Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധം കോവിഡിന് എതിരെ; പൊലീസ് ആരുടെയും ശത്രുവല്ല; സംസ്ഥാനത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ് എന്നും ഐജി വിജയ് സാഖറെയുടെ ഓർമ്മപ്പെടുത്തൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിനെ ഏൽപ്പിച്ച സർക്കാർ നടപടിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാനതല പൊലീസ് നോഡൽ ഓഫീസർ

യുദ്ധം കോവിഡിന് എതിരെ; പൊലീസ് ആരുടെയും ശത്രുവല്ല; സംസ്ഥാനത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ് എന്നും ഐജി വിജയ് സാഖറെയുടെ ഓർമ്മപ്പെടുത്തൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിനെ ഏൽപ്പിച്ച സർക്കാർ നടപടിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാനതല പൊലീസ് നോഡൽ ഓഫീസർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിനെ ഏൽപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ഐഎംഎ ഉൾപ്പെടെ വിവിധ സംഘടനകൾ രം​ഗത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഐജി വിജയ് സാഖറെ. പൊലീസ് ആരുടേയും ശത്രുവല്ലെന്നും യുദ്ധം കോവിഡിന് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസ് മികവ് കാട്ടിയതിനെ തുടർന്നാണ് പൊലീസിനെ ചുമതലകൾ ഏൽപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കണ്ടെയ്ൻനെന്റ് സോണുകൾ നിശ്ചയിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥരുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനം എടുക്കു എന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന വിഭാ​ഗമാണ് കേരള പൊലീസ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇത് കോവിഡിന് എതിരായ യുദ്ധമാണ്. പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ല. ആരോഗ്യപ്രവർത്തകരുമായി സഹകരിച്ചായിരിക്കും പൊലീസ് പ്രവർത്തിക്കുന്നത്. കൺടെയ്ന്മെൻറ് സോണുകൾ തീരുമാനിക്കുന്നതിനുള്ള പ്രാഗത്ഭ്യം പൊലീസിന് ഉണ്ടെങ്കിൽക്കൂടി ഇക്കാര്യത്തിലുൾപ്പടെ ആരോഗ്യവകുപ്പിന്റെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. കോവിഡ് വ്യാപനം രൂക്ഷമായ കാസർകോട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പൊലീസ് സേന ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പൊലീസിനെ ഈ ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നത്.

കൺടെയ്ന്മെൻറ് സോണുകളിലുള്ള ആളുകളെ വീടുവിട്ട് പുറത്തിറങ്ങുന്നതിൽ നിന്ന് തടയുന്നതിന് പൊലീസിന് സാധിക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത് കൃതമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ് എന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊലീസ് ഒറ്റയ്‌ക്കൊരു നിലപാട് എടുക്കുന്നു എന്നതിൽ നിന്ന് ഭിന്നമായി എല്ലാ വകുപ്പുകളുമായി സഹകരിച്ച് കോവിഡ് പ്രതിരോധത്തിന് പൊലീസ് നേതൃത്വം നൽകുന്നുവെന്ന്മാത്രം കണക്കാക്കുകയാണ് വേണ്ടതെന്നും ഐജി വിജയ് സാഖറെ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഐജി വിജയ് സാഖറെയെ സംസ്ഥാന നോഡൽ ഓഫീസറായി നിയോ​ഗിച്ച് പൊലീസിനെ ഏൽപ്പിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഹെൽത്ത് ഇൻസ്‌പെക്ടർ യൂണിയനും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒയുമാണ് പരസ്യമായി വിമർശിച്ച് രം​ഗത്തെത്തിയത്.സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ഉൾപ്പടെയുള്ള ജോലികൾ പൊലീസിനെ ഏൽപ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കെ.ജി.എം.ഒ നിലപാട്. ഇത് സംബന്ധിച്ച് സംഘടനയുടെ നിലപാടും നിർദ്ദേശങ്ങളും അടങ്ങിയ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യവിഷയത്തിൽ പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. ക്വാറന്റീനിലുള്ള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടർനടപടികൾ സ്വീകരിക്കാനും മാത്രമേ പൊലീസിനെ ഏൽപ്പിക്കേണ്ടതുള്ളൂ. ആരോഗ്യപരമായ പ്രവർത്തനങ്ങൾ പൂർണമായും ആരോഗ്യപ്രവർത്തകർക്ക് തന്നെ വിട്ടുനൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ യൂണിയനും ആരോഗ്യവകുപ്പിന്റെ ചുമതല പൊലീസിനെ ഏൽപ്പിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിന് നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന് ആക്കം കൂട്ടുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിക്കുന്ന നിലപാടുകളാണെന്ന് ഐഎംഎ കുറ്റപ്പെടുത്തുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനഘങ്ങൾക്ക് പൊലീസിന് കൂടുതൽ ചുമതലകൾ നൽകിയ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. ആരോ​ഗ്യ പ്രവർത്തകരെ അകറ്റി നിർത്തുകയും പൊലീസ് കൂടുതൽ അധികാരങ്ങൾ ഉപയോ​ഗിക്കുകയും ചെയ്യുന്നതിന്റെ ആശങ്ക ഐഎംഎ പ്രകടിപ്പിക്കുന്നു. പ്രതിരോധ മരുന്ന് എന്ന നിലയിൽ ഹോമിയോ ​ഗുളികകളുടെ വിതരണവും ​ഏറെ ദോഷം ദോഷം ചെയ്തെന്നാണ് ഐഎംഎയുടെ നിലപാട്.

സമൂഹ വ്യാപനം കൂടുന്നതിനാൽ ഇനിയും ടെസ്‌‌റ്റുകൾ നടത്തി രോഗികളെ കണ്ടെത്തി മാ‌റ്റിപാർപ്പിക്കണം എന്നാലേ സമൂഹ വ്യാപനം അവസാനിക്കൂ. ആരോഗ്യ പ്രവർത്തകരുടെ ജോലികൾ പൊലീസിനെ ഏൽപ്പിച്ച സർക്കാർ തീരുമാനത്തെയും ഐ എം എ എതിർക്കുന്നു. ആരോഗ്യ പ്രവർത്തകരെ അവരുടെ ജോലി ചെയ്യാൻ അനുവദിച്ചേ മതിയാകൂ. ആരോഗ്യ വിഷയങ്ങളിൽ പരിശീലനം ലഭിച്ചവരാണവർ. നിലവിലെ നീക്കം ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തും.

ഹോമിയോ ചികിത്സ വഴി രോഗ പ്രതിരോധം വർദ്ധിപ്പിക്കാമെന്നുള‌ള ആയുഷ് വകുപ്പിന്റെ അശാസ്‌ത്രീയമായ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിലപാട് സമൂഹവ്യാപനത്തിന് ആക്കം കൂട്ടുന്നു, ഇതേ തുടർന്ന് ശരിയായി മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ജനങ്ങൾ പെരുമാറുമ്പോൾ സമൂഹവ്യാപനം സംഭവിക്കുന്നു. ഇ‌റ്റലിയും അമേരിക്കയും കേരളത്തിൽ ആവർത്തിക്കരുതെന്നും ആധുനിക വൈദ്യശാസ്‌ത്രത്തെ മാത്രം ആശ്രയിക്കേണ്ട സമയമാണിതെന്നും ഐ എം എ വ്യക്തമാക്കുന്നു.

ടെസ്‌‌റ്റുകൾ വർദ്ധിപ്പിക്കണം. ക്ള‌സ്‌റ്ററുകൾ രൂപപ്പെടുന്നതിന് സാദ്ധ്യതയുള‌ള ഇടങ്ങളിൽ വ്യാപകമായി വീടുകൾ തോറും കയറി ടെസ്‌റ്റ് നടത്തണം. ടെസ്‌റ്രുകൾ നടത്തുന്ന അന്നുതന്നെ റിസൾട്ട് ലഭ്യമാക്കാൻ കഴിയണം. റിവേഴ്‌സ് ക്വാറന്റൈനിന്റെ പേരിൽ വയോജനങ്ങളെ മാ‌റ്റി പാർപ്പിക്കുന്നത് പുനപരിശോധിക്കണം. ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ/ സ്വകാര്യ മേഖലകളിൽ ഫേസ്ഷീൽഡും N95 മാസ്‌ക് ഉൾപ്പടെ മതിയായ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണമെന്നും എൻ ഐ എ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP