ്പിടിയിലൊതുക്കിയത്. പഠനത്തിനാവശ്യമായ പുസ്തകങ്ങളെല്ലാം കണ്ടെത്തി. തെറ്റുകൾ മനസിലാക്കി, അത് തിരുത്തി മുന്നോട്ടുപോയി. ഒരു ദിവസം ഇത്ര മണിക്കൂർ എന്നരീതിയിലായിരുന്നില്ല പഠനം, പക്ഷേ, ഓരോ ദിവസവും എത്ര പഠിക്കണമെന്ന് ആദ്യംതന്നെ മുൻകൂട്ടി തീരുമാനിക്കും. അത് പൂർത്തിയാക്കുകയും ചെയ്യും. പരിശീലനത്തിന് ചേർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം ഡീആക്ടിവേറ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കും.
സത്യസന്ധയായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുമെന്നാണ് സഫ്ന നൽകുന്ന ഉറപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും സമൂഹത്തിലെ പിന്നോക്കംനിൽക്കുന്നവരുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്നും സഫ്ന പറയുന്നു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ ഹാജ നസറുദ്ദീനാണ് സഫ്നയുടെ പിതാവ്. മാതാവ് എ.എൻ. റംല കാട്ടാക്കട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജീവനക്കാരിയാണ്. ഫർഹാന നസറുദ്ദീൻ, ഫസ്ന നസറുദ്ദീൻ എന്നിവർ സഹോദരിമാർ.
ആശിഷ് ദാസിനെ തേടി സന്തോഷ വാർത്ത എത്തിയത് കോവിഡ് ഡ്യൂട്ടിക്കിടെ
കൊല്ലം: കോവിഡ് ഡ്യൂട്ടിക്കിടെ അണുനശീകരണത്തിനു പോകാനൊരുങ്ങുമ്പോഴാണു പത്തനാപുരം അഗ്നിരക്ഷാ കേന്ദ്രത്തിലെ ഫയർമാൻ ആശിഷ് ദാസിനെ തേടി സിവിൽ സർവീസ് പരീക്ഷാ വിജയ വാർത്ത എത്തിയതഅഞ്ചാം ശ്രമത്തിലാണ് 291-ാം റാങ്കെന്ന നേട്ടം ആശിഷിനെ തേടിയെത്തിയത്. പ്ലസ്ടുവിനു ശേഷം ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി പൂർത്തിയാക്കി. പിന്നീട് കൊല്ലത്തെ ഹോട്ടലിൽ വെയ്റ്റർ ആയും കേറ്ററിങ് ഗ്രൂപ്പിൽ ആഹാരം വിതരണം ചെയ്തും 3 വർഷം. 2012 ൽ ഫയർമാനായി കണ്ണൂർ തളിപ്പറമ്പിൽ ജോലിയിൽ പ്രവേശിച്ചു.
കുണ്ടറയിൽ കോൾഡ് സ്റ്റോറേജ് ഉടമയായ യേശുദാസിന്റെയും മുഖത്തല സെന്റ് ജൂഡ് സ്കൂളിൽ 'ആയ' ആയിരുന്ന മറിയക്കുട്ടിയുടെയും ഏക മകൻ ഈ നേട്ടത്തിലെത്തിയത് ഏറെ പ്രതിസന്ധികൾ മറികടന്നാണ്. സിവിൽ സർവീസസ് നേട്ടം കോവിഡ് കാലത്തെ ശുചീകരണത്തൊഴിലാളികൾക്കു സമർപ്പിക്കുന്നതായി ആശിഷ് പറഞ്ഞു. ഭാര്യ സൂര്യ സൗദിയിൽ നഴ്സാണ്. മകൾ 7 മാസം പ്രായമായ അമേയ.
ഗോകുലിന് ഇത് മധുര പ്രതികാരം
സ്കൂൾ യുവജനോത്സവത്തിലെ ഉപന്യാസ മത്സരവേദിയെന്നു കരുതി കാർട്ടൂൺ മത്സരത്തിന്റെ ക്ലാസ് റൂമിലേക്കു കയറിച്ചെന്ന കാഴ്ചപരിമിതിയുള്ള ആറാം ക്ലാസുകാരനെ നോക്കി 'ഇത് കാർട്ടൂൺ വരയ്ക്കാനും ഉണ്ടോ' എന്ന് ആക്ഷേപിച്ചവർ അറിയുക. എസ്.ഗോകുൽ എന്ന ആ കുട്ടി കാഴ്ചയുള്ളവരെയും മറികടന്നു സിവിൽ സർവീസസ് പരീക്ഷയിൽ മിന്നുംജയം കരസ്ഥമാക്കി.
തിരുമല 'ഗോകുല'ത്തിൽ ജി.ഒ. സുരേഷ്കുമാറിന്റെയും ശോഭയുടെയും മകൻ ഗോകുലിനു സിവിൽ സർവീസസ് പരീക്ഷയിലെ 820-ാം റാങ്ക് മധുരപ്രതികാരം കൂടിയാണ്. മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദം നേടിയ ഗോകുൽ കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ പിഎച്ച്ഡി ചെയ്യുകയാണിപ്പോൾ. പരിശീലനത്തിനു പോകാതെ സ്വന്തം പരിശ്രമത്തിലാണു ഗോകുൽ സിവിൽ സർവീസസിൽ നേട്ടം കൊയ്തത്. സ്ക്രീൻ റീഡർ സോഫ്റ്റ്വെയർ ഉപയോഗിച്ചു പൂർണമായും കംപ്യൂട്ടറിലൂടെ വായിച്ചുകേട്ടാണു പഠിച്ചത്.
മലയാളം ഓപ്ഷനാക്കി മധുരം നുണഞ്ഞ് ദേവി നന്ദന
തിരുവനന്തപുരം: ബെംഗളൂരു ഡെലോയിറ്റിൽ രണ്ട് വർഷം ജോലി ചെയ്ത ശേഷമാണ് എ.വി. ദേവി നന്ദനസിവിൽ സർവീസിലേക്ക് തിരിഞ്ഞത്. കോഴിക്കോട് എൻഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനശേഷം ക്യാംപസ് പ്ലേസ്മെന്റ് വഴി ബെംഗളൂരുവിലെത്തിയ ശേഷം ദേവി നന്ദനയുടെ മനസ്സിൽ സിവിൽ സർവീസ് മോഹം കൂടുകൂട്ടുകയായിരുന്നു.. സ്വന്തമായി സമ്പാദിച്ച പണം കൊണ്ടു സിവിൽ സർവീസസ് പരീക്ഷയ്ക്കു തയ്യാറെടുക്കുമ്പോൾ എ.വി. ദേവി നന്ദന ഓപ്ഷനലായി തിരഞ്ഞെടുത്തത് മലയാളം. 92ാം റാങ്കിന് അങ്ങനെ മാതൃഭാഷയുടെ മധുരവും. മലയാളം ഓപ്ഷനലായെടുത്ത 11 പേർ ഇക്കുറി റാങ്ക് പട്ടികയിലുണ്ട്.
കഷ്ടപ്പാടുകൾക്കിടയിൽ പഠിച്ച് വിവേക്
തലശ്ശേരി: കഷ്ടപ്പാടുകളുടെ ഭൂതകാലത്തെ തോൽപിച്ചാണ് കെ.വി.വിവേക് സിവിൽ സർവീസിലെത്തിയത്. ചാണകം മെഴുകിയ തറയിൽ, ചിമ്മിനി വിളക്കിന്റെ വെട്ടത്തിലിരുന്ന് പഠിച്ചാണ് തലശ്ശേരി ചിറക്കര പൊതിവട്ടത്തു വീട്ടിൽ കെ.വി.വിവേകിന്റെ(31) രംഗപ്രവേശം. എല്ലാ കഷ്ടപ്പാടിൽനിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്നു പറഞ്ഞുതന്ന അമ്മ കെ.കെ.പ്രഭാവതിക്കാണ് വിവേക് തന്റെ 301-ാം റാങ്ക് സമർപ്പിക്കുന്നത്.
കാസർകോട് കുറ്റിക്കോലിൽ തെയ്യം കലാകാരന്മാരുടെ കുടുംബത്തിലാണു വിവേകിന്റെ ജനനം. തെയ്യച്ചമയങ്ങളുടെ നിറമില്ലായിരുന്നു കുട്ടിക്കാലത്തിന്. അമ്മ പ്രഭാവതി തപാൽ വകുപ്പ് ജീവനക്കാരിയായിരുന്നു. കാസർകോട്ടെ വീടു വിട്ട്, സ്വന്തം നാടായ തലശ്ശേരിയിലേക്കെത്തുമ്പോൾ മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹം മാത്രമായിരുന്നു പ്രഭാവതിക്ക്. ചിറക്കരയിൽ വൈദ്യുതിയോ, നല്ല ശുചിമുറിയോ ഇല്ലാത്ത ഓലമേഞ്ഞ വീട്ടിൽ താമസം.
ഹയർ സെക്കൻഡറി കഴിഞ്ഞു തിരുച്ചിറപ്പള്ളിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് പഠനം. ചെന്നൈയിൽ ഐടി സെക്ടറിൽ ജോലി നേടിയെങ്കിലും വീണ്ടും പഠിക്കണമെന്ന വാശി. കൊൽക്കത്ത ഐഐഎമ്മിൽനിന്ന് എംബിഎ നേടി പുറത്തിറങ്ങിയപ്പോഴാണു സിവിൽ സർവീസ് എന്ന സ്വപ്നം. 2018ൽ 667ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിൽ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവിൽ സർവീസ് അക്കാദമിയിൽ മെന്ററായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണു 301ാം റാങ്കിലെത്തിയത്. സഹോദരി വർഷ കുവൈത്തിൽ ഡന്റിസ്റ്റാണ്.
അച്ഛനും സഹോദരിക്കും പിന്നാലെ സിവിൽ സര്ഡവീസ് നേടി ഡോ.ജോർജ് അലൻ ജോൺ
കോഴിക്കോട്: സഹോദരി ചൈത്ര തെരേസ ജോണിനെ പൊലീസ് യൂണിഫോമിൽ കണ്ടതോടെയാണ് ഡോ.ജോർജ് അലൻ ജോൺ ആദ്യമായി സിവിൽ സർവീസിലേക്കു നോട്ടമെറിഞ്ഞത്. .അച്ഛൻ ഡോ.ജോൺ ജോസഫ്, സഹോദരി ചൈത്ര തെരേസ ജോൺ എന്നിവർക്കു പുറകേയാണ് ജോർജ് അലനും കേന്ദ്ര സർവീസിലെത്തുന്നത്. ഇതോടെ കോഴിക്കോട് ഈസ്റ്റ്ഹിൽ ചൈത്രത്തിൽ സിവിൽ സർവീസിൽ ഹാട്രിക് തിളക്കംചേച്ചിയെപ്പോലെ ഐപിഎസ് തന്നെ തിരഞ്ഞെടുക്കാനാണു തീരുമാനം. കുടുംബം ഇപ്പോൾ ഡൽഹിയിലാണുള്ളത്.
1983ൽ ഇരുന്നൂറിനോട് അടുത്ത റാങ്ക് നേടിയ അച്ഛൻ കോട്ടയം കുറിച്ചിത്താനം സ്വദേശി ഡോ.ജോൺ ജോസഫ് ആണ് വീട്ടിലെ ആദ്യ സിവിൽ സർവീസ് വിജയി. ഐപിഎസ് വേണ്ടെന്നു വച്ച് ഐആർഎസ് തിരഞ്ഞെടുത്ത അദ്ദേഹം കേന്ദ്ര ധനകാര്യ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായാണു വിരമിച്ചത്. ചൈത്ര തെരേസ 2015ൽ സിവിൽ സർവീസ് പരീക്ഷയിൽ 111ാം റാങ്ക് നേടി. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര ഇപ്പോൾ ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പിയാണ്.
2017 വരെ ഡോക്ടറാകാൻ വേണ്ടി മാത്രം ആഗ്രഹിച്ചിരുന്ന ജോർജ് അലൻ ചൈത്രയുടെ പരിശീലന വേളയിൽ ഐപിഎസ് പരിശീലന കേന്ദ്രത്തിൽ പോയിരുന്നു. അവിടെ നിന്നാണ് ഐപിഎസ് നേടണമെന്ന ആഗ്രഹം ആദ്യമായി തോന്നിയതെന്ന് ജോർജ് അലൻ പറയുന്നു. 2017ൽ പരീക്ഷ എഴുതിയപ്പോൾ 400നു മുകളിലായിരുന്നു റാങ്ക് ഇക്കുറി 156ൽ എത്തി.
ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഓർത്തോപീഡിക്സ് സർജൻ ആയി ജോലി ചെയ്യുന്ന ജോർജ് അലൻ ഫലം വരുമ്പോഴും ശസ്ത്രക്രിയാ മുറിയിലായിരുന്നു. രാത്രി 8 വരെയുള്ള ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ ശേഷമാണു കുടുംബത്തിനൊപ്പം സന്തോഷം പങ്കിടാനെത്തിയത്. ആരോഗ്യസർവകലാശാല എംഎസ് ഓർത്തോപീഡിക്സ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്