കേരളാ ഹൈക്കോടതി മുൻ ജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദ പ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞു വീഴില്ല; എന്നാൽ നിയമ വ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ; പണ സമ്പാദനത്തേക്കാൾ മതം തലക്കു പിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല; സ്വർണ്ണക്കടത്തിൽ മുൻ ഹൈക്കോടതി ജഡ്ജിയെ എൻഐഎ നിരീക്ഷിക്കുമ്പോൾ ജുഡീഷ്യറിയിലെ പുഴുത്തുക്കുത്തുകൾ ചർച്ചയാക്കി പ്രമുഖ അഭിഭാഷകൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വിരമിച്ച പ്രമുഖ ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷത്തിലായതോടെ ഹൈക്കോടതിയിലും ഇതിന്റെ തിരയിളക്കങ്ങൾ ശക്തമാകുന്നു. വിരമിച്ച ജഡ്ജി എൻഐഎയുടെ നോട്ടപ്പുള്ളിയായതോടെയാണ് ഹൈക്കോടതിയിലും സ്വർണ്ണക്കടത്ത് ചർച്ചയാകുന്നത്. ഈ ചർച്ച ഒന്നുകൂടി ശക്തമാക്കുകയാണ് ഇതുമായി ബന്ധപ്പെട്ടു വന്ന ഹൈക്കോടതി അഭിഭാഷകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടാണ് പ്രമുഖ ഹൈക്കോടതി അഭിഭാഷകനായ അജിത്ത് കുമാർ ജെ.എസ്. ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത്. ഈ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ ഹൈക്കോടതിയിലെ ചർച്ചാവിഷയം. ഹൈക്കോടതി ജഡ്ജി എൻഐഎ നിരീക്ഷണത്തിലാവുകയും ബന്ധു കസ്റ്റഡിയിൽ ആവുകയും ചെയ്തതോടെയാണ് തുറന്ന ചർച്ചയ്ക്ക് തുടക്കമിട്ട് അഭിഭാഷകൻ ഫെയ്സ് ബുക്ക് പോസ്റ്റിങ് നടത്തിയത്. അഭിഭാഷകന്റെ ഉദ്ദേശ്യം പോലെ തന്നെ ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെയുള്ള കടുത്ത നിരീക്ഷണങ്ങളുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് ഇപ്പോൾ ഹൈക്കോടതിയിൽ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കപ്പെടുകയാണ്.
ഹൈക്കോടതി മുൻ ജഡ്ജി നിരീക്ഷണത്തിൽ, ബന്ധു എൻഐഎ കസ്റ്റഡിയിൽ എന്ന ജന്മഭൂമി വാർത്തകൂടി ഒപ്പം ചേർത്താണ് ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുക്കൾക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു അജിത്ത് കുമാർ ഫെയ്സ് ബുക്ക് പോസ്റ്റിങ് നടത്തിയിരിക്കുന്നത്. എൻഐഎ നിരീക്ഷണത്തിലുള്ള ഹൈക്കോടതി ജഡ്ജിയുടെ വിധികളൊക്കെയും പുനഃപരിശോധിക്കേണ്ടതുണ്ട് എന്നാണ് അജിത്ത് കുമാർ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്. കേരളാഹൈക്കോടതി മുൻജഡ്ജി സ്വർണ്ണകള്ളക്കടത്ത് കേസിൽ പെട്ടാലോ ഭീകരവാദപ്രസ്ഥാനവുമായി ഇടപെട്ടാലോ ലോകമൊന്നും ഇടിഞ്ഞുവീഴില്ല. എന്നാൽ നിയമവ്യവസ്ഥയോടുള്ള വിശ്വാസ്യതയ്ക്ക് മേൽ കരിനിഴൽ പടർത്തുന്നതാണ് ആരോപണങ്ങൾ.
ഇയാളൊക്കെ എന്തിനിതുചെയ്തുവെന്നത് ചിന്തിക്കേണ്ടവസ്തുതയാണ്. പണസമ്പാദനത്തേക്കാൾ മതം തലക്കുപിടിക്കുമ്പോൾ പറ്റിയ അബദ്ധമായി കണക്കാക്കാനാകില്ല. വസ്തുതകൾ ശരിയാണെങ്കിൽ ഇയാളുടെ വിധികളൊക്കെയും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. ജുഡീഷ്യറിയിൽ പുഴുക്കുത്തുകളുണ്ടാകാൻ പാടില്ല. ഇയാൾ സഹായിച്ചവരിലേക്കും ഇയാളോടൊട്ടി സഹായങ്ങൾ സ്വീകരിച്ചവരിലേക്കും സമഗ്രമായ അന്വേഷണം നീളേണ്ടതായുണ്ട്. ജുഡീഷ്യറിയെ സംശുദ്ധമാക്കിയില്ലെങ്കിൽ പുഴുക്കുത്തുകൾ തക്ഷകന്മാരായി വളർന്നുപന്തലിക്കുന്നത് കാണേണ്ടിവരും. ജുഡീഷ്യറിയെ സംശുദ്ധമാക്കിയില്ലെങ്കിൽ ഇല്ലാതാകുന്നത് ഭരണഘടനയോടുള്ള വിശ്വാസ്യതയാണ്. തീർത്തും അപമാനകരം. നൂറു ശതമാനവും ഇത്തരം ആരോപണങ്ങളിൽ ഭാഗഭാക്കുകളും ഉപയോക്താക്കളുമായി വക്കീൽ കോടാലികളിലേക്കും അന്വേഷണം നീളേണ്ടതായിട്ടുണ്ട്-അജിത്ത്കുമാർ ആവശ്യപ്പെടുന്നു.
അജിത്ത്കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ജുഡീഷ്യറിയിൽ പുഴുക്കുത്തുകളുണ്ടാകാൻ പാടില്ലെന്നും ഈ ജഡ്ജി സഹായിച്ചവരിലേക്കും ഇയാളോടൊട്ടി സഹായങ്ങൾ സ്വീകരിച്ചവരിലേക്കും സമഗ്രമായ അന്വേഷണം നീളേണ്ടതായുണ്ട് എന്ന അഭിഭാഷകന്റെ അവശ്യത്തെക്കുറിച്ച് പലരും പൊതുവേ നിശബ്ദത പാലിക്കുകയാണ്. പക്ഷെ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചയും ഗൗരവവും അർഹിക്കുന്നതാണ് എന്നതാണ് പൊതുവേയുള്ള പ്രതികരണം. 2013 മുതൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിധികളും വസ്തുതകളും മനസിലിട്ടാണ് അഭിഭാഷകൻ കുറിപ്പ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതും പിടിച്ചെടുത്ത 2000 കോടിയോളം രൂപയുടെ സ്വർണം നൂറു കോടി രൂപയോളം പിഴ ഈടാക്കി ഹൈക്കോടതി ജഡ്ജി മുൻപ് വിട്ടയച്ചതും ഒക്കെ ഉദ്ദേശിച്ചാണ് അഭിഭാഷകൻ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത്.
ഹൈക്കോടതിയിലെ മുതിർന്ന ഒരു മുൻ ജഡ്ജിയുടെ അടുത്ത ബന്ധുവിനെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഈ ജഡ്ജികൂടി സംശയത്തിന്റെ നിഴലിൽ അകപ്പെടുന്നത്. ഈ ജഡ്ജിയോട് എറണാകുളം ജില്ല വിട്ടുപോകരുതെന്ന് എൻഐഎ നിർദ്ദേശിച്ചതായാണ് ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുവായ അഭിഭാഷകനിൽ നിന്ന് പല വിവരങ്ങളും ചോർന്നതോടെയാണ് ജഡ്ജികൂടി സംശയ നിഴലിലാകുന്നത്. ഈ ജഡ്ജിയെയാണ് കേരളാ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യുണൽ(കാറ്റ്) ചെയർമാൻ ആയി പിണറായി സർക്കാർ പരിഗണിച്ചത് എന്നതാണ് റിപ്പോർട്ട്. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഈ ജഡ്ജിക്ക് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് എൻഐഎ ഇപ്പോഴും കരുതുന്നില്ല. എന്നാൽ എല്ലാം പരിശോധിക്കാനാണ് തീരുമാനം.
കാറ്റിലേക്കുള്ള ഈ ജഡ്ജിയുടെ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കൂടി താത്പര്യമുണ്ടായിരുന്നു. പ്രമുഖ വ്യവസായിയാണ് കാറ്റിന്റെ തലപ്പത്തേക്ക് ഈ ജഡ്ജിയുടെ പേര് നിർദ്ദേശിച്ചത്. ഇതുകൊണ്ട് തന്നെയാണ് ഈ ജഡ്ജിയെ കാറ്റിന്റെ തലപ്പത്തേക്ക് പരിഗണിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കൂടി താത്പര്യം കാട്ടിയത്. കോവിഡ് പിടിമുറുക്കിയത് കാരണമാണ് തലപ്പത്തേക്ക് ഈ ജഡ്ജിയുടെ നിയമനം നീണ്ടു പോയത്. അല്ലെങ്കിൽ മുൻപ് തന്നെ കെഎടിയുടെ ചെയർമാനായി ഈ ജഡ്ജി വന്നേനെ. ഇപ്പോഴും കെഎടി ചെയർമാൻ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.
വ്യവസായ പ്രമുഖനും ഈ ജഡ്ജിയും തമ്മിൽ ഉറ്റബന്ധമാണ്. ജഡ്ജിയുടെ കുടുംബം വകയുള്ള പ്രമുഖ സ്കൂളിന്റെ മെൻസ് ഹോസ്റ്റൽ പണികഴിപ്പിച്ച് നൽകിയത് ഈ വ്യവസായിയാണ് എന്നും സൂചനയുണ്ട്. യൂണിവേഴ്സിറ്റി പോലുള്ള വൻ കെട്ടിട സമുച്ചയമാണ് കൊച്ചിയിലെ ഈ സ്കൂളിനു സ്വന്തമായുള്ളത്. എൻഐഎയുടെ നിരീക്ഷണം കൂടി വന്നതോടെ ജഡ്ജിയുടെ കെഎടി നിയമനം റദ്ദാകുന്ന അവസ്ഥയാണ്. ഇതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി വേണ്ടപ്പെട്ടവർക്ക് നൽകി കഴിഞ്ഞു. ഇനി തൽകാലം ഈ ജഡ്ജിയെ നിയമിക്കില്ലെന്നാണ് സൂചന.
നെടുമ്പാശേരി സ്വർണ്ണ കടത്തിലെ പഴയ സംഭവങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണം കടത്ത് കേസ് മറ്റൊരു പ്രമുഖ ജഡ്ജിയുടെ ബെഞ്ചിലാണ് ഹൈക്കോടതിയിൽ വന്നത്. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ നെടുമ്പാശേരി വിമാനത്താവളം 2000 കിലോയുടെ സ്വർണം കടത്തി എന്നായിരുന്നു കസ്റ്റംസ് കേസ്. ഗൾഫിൽ നിന്നും സ്വർണം കടത്തിയത് മൂവാറ്റുപുഴ റാക്കറ്റ് ആയിരുന്നു. ഈ കേസ് ഹൈക്കോടതിയിലെ പ്രമുഖ ജഡ്ജിയുടെ ബെഞ്ചിലാണ് വന്നത്.
ഈ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിലകൊണ്ടവരൊക്കെ കോടികളാണ് ഇടപാടിൽ സമ്പാദിച്ചത്. കേരളത്തിലെ പല പ്രമുഖ ജൂവലറികളിലേക്കുമാണ് സ്വർണം പോയതെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. കരുതൽ തടങ്കൽ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുറിയിൽ നാടകീയമായ സംഭവവികാസങ്ങൾ വന്നത്. കരുതൽ തടങ്കൽ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ഹൈക്കോടതി ജഡ്ജി കോടതി മുറിയിൽ തുറന്നു പറഞ്ഞത്. തുറന്നു പറച്ചിൽ നടത്തിയ ശേഷം വാദം നടക്കവേ അപ്രതീക്ഷിതമായി ജഡ്ജി ഈ കേസിൽ നിന്നും പിന്മാറി.
നാടകീയമായ ഈ പിന്മാറ്റം അന്ന് വാർത്തയായിരുന്നു. നടക്കില്ലെന്നു തീർത്തും പറഞ്ഞിട്ടും വീണ്ടും ശ്രമങ്ങൾ തനിക്ക് പിന്നാലെ വന്നു. ഈ കേസ് ഇനി താൻ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ ഒഴിഞ്ഞു എന്നാണ് അന്ന് ജഡ്ജി പറഞ്ഞത്. കോഴ പ്രശ്നം വരുമ്പോഴും കേസിന്റെ നടത്തിപ്പിനിടെ പ്രതികൾ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നു വരുമ്പോഴും ജഡ്ജിമാർ സ്വമേധയാ കേസുകൾ ഒഴിയാറുണ്ട്. ഇത്തരമൊരു നിലപാട് ജഡ്ജിയെക്കൊണ്ട് എടുപ്പിക്കാനാണോ കോഴ വാഗ്ദാനമെന്ന് സംശയിക്കണം എന്നും അന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ കേസ് നൂറു കോടിയോളം രൂപ പിഴയടപ്പിച്ച് സ്വർണം വിട്ടുകൊടുത്തത് വിവാദമായിരുന്നു.
ഹൈക്കോടതി അഭിഭാഷകർ വരെ സ്വർണ്ണക്കടത്ത് കേസ് പിഴയടപ്പിച്ച് ഒത്തുതീർത്തത് സ്വന്തം ഫെയ്സ് ബുക്ക് പേജുകളിൽ വിവാദമാക്കി നിലനിർത്തിയിരുന്നു. വ്യക്തിപരമായ സംശയമുനകൾ ജഡ്ജി എന്ന പേരിൽ താൻ പരിഗണിച്ച കേസിന്റെ പേരിൽ വന്നിട്ടും ആ അഭിഭാഷകർക്കെതിരെ കോടതിയെ സമീപിക്കാനോ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാനോ ജഡ്ജി തയ്യാറായില്ല. തെറ്റുകാരൻ അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതല്ലേ എന്ന ചോദ്യം വന്നിട്ടും ജഡ്ജി അനങ്ങിയില്ല. ഈ ജഡ്ജിയുടെ വളരെ അടുത്ത ബന്ധുവായ അഭിഭാഷകനെയാണ് ചെന്നൈയിൽ കസ്റ്റഡിയിലെടുത്ത് എൻഐഎ ഡിഐജി കെബി വന്ദന ചോദ്യം ചെയ്തത്.
കേരളത്തിലെ സ്വർണക്കടത്തു സംഘങ്ങളുമായി അറിഞ്ഞോ അറിയാതെയോ വക്കീലിന് ബന്ധമുണ്ടെന്ന സൂചനയാണ് എൻഐഎ നൽകിയിരിക്കുന്നത്. കൂടാതെ ജഡ്ജി അംഗമായിരുന്ന ഒരു ട്രസ്റ്റ് വിദേശഫണ്ട് സ്വീകരിച്ചതും അന്വേഷിക്കുന്നുണ്ട്. ഒരു സ്കൂളിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമമാണ് മുൻ ജഡ്ജിക്കെതിരെ സംശയം വർധിപ്പിച്ചതെന്നും ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചതിനു ശേഷം നഗരത്തിൽ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിനു മുമ്പ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്നു. ഇസ്ലാമിക ബാങ്കിൽ നിന്നു വായ്പയെടുക്കാനുള്ള ശ്രമവും സ്വർണക്കടത്ത് കേസിൽ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ അഭിഭാഷകന് കൊൽക്കത്തയിലെ മാഫിയയുമായുള്ള ബന്ധവുമാണ് അന്വേഷണം ഇദ്ദേഹത്തിലും എത്തിച്ചിരിക്കുന്നതെന്നായിരുന്നു ജന്മഭൂമി വാർത്ത.
Stories you may Like
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിയ എസ്ഐക്ക് സസ്പെൻഷൻ
- മരിക്കാൻ അനുവദിക്കണം, കുറിപ്പുമായി വനിതാ ജഡ്ജി: റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്