'വെൽകം വീ ആർ ഓപ്പൺ ഫ്രം ഓഗസ്റ്റ് 4...സ്റ്റോർ ടൈമിങ്സ് 9 എഎം- 7 പിഎം; പോത്തീസ് ആടി സെയിൽ ആരംഭിച്ചിരിക്കുന്നു': കോവിഡ് വ്യാപനത്തിന് വഴിവച്ച തലസ്ഥാനത്തെ പോത്തീസ് മാൾ വീണ്ടും കുറുക്കുവഴിയിലൂടെ തുറന്നു; ലൈസൻസ് റദ്ദ് ചെയ്യുന്നുവെന്ന് പറഞ്ഞ് മാൾ അടച്ചുപൂട്ടിയത് രണ്ടാഴ്ച മുമ്പ്; ഗുരുതര വീഴ്ച വരുത്തി എന്ന് മുഖ്യമന്ത്രി പഴിച്ച സ്ഥാപനം വീണ്ടും തുറന്നത് എങ്ങനെ? മറുനാടൻ അന്വേഷണത്തിൽ തെളിഞ്ഞത് ഇങ്ങനെ; ഞെട്ടിക്കുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു കാരണമായി എന്ന് കണ്ടെത്തി തിരുവനന്തപുരം കോർപറേഷൻ അടച്ചു പൂട്ടിച്ച പോത്തീസ് മാൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് വിവാദമാകുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയും കോവിഡ് വ്യാപനത്തിനു കാരണക്കാരാവുകയും ചെയ്തു എന്ന് കണ്ടെത്തി കോർപറേഷൻ തന്നെ ലൈസൻസ് റദ്ദ് ചെയ്ത പോത്തീസാണ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നത്. പോത്തീസ് മാളിന് പ്രവർത്തനാനുമതി നൽകിയതിന്റെ പേരിൽ ഗുരുതര വീഴ്ച കോർപറേഷന്റെ ഭാഗത്ത് നിന്നും വന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നു മുതൽ മാൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
കോവിഡ് തിരുവനന്തപുരത്ത് പടർന്നു പിടിക്കുകയും കോവിഡ് മരണങ്ങൾ നഗരത്തിൽ സാധാരണമാവുകയും ചെയ്യുന്ന അവസ്ഥയിൽ തന്നെയാണ് കോവിഡ് നഗരത്തിൽ പടർന്നു പിടിക്കാൻ കാരണക്കാരായി എന്ന് കോർപറേഷൻ തന്നെ കണ്ടെത്തിയ പോത്തീസ് മാളിന് ഇപ്പോൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു കാരണക്കാരായി എന്ന് കണ്ടെത്തിയതിന്റെ പേരിൽ മാളിന് അടുത്ത വർഷം വരെ ലൈസൻസ് കോർപറേഷൻ റദ്ദ് ചെയ്തിരിക്കുകയാണ്. റദ്ദാക്കിയ ലൈസൻസ് കോർപറേഷൻ പുതുക്കി നൽകിയിട്ടില്ല. ഇതിന്നിടയിൽ തന്നെയാണ് ലൈസൻസ് ഇല്ലാതെ തന്നെ മാൾ തുറന്നു പ്രവർത്തിക്കുന്നത്. സ്റ്റോക്ക് എടുത്തുമാറ്റാനുള്ള അനുമതിയാണ്
ആടിമാസ സെയിലും ഓണം സെയിലും ചൂണ്ടിക്കാട്ടി സ്റ്റോക്കുകൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന് പോത്തീസ് അധികൃതർ കോർപറേഷൻ അധികൃതരെ സമീപിച്ചതോടെയാണ് കോവിഡ് ശക്തമാകുന്നത് കണ്ടില്ലെന്നു നടിച്ചും കോർപറേഷൻ പ്രവർത്തനാനുമതി നൽകിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെയാണ് മാളിന് അനുവാദം നൽകിയത് എന്ന് പോത്തീസ് പറയുന്നുണ്ടെങ്കിലും ഈ വർഷം മുഴുവൻ ആടി മാസ സെയിൽ എന്നാണ് പോത്തീസ് പരസ്യം ചെയ്തിരിക്കുന്നത്. അനധികൃതമായി മാൾ തുറന്നത് നിയമവിധേയമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് പുതുക്കി നൽകാനും കോർപറേഷനിൽ നീക്കം തുടങ്ങിയിട്ടുണ്ട്. വൻ സമ്മർദ്ദം തന്നെ പോത്തീസ് തുറക്കാൻ കോർപറേഷന്റെ മുകളിൽ വന്നു എന്നാണ് സൂചനകൾ. ഈ സമ്മർദ്ദത്തിനു വഴങ്ങിയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി കോർപറേഷൻ തന്നെ മാൾ തുറന്നു നൽകിയത്.
കോവിഡ് ടെസ്റ്റ് ചെയ്യാതെ തമിഴ്നാട്ടിൽ നിന്നും ജീവനക്കാരെ അനധികൃതമായി എത്തിച്ചു എന്നും സാമൂഹിക അകലം പാലിക്കൽ കാറ്റിൽപ്പറത്തി എന്നും കണ്ടെത്തിയാണ് പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസുകൾ റദ്ദ് ചെയ്തത്. മാളിലെ ജീവനക്കാർക്കിടയിൽ കോവിഡ് പടരാൻ തുടങ്ങിയതോടെയാണ് കോവിഡ് വ്യാപനത്തിൽ പോത്തീസിന്റെ പങ്ക് കോർപറേഷന് വ്യക്തമായത്. കോവിഡ് വ്യാപനത്തിന്നിടെ പോത്തീസും രാമചന്ദ്രയും തുറന്നു പ്രവർത്തിക്കാൻ ഇടയായതിൽ ഗുരുതരമായ വീഴ്ച വന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ആരുടെ ഭാഗത്തുനിന്നോ വന്ന വീഴ്ച ഇതിനു പിന്നിലുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്നിടയിൽ ഉണർന്നു പ്രവർത്തിച്ച കോർപറേഷൻ പോത്തീസ്, രാമചന്ദ്ര മാളുകൾ അടച്ച് പൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
പലഘട്ടങ്ങളിലും കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിക്കാതെ പ്രവർത്തിച്ചതിന് പോത്തീസിനു നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് കോവിഡ് വ്യാപനത്തിനു കാരണക്കാരായി എന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയും ലൈസൻസ് റദ്ദ് ചെയ്യുകയുമായിരുന്നു. കോവിഡ് ബാധിതർ ഇവിടെ എത്തിയാൽ ക്വാറന്റൈനിൽ പോകേണ്ടവരുടെ എണ്ണം വിപുലമായിരിക്കും എന്ന് മനസിലാക്കിയാണ് മാളുകൾക്ക് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നിഷേധിക്കുന്നത്. കോർപറേഷൻ ലൈസൻസ് റദ്ദ് ചെയ്തതും ഇതു ചൂണ്ടിക്കാട്ടിയാണ്. ഇതേ കോർപറേഷൻ തന്നെയാണ് കോവിഡ് അതിഗുരുതരമായി തിരുവനന്തപുരത്ത് തുടരുമ്പോൾ മാളിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. മാളിന് പ്രവർത്തനാനുമതിയല്ല അവരുടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ എടുത്ത് മാറ്റാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത് എന്നാണ് കോർപറേഷൻ മേയർ കെ.ശ്രീകുമാർ മറുനാടനോട് പറഞ്ഞത്.
പോത്തീസിന്റെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപയുടെ സാധനങ്ങൾ അകത്ത് ഇരിക്കുകയാണ്. അത് എടുക്കാനുള്ള സൗകര്യം നൽകണം എന്നാണ് അവർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അത് പ്രകാരമുള്ള അനുമതിയാണ് അവർക്ക് നൽകിയത്. മാൾ അധികൃതർ കോടതിയിൽ പോയാൽ പിന്നെ പ്രശ്നമാകും എന്ന് മനസിലാക്കിയാണ് മാളിന് ഈ രീതിയിലുള്ള അനുമതി നൽകിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെ തുറക്കാമല്ലോ എന്ന് ചോദിച്ചാൽ അത് മാറ്റാനുള്ള അനുമതിയാണ് നൽകിയത് വിൽക്കാനുള്ള അനുമതിയല്ല നൽകിയത് എന്നാണ് മേയർ പറഞ്ഞത്. ഹെൽത്ത് ഓഫീസറെ വിളിച്ചാൽ കൂടുതൽ കാര്യങ്ങൾ അവർ പറയും. ലൈസൻസ് പുതുക്കി നൽകേണ്ട എന്നും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മേയർ പറഞ്ഞു.
പോത്തീസ് ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് ഹെൽത്ത് ഓഫീസർ പ്രകാശ് മറുനാടനോട് പറഞ്ഞത്. മേയർക്ക് പോത്തീസ് അപേക്ഷ നൽകിയിട്ടുണ്ട്. നശിച്ചു പോകാൻ സാധ്യതയുള്ള സാധനങ്ങൾ അകത്തുണ്ട്. അത് തുറന്നു മാറ്റാൻ അനുമതി നൽകണം എന്നാണു അപേക്ഷയിൽ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പെർമിഷൻ നൽകിയിരിക്കുന്നത്. നശിച്ചു പോകാൻ സാധ്യതയുള്ള സാധനങ്ങൾ വിറ്റഴിക്കാനുള്ള അനുമതി തന്നെയാണ് കോർപറേഷൻ നൽകിയിരിക്കുന്നത്. ഒപ്പം ലൈസൻസ് തിരികെ ലഭിക്കാൻ വേണ്ടിയുള്ള അപേക്ഷയും അവർ നൽകിയിട്ടുണ്ട്-പ്രകാശ് പറയുന്നു.
കോവിഡ് കാരണം വന്ന വിലക്ക് നീങ്ങിയെന്നാണ് പോത്തീസ് അധികൃതർ മറുനാടനോടു പറഞ്ഞത്. ലോക്ക് ഡൗൺ കാരണം ഒരുപാട് സ്റ്റോക്ക് മാളിലുണ്ട്. സ്റ്റോക്ക് ചീത്തയാകും. അതിനാൽ ഞങ്ങൾ അപേക്ഷ നൽകിയിരുന്നു സ്റ്റോക്ക് വിറ്റഴിക്കാനുള്ള അപേക്ഷ. അത് കൗൺസിൽ അപ്രൂവൽ നൽകിയ പ്രകാരമാണ് ഞങ്ങൾ വീണ്ടും തുറന്നത്. 220 ജീവനക്കാരിൽ മൂന്നു പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. അതിൽ ഒരാൾ നെഗറ്റീവ് ആയി. മറ്റു രണ്ടു പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് വന്നത്.
ഞങ്ങൾ സമൂഹവ്യാപനത്തിനു കാരണമായിട്ടില്ലെന്നു തോന്നിയതിനാലാണ് ഞങ്ങൾക്ക് പോത്തീസ് തുറക്കുന്നതിനു അനുമതി നൽകിയത്-പോത്തീസ് ജനറൽ മാനേജർ വെങ്കിടേഷ് മറുനാടനോട് പറഞ്ഞു. ലൈസൻസ് കാൻസൽ ചെയ്തിട്ടില്ല. സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. മേയർ പറഞ്ഞപ്പോൾ അത് മാറിപ്പോയതാകും. ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് ആണ്. അത് റിന്യൂവൽ പ്രോസസ് ആണ്. ഒരു വര്ഷം കഴിയുമ്പോൾ അത് പുതുക്കി വാങ്ങണം എന്നാണ് പറഞ്ഞത്. അവർ അണുനശീകരണം നടത്താൻ ഏഴു ദിവസമാണ് പറഞ്ഞത്. അണുനശീകരണം ഞങ്ങൾ നടത്തിയിട്ടുണ്ട്. നിലവിലെ സ്റ്റോക്ക് തീരുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഓണം പ്രമാണിച്ച് കടകൾ തുറക്കണം എന്ന അപേക്ഷ നിലവിൽ കോർപറേഷന് മുന്നിലുണ്ട്. ഇനി ഒരു മാസത്തിനുള്ളിൽ കോർപറേഷനെ സമീപിക്കേണ്ടതുണ്ട്. അവർ പിരീഡ് പറഞ്ഞിട്ടില്ല. തുറക്കാൻ അനുവാദം നൽകുകയാണ് ചെയ്തത്. അത് കഴിഞ്ഞിട്ട് പിന്നെ അവസാന തീരുമാനം എന്നാണ് പറഞ്ഞത്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചാണ് പ്രവേശനം നൽകുന്നത്. കോർപറേഷൻ നൽകിയ നിർദ്ദേശങ്ങൾ മുഴുവൻ പാലിക്കും-വെങ്കിടേഷ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്